content
stringlengths 11
395k
⌀ | is_valid
bool 1
class |
---|---|
കേരളമെന്നു പറയുന്നത് ഇവിടെ ജനിച്ചുവളര്‍ന്ന ചില സമുദായങ്ങള്‍ സൃഷ്ടിച്ചതാണെന്നും ഇടക്കാലത്ത് ഇവിടേക്ക് വിദേശത്തുനിന്നും വന്ന സമുദായങ്ങള്‍/ മതങ്ങള്‍ യഥാര്‍ഥ കേരളസംസ്കാരത്തിനുള്ളില്‍ പെടുന്നില്ലെന്നുമുള്ളത് ഇടയ്ക്കെല്ലാം നമ്മുടെ സംസ്കാര , രാഷ്ട്രീയ ചിന്തകളില്‍ പ്രത്യക്ഷപ്പെടുന്നവാദമാണ് . പല ചരിത്രകൃതികളിലും ഇത്തരം വാദങ്ങള്‍ കാണാം . വിദേശത്തുനിന്നു വന്ന മതങ്ങളുടെ ഇവിടുത്ത പ്രവര്‍ത്തനത്തെ അടയാളപ്പെടുത്താനും അവര്‍ ഈ സമൂഹത്തില്‍ ചെയ്ത അധികാരപ്രയോഗത്തെ കുറിക്കാനും ഉപയോഗിക്കുന്ന വാക്കാണ് മതപരിവര്‍ത്തനം എന്നത് . അതിലൂടെ ഉറപ്പിക്കപ്പെടുന്നത് മതപരിവര്‍ത്തനമെന്നത് പുറത്തുനിന്നുവന്ന ചില ശക്തികളുടെ തദ്ദേശിയരെ കളങ്കിതരാക്കാനുദ്ദേശിച്ചുള്ള , അവരുടെ മതത്തെയും വിശ്വാസത്തെയും ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ കൈയേറ്റം എന്നമട്ടിലാണ് . തദ്ദേശീയരായ കേരളീയര്‍ക്ക് ഹിന്ദുമതമെന്ന വിശ്വാസരൂപമുണ്ടെന്നും അത് പവിത്രമാണെന്നും എന്നാല്‍ കൊളോണിയല്‍ ശക്തികളുടെ ആധിപത്യപരമായ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്ന ഒന്നാണ് മതപരിവര്‍ത്തനമെന്നാണ് നമ്മുടെ സാമൂഹികവ്യവഹാരങ്ങളിലൂടെ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് . ശരിയായ ഒരു മതവിശ്വാസമുണ്ടെന്നും അത് ജനിക്കുമ്പോള്‍ കിട്ടുന്നതാണെന്നും അത് മാറുന്നത് അത്രശരിയല്ലെന്നുമുള്ള സൂചനയാണ് ഈ വിവരണങ്ങള്‍ ഉറപ്പിക്കുന്നത് . ആധുനികകാലത്തെ മതപരിവര്‍ത്തനം ചില സാമൂഹികനേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരുതരത്തില്‍ ‘ ഒഴിവാക്കപ്പെടേണ്ട തിന്മ’യെന്നമട്ടിലാണ് അതിന്റെ അവതരണം . ഭാരതം പോലുള്ള ഇടങ്ങളിൽ ഇവിടെത്തന്നെയുളള മതങ്ങളെ ഇല്ലാതാക്കുന്നതിനുള്ള വിദേശത്തുള്ളവരുടെ ഗൂഡാലോചനയായിട്ടാണ് മതപരിവർത്തനത്തെ സംഘപരിവാർ പോലെയുള്ള ശക്തികള്‍ ഇപ്പോള്‍ ഉറപ്പിക്കുന്നത് . മതത്തിലെ ആളുകളുടെ എണ്ണവും മറ്റും അതിന്റെ വ്യതിയാനങ്ങളൊക്കെ വലിയ വിപത്തായിട്ട് അവതരിപ്പിക്കപ്പെടുന്നു . ഇത്തരം വാദങ്ങളാണ് പൊതുബോധമായും ചരിത്രനിരീക്ഷണമായും അന്തരീക്ഷത്തില്‍ നിറയുന്നത് . ആദ്യമേ പറയേണ്ടത് ചരിത്രപരമായി നോക്കിയാല്‍ മതപരിവര്‍ത്തനത്തിന്റെ ചരിത്രം വിപുലമാണെന്നും കൊളോണിയല്‍ കാലത്തല്ല അതിന്റെ തുടക്കമെന്നുമാണ് . കേരളചരിത്രത്തിലെ പൊതുവര്‍ഷം ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ ക്രമമമായി നടന്ന പ്രക്രിയയാണ് മതപരിവര്‍ത്തനമെന്നാണ് കാണേണ്ടത് . കേവലമായി മതപരമായ ഒരു പ്രവര്‍ത്തനവുമല്ലായിരുന്നു മറിച്ച് വിപുലമായ വാണിജ്യ- സാമ്പത്തിക- സാംസ്കാരിക പ്രവര്‍ത്തനമായിരുന്നു . കേരളസമൂഹത്തില്‍ വിവിധകാലഘട്ടങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെ , പുരോഗതിയെ സാധ്യമായത് ഈ പരിവര്‍ത്തനത്തിലൂടെയായിരുന്നു എന്നതാണ് വസ്തുത . എഡി ആദ്യശതകം മുതല്‍ ക്രിസ്തുമതം ഇവിടെ പ്രചാരപ്പെട്ടിരുന്നു . അധികം വൈകാതെ ഇസ്ലാമും പ്രചാരപ്പെട്ടു . നിലവില്‍ ലഭ്യമായ ചരിത്രരേഖകള്‍ പറയുന്നത് എഡി ഒന്നിനും എട്ടിനുമിടയില്‍ ഈ രണ്ടുമതങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരൂന്നിയിരുന്നുവെന്നാണ് . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അധികാരങ്ങളെവരെ നിര്‍ണയിച്ചത് ഇവകൂടിയാണെന്നു വ്യക്തം . മതപരിവര്‍ത്തനത്തിന്റെ ഒരു പാഠം മുസ്ലീങ്ങളാണ് . ടിപ്പുവിന്റെ വരവിലെ മതപരിവര്‍ത്തനങ്ങള്‍ , മലബാര്‍ കലാപകാരികള്‍ എന്നിങ്ങനെ മുസ്ലീങ്ങളെ കേരളപൊതുബോധം ഇപ്പോഴും കേരളീയതയുമായി ചേരാത്തവരായി അയിത്തം കല്പിച്ചു പുറത്തു നിര്‍ത്തിയിരുക്കുകയാണ് . നിലവിലുള്ള ചരിത്രവസ്തുതകളിലൂടെ കടന്നുപോയാല്‍ ആദ്യശതകം മുതല്‍ മുസ്ലീങ്ങളുടെ വ്യാപനവും കാണാന്‍ കഴിയും . എഡി ആറ്- എട്ട് ശതകംമുതലേ അറബി വ്യാപാരികള്‍ കേരളത്തില്‍ വിശേഷിച്ചും കോഴിക്കോട് സ്ഥിരമായി വ്യാപരിച്ചിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയില്‍ ഇസ്ലാംമതപ്രചാരണം സംഭവിച്ചുവെന്നും മതപരിവര്‍ത്തനം നടന്നതായും കാണാം . അതിലൂടെ കോഴിക്കോട് കേന്ദ്രമാക്കി വ്യാണിജ്യകേന്ദ്രങ്ങള്‍ ഉണ്ടാവുകയും വിപുലമായ സാമ്പത്തിക വികാസം സാധ്യമാവുകയും ചെയ്തു . ഈ സാമ്പത്തിക വളര്‍ച്ച അതിശക്തമായൊരു അധികാര- സൈനികരാഷ്ട്രീയത്തിന്റെ ഭാഗമാക്കി അവരെ മാറുന്നതാണ് കാണുന്നത് . കേരളത്തിലുടന്നീളം ഇത്തരത്തിലുള്ള വ്യാപാര സാന്നിധ്യമുണ്ടാകുന്നതായും നാടുവാഴികളൊക്കെ ഇവരുമായി ബന്ധപ്പെടുന്നതും കാണാം . തരിസാപ്പള്ളി പട്ടയത്തിലെ സാന്നിധ്യം , കണ്ണൂരിലെ അറക്കല്‍ രാജവംശവും ചേരമാന്‍ പെരുമാളിന്റെ മക്കത്തുപോകലുമൊക്കെ മുസ്ലീങ്ങളുടെ സാന്നിധ്യത്തിന്റെ സവിശേഷമായ ചരിത്രഅടയാളങ്ങളാണ് . സാമൂതിരിയുടെ അധികാരവളര്‍ച്ചയും കോഴിക്കോടിന്റെ വളര്‍ച്ചയും അപഗ്രഥിക്കുന്നതിലൂടെ കേരളത്തിലെ മുസ്ലീങ്ങളുടെ സാന്നിധ്യത്തിന്റെ പൊരുള്‍ ആഴത്തില്‍ ഖനിച്ചെടുക്കാം . കോഴിക്കോടിന്റെ ആധിപത്യം ആദ്യകാലത്ത് പോര്‍ളാതിരിയുടെ നിയന്ത്രണത്തിലായിരുന്നു . നെടിയിരുപ്പ് സ്വരൂപം ശക്തനായ പോര്‍ളാതിരിക്ക് എതിര്‍പ്പുയര്‍ത്തിയിരുന്നു . 9 - 12 നൂറ്റാണ്ടുകളില്‍ പലകാലം നീണ്ട യുദ്ധങ്ങളിലൂടെ നെടിയിരുപ്പ് പോര്‍ളാതിരിയെ തോല്പിക്കുന്നു . അതിന് നെടിയിരുപ്പിനെ സഹായിച്ചത് മുസ്ലീങ്ങളാണ് . അല്ലെങ്കില്‍ മുസ്ലീങ്ങളുടെ സഹായത്തോടെ പോര്‍ളാതിരിയെ തോല്പിച്ച് നെടിയരുപ്പാണ് പിന്നീട് സാമൂതിരിയെന്ന് അറിയപ്പെടുന്നത് . കോഴിക്കോടിന്റെ വിവിധഭാഗങ്ങളില്‍ ശക്തമായ സാമ്പത്തിക- വാണിജ്യശക്തിയായി മുസ്ലീങ്ങള്‍ മാറിയിരുന്നു . ആദ്യകാല സാമൂതിരയും ഇവരും നല്ല സഖ്യത്തിലായിരുന്നു . മുസ്ലീങ്ങളുടെ സംഖ്യാബലം ഉപയോഗിച്ച പോര്‍ളാതിരിക്കെതിരേ പലവട്ടം കലാപങ്ങള്‍ നെടിയിരുപ്പ് നടത്തുന്നുണ്ട് . ഇതിന്റെയൊക്കെ പ്രതിഫലമോ ആയി പോര്‍ളാതിരിയുടെ കൊട്ടാരമൊക്കെ മുസ്ലീം പള്ളിയാക്കി മാറ്റന്നുണ്ട് . അതുപോലെ വലിയതോതിലുള്ള നായര്‍ കുടുംബങ്ങളുടെ മതപരിവര്‍ത്തനവും നടക്കുന്നുണ്ട് . . സാമൂതിരി ശക്തനാകുന്നതോടെ മുസ്ലീം ശക്തിയും വര്‍ധിക്കുന്നതാണ് കാണുന്നത് . എന്നല്ല മുസ്ലീങ്ങളുടെ മേഖലകളില്‍ അവര്‍ക്ക് പൂര്‍ണാധികാരവും നല്കുന്നതായിക്കാണാം . മുസ്ലീങ്ങളുടെ സാമ്പത്തിക അടിത്തറയില്‍ തന്റെ ശക്തിനിര്‍ണയിച്ച ഭരണകൂടമാണ് സാമൂതിരിയെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത് . അതായത് മധ്യകാലത്തെ മലബാര്‍ സമൂഹത്തിന്റെ പരിവര്‍ത്തനങ്ങളെ നിര്‍ണയിച്ചത് മുസ്ലീങ്ങളെന്ന പരിവര്‍ത്തിത വിഭാഗമാണ് . പരിവര്‍ത്തിതരെന്ന വേറിട്ട പദവിയിലല്ല അവരിവിടെ കഴിഞ്ഞിരുന്നത് മറിച്ച് ഇവിടുത്തെ ഒരു സ്വതന്ത്രസമൂഹമെന്ന നിലയിലാണ് . ആ മേഖലകളില്‍ പലയിടത്തും ഹിന്ദുക്കളിലെ മരുമക്കത്തായംപോലും മുസ്ലീങ്ങള്‍ സ്വീകരിച്ചത് സമൂഹമെന്ന നിലയിലുള്ള അവരുടെ ഇവിടുത്തെ വേരുകളെ വ്യക്തമാക്കുന്നു . കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം പിന്തുടര്‍ന്നത് മരുമക്കത്തായമായിരുന്നു . തദ്ദേശീയ സാമൂഹിക ജീവിതത്തിലെ ജാതിപോലെയുള്ള സാംസ്കാരിക ഘടകങ്ങളും മുസ്ലിംജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നു വ്യക്തം . അറയ്ക്കല്‍ രാജാവംശത്തിന്റെ ഉല്പത്തിക്കുപിന്നിലും കോലത്തിരി രാജാവിന്റെ മന്ത്രിയുടെ മതപരിവര്‍ത്തനമാണെന്നും പറയപ്പെടുന്നു . പതിനാറാംനൂറ്റാണ്ടിലെഴുതിയ ഷേക് സൈനുദ്ദീന്റെ തുഹ്ഫത്തൂല്‍ മുജാഹിദ്ദീന്‍ എന്ന കൃതി മധ്യകാലകേരളീയ പഠനത്തിന് ഏറെ ആശ്രയിക്കുന്ന ഒന്നാണ് . അക്കാലത്തെ കോഴിക്കോട്ടെ മുസ്ലീങ്ങളുടെ വികാസവും പോര്‍ട്ടുഗീസുകാരില്‍ നിന്ന് നേരിട്ട പ്രതിസന്ധികളും മറ്റും ഇതില്‍ വിവരിക്കുന്നു . അക്കാലത്തെ കോഴിക്കോടിന്റെ ജാതി- സാമൂഹിക ജീവിതം ഈ കൃതിയില്‍ കൃത്യമായി വിവരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന്യം . മുസ്ലീങ്ങള്‍ സാമൂതിരിയുടെ കാലത്തെങ്ങനെയാണ് വലിയ ശക്തിയായി നിന്നതെന്നും ഇതില്‍ കാണാം . യഹൂദരുടെയും ക്രിസ്ത്യാനികളും കൊടുങ്ങല്ലൂര്‍ വന്നശേഷം ഒരു ഷെയ്ക്കും സംഘവും കൊടുങ്ങല്ലൂരും മറ്റും സന്ദര്‍ശിക്കുയും അവര്‍ക്കുപിന്നാലെ മാലിക് ദിനാറും സംഘവും കൊടുങ്ങല്ലൂരെത്തുകയും രാജാവ് അവരെ സ്വീകരിച്ച് അവര്‍ക്ക് ഭൂമിയും മറ്റും നല്കുകയും ചെയ്യുകയും പിന്നീട് മുസ്ലീങ്ങള്‍ കോഴിക്കോട് കേന്ദ്രമാക്കി സാമൂതിരിയുടെ കീഴില്‍ വലിയ ജനതയായി എന്നാണ് പൊതുവേയുള്ള ചരിത്രവും ഈ പുസ്തകത്തില്‍ മുസ്ലീം ചരിത്രമായും പറയുന്നത് . മുസ്ലീങ്ങളും സാമൂതിരിയും തമ്മിലുള്ള ബന്ധം കൃതിയിലിങ്ങനെയാണ് വിവരിക്കുന്നത്- മലബാറിലെങ്ങും മുസ്ലീങ്ങളുടെ ഭരണാധികാരം കൈയാളുന്ന നേതാവ് ഇല്ലെന്നു പറയാം . പക്ഷേ അവരുടെ ഹിന്ദുക്കളായ ഭരണാധികാരികള്‍ അവര്‍ക്കു നീതിന്യായപരമായ അധികാരം നടത്തുകയും കടം അല്ലെങ്കില്‍ പിഴ അടക്കേണ്ടതായ കാര്യങ്ങള്‍ വരുമ്പോള്‍ അവ ഏര്‍പ്പാടാക്കുകയും ചെയ്യുന്നു . ഇതിനെല്ലാം പുറമേ മുസ്ലീങ്ങള്‍ തങ്ങളുടെ ഭരണാധികാരികളില്‍ നിന്നും വലിയ ആദരവും പരിഗണനയും നേടുകയും ചെയ്തു . ഇതിന്റെ ഒരു കാരണം രാജ്യത്തിന്റെ വികസനവും നിര്‍മാണവും നടന്നുവന്നത് അവരിലൂടെയാണന്നതുതന്നെ . ആയതിനാല്‍ മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച നമസ്കാരം സംഘടിപ്പിക്കുകവാനും ഈദ് പോലുള്ള ആഘോഷങ്ങള്‍ ഒരുക്കുവാനും ഭരണാധികാരികള്‍ അവസരം ഒരുക്കുന്നു . ഗവണ്‍മെന്റുതന്നെ മു അസീന്‍മാര്‍ക്കും ഖാദിമാര്‍ക്കും പ്രതിഫലം നല്കിവരുന്നു . മുന്‍കൂട്ടി അനുവാദം വാങ്ങിമാത്രമേ മറുവിഭാഗക്കാരായ ജനങ്ങള്‍ മുസ്ലീങ്ങളുടെ വീട്ടില്‍ പ്രവേശിക്കാറുള്ളൂ . ഹിന്ദുക്കള്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവര്‍ അതിനെതിരായി തടസ്സങ്ങള്‍ ഉണ്ടാക്കുകയോ മറ്റുരീതിയില്‍ അവരെ ഉപദ്രവിക്കുകയോ ഒരു നിയമമെന്ന നിലയില്‍ പതിവില്ല . അതിനു പകരം അയാളൊരു കീഴ്ജാതിക്കാരനായാല്‍ പോലും മറ്റു മുസ്ലീങ്ങളോടു പതിവായി കാണിക്കുന്ന ആദരവോട് പരിഗണിക്കുന്നു . ആദ്യകാലങ്ങളില്‍ ഇത്തരക്കാരായ മതംമാറ്റക്കാരെ സഹായിക്കന്നതിനായി മുസ്ലീംവണിക്കുകള്‍ പൊതുവായി പണം ശേഖരിച്ചിരുന്നു . നേരിട്ടുകണ്ട വിവരണങ്ങളാണ് സൈനുദ്ദീന്‍ നല്കുന്നത് . സാമൂതിരിയുടെ അധികാരം നിലനില്‍ക്കുന്നതില്‍ മുസ്ലീങ്ങളുടെ സാമ്പത്തികമാണെന്ന വ്യക്തമായ സൂചനയാണ് ഈ കൃതി നല്കുന്നത് . വില്യം ലോഗന്‍ എഴുതുന്നു-മാപ്പിളമാര്‍ ഹിന്ദുജനസംഖ്യയെ അപേക്ഷിച്ച് ശീഘ്രഗതിയില്‍ പെറ്റുപെരുകുന്നുണ്ടെന്നു പറഞ്ഞുകൂടാ . ഹിന്ദുക്കളില്‍ കീഴ്ജാതിക്കാര്‍ക്കിടയില്‍ നടക്കുന്ന ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനമാണ് അവരുടെ ജനംസംഖ്യാവര്‍ധനവിന് കാരണം . സ്വാഭാവിക പ്രക്രിയയേക്കാള്‍ ഇത്തരം മാറ്റം അനുവദനീയമായിരുന്നുവെന്നു കാണണം . മാത്രമല്ല അങ്ങനെ ചെയ്യണമെന്നു സാമൂതിരി അനുശാസിച്ച അനുഭവങ്ങളുണ്ട് . ഹിന്ദുക്കളായ മത്സ്യം പിടിത്തക്കാരുടെ കുടുംബങ്ങളില്‍ ഒന്നോ അതിലധികമോ പുരുഷന്മാര്‍ ഇസ്ലാംമതം സ്വീകരിക്കണമെന്ന സാമൂതിരിയുടെ അനുശാസനം രാജാവിന്റെ നാവിക മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനു പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു . സാമൂതിരിയുടെ സൈനികശക്തിയെ നിര്‍വചിച്ചിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന നാമം മാത്രം മതി മുസ്ലീങ്ങള്‍ മധ്യകാലത്തെങ്ങനെ കേരളത്തില്‍ ജീവിച്ചു എന്നറിയാന്‍ . അധിനിവേശത്തിനെതിരായ അക്കാലത്തെ ശക്തമായ അടയാളംകൂടിയാണ് ഈ നാമം എന്നതും ശ്രദ്ധിക്കണം . കോയ എന്ന പദവി കുഞ്ഞാലിപോലെ അക്കാലത്തെ മുസ്ലീം വ്യാപാര അധികാരത്തിന്റെ മറ്റൊരു അടയാളമാണ് . കോയസ്ഥാനവും കുഞ്ഞാലി സ്ഥാനവും സാമൂതിരി നല്കിയിരുന്ന വിപുലമായ അധികാരസ്ഥാനങ്ങളായിരുന്നു . സാമൂതിരിയെ ശക്തനാക്കിയതില്‍ രണ്ടു കാരണങ്ങളുണ്ടെന്നു പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്- പുറത്തുനിന്നുള്ള കടന്നാക്രമണത്തിന്റെ അഭാവമാണ് ആദ്യത്തേതെങ്കില്‍ അറബികളും മാപ്പിളമാരും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു രണ്ടാമത്തേത് . ചുരുക്കത്തില്‍ ഇന്ന് നാമറിയുന്ന സാമൂതിരിയെന്ന ഭരണാധികാരിയെ കേരളചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് മുസ്ലീങ്ങളുടെ ശക്തമായ പങ്കാളിത്തം കൂടിയാണ് . അതായത് മുസ്ലീം മതപരിവർത്തനമില്ലായിരുന്നുവെങ്കിൽ സാമൂതിരി കേരളചരിത്രത്തിൽ കേവലം ഒരു ജന്മിയോ ചെറുകിട നാടുവാഴിയോ മാത്രമായി ഒതുങ്ങിയേനെ . എന്നല്ല മലബാറിന്റെ സാമൂഹിക ജീവിതം മറ്റൊന്നാവുകയും ചെയ്യുമായിരുന്നു . പോര്‍ട്ടഗീസുകാരുടെ വരവാണ് മലബാറിലെ സാമൂഹികജീവിതത്തെ കലുഷിതമാക്കിയത് , സാമൂതിരിയെ തകര്‍ത്തത് . അന്ന് പോര്‍ട്ടുഗീസുകാര്‍ക്കെതിരേ അതിശക്തമായി അടരാടിയത് മുസ്ലീങ്ങളുമാണ് . പോര്‍ട്ടുഗീസുകാര്‍ക്കെതിരേ അവര്‍നയിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരേയും പോരാട്ടം രൂപ്പെടുന്നത് . പന്ത്രണ്ടാംനൂറ്റാണ്ടുമുതല്‍ കേരളം സന്ദര്‍ശിക്കുന്ന വിദേശസഞ്ചാരികള്‍ ഇവിടുത്തെ മുസ്ലീം വ്യാപനത്തെക്കുറിച്ച് പറയുന്നുണ്ട് . വിപുലമായ വിധത്തിലുള്ള മുസ്ലീങ്ങളുടെ വ്യാപനത്തിന്റെ ചരിത്രമാണത് . 1500 കളില്‍ മലബാര്‍ സന്ദര്‍ശിച്ച ബാര്‍ബോസ അഞ്ചിലെന്ന് ജനങ്ങള്‍ മുസ്ലീങ്ങളാണെന്നാണ് പറയുന്നത് . സൈനുദ്ദീനാകട്ടെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനമാണെന്നും . ഇക്കാലത്തെ മലബാറിലെ മുസ്ലീം ഹിന്ദു ജീവിതത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരുപമ നദികളുടെ രണ്ടുകരകളും അവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന വ്യാപാരം എന്നപാലവുമാണ് . സമാധാനപരമായ സാമുദായിക ബന്ധങ്ങള്‍ക്ക് വ്യാണിജ്യം വഹിക്കുന്ന പങ്ക് വലുതാണെന്ന് ഈ ചരിത്രത്തിലൂടെ റൊളാണ്ട്മില്ലര്‍ പറയുന്നു . . സെന്‍റ് തോമസിന്റെ വരവ് എന്നതിന് ചരിത്രപരമായ സാക്ഷ്യങ്ങളില്ലെങ്കിലും പല വ്യാപാരി സംഘങ്ങളുടെ വരവിലൂടെ എ ഡി ആദ്യശതകത്തില്‍തന്നെ മുസിരിസ് കേന്ദ്രമാക്കി ക്രൈസ്തവരുടെ വ്യാപനം നടക്കുന്നുണ്ട് . ഇത്തരം ബന്ധങ്ങളിലൂടെ കേരളത്തിലെ വിളകളും മറ്റും വിദേശത്തേക്കു പോകുന്നു . ക്രിസ്ത്യാനികൾ , അറബികൾ , ജൂതന്മാർ തുടഭങ്ങിയവരിലൂടെ വ്യാപാരവും മറ്റും വികസിക്കുകയും അവരുടെ മതപരമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രാദേശിക സമൂഹം സൃഷ്ടിക്കപ്പെടുകയും ചെയ്യന്നു . ക്നായിത്തൊമ്മൻ എന്ന വ്യാപാരിയുടെ ചരിത്രവും ക്രൈസ്തവ സമൂഹ രൂപീകരണവും അംഗീകൃതവസ്തുതയാണല്ലോ . ഇക്കാലത്ത് ഇവിടെ സനാതന ഹിന്ദുമതമോ ജാതിവ്യവസ്ഥയോ രൂപംകൊണ്ടിരുന്നില്ല . അതിനാൽത്തന്നെ ആദ്യകാല ക്രിസ്ത്യാനികളെന്നു പറയുന്നത് അന്നിവിടെ പ്രബലമായിരുന്ന ഏതെങ്കിലും ഗോത്രങ്ങളിലെ അംഗങ്ങളാകും . പിൽക്കാലത്ത് ബ്രാഹ്മണരുടെ വരവോടെ ജാതിവ്യവസ്ഥശക്തമായപ്പോൾ ഉയർന്നശ്രേണിയിൽ- നായർക്കുതുല്യമായി- ഇവർക്കുസ്ഥാനം ലഭിക്കുന്നതായിക്കാണാം . വിദേശ ക്രൈസ്തവസമൂഹങ്ങളുമായി ബന്ധമുണ്ടായിരുന്നപ്പോഴും സെന്തോമസ് ക്രിസ്ത്യാനികള്‍/ നസ്രാണികളെന്നപേരിൽ തദ്ദേശീയതയിൽ വേരൂന്നിയാണ് ആദ്യകാല ക്രൈസ്തവർ ജീവിച്ചതെന്നു പറയാം . ജാതിക്കുകർത്തവ്യൻ , അർക്കദിയോക്കൻ തുടങ്ങിയപേരുകളിലറിയപ്പെടുന്ന സമുദായ നേതൃത്വങ്ങളിലൂടെയാണ് അവരുടെ ഭരണം നിർവഹിക്കപ്പെട്ടത് . ഇവർക്കു മധ്യകാലത്തെ കേരളീയ നാടുവാഴിഘടനയിൽ അധികാരമുണ്ടായിരുന്നതായും പറയപ്പെടുന്നു . കൊച്ചിരാജാവിനെ വാഴിക്കുന്ന സമയത്ത് അർക്കദിയോക്കന്മാരുടെ സാന്നിധ്യം അനിവാര്യമായിരുന്നത്രേ . ഇങ്ങനെ പലരൂപത്തിൽവികസിച്ച ക്രൈസ്തവരുടെ വികാസത്തിന്റെ ചരിത്രരേഖയാണ് 842 ലെ തരിസാപ്പിള്ളി ചെപ്പേട് . കൊല്ലത്ത് മരുവാൻ സപരീശോ എന്ന വർത്തകപ്രമാണി സ്ഥാപിച്ച പള്ളിക്ക് ഭൂമിയും മറ്റ് അവകാശങ്ങളും അനുവദിക്കുന്ന പ്രസ്തത ചെപ്പേടിൽ ക്രിസ്ത്യാനികളുടെയും അവർ നേതൃത്വം നല്കിയിരുന്ന അഞ്ചുവണ്ണം മണിക്കിരാമം പോലുള്ള വർത്തകസംഘങ്ങളുടെയും പ്രവർത്തനം മനസിലാക്കാൻ കഴിയും . ക്രിസ്ത്യാനികൾ വ്യാപിക്കുന്നിടത്തെല്ലാം പള്ളികൾ കെട്ടുന്നു . അതിനുചുറ്റും അവർ വ്യാപിച്ച് കച്ചവടവും മറ്റും ഉറപ്പിക്കുന്നു . അങ്ങനെ ക്രമേണ അവിടെ അങ്ങാടികളായി പിന്നീട് നഗരങ്ങളായി രൂപപ്പെടുന്നു . വ്യാപാരത്തിലൂടെ വലിയ സാമ്പത്തിക നേട്ടം ഉള്ളതിനാൽ നാടുവാഴികൾ ഇവർക്ക് ഭൂമിയും മറ്റും അനുവദിക്കുന്നു . പലപള്ളികളോടു ചേർന്നു വിപുലമായ ഭൂസ്വത്ത് ഉണ്ടായിരുന്നതായും അതെല്ലാം പാട്ടത്തിനു നല്കി പള്ളികൾ സമ്പത്തുണ്ടാക്കിയിരുന്നതായും കാണാം- ചരിത്രപ്രസിദ്ധമായ ഉദയംപേരൂർപള്ളിക്ക് ഇത്തരത്തിൽ പാട്ടം ഉണ്ടായിരുന്നതായി പറയുന്നു . കാലക്രമത്തില്‍ ഹിന്ദുജാതിവ്യവസ്ഥയുടെ ഭാഗമായി ക്രിസ്ത്യാനികള്‍ മാറുകയും കീഴാളരെ നിന്ദ്യരായി കരുതുകയും ചെയ്യുന്നതായിക്കാണാം . ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടു പല സ്ഥാനങ്ങളും ഇവര്‍ക്കു കിട്ടുന്നതായും ക്ഷേത്രഭരണസമിതികളില്‍ വരെ അംഗമായി ഇരുന്നതായും പറയപ്പെടുന്നു . ക്രിസ്ത്യാനികളുടെ രാജവംശം ഉദയംപേരൂര്‍ കേന്ദ്രീകരിച്ച് വില്ലാര്‍വട്ടമെന്ന പേരില്‍ നാലാംനൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നതായും കേള്‍വിയുണ്ട് . രാജവംശത്തിന്റെ ചരിത്രങ്ങളൊക്കെ കഥകളായി നില്‍ക്കുമെങ്കിലും ഇത്തരം അധികാര ഭാവനകളും മറ്റും ഉല്പാദിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള ചരിത്ര , ഭൗതികാടിത്തറയിലാണ് ക്രൈസ്തവര്‍ നിലനിന്നതെന്നു വ്യക്തം . തരിസാപ്പള്ളിചെപ്പേട് , വീരരാഘവപ്പട്ടയം തുടങ്ങിയ കഴിഞ്ഞാല്‍ മൂര്‍ത്തമായ തെളിവുകളോടെ മധ്യകാല ക്രൈസ്തവജീവിത്തെക്കുറിച്ച് പറയുക അത്ര സാധ്യമല്ല . പോര്‍ട്ടുഗീസുകാര്‍ വരുന്നകാലം മുതലുള്ളതിന്റെ രേഖകളും മറ്റും വച്ച് എത്തിച്ചേരാവുന്ന അനുമാനങ്ങളാണ് പ്രധാനമായും ആശ്രയിക്കുന്നത് . കച്ചവടം തോഴിലാക്കി ക്രൈസ്തവര്‍ അങ്ങാടികളായും മറ്റും വ്യാപിക്കുന്നത് കാണാന്‍ കഴിയും . കൊടുങ്ങല്ലൂര്‍ മാത്രമല്ല തൃശൂര്‍ , അങ്കമാലി , മധ്യതിരുവതാംകൂര്‍ , കൊല്ലം തുടങ്ങിയ മേഖലകളില്‍ ക്രിസ്ത്യാനികളുടെ സാന്നിധ്യം മധ്യകാലത്തിനടുത്ത് വ്യാപിക്കുവാന്‍ തുടങ്ങിയതായി കാണാം . 1503 ല്‍ കൊല്ലം സന്ദര്‍ശിച്ച ജൊവാന്നി എ പോളി കൊല്ലം നഗരത്തില്‍ 3000 സെന്തോമസ് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . 1511 ല്‍ കൊച്ചിയിലെ പോര്‍ച്ചുഗീസ് ഫാക്ടര്‍ ആയിരുന്ന ടോം പിരസ് കേരളത്തിലെ സെന്തോമസ് ക്രിസ്ത്യാനികളുടെ എണ്ണം കൊടുത്തിരിക്കുന്നത് 60,000 നും 75,000 നും ഇടയിലാണ് . 1564ല്‍ ഇവരുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ന്നു … … ജനസാന്ദ്രത കൂടുതലുള്ള അങ്ങാടികളെയും അങ്ങാടികളെയും ചുറ്റിപ്പറ്റിയാണ് മധ്യകാല ക്രൈസ്തവ ആവാസ കേന്ദ്രങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത് . വിഖ്യാതമായ ഉദയം പേരൂര്‍ സൂനഹദോസില്‍ നൂറ്റിപ്പത്തിലേറെ പള്ളികളില്‍ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിച്ചതെന്ന വസ്തുത -പങ്കെടുക്കാത്ത പള്ളികളുമുണ്ടായിരുന്നു- അവരുടെ വ്യാപനത്തെ കൃത്യമായി കുറിക്കുന്നു . ഇത്തരം ഭൗതികവളര്‍ച്ചയുടെ ആധുനിക രൂപമാണ് തച്ചില്‍ മാത്തുതരകനെപ്പോലുള്ള ക്രൈസ്തവജന്മിമാര്‍ . തിരുവതാംകൂര്‍ ഭരണകൂടത്തെതന്നെ നിയന്ത്രിച്ചിരുന്ന അതി സമ്പന്നനായ ജന്മിയായിരുന്നു മാത്തുതരകന്‍ . അദ്ദേഹത്തിന്റെ പിതാവ് തിരുവതാംകൂറിലെ രു നാടുവാഴിയുടെ കാര്യസ്ഥനായിരുന്നു . ഇത്തരത്തിലുള്ള അധികാര ബന്ധങ്ങളിലെക്കും മറ്റും ക്രിസ്ത്യാനികളുടെ വളര്‍ച്ച ചരിത്രപരമായ ഒന്നായിരുന്നുവെന്നാണ് കാണേണ്ടത് . അതായത് മധ്യകാലത്തിനുമുന്നേയുള്ള സാമ്പത്തിക , സാമൂഹിക ശക്തിയായി നസ്രാണികളുടെ വളര്‍ച്ചയെയാണിത് കുറിക്കുന്നത് . ഹിന്ദുജാതിവ്യവസ്ഥ ശക്തമായപ്പോള്‍ അതിന്റെ മറപറ്റി ഒരു ജാതിപോലെ നിന്ന സമൂഹമായിരുന്നു അക്കാലത്തെ ക്രൈസ്തവരെന്നാണ് വ്യക്തമാകുന്നത് . ആധുനിക- കൊളോണിയല്‍ കാലത്തെ മതപരിവര്‍ത്തനം ചോദ്യം ചെയ്തത് ക്രിസ്ത്യാനികളുടെ ഈ ജാതിഘടനെയെകൂടിയാണ് . ഇതൊക്കെ മുന്‍നിര്‍ത്തിയാണ് എം . ജി . എസ് നാരായണന്‍ അക്കാലത്തെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ സാംസ്കാരിക സഹവര്‍ത്തിത്വം എന്നു വിശേഷിപ്പിച്ചത് . കേരളത്തിനു പുറത്തുള്ള മതങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും വേണ്ടത്ര പരിഗണന നല്കി സൗഹാര്‍ദത്തോടെ ഇവിടെ കഴിയുവാനവസരം നല്കിയെന്നും അതിന്റെ പിന്നില്‍ വാണിജ്യം പോലുള്ള സാമ്പത്തിക താത്പര്യമായിരുന്നെന്നുമാണ് അദ്ദേഹത്തിന്റെ വാദം . മതസൗഹാര്‍ദംപോലുള്ള കേവലാശയങ്ങളെ മാറ്റിനിര്‍ത്തിപ്പരിശോധിച്ചാല്‍ വ്യക്തമായ സാമ്പത്തിക താത്പര്യങ്ങളും അക്കാലത്തെ ജാതിവ്യവസ്ഥയും ഇത്തരം കാര്യങ്ങളിലെ വസ്തുതയെന്നു കാണാം . ഇവയില്‍ ലേശംപോലും മതസൗഹാര്‍ദമില്ലെന്നും മറിച്ച് കൊടുക്കുന്നതിന്റെ പത്തിരട്ടി ലാഭം നേടുന്നതിനുള്ള കച്ചവട താത്പര്യം മാത്രമായിരുന്നുവെന്നും എന്‍ എം നമ്പൂതിരി സാമൂതിരി കാലം വച്ചു വാദിക്കുന്നതും ശ്രദ്ധേയം . കേരള സമൂഹമെന്നത് ചരിത്രപരമായി വന്നവരും ഇവിടെയുണ്ടായിരുന്നുവെന്നു പറയുന്ന അപൂര്‍വം സമുദായങ്ങളും കൂടിച്ചേര്‍ന്നു സൃഷ്ടിച്ചതാണ് . ഇവിടുത്തെ തദ്ദേശീയര്‍ എന്നു പറയുന്ന ഹിന്ദുസമൂഹത്തിലെ നമ്പൂതിരിയും നായരും ഈഴവരുമെല്ലാം പുറത്തുനിന്നു വന്നവരാണെന്നാണ് ചരിത്രം പറയുന്നത് . പുലയരൊഴിച്ചുള്ളവരെല്ലാം കേരളത്തിനു പുറത്തുനിന്നു വന്നവരാണെന്നാണ് മുഖ്യധാരാ ചരിത്രം . ഇവരെല്ലാം ഇന്നുനാമറിയുന്ന ജാതികളായി പരിണമിച്ചത് ബ്രാഹ്മണരുടെ വരവോടെയാണെന്നും ചരിത്രം പറയുന്നു . ഹിന്ദുജാതിരൂപീകരണം നടക്കുന്നതിനു മുന്നേ കേരളത്തില്‍ വന്ന സമുദായങ്ങളാണ് ക്രൈസ്തവരും മുസ്ലീങ്ങളും . അവരിലേക്കും ജാതിയുടെ പ്രത്യയശാസ്ത്രം അരിച്ചുകയറുകയും ചെയ്തിട്ടുണ്ട് . ഹിന്ദുജാതിക്കുപുറത്തുള്ള കച്ചവടം/വാണിജ്യം പോലുള്ള തോഴിലുകളിലൂടെ അതിന്റെ വിദേശ ബന്ധങ്ങളിലൂടെ കേരള സമൂഹത്തെ വൈദേശികലോകവുമായി ബന്ധിപ്പിക്കുകയും സാമ്പത്തികമായ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത് മുസ്ലീം- ക്രൈസ്തവ സമുദായങ്ങളായിരുന്നു . മതപരിവര്‍ത്തനമെന്നത് കേരളചരിത്രത്തില്‍ വിദേശശക്തികള്‍ ആക്രമിക്കുമ്പോളോ മറ്റോ നടത്തിയ ബോധപൂര്‍വമായ ഒന്നായിരുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് . മറിച്ച് ഇരുപതോളം നൂറ്റാണ്ടുകളായി ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും കേരള സമൂഹത്തെയും കേരളീയതയെയും നിര്‍വചിക്കുകയും രൂപീകരിക്കുയും ചെയ്ത ഒരു വിപുലമായ പ്രക്രിയയായിരുന്നുവെന്നുള്ളതാണ് . പ്രാചീന കാലം മുതല്‍ക്കേ കേരളത്തിന്റെ സ്വത്വത്തെ അടയാളപ്പെടുത്തിയ പ്രവര്‍ത്തനം . ആധുനികകാലത്ത് മിഷനറിമാരിലൂടെയും മറ്റും അതിന്റെ ഗതിവേഗം വര്‍ധിക്കുകയും മധ്യകാല മതപരിവര്‍ത്തനത്തിന്റെ സമീപനങ്ങള്‍ക്കപ്പുറം ജാതിയെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുകയും ചെയ്യുന്നുണ്ട് . ആധുനികകാല പ്രവര്‍ത്തനങ്ങളെ മാത്രം അടയാളപ്പെടുത്തി കേരളത്തിലെ സമീപകാല പ്രവണതയാണ് മതപരിവര്‍ത്തനമെന്നും നിലവിലെ കേരളീയതയ്ക്കു പുറത്താണ് അതെന്നും പറയാന്‍ ശ്രമിക്കുന്നത് . ഇവിടെയാണ് ചരിത്രം സംസാരിച്ചുകൊണ്ട് നമുക്ക് വിയോജിക്കേണ്ടിവരുന്നത് . കേരളീയത എന്ന ആശയത്തെതന്നെ പൊളിച്ചെഴുതേണ്ടിവരുന്നത് . പുസ്തകങ്ങള്‍ 1 . റൊളാണ്ട് ഇ മില്ലര്‍ , മാപ്പിള മുസ്ലീംകള്‍ , അദര്‍ ബുക്സ് , കോഴിക്കോട് 2 . ഷേക് സൈനുദ്ദീന്‍ , തുഹ്ഫത്തൂര്‍ മുജാഹിദ്ദീന്‍ , നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്ക്രിപ്റ്റ്സ് , ദല്‍ഹി 3 . വില്യം ലോഗന്‍ , മലബാര മാനുവല്‍ , മാതൃഭൂമി , കോഴിക്കോട് 4 . വേണുഗോപാലന്‍ ടി ആര്‍ , സമ്പത്തും അധികാരവും തൃശൂരില്‍ നിന്നുള്ള ഒരു കാഴ്ച , കറന്റ് ബുക്സ് തൃശൂര്‍ 5 . ബോബിതോമസ് , ക്രിസ്ത്യാനികള്‍ , ഡിസി ബുക്സ് കോട്ടയം 6 . പി ജെ തോമസ് , മലയാള സാഹിത്യവും ക്രിസ്ത്യാനികളും , ഡിസി ബുക്സ് കോട്ടയം 7 . രാഘവവാരിയര്‍/കേശവന്‍ വെളുത്താട്ട് , തരിസാപ്പള്ളിപ്പട്ടയം , സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം , കോട്ടയം 8 . കെ . ബാലകൃഷ്ണക്കുറുപ്പ് , കോഴിക്കോടിന്റെ ചരിത്രം , മാതൃഭൂമി , കോഴിക്കോട് . 9 . കെ എന്‍ ഗണേഷ് , കേരളത്തിന്റെ ഇന്നലെകള്‍ , കേരള ഭാഷാഇന്‍സ്റ്റിട്യൂട്ട് , തിരുവനന്തപുരം . 10 . എന്‍ എം നമ്പൂതിരി മലബാര്‍ പഠനങ്ങള്‍- സാമൂതിരിനാട് , കേരള ഭാഷാഇന്‍സ്റ്റിട്യൂട്ട് , തിരുവനന്തപുരം .
| false |
ഒരു ബോളിവുഡ് അഭിനേത്രിയും മോഡലുമാണ് സംഗീത ബിജ്ലാനി . 1980-ൽ ഫെമിന മിസ് ഇന്ത്യ വിജയിയായിരുന്നു സംഗീത . തുടർന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേർസ് മത്സരത്തിലും സംഗീത പങ്കെടുത്തുവെങ്കിലും ഈ മത്സരത്തിൽ മികച്ച വസ്ത്രധാരണത്തിനുള്ള പുരസ്കാരം മാത്രമേ സംഗീതയ്ക്ക് നേടുവാനായുള്ളൂ . 1989-ൽ പുറത്തിറങ്ങിയ ത്രിദേവ് ആണ് സംഗീതയുടെ ആദ്യ ഹിന്ദി ചിത്രം . പതിനാറ് ചിത്രങ്ങളിൽ പിന്നീട് സംഗീത അഭിനയിച്ചു . 1996-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മൊഹമ്മദ് അസ്‌ഹറുദ്ദീനുമായുള്ള വിവാഹത്തോടെ സംഗീത അഭിനയം അവസാനിപ്പിച്ചു . ത്രിദേവ് , ഹത്യാർ എന്നിവയാണ് സംഗീതയുടെ വിജയം നേടിയ ചലച്ചിത്രങ്ങൾ . തന്റെ അഭിനയത്തിനേക്കാൾ തന്റെ നൃത്തത്തിലുള്ള കഴിവുകളാണ് സംഗീതയെ സിനിമയിൽ കൂടുതൽ അറിയപ്പെടാൻ ഇടയാക്കിയത് . സംഗീതയുടെ അധികം സിനിമകളും പ്രേക്ഷകർ സ്വീകരിച്ചതേയില്ല . നിർമ്മ എന്ന അലക്കുപൊടിയുടെ പരസ്യത്തിൽ അഭിനയിച്ച് പരസ്യലോകത്തും സംഗീത അറിയപ്പെട്ടിരുന്നു . മോത്തിലാൽ ബിജ്ലാനിയാണ് സംഗീതയുടെ അച്ഛൻ . സുനിൽ എന്ന് പേരുള്ള ഒരു സഹോദരനുണ്ട് സംഗീതയ്ക്ക് . ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന മൊഹമ്മദ് അസ്‌ഹറുദ്ദീനിന്റെ രണ്ടാമത്തെ ഭാര്യയാണ് സംഗീത . 1996-ൽ ആയിരുന്നു ഇവരുടെ വിവാഹം . അസ്സറുദ്ദീനിനു തന്റെ ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട് . ഈ വിവാഹത്തിനുമുൻപ് ബോളിവുഡ് നടൻ സൽമാൻ ഖാനുമായി സംഗീത കുറച്ചുകാലം അടുപ്പത്തിലായിരുന്നു . സംഗീതയും അസ്‌ഹറുദ്ദീനും ചേർന്ന് ഇപ്പോൾ അസർ സംഗീത മാനേജ്മെന്റ് സർവീസസ് എന്ന സ്ഥാപനം നടത്തുന്നു . ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
ഒരു കാഴ്ചക്കാരൻ മൈക്കലാഞ്ചലോയോട് ചോദിച്ചു – താങ്കൾ എങ്ങനെയാണ് ഇത്രയും ഭംഗിയുള്ള ദാവീദിന്റെ ശിൽപം മാർബിൾ ഫലകത്തിൽ കൊത്തിയെടുത്തത് ? അദ്ദേഹം പറഞ്ഞു – ഞാനാദ്യം മാർബിൾ കണ്ടു . അതിൽ കുറെനേരം നോക്കിയിരുന്നപ്പോൾ എന്റെ മനസ്സിലുള്ള ദാവീദിനെ ആ കല്ലിൽ കണ്ടു . പിന്നീടു ദാവീദല്ലാത്ത , ആ കല്ലിലുള്ള എല്ലാ ഭാഗങ്ങളും ഞാൻ കൊത്തിയടർത്തിക്കളഞ്ഞു . അപ്പോൾ എനിക്കു ദാവീദിനെ ലഭിച്ചു . നിർമിതി മാത്രമല്ല , തച്ചുടയ്ക്കലും സൃഷ്ടിയാണ് . ഒന്നു ജന്മമെടുക്കുമ്പോൾ മറ്റൊന്ന് അപ്രത്യക്ഷമാകുന്നു ; മാത്രമല്ല , ചിലതൊക്കെ നശിക്കുമ്പോഴാണ് കൂടുതൽ മികവുള്ളതു രൂപംകൊള്ളുന്നത് . അനാവശ്യമായതിനെ അടർത്തിയെടുക്കാനും അകറ്റിനിർത്താനും കഴിയുന്നവനെ വിളിക്കുന്ന പേരാണ് ശിൽപി ; പ്രതിമ നിർമാണത്തിൽ മാത്രമല്ല ജീവിതത്തിലും . എന്താണു വേണ്ടത് എന്നതിനെക്കാൾ പ്രധാന ചിന്തയാണ് എന്തൊക്കെയാണു വേണ്ടാത്തത് എന്നത് . ആവശ്യമുള്ളവയുടെ അഭാവത്തെക്കാൾ അനാവശ്യമായവയുടെ അധിക ഭാരമാണ് ചലനശേഷിയും ചാരുതയും നഷ്ടമാക്കുന്നത് . ആരുമാകാൻ സഹായിക്കാത്ത അപ്രധാന കാര്യങ്ങളുടെ ചുമട് ഇറക്കിവയ്ക്കാൻ തയാറായാൽത്തന്നെ സ്വന്തം വൈശിഷ്ട്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി . പുതിയതൊന്നു കരസ്ഥമാക്കിയാൽ , അതു പ്രയോജനപ്രദമാണെങ്കിലും അല്ലെങ്കിലും , അധികമൊന്നു നേടിയതിന്റെ ആവേശമുണ്ട് . ഉള്ളതിലൊന്നു നഷ്ടമാകുമ്പോൾ , അത് ആവശ്യമില്ലാത്തതാണെങ്കിൽ പോലും , അനുഭവിച്ചിരുന്ന ആനന്ദം നഷ്ടമാകും . എല്ലാ വളർച്ചയിലും ആരുമറിയാത്ത നഷ്ടങ്ങളുടെ കഥയുണ്ട് . പ്രിയമുള്ള പലതിനോടും വിട പറഞ്ഞിട്ടുള്ളവർ മാത്രമേ , പടവുകൾ കയറിയിട്ടുള്ളൂ . എല്ലാ ജീവിതങ്ങളും രൂപഭംഗിയുള്ള മനോഹര ശിൽപങ്ങളാണ് . അതു പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളവർ അപൂർവം . ശിലയും ശിൽപിയും ശിൽപവുമാകേണ്ടത് അവനവൻ തന്നെ ; സ്വയം കൊത്തിയൊരുക്കാൻ തയാറാകണം .
| false |
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം . മറ്റൊരു ദേശം . അപരിചിതരായ മനുഷ്യര്‍ . പല ദേശക്കാര്‍ . പല ഭാഷകള്‍ . കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു . പ്രിയ പ്രവാസി സുഹൃത്തേ , നിങ്ങള്‍ക്കുമില്ലേ , അത്തരം അനേകം ഓര്‍മ്മകള്‍ . അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം , ദേശാന്തരം . ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കാം . ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത് . 2008 ജൂൺ പതിനഞ്ച് … കേരളത്തിൽ നിന്നും ' പൊതുജന താല്‍പര്യാർത്ഥം ' എന്നെ നാട് കടത്തിയ ദിവസം . പൂരങ്ങളും , വേലകളും , വേലവെയ്പുകളും എല്ലാം നിർത്തി , അൽ അറബിയുടെ അൽ ഇടം കൈ ആവാൻ ഒരു പോക്ക് … അതെന്‍റെ ജീവിതം മാറ്റിമറിച്ച പോക്കായിരുന്നു . രാവിലെ ആയിരുന്നു ഫ്‌ളൈറ്റ് , ആറു മണിക്ക് . വീട്ടിൽ നിന്നും എല്ലാവരും ഉണ്ടായിരുന്നു എന്‍റെ പോക്ക് കാണാൻ . കൂടാതെ ചങ്ക് കൂട്ടാരും . എയർപ്പോർട്ടിൽ എത്തണ വരെ ആകെ ഒരു മ്ലാനത ആയിരുന്നു … അധികമൊന്നും മിണ്ടാതെ അങ്ങനെ അങ്ങനെ … അവിടെത്തി വണ്ടിയിൽ നിന്നും ഇറങ്ങി . സാധനങ്ങളൊക്കെ ട്രോളിയിൽ എടുത്തുവെച്ചു . നേരെ ആപ്പീസിലേക്ക് കേറാൻ വേണ്ടി വല്ലാത്തൊരു മൊഞ്ചിൽ ആയിരുന്നു എന്‍റെ പോക്ക് . എന്‍റെ സർട്ടിഫിക്കറ്റുകളും അടങ്ങിയ എന്‍റെ ബാഗ് ഞാൻ കൈയിൽ തന്നെ വെച്ചു ഈ ' ഗൾഫ് ഗൾഫ് ' എന്ന് കേട്ടിട്ടേ ഉള്ളൂ . അവിടെ ഉള്ള അവസ്ഥ അറിയാത്തു കൊണ്ട് പഴംപൊരിക്ക് റബ്ബർബാൻഡ് ഇട്ടപോലെ ഷർട്ട് ഇൻസെർട്ട് ഒക്കെ ചെയ്തു ഒരു വല്ലാത്ത ഷൂസും ഒക്കെ കെട്ടി . എന്‍റെ പള്ളീ … എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുന്ന പോലെ ഒരു പോക്ക് . അത്രേം നേരം കൂൾ ആയി നിന്ന എനിക്ക് , ഉള്ളിലേക്ക് കയറുന്ന സമയം വന്നപ്പോൾ വല്ലാത്ത ഒരു ഉൾക്കിടിലം . അപ്പോഴാണ് ഞാൻ കാര്യായി ചിന്തിക്കുന്നത് , ' ഭഗോത്യേ , സ്വന്തം നാട്ടിലെ വിരുന്നുകാരൻ ' എന്ന ലേബലിലേക്ക് ഞാനും … അമ്മയോട് യാത്രപറഞ്ഞപ്പോഴാണ് ഞാനൊരു നിരക്ഷരൻ ആണ് എന്നെനിക്ക് മനസ്സിലായത് . ഞാനൊരു ഊമയാണ് എന്നും . ' പോയി വരാം ' എന്ന് പറയണമെന്ന് മനസ്സിൽ ഉണ്ട് . പക്ഷെ , പുറത്തേക്ക് വരുന്നില്ല . അമ്മയോട് പറയാനുള്ളത് കണ്ണുകൾ പറയുന്നുണ്ടായിരുന്നു . ഒഴുകിയിറങ്ങിയ കണ്ണീരിലൂടെ … ട്രോളിയുമുരുട്ടി ഉള്ളിലേക്ക് . എന്ത് ചെയ്യണം എന്നോ എങ്ങനെ പെരുമാറണം എന്നോ ഒരു രൂപവും ഇല്ലാത്ത ഈ ഞാൻ , എയർപ്പോർട്ടിൽ വെച്ച് മണ്ണാർക്കാട്ടുകാരായ രാജേട്ടനേം ശങ്കരേട്ടനേം കണ്ടത് നന്നായി . അവർ സഹായിച്ചു , എമിഗ്രേഷനും എല്ലാം . അവരുടെ കൂടെ തന്നെ നേരെ ഉള്ളിലേക്ക് . കൈകാലുകൾ പടാപടാന്നു വിറക്കുന്നു . ലഗ്ഗേജ് എടുത്ത് അവർ കൺവെയർ ബെൽറ്റിൽ വിട്ടു . അത് ആ വഴിക് പോയി . ഇനി മസ്കറ്റിൽ ചെന്നാൽ കിട്ടുമത്രേ . പാസ്പോര്‍ട്ടും , എന്‍റെ സർട്ടിഫിക്കറ്റുകളും അടങ്ങിയ എന്‍റെ ബാഗ് ഞാൻ കൈയിൽ തന്നെ വെച്ചു . ആർക്കും കൊടുക്കാതെ . ചിന്തകൾ ഇങ്ങനെ കടന്നു വരാൻ തുടങ്ങി . ഇതിപ്പോ എങ്ങനെ ആയിരിക്കും ഗൾഫ് . സിനിമകളിൽ കാണുന്നപോലെ ഒരു ഐറ്റം ആണെങ്കി കയ്ച്ചിലായി . ദേവിയേയ് … അവിടെ , കുടിവെള്ളത്തിൽ പെട്രോൾ വരാൻ ചാൻസുണ്ട് . ഒരു കൂട്ടാരൻ പറഞ്ഞത് അവരുടെ റൂമിൽ ഒരു പൂച്ച ചത്തപ്പോൾ കുഴിച്ചിടാൻ വേണ്ടി മണ്ണിൽ ഒന്ന് മാന്തിയപ്പോ പെട്രോൾ ആണത്രേ ചീറ്റിയത് . ' എന്‍റെ ഗണോത്യേ … എന്നെ കാത്തോണേ … ' മൊത്തത്തിലുള്ള പരവേശം കണ്ടിട്ടാ തോന്നുന്നു എയർഹോസ്റ്റസ് ചേച്ചി വന്ന് ബെൽറ്റൊക്കെ മുറുക്കി തന്നു അങ്ങനെ വിമാനത്തിൽ കയറേണ്ട ധന്യ മുഹൂർത്തം വന്നു . വിറച്ചു വിറച്ച് ഏണിപ്പടികൾ കയറി ഞാൻ അകത്തെത്തി . ഹായ് കൊള്ളാലോ ഏരിയ . ചന്തമുണ്ട് , ചന്തമുണ്ട് … സീറ്റ് കണ്ടുപിടിച്ചു തന്ന ചേച്ചിക്ക് ഒരു നന്ദി ഒക്കെ പറഞ്ഞ് ഞാൻ ഇരുന്നു . രാജേട്ടനും ശങ്കരേട്ടനും വേറെ സീറ്റിലാണ് . കാണാൻ ഒരു വഴീം ഇല്ല . ആകെ പകച്ചു പണ്ടാരടങ്ങി നിൽക്കണ എന്നോട് ആ ചേച്ചി കയ്യിലെ ബാഗ് കണ്ടിട്ട് അത് മുകളിൽ വെക്കാൻ പറഞ്ഞു . ' എന്നെ കൊന്നാലും തരൂല്ല ഡീ ബാഗ് ' എന്നു ഞാനും . കുഞ്ഞു കുട്ട്യേ പോലെ ബാഗും മുറുകെ പിടിച്ച് ഒറ്റ ഇരിപ്പ് . ആദ്യം കുറച്ചു മുട്ടായി ഒക്കെ കിട്ടി . ആദ്യായിട്ട് സ്‌കൂളിൽ പോണ കുട്ട്യോൾക്ക് കിട്ടണപോലെ . അടുത്താണെങ്കി ആരും ഇല്ല . ഞാൻ വിൻഡോ സീറ്റിൽ . രണ്ടു സീറ്റ് കാലി . അപ്പുറത്തെ സീറ്റിലും ആരൂല്ല . സീറ്റ് ബെൽറ്റ് ഇടാൻ ഒക്കെ പറയുന്നു . കാറിന്‍റെ പോലെ സൈഡിൽ ഒക്കെ നോക്കി . കിം തുനാ . കാര്യല്ല … എന്‍റെ മൊത്തത്തിലുള്ള പരവേശം കണ്ടിട്ടാ തോന്നുന്നു എയർഹോസ്റ്റസ് ചേച്ചി വന്ന് ബെൽറ്റൊക്കെ മുറുക്കി തന്നു . ശോ … എനിക്ക് നാണം വന്നു . വിമാനം ഉരുണ്ടു നീങ്ങി പറന്നു പൊങ്ങി … സംഗതി എനിക്കിഷ്ടായി … കിടു ആയിട്ടുണ്ട് . അങ്ങനെ മ്മടെ വിമാനവണ്ടി പോയിക്കൊണ്ടിരിക്കുകയാണ് . രാവിലെ നേരത്തെ ഇറങ്ങിയത് കൊണ്ട് അധികം ഒന്നും കഴിക്കാൻ പറ്റില്ല . വിമാനത്തിൽ കക്കൂസ് ഉണ്ടാവുമോ എന്ന പേടി ആയിരുന്നു അതിനു കാരണം എന്ന് സമ്മതിക്കാൻ എനിക്കിന്നും ഒരു മടിയുമില്ല . അങ്ങനെ കാലി ഉദരനായി വിമാനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കയാണ് . നല്ല വിശപ്പുണ്ട് . അപ്പോഴാണ് ഫുഡ് വരുന്നത് . ഉന്തി തള്ളി ആ ട്രോളി എന്‍റെ അടുത്തെത്തി . വല്ലാണ്ടെ ചിരിച്ചോണ്ട് ആ ചേച്ചി ചോദിച്ചു " എന്താ വേണ്ടേ " ന്നു . ഞാനൊരു സെക്കന്‍റ് ആലോചിച്ചു . മണ്ണാർക്കാട് കെപിഎം ഹോട്ടലിൽ കയറാൻ തന്നെ എനിക്ക് പേടിയാണ് . ബില്ല് കൂടും . മ്മക്ക് അച്ചായന്‍റെ ഹോട്ടലും , സന്തോഷേട്ടന്‍റെ വെജിറ്റേറിയൻ ഹോട്ടലും , സലീന ഹോട്ടലും ഒക്കെയാണ് സന്തോഷം . ഇതാണെങ്കി ഏസി വിമാനം . ആകാശ ഭോജനം … ഹോ . ഇതിന്‍റെ ഉള്ളിൽ നിന്നും കാലിച്ചായ കഴിക്കാൻ തന്നെ വേണ്ടി വരും ആയിരങ്ങൾ . ഇനീപ്പോ വല്ലതും കഴിച്ചാ ഇവര് വിമാനം കഴുകിക്കൊടുത്താലേ വിടൂ . എന്‍റെ കയ്യില്‍ ആണെങ്കില്‍ കാശും കൊറവാണല്ലോ . നമ്മളെന്തിന് റിസ്ക് എടുക്കണം … നഹീന്നു പറഞ്ഞാ നഹീ . എന്നും പറഞ്ഞ് ഞാൻ പുറത്തോട്ട് നോക്കിയിരുന്നു . വീട്ടിലാരുന്നെങ്കി … ! കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വെള്ളം കൊണ്ട് വന്നു . ചെറ്യേ ഒരു സീൽ ചെയ്ത കപ്പിൽ . അത് ഒരെണ്ണം വാങ്ങി കുടിച്ചു . പൈസ എത്രയാണ് ചോദിയ്ക്കാൻ തുടങ്ങുമ്പോഴേക്കും അവര്‍ പോയി . ങാ … ഇറങ്ങുമ്പോ പൈലറ്റ് ചോയ്ക്കേണ്ടാവും … അച്ചായൻ ക്യാഷിലിരുന്നു ചോദിക്കണ പോലെ . " ബടെ ന്തൊക്കെയാ " അപ്പൊ എയർഹോസ്റ്റസ് ചേച്ചി പറയും . " അവിടെ ഒരു വെള്ളം മാത്രം അറന്നൂർപ്പ്യ " . ഒന്ന് മൂത്രൊഴിക്കാൻ തോന്നീട്ട് എണീറ്റില്ല ഞാൻ . എന്‍റെ കയ്യില് ചില്ലറ ണ്ടാർന്നില്ല . ഇനി നൂറു രൂപ കൊടുത്താ ബാക്കി എയർപ്പോർട്ടിന് വാങ്ങിക്കോന്നും പറഞ്ഞു ടിക്കറ്റിന്‍റെ പിന്നിലെങ്ങാനും എഴുതി തന്നാലോ . പണ്ടാരം കിട്ടേം ഇല്ല പിന്നെ . അടക്കിപിടിച്ചിരുന്നു … ന്‍റെ മൂത്രാണിക്കാവിലമ്മേ … വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു ഞാൻ . മസ്കറ്റിലേക്ക് അടുക്കുന്തോറും പുറത്തു കൊറേ മലകൾ മാത്രം … പിന്നേം കൊറേ മലകൾ … മല മലോ മല മല … ഭാഗോത്യേ ഇതാണോ ഗൾഫ് ? വല്യ ബിൽഡിങ്ങും ഒക്കെ കാണണ്ടേ ? ഇതിപ്പോ ലാൻഡിങ് ആയി . കംപ്ലീറ്റ് മലകൾ … ഹമ്പ . എന്തായാലും ഇറങ്ങുന്നേനു മുന്നേ കുറച്ചു ടൌൺ കണ്ടു . അടിപൊളി … അടുത്ത കടമ്പ പുറത്തേക്ക് ഇറങ്ങൽ ആണ് . എന്തായാലും ഇറങ്ങുന്നേനു മുന്നേ കുറച്ചു ടൌൺ കണ്ടു അങ്ങനെ വരി നിന്നും ടെൻഷൻ അടിച്ചും ഒരു വിധം ഞാൻ പുറത്തെത്തി . രാജേട്ടനും ശങ്കരേട്ടനും ഒരുപാട് സഹായിച്ചു . കൊണ്ടു പോവാൻ കമ്പനിയിൽ നിന്നും ആള് വരുന്നത് വരെ അവർ കൂടെ നിന്നു . അവസാനം ഒന്നര മണിക്കൂറിനു ശേഷം കമ്പനി പി ആർ ഓ വന്ന് എന്നെ കൊണ്ടുപോവുന്നത് വരെ അവരും ഉണ്ടായിരുന്നു കൂടെ . ഇനിയും ഓർമ്മകൾ എഴുതുവാൻ ഒരുപാടുണ്ട് … അന്ന് തുടങ്ങിയ പ്രവാസം … ഒരു ജീവിതം , ഒരുപാട് മാറ്റങ്ങൾ വരുത്തിയ പ്രവാസം . എന്നെ ഞാനാക്കി മാറ്റി ആ പ്രവാസം … ഇന്ന് ഓർക്കുമ്പോള്‍ ചിരിയാണ് . അന്നത്തെ ടെൻഷൻ … അറിവില്ലായ്മ … ജീവിതം അങ്ങനെയാണ് … കൊറേ ടെൻഷൻ അടിപ്പിക്കും … പിന്നീട് ചിരിപ്പിക്കാൻ . 11 , 2019 , 6:44 .
| false |
കാറിന്റെ ടയറിനിടയിൽ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ് . മഹാരാഷ്ട്രയിലാണ് സംഭവം . തിങ്കളാഴ്ച നഗരത്തിലെ തിരക്കേറിയ റോഡിലാണ് പെരുമ്പാമ്പിനെ കണ്ടത് . റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പെരുമ്പാമ്പിനെ കണ്ട് യാത്രക്കാർ വാഹനം നിർത്തി . ഇതിനിടയിലാണ് പാമ്പ് സമീപത്തുണ്ടായിരുന്ന കാറിന്റെ ടയറിയിടയിൽ കയറി ഒളിച്ചത് . ഇതോടെ തിരക്കേറിയ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു . . . <വെബ്സൈറ്റ് ലിങ്ക്> വിവരമറിയിച്ചതനുസരിച്ച് ഇവിടെത്തിയ വനം വകുപ്പും പാമ്പ് പിടുത്ത വിദഗ്ധരും ചേർന്ന് കാറിന്റെ ടയർ ഊരിയെടുത്താണ് പാമ്പിനെ അവിടെ നിന്നു നീക്കം ചെയ്തത് . പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് താനെയിലെ വനംവകുപ്പ് അധികൃതർക്ക് കൈമാറി . ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പാമ്പിനെ രക്ഷപെടുത്തുന്ന ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത് .
| false |
ഒജ്കോവ് ദേശീയോദ്യാനം തെക്കൻ പോളണ്ടിലെ ലെസ്സെർ പോളണ്ട് വോയ്‍വോഡെഷിപ്പിലെ ക്രാക്വ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ് . ഇതു സ്ഥാപിതമായത് 1956 ലായിരുന്നു . ദേശീയോദ്യാനത്തിൻറെ മുഖ്യ കാര്യാലയം സ്ഥിതിചെയ്യുന്ന സമീപത്തെ വില്ലേജിൻറെ പേരിൽനിന്നാണ് ഓജ്കോവ് എന്ന പേരു ലഭിച്ചത് . പ്രശസ്ത പോളിഷ് പിയാനിസ്റ്റായിരുന്ന ഫ്രെഡറിക് ചോപ്പിൻ 1829 ൽ ഈ ദേശീയോദ്യാനം സന്ദർശിച്ചിരുന്നു . പോളണ്ടിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇതിന് 14 . 40 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വിസ്തീർണ്ണമാണ് യഥാർത്ഥത്തിലുണ്ടായിരുന്നത് . ദേശീയോദ്യാനം വിപുലീകരിച്ചതിനുശേഷം ഇത് 21 . 46 ചതുരശ്രകിലോമീറ്റർ വിസ്താരത്തിലായി . മൊത്തം വിസ്തൃതിയിൽ 15 . 28 ചതുരശ്രകിലോമീറ്റർ വനഭൂമിയും 2 . 51 കിമീ 2 കർശനമായി സംരക്ഷിച്ചിരിക്കുന്ന പ്രദേശവുമാണ് . ജുറാസിക് ക്രാക്കോവ്-ക്സെസ്റ്റോച്ചോവ അപ്‍ലാൻറിലെ ക്രാക്കോവ് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ വടക്കായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് .
| false |
പാവപ്പെട്ടവൻ സമ്പന്നനായ കഥകളും , സാധാരണക്കാരൻ നായകരായ കഥകളും നമ്മൾ കേട്ടിട്ടുണ്ട് . എന്നാൽ , കാടിന്‍റെ നടുക്ക് ജീവിക്കുന്ന ഒരു ഗോത്രവർഗ്ഗക്കാരൻ 1925 -ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുള്ള പരമോന്നത ധീരതാ പുരസ്‍കാരം വാങ്ങിയ കഥ കേട്ടിട്ടുണ്ടോ ? ആൽബർട്ട് മെഡൽ എന്നറിയപ്പെടുന്ന ഈ പുരസ്‍കാരം നേടിയ ഏക ഗോത്രക്കാരനാണ് സമ വെലാഡി . അന്ന് ബ്രിട്ടനിലെ ഓരോ പ്രധാന പത്രവും അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്‍തിരുന്നു . ബ്രിട്ടീഷ് ചക്രവർത്തിയായ ജോർജ്ജ് അഞ്ചാമനാണ് ഈ പദവി അദ്ദേഹത്തിന് നൽകിയത് . എങ്ങനെയാണ് ഈ പുരസ്‌കാരം മൈലുകൾക്കപ്പുറത്തുനിന്ന് അദ്ദേഹത്തെ തേടി വന്നത് ? ലണ്ടൻ ഗസറ്റ് റിപ്പോർട്ട് അനുസരിച്ച് , 1925 മെയ് 12 -ന് രാവിലെ കേന്ദ്ര പ്രവിശ്യകളിലെ സൗത്ത് ചന്ദ ഡിവിഷന്‍റെ ഡെപ്യൂട്ടി കൺസർവേറ്റർ എച്ച് എസ് ജോർജ്ജ് വനപരിശോധന നേരത്തെ പൂർത്തിയായി ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു . സമ വെലാഡിയും അദ്ദേഹത്തെ അനുഗമിച്ചു . ജോർജ്ജ് മുന്നിൽ നടന്നു . കാട്ടുപാതയിലൂടെ സമ ജോർജ്ജിന്‍റെ തോക്കും പിടിച്ച് പുറകെ നടക്കുകയായിരുന്നു . നിശബ്‍ദമായ ആ വനവീഥിയിൽ അവരുടെ കാലൊച്ച മാത്രം മുഴങ്ങിക്കേട്ടു . അപ്പോഴാണ് പെട്ടെന്ന് ഒരു കടുവ അവരുടെ മുന്നിലേയ്ക്ക് ചാടിവീണത് . ആ നരഭോജി ജോർജിന്റെ അടുത്തേക്ക് പാഞ്ഞുവന്നു . പേടിച്ചരണ്ട് നിൽക്കുന്ന അദ്ദേഹത്തിന്റെ മേലിൽ അത് ചാടിക്കയറി . ഒരു ഞൊടിയിടയിൽ അദ്ദേഹത്തിന്‍റെ കഴുത്തിൽ അമർത്തിപ്പിടിച്ച് അദ്ദേഹത്തെ അത് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ തുടങ്ങി . ഇതുകണ്ട സമ അദ്ദേഹത്തെ രക്ഷിക്കാനായി പുറപ്പെട്ടു . കടിച്ച് കീറാൻ ഒരുങ്ങിനിൽക്കുന്ന കടുവയുടെ അടുത്തേക്ക് അസാമാന്യ ധീരതയോടെ സമ ഓടിയടുത്തു . കടുവയെ ലക്ഷ്യമാക്കി തോക്കിന്‍റെ കാഞ്ചി വലിക്കാൻ അദ്ദേഹം ശ്രമിച്ചു . എന്നാൽ , സുരക്ഷാ ക്യാച്ച് കാരണം വെടിയുതിർക്കാൻ സമയ്ക്ക് കഴിഞ്ഞില്ല . തുടർന്ന് നടന്ന അക്രമാസക്തമായ പോരാട്ടത്തിൽ , കടുവയുടെ തലയിൽ തോക്കിന്റെ അഗ്രം കൊണ്ട് സമ അടിക്കാൻ തുടങ്ങി . ഒടുവിൽ , ജോർജ്ജിന്റെ തൊണ്ടയിൽ നിന്ന് അതിന്റെ പിടി അയഞ്ഞു . അതൊരു ജീവൻമരണ പോരാട്ടമായിരുന്നു . പിന്നീട് , കടുവയുടെ പല്ലിന്റെ അടയാളങ്ങൾ തോക്കിന്റെ ബാരലിന് എട്ട് ഇഞ്ച് മുകളിൽ പതിഞ്ഞു . ഒടുവിൽ ഒച്ചവെച്ചും , കൈകൊട്ടിയും കടുവയെ അദ്ദേഹം ഒരുവിധം ഓടിച്ചു വിട്ടു . തുടർന്ന് ജോർജ്ജ് എഴുന്നേറ്റെങ്കിലും ഉടനെ സമയുടെ കൈകളിലേക്ക് തളർന്ന് വീഴുകയായിരുന്നു . " കടുവ ജോർജ്ജിന്റെ കഴുത്തിൽ ഗുരുതരമായ മുറിവേൽപ്പിച്ചു . സമ ഒഴുകിയിറങ്ങിയ രക്തം തുടച്ച് , മുറിവ് തുണികൊണ്ട് മൂടിക്കെട്ടി . തുടർന്ന് രണ്ട് മൈൽ അകലെയുള്ള ക്യാമ്പ് വരെ ജോർജ്ജിനെ എടുത്ത് സമ ഓടി " റിപ്പോർട്ടിൽ പറയുന്നു . എന്നിരുന്നാലും , ഈ യാത്രയിലുടനീളം , കടുവ സമയെ പിന്തുടരുന്നുണ്ടായിരുന്നു . കടുവ രക്തത്തിന്റെ ഗന്ധം പിന്തുടർന്ന് അവരെ തേടി വന്നുകൊണ്ടിരിക്കുമ്പോൾ സമ കുത്തനെയുള്ള വരമ്പുകളിലൂടെയും അരുവികളിലൂടെയും കഴിയുന്നത്ര വേഗത്തിൽ അദ്ദേഹത്തെയും ചുമന്ന് കൊണ്ട് ഓടുകയായിരുന്നു . കടുവ അവരെ കുറച്ചുദൂരം പിന്തുടർന്നു . പക്ഷേ , സമ ഒച്ചയിട്ടും ബഹളം വച്ചും അതിനെ അകറ്റി നിർത്തി . ഒടുവിൽ എങ്ങനെയൊക്കെയോ സമ ജോർജ്ജിനെ ക്യാമ്പിൽ എത്തിച്ചു . അവിടെ നിന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി നാഗ്‍പൂരിലെ മയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി . 11 മാസമെടുത്തു അദ്ദേഹം സുഖം പ്രാപിക്കാൻ . താമസിയാതെ സമയുടെ വീരകഥ ലോകമറിഞ്ഞു . തുടർന്ന് സമയെ തേടി ആൽബർട്ട് മെഡൽ എത്തി . എന്നാൽ , അവാർഡ് സ്വീകരിക്കാൻ ലണ്ടനിലേക്ക് പോകാനാകാത്തതിനാൽ അദ്ദേഹത്തെ പ്രവിശ്യാ തലസ്ഥാനമായ നാഗ്‍പൂരിലേക്ക് വിളിപ്പിച്ചു . കേന്ദ്ര പ്രവിശ്യകളുടെ ഗവർണർ സർ ഫ്രാങ്ക് സ്ലിയിൽ നിന്ന് അദ്ദേഹം അത് സ്വീകരിച്ചു . അക്കാലത്ത് സാമ ഒരു കൗപീനം മാത്രമേ ധരിച്ചിരുന്നുള്ളൂ . അതിനാൽ , മെഡൽ കുത്തുന്നതിന് പകരം ഗവർണർ അത് അദ്ദേഹത്തിന്‍റെ കൈയ്യിൽ കൊടുത്തു . മെഡലിന് പുറമെ ബഹുമാനാർത്ഥം ഒരു വെള്ളി ബെൽറ്റും വെള്ളി വളയും അദ്ദേഹത്തിന് നൽകി . കൂടാതെ , സമയ്ക്ക് സ്വന്തമായി ഭൂമിയില്ലെന്ന് മനസ്സിലാക്കിയ ജോർജ്ജ് അദ്ദേഹത്തിന് രണ്ട് കാളകളും വീടും 45 ഏക്കർ ഭൂമിയും അനുവദിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയുണ്ടായി . എന്നിരുന്നാലും , ആദിവാസി മാഡിയ വംശജർ വേട്ടക്കാരായിരുന്നു , കർഷകരായിരുന്നില്ല . അതുകൊണ്ട് തന്നെ സമ ഒരിക്കലും ആ ഭൂമി കൈവശപ്പെടുത്തിയില്ല . എച്ച് . എസ് . ജോർജ് 1967 -ൽ അന്തരിച്ചു , സമ 1968 -ലും . ഏകദേശം 40 വർഷത്തിനുശേഷം , സമയുടെ പിൻഗാമികൾ അന്ന് സമയ്ക്ക് വാഗ്ദാനം ചെയ്‍ത ഭൂമിക്ക് വേണ്ടി അധികാരികളെ സമീപിച്ചെങ്കിലും , സമയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ യാതൊന്നും അറിയാത്ത അധികൃതർ അവരുടെ ആവശ്യം അംഗീകരിച്ചില്ല . സമയുടെ പിൻഗാമികൾ ഇപ്പോഴും ഭൂമിക്കായുള്ള യുദ്ധത്തിലാണ് . അതേസമയം , സമയുടെ ഓർമ്മക്കായി ഒരു സ്‍മാരകക്കല്ല് കുടുംബം വനത്തിൽ സ്ഥാപിക്കുകയുണ്ടായി . കള്ളിഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി അവിടെ ഒരു വലിയ മുളകൊണ്ടുള്ള കുപ്പിയും ആളുകൾ തൂക്കിയിരിക്കുന്നു . എല്ലാ ഉത്സവങ്ങളിലും അവർ പതിവായി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു . പ്രാദേശിക ആചാരമനുസരിച്ച് , എല്ലാ വർഷവും അവരുടെ വിളവെടുപ്പിന്റെ ആദ്യഫലം ആ സ്‍മാരകക്കല്ലിൽ അവർ കാണിക്കയായി സമർപ്പിക്കുന്നു . തങ്ങളെ ആക്രമിക്കാൻ വരുന്ന വന്യജീവികളിൽനിന്ന് സമ അവരെ കാക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു .
| false |
വസ്തുക്കളുടെ ചലനത്തെ ഗണിതപരമായി വിശദീകരിക്കുകയും ഇവയ്ക്ക് കാരണമാകുന്ന നിയമങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന ഭൗതികശാസ്ത്രശാഖയായ ബലതന്ത്രത്തിന്റെ രണ്ട് പ്രധാന ഉപവിഭാഗങ്ങളിലൊന്നാണ് ഉദാത്ത ബലതന്ത്രം . സ്ഥൂലവസ്തുക്കളുടെ ചലനമാണ് ഈ ശാഖ വിശദീകരിക്കുന്നത് . നിത്യജീവിതത്തിൽ കാണുന്ന ചലിക്കുന്ന വസ്തുക്കൾ , ബഹിരാകാശവാഹനങ്ങൾ , ഗ്രഹങ്ങൾ , നക്ഷത്രങ്ങൾ , താരാപഥങ്ങൾ തുടങ്ങിയവയുടെയെല്ലാം ചലനത്തെ വളരെ കൃത്യമായി വിശദീകരിക്കാൻ ഉദാത്ത ബലതന്ത്രത്തിന് സാധിക്കുന്നു . ശാസ്ത്രസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കം ചെന്നതും പ്രാധാന്യമേറിയതുമായ വിഷയങ്ങളിലൊന്നാണിത് . വാതകങ്ങൾ , ദ്രാവകങ്ങൾ , ഖരവസ്തുക്കൾ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാൻ ഉദാത്ത ബലതന്ത്രത്തിന് ഉപവിഭാഗങ്ങളുണ്ട് . പ്രകാശവേഗത്തോടടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളെക്കുറിച്ച് പഠിക്കാൻ വിശിഷ്ട ആപേക്ഷികതയും ഗുരുത്വാകർഷണത്തെക്കുറിച്ച് പഠിക്കാൻ സാമാന്യ ആപേക്ഷികതയും ഉപയോഗിക്കേണ്ടതുണ്ട് . സൂക്ഷ്മവസ്തുക്കളിൽ ദ്വൈതസ്വഭാവം ദൃശ്യമാകുന്നതിനാൽ അവയുടെ ചലനം വിശദീകരിക്കാൻ ക്വാണ്ടം ബലതന്ത്രവും ഉപയോഗിക്കേണ്ടി വരുന്നു . ന്യൂട്ടണും പതിനേഴാം നൂറ്റാണ്ടിലെ മറ്റു ഭൗതികശാസ്ത്രജ്ഞരും ചേർന്ന് തുടങ്ങിവച്ച ഗണിതപരമായ ഭൗതികശാസ്ത്രരീതിയെ കുറിക്കാനാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യമായി ഈ പദം ഉപയോഗിക്കപ്പെട്ടത് . ഗലീലിയോ , ടൈക്കോ ബ്രാഹെ , കെപ്ലർ മുതലായവരുടെ നിരീക്ഷണങ്ങളെയും സിദ്ധാന്തങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ ശാഖ ജന്മമെടുത്തത് . ആപേക്ഷികതയെ ചിലർ ഉദാത്ത ബലതന്ത്രത്തിൽ നിന്ന് വ്യത്യസ്തമായി കാണുന്നുവെങ്കിലും ക്വാണ്ടം ഭൗതികത്തിന് മുമ്പുണ്ടായ ആപേക്ഷികതയടക്കമുള്ള സിദ്ധാന്തങ്ങളെ ഉദാത്ത ബലതന്ത്രം ഉൾക്കൊള്ളുന്നതായാണ് കൂടുതൽ പേരും കണക്കാക്കുന്നത് . ന്യൂട്ടോണിയൻ ബലതന്ത്രം , ലഗ്രാഞ്ചിയൻ ബലതന്ത്രം , ഹാമിൽട്ടോണിയൻ ബലതന്ത്രം എന്നിവയാണ് ഉദാത്ത ബലതന്ത്രത്തിന്റെ പ്രധാനപ്പെട്ട ആസൂത്രണങ്ങൾ . ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് .
| false |
വൃത്തം ഓടുമ്പോൾ വൃത്തത്തിലോടണം . നെടുകെയും കുറുകെയുമരുത് . അണയ്ക്കുമ്പോൾ ഉമിനീരിറക്കുക . ശ്വാസോച്ഛ്വാസം മൂക്കിലൂടെ മാത്രം … വാ തുറക്കരുത് … . ദ്രവിച്ചു തുടങ്ങിയ തടിപ്പാലത്തിലൂടെ കൈത്തോടു മുറിച്ചു കടക്കുമ്പോഴാണ് അവൾ ഓർമ്മിപ്പിച്ചത് … ജീവിതത്തിന്റെ പച്ചപ്പ് നഷ്ടപ്പെടുമ്പോഴാണ് പച്ചയോടിങ്ങനെ ഇഷ്ടം തോന്നുന്നത് അവൾ കൂട്ടിച്ചേർത്തു . അങ്ങനെയെങ്കിൽ എന്റെ പ്രണയകവിതകളോ ! പുഴയൊഴുകിപ്പോയപ്പോഴാണോ ഞാൻ പുഴയെക്കുറിച്ച് വാചാലയായത് ? മഴ കിട്ടാതെ കരിഞ്ഞപ്പോഴാണോ മഴക്കാറു കണ്ടു ഞാൻ കുലുങ്ങിച്ചിരിച്ചത് ? ചുവന്ന കസവുമുന്താണിയുള്ള കരിംപച്ച സാരിയുടുത്ത് റൂബി കൊണ്ടുള്ള പതക്കവും ജിമിക്കിയുമിട്ട് അലുക്കുകളുള്ള മൂക്കുത്തിയണിഞ്ഞ് ഞാനെന്നെത്തന്നെ നോക്കിയിരുന്നു . ലിപ്സ്റ്റിക്കിടാത്ത ചുണ്ടുകൾ വരണ്ടു തുടങ്ങിയിരുന്നു . കുത്തും കോമയുമില്ലാതെ ജീവിതം വൃത്തത്തിലാക്കാൻ എല്ലാവർക്കും എന്തൊരു തിടുക്കമാണ് ! .
| false |
പ്രകൃതിയോടിണങ്ങിനിന്നുകൊണ്ട് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനാണ് ആയുര്‍വേദം പ്രാധാന്യം നല്‍കുന്നത് . കാലാവസ്ഥയ്ക്കനുസരിച്ച് ഭൂമിയിലും സകല ജീവജാലങ്ങളിലും അന്തരീക്ഷത്തിലും മാറ്റങ്ങള്‍ ഉണ്ടാകാമെന്നും അവ ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുമെന്നും ആയുര്‍വേദം പറയുന്നു . ഋതുക്കള്‍ക്കനുസരിച്ച് ചെടികള്‍ പൂക്കുന്നതും കായ്ക്കുന്നതുംപോലെ മനുഷ്യരിലും കാലത്തിന്റെ പ്രത്യേകതകള്‍ പ്രകടമാകാം . അത്തരം മാറ്റങ്ങള്‍ ശരീരത്തിന് ഹാനികരമായി മാറാതിരിക്കാന്‍ ജീവിതചര്യയില്‍ വരുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ഋതുചര്യ എന്നപേരില്‍ ആയുര്‍വേദം വിവരിക്കുന്നു . ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള മാതൃകകളെ അതത് ദേശത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയില്‍ ഔചിത്യപൂര്‍വം ഭേദപ്പെടുത്തിവേണം ആചരിക്കാന്‍ . കാലത്തെ ശിശിരം , വസന്തം , ഗ്രീഷ്മം , വര്‍ഷം , ശരത് , ഹേമന്തം എന്നീ ആറ് ഋതുക്കളായി വിഭജിച്ചിരിക്കുന്നു . കേരളത്തിലെ കാലാവസ്ഥയില്‍ ചിങ്ങം , കന്നി , തുലാം എന്നിവയെ ശരത് ഋതുവായിട്ടും വൃശ്ചികം , ധനു , മകരം എന്നിവയെ ഹേമന്തമായിട്ടും കുംഭം , മീനം , മേടം എന്നിവയെ ഗ്രീഷ്മം ആയിട്ടും ഇടവം , മിഥുനം , കര്‍ക്കടകം ഇവയെ വര്‍ഷമായിട്ടും കണക്കാക്കാം . ശരീരബലം കുറയുന്നതും ത്രിദോഷങ്ങള്‍ ദുഷിക്കുന്നതും അഗ്നി മന്ദീഭവിക്കുന്നതുമായ കാലമാണ് വര്‍ഷം . ആയതിനാല്‍ ആരോഗ്യസംരക്ഷണത്തിന് പ്രത്യേകം ഊന്നല്‍ കൊടുക്കേണ്ടതുണ്ട് . അതുകൊണ്ടാകണം മറ്റ് ഋതുക്കളിലും പ്രത്യേകമായ ചര്യകള്‍ ആവശ്യമാണെങ്കിലും കാലവര്‍ഷത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന കര്‍ക്കടകത്തിലെ ചികിത്സയ്ക്ക് പ്രാധാന്യം കൈവന്നത് . പണ്ട് , കാര്‍ഷികവൃത്തി മുഖ്യ വരുമാനമാര്‍ഗമായിരുന്ന സമയത്ത് , മഴമൂലം താരതമ്യേന ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാലമായതിനാല്‍ ചികിത്സ സൗകര്യപ്രദമായിരുന്നതും ഒരു കാരണമാകാം . മലയാളികളെ സംബന്ധിച്ചിടത്തോളം ചിങ്ങം മുതലാണല്ലോ പുതുവര്‍ഷം . അതിനുമുന്‍പേ ആരോഗ്യരക്ഷയ്ക്കുള്ള തയ്യാറെടുപ്പായും കര്‍ക്കടക ചികിത്സയെ കണക്കാക്കാം . എന്തായാലും തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ച് ദിവസമെങ്കിലും ശ്രമിക്കുന്നത് പ്രസക്തമാണ് . പഞ്ചകര്‍മ ചികിത്സ യഥാവിധി നെയ്യ് സേവിച്ച് വിയര്‍പ്പിച്ചശേഷം ഛര്‍ദിപ്പിക്കുക , വയറിളക്കുക , മലദ്വാരത്തിലൂടെയുള്ള ഔഷധപ്രയോഗങ്ങള്‍ , മൂക്കിലൂടെയുള്ള ഔഷധപ്രയോഗം എന്നീ പഞ്ചകര്‍മചികിത്സകള്‍ ശരീരത്തെ ശുദ്ധമാക്കി രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്നു . പഞ്ചകര്‍മങ്ങളില്‍ എല്ലാ കര്‍മങ്ങളും എല്ലാവര്‍ക്കും ആവശ്യമാകണമെന്നില്ല . ഓരോരുത്തരുടെയും ശരീരത്തിന്റെ അവസ്ഥ അടിസ്ഥാനമാക്കി ആവശ്യമായ ശുദ്ധിക്രമങ്ങള്‍ മാത്രം ചെയ്താല്‍ മതിയാകും . ചുരുങ്ങിയപക്ഷം അവിപത്തി ചൂര്‍ണം മുതലായവ ഉപയോഗിച്ച് വയറിളക്കുന്നത് നേത്രരോഗങ്ങള്‍ , കരള്‍രോഗങ്ങള്‍ , ഉദരരോഗങ്ങള്‍ ഇവയെ പ്രതിരോധിക്കാന്‍ സഹായിക്കും . അഭ്യംഗം വര്‍ഷകാലം വാതരോഗങ്ങളുടെ കാലമാണ് . അതിനാല്‍ രാവിലെയോ വൈകിട്ടോ , ഭക്ഷണം ദഹിച്ചശേഷം , യുക്തമായ എണ്ണ തലയിലും ദേഹത്തും തേച്ച് തലോടുന്നത് നാഡീരോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും . ഏകദേശം 30 മിനിറ്റുമുതല്‍ 45 മിനിറ്റുവരെ ഇപ്രകാരം അഭ്യംഗം ചെയ്യാം . എണ്ണ ചെറുതായി ചൂടാക്കുന്നത് നന്ന് . എണ്ണ തേച്ചശേഷം പതിവായി ചെയ്തുവരുന്ന വ്യായാമമുറകളും തുടരാവുന്നതാണ് . വിയര്‍പ്പ് മാറിയശേഷം ചെറുചൂടുവെള്ളത്തില്‍ കുളിക്കാം . വെള്ളം തിളപ്പിക്കുന്നതിനായി കുറുന്തോട്ടി , ത്രിഫല , നാല്പാമരം എന്നിവ ഉപയോഗിക്കാം . ഈ രീതി കര്‍ക്കടകമാസം മുഴുവനും പിന്തുടരാവുന്നതാണ് . തുടര്‍ന്ന് ദിനചര്യയില്‍ ഉള്‍പ്പെടുത്താവുന്നതുമാണ് . ചികിത്സ എന്ന രീതിയില്‍ അഭ്യംഗം 7 , 14 ദിവസങ്ങള്‍ ചെയ്തുവരുന്നു . കിഴി , പിഴിച്ചില്‍ കര്‍ക്കടക ചികിത്സയില്‍ ഏറ്റവും പേരുകേട്ടവയാണ് ഇവ ; പ്രത്യേകിച്ച് ഞവരക്കിഴിയും പിഴിച്ചിലും . ശരീരത്തിന് ബലം നല്‍കുന്നവയില്‍ മികച്ചതും തൊഴില്‍ജന്യമായി ശരീരത്തിനുണ്ടാകുന്ന പ്രയാസങ്ങളെ തീര്‍ക്കുന്നതുമാണ് . പാലും കുറുന്തോട്ടി കഷായവും ചേര്‍ത്ത് വേവിച്ച ഞവരച്ചോറ് കിഴികെട്ടി ഇതേ മിശ്രിതത്തില്‍തന്നെ ചൂടാക്കി ചെയ്യുന്നു . സാധാരണ 7- 14 ദിവസങ്ങള്‍ ചെയ്തുവരുന്നു . നിരവധി ഗുണങ്ങള്‍ ഉള്ളതാണെങ്കിലും ശരീരം തടിച്ചവര്‍ , ശരീരത്തില്‍ നീര്‍ക്കെട്ട് ഉള്ളവര്‍ എന്നിവര്‍ക്ക് ഞവരക്കിഴി ദോഷം ചെയ്യും . ഞവരക്കിഴി ചെയ്യുന്നപോലെത്തന്നെ രോഗാവസ്ഥയനുസരിച്ച് അല്ലെങ്കില്‍ ശരീരപ്രകൃതിക്കനുസരിച്ച് ഉപയോഗിച്ചുവരുന്ന ചൂര്‍ണക്കിഴി , ഇലക്കിഴി , നാരങ്ങാക്കിഴി തുടങ്ങിയവയുമുണ്ട് . ഒരു നിശ്ചിത അളവില്‍ ചൂടാക്കിയ എണ്ണയോ കുഴമ്പോ നെയ്യോ ധാരയായി വീഴ്ത്തുന്ന ചികിത്സയാണ് പിഴിച്ചില്‍ അഥവാ പിഴിഞ്ഞുവീഴ്ത്തല്‍ . എണ്ണകളുടെ ബാഹ്യ പ്രയോഗത്തില്‍ ഏറ്റവും മുഖ്യമാണിത് . വാതരോഗങ്ങള്‍ക്ക് അത്യുത്തമം . മേല്‍പ്പറഞ്ഞ ചികിത്സയ്ക്കുശേഷം ശുദ്ധിക്കായി ഒരുദിവസം വയറിളക്കുകയോ വസ്തി ചെയ്യുകയോ വേണ്ടതാണ് . ശരീരസ്ഥിതി അനുസരിച്ച് പൊടി തിരുമ്മല്‍ , ശിരസ്സില്‍ ധാര , തല പൊതിച്ചില്‍ എന്നീ ക്രിയാക്രമങ്ങളും കര്‍ക്കടക ചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നു . ഔഷധക്കഞ്ഞിയും മറ്റ് കല്പനകളും ഇന്ന് കര്‍ക്കടക ചികിത്സയുടെ പേരില്‍ ഏറ്റവും അറിയപ്പെടുന്നത് കര്‍ക്കടക കഞ്ഞിയാണ് . മലയാളിയെ സംബന്ധിച്ചിടത്തോളം കഞ്ഞി ആഹാരക്രമത്തിലെ ഭാഗമാണ് . ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കഞ്ഞി കഴിക്കുക എന്നത് ശീലവുമാണ് . ത്രിദോഷങ്ങളും ദുഷിക്കുന്ന കാലമായ വര്‍ഷത്തില്‍ ആഹാരം ശരീരത്തിലെ ഘടകങ്ങളായി മാറുന്ന വ്യവസ്ഥ മന്ദീഭവിക്കുന്നതാണ് . മാത്രമല്ല , കാലത്തിന്റെ സവിശേഷതകൊണ്ട് സസ്യങ്ങളിലും മറ്റും രാസഘടകങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളുമുണ്ട് . ഇവയെ പരിഹരിക്കാനും ദഹനത്തെ ത്വരിതപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ നീക്കംചെയ്യാനുമുള്ള മാര്‍ഗമാണ് മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞികള്‍ . കഞ്ഞികളുടെ വകഭേദങ്ങളെക്കുറിച്ചും അവയുടെ നിര്‍മാണരീതികളെക്കുറിച്ചും ആയുര്‍വേദശാസ്ത്രത്തില്‍ വിവരിക്കുന്നുണ്ടെങ്കിലും അത്തരം നിഷ്‌കര്‍ഷകള്‍ ഒന്നും കര്‍ക്കടക കഞ്ഞിയില്‍ പാലിക്കപ്പെടാറില്ല . അരിയോടൊപ്പം ഔഷധങ്ങള്‍ നേരിട്ട് ചേര്‍ത്തോ കിഴികെട്ടിയിട്ടോ തയ്യാറാക്കുകയേ ചെയ്യാറുള്ളൂ . ധാന്യങ്ങളില്‍ ഏറ്റവും ഉത്തമമായ നവരയരിയോ പൊടിയരിയോ തവിടുകളയാത്ത ഉണക്കലരിയോ ഉപയോഗിക്കാം . ഗോതമ്പ് , ചാമ , യവം നവധാന്യങ്ങള്‍ ഇവയും ലഭ്യതയനുസരിച്ച് ഉപയോഗിക്കാം . ഏകദേശം 100 -150 ഗ്രാം ഓരോ തവണയും കഞ്ഞിവയ്ക്കാന്‍ ആവശ്യമാണ് . കൂടെ പൊടിച്ചുചേര്‍ക്കാനുള്ള ഔഷധക്കൂട്ടുകള്‍ താഴെ പറയുന്നു ഇത്തരത്തിലുള്ള ഏതെങ്കിലും കൂട്ടുകള്‍ പൊടിച്ച് ഏകദേശം 30 - 50 ഗ്രാംവരെ ചേര്‍ക്കണം . അരി വെന്തശേഷം നാളികേരപ്പാല്‍ ചേര്‍ത്ത് അത് വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്നത് രുചികരമാകും . ദശപുഷ്പങ്ങളുടെ നീര് , പഴയ ശര്‍ക്കര ഇവയും ചിലപ്പോള്‍ ചേര്‍ക്കാറുണ്ട് . ശരീരാവസ്ഥയും രോഗവും പരിഗണിച്ചുകൊണ്ട് യുക്തമായത് തിരഞ്ഞെടുക്കാം . ദിവസവും ഒരുനേരമെങ്കിലും ഔഷധക്കഞ്ഞി ശീലിക്കണം . രുചിക്കനുസരിച്ച് അധികം പുളി , എരിവ് , ഉപ്പ് എന്നിവയില്ലാത്ത കറികള്‍ കൂടെ ഉപയോഗിക്കാം . പത്തില തോരനാക്കി ഉപയോഗിക്കാം . 7 , 14 , 21 ദിവസങ്ങള്‍ ഇപ്രകാരം മരുന്നുകഞ്ഞി സേവിക്കാം . വയര്‍ ശുദ്ധീകരിക്കുന്നതിനുള്ള മുക്കുടികള്‍ സേവിക്കുന്ന സമ്പ്രദായവും ഉണ്ട് . കറിവേപ്പില , മഞ്ഞള്‍ , മാതളത്തോട് , ജീരകം , കുരുമുളക് , ഇന്തുപ്പ് ഇവ പുഴുങ്ങി അരച്ച് മോരില്‍ കലക്കി ഇപ്രകാരം ഉപയോഗിക്കാം . അവസാനമായി ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ സൂപ്പും ഉപയോഗിക്കാം . രസായനം ശരീരശുദ്ധി വന്നശേഷം അനുയോജ്യമായ രസായനങ്ങള്‍ തിരഞ്ഞെടുത്ത് , അവ രണ്ടോ മൂന്നോ മാസംവരെ തുടരുന്നത് കാലികമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും . ഒരു നേരത്തെ ആഹാരം ഒഴിവാക്കിയോ അല്ലെങ്കില്‍ ആഹാരത്തിന്റെ അളവ് കുറച്ചോ രസായനങ്ങള്‍ ഉപയോഗിക്കാം . ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 2021 , , , .
| false |
പ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂർ 1897 ജൂൺ 24-ന് ജനിച്ചു . പതിനാലാം വയസ്സിൽ ഓംകാർനാഥ് ഗന്ധർവ്വ മഹാവിദ്യാലയത്തിൽ ചേർന്നു . അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ആ വിദ്യാലയത്തിൻറെ പ്രിൻസിപ്പാളായി നിയമനം കിട്ടി . 1940-ൽ സംഗീത പ്രഭാകർ അവാർഡ് ലഭിച്ചു . 1950-ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രഥമ ഡീൻ ആയി . 1955-ൽ അദ്ദേഹത്തിൻ പത്മശ്രീ പുരസ്കാരം ലഭിച്ചു . സംഗീതാഞ്ജലി പരമ്പര , പ്രണവഭാരതി തുടങ്ങി സംഗീത സംബന്ധമായ നിരവധി പ്രബന്ധങ്ങൾ സംഭാവന നൽകിയിട്ടുണ്ട് . ബനാറസ് ഹിന്ദു സർവകലാശാലയിലെ ശ്രീ കലാ സംഗീത ഭാരതിയാണ് അദ്ദേഹത്തിൻറെ മറ്റൊരു സംഭാവന . ഡോ . പ്രേമലതാ ശർമ്മ , യശ്വന്തറായ് പുരോഹിത് , ബൽവന്ത് റായ് ഭട്ട് , കനക റായ് ത്രിവേദി , ശിവകുമാർ ശുക്ല , ഫിറോജ് കെ . ദസ്തുർ തുടങ്ങിയവരാണ് ഓംകാർനാഥിൻറെ പ്രതിഭാശാലികളായ ശിഷ്യന്മാർ . ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
മൃഗശാലകളിൽ ജീവിക്കുന്ന കോലകളിൽ ഏറ്റവുമധികം കാലം ജീവിച്ച് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് മിഡോരി എന്ന കൊവാല . ജപ്പാനിലെ അവാജി ഫാം പാർക്ക് ഇംഗ്ലണ്ടിൽ പാർപ്പിച്ചിരിക്കുന്ന മിഡോരിക്ക് 24 വയസ്സാണ് പ്രായം . സാധാരണ 15 മുതൽ 16 വയസ്സുവരെയാണ് കോലകളുടെ ആയുർദൈർഘ്യം . വിക്ടോറിയൻ ഇനത്തിൽപ്പെട്ട കോലയാണ് മിഡോരി . മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യവുമായി താരതമ്യം ചെയ്യുമ്പോൾ 110 വയസ്സിന് സമമാണ് മിഡോരിയുടെ ഈ പ്രായം . 24 വയസ്സായെങ്കിലും മിഡോരി ഇപ്പോഴും പൂർണ ആരോഗ്യവതിയാണ് . മരങ്ങളിൽ കയറാനും തനിയെ ഭക്ഷണം കണ്ടെത്തി കഴിക്കാനും സന്ദർശകർക്ക് മുന്നിലേക്ക് ഓടിയെത്താനുമൊന്നും മിഡോരിക്ക് ഒരു മടിയുമില്ലെന്ന് മൃഗശാല അധികൃതർ അറിയിക്കുന്നു . മറ്റു കോലകളെ പോലെ തന്നെ ഏറെ സമയവും ഉറങ്ങിയും ഭക്ഷണം കഴിച്ചും തന്നെയാണ് മിഡോരിയും ചെലവിടുന്നത് . മിഡോരിയുടെ ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് മൃഗശാലയിലെ മുതിർന്ന ഉദ്യോഗസ്ഥനായ കസുഹികോ ടഹാര വ്യക്തമാക്കി . 1997 ൽ ഓസ്ട്രേലിയയിലാണ് മിഡോരി ജനിച്ചത് . 2003 ൽ വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാരിന്റെ സമ്മാനമായി കോലയെ ജപ്പാനിലെ മൃഗശാലയിൽ എത്തിക്കുകയായിരുന്നു . നിലവിൽ മിഡോരിക്ക് പുറമേ മൂന്നു കോലകൾ കൂടി മൃഗശാലയിലുണ്ട് . മൃഗശാലയിലെത്തിക്കുന്ന സമയത്ത് കൂട്ടത്തിലേറ്റവും ആരോഗ്യക്കുറവ് തോന്നിയിരുന്ന കോലയായിരുന്നു മിഡോരി . അതിനാൽ ഇത്രയും നാൾ ജീവിക്കും എന്ന് തങ്ങൾ കരുതിയിരുന്നില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി . വിക്ടോറിയൻ കോലകളെ പാർപ്പിച്ചിരിക്കുന്ന ജപ്പാനിലെ ഏക മൃഗശാലയാണ് ഇംഗ്ലണ്ട് പാർക്ക് .
| false |
എന്താണ് ഈ വൈകാരിക ബുദ്ധി അഥവാ ഇമോഷണൻ ഇന്റലിജൻസ് ? സെക്കോളജിസ്റ്റുകൾ പറയുന്നത് ഒരാളെ ജീവിത വിജയത്തിലേക്കു നയിക്കുന്ന പ്രധാന കാര്യം അയാളുടെ വൈകാരിക ബുദ്ധി ആണെന്നാണ് . എന്നാൽ കുട്ടികളുടെ ഐക്യൂ ലെവലിനു വളരെ പ്രാധാന്യം കൊടുക്കുന്ന നാം ഇമോഷണൽ ഇന്റലിജൻസിന് അത്ര ശ്രദ്ധ കൊടുക്കാറുണ്ടോ ? ഇവിടെ ഇക്യൂ അഥവാ ഇമോഷണൽ കോഷ്യന്റിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തരികയാണ് അനൂജ വി . എസ് . കുട്ടികളിലെ ഇ ക്യൂ വളരെ എളുപ്പത്തിൽ എങ്ങനെ കണ്ടെത്താമെന്നും എങ്ങനെയിത് വളർത്തിയടെുക്കാമെന്നും ഫ്രീലാൻസ് സോഫ്റ്റ്സ്കിൽ ട്രെയിനറായ അനുജ വിഡിയോയിൽ പറയുന്നു . ഇ ക്യൂ വളരെ കൂടുതലുള്ള ആളുകളുടെ അഞ്ച് പ്രത്യേകതകൾ ഇവയാണ് . ഒന്ന് , അവർക്ക് തങ്ങളെക്കുറിച്ചു തന്നെ നല്ല അവബോധമുണ്ടായിരിക്കും . അതായത് താൻ ആരാണ് ? തന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ് , ഏതൊക്കെ സന്ദർഭങ്ങൾ തന്നെ സമ്മർദ്ദത്തിലാക്കാം , ഏതൊക്കെ സന്ദർഭങ്ങളെ തനിക്ക് അതിജീവിക്കാൻ സാധിക്കും എന്നതിനെപ്പറ്റിയൊക്കെ ഇവർക്കു നല്ല ധാരണയുണ്ടാകും . രണ്ട് , ഇത്തരക്കാർക്കു ചില സോഷ്യൽ സ്കില്ലുകൾ ഉണ്ടാകും . അതായത് , പുതിയ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ ഉണ്ടാക്കാനും അത് നിലനിർത്തി കൊണ്ടുപോകാനുമൊക്കെയുള്ള കഴിവുണ്ടാകും . മൂന്ന് , ഏതു സാഹചര്യത്തിലും സമ്മർദത്തിനടിപ്പടൊതെ വികാരങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവുണ്ടാകും . നാല് , മറ്റുള്ളരുടെ പ്രശ്നങ്ങളെ അവരുടെ ഭാഗത്തുനിന്നു മനസ്സിലാക്കാനുള്ള കഴിവുണ്ടാകും . അടുത്തതാണ് ഇ ക്യൂ ഉള്ളവരുടെ വളരെ പ്രധാനപ്പെട്ട പ്രത്യേകത . ഇവർ വളരെ സെൽഫ് മോട്ടിവേറ്റഡ് ആണ് . അതായത് ഇവരുടെ കാര്യങ്ങൾക്കോ ആവശ്യങ്ങൾക്കോ ആരും ഇവരെ നിർബന്ധിക്കേണ്ടതില്ല . സ്വന്തമായി കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നവരാണിവർ . ഇത്തരക്കാരായിരിക്കും ജീവിതവിജയം നേടുന്നവരുടെ ലിസ്റ്റടെുത്ത് നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്നവർ . കുട്ടികളിലെ ഇ ക്യൂ ലെവൽ കണ്ടു പിടിക്കുന്നതിനുള്ള ചില മാർഗങ്ങളും അനൂജ ഈ വിഡിയോയിൽ പറഞ്ഞുതരുന്നുണ്ട് .
| false |
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഹയാ . ഹയാ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ് . ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നുമാണ് . ഫോസ്സിൽ പഠനത്തിൽ നിന്നും ഇവ ദഹനം സഹായിക്കാനായി ഉരുള്ളൻ കല്ലുകൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഇവയുടെ ഒന്നിലധികം ഫോസ്സിലുകൾ ഇതു വരെ കിട്ടിയിട്ടുണ്ട് .
| false |
തുമ്പിക്കൈ മുറിഞ്ഞ കാട്ടുകൊമ്പൻ റിവാൾഡോ ഒടുവിൽ വാഴത്തോട്ടത്തിലെ കൊട്ടിലിൽ കയറി . മുറിവേറ്റ നിലയിൽ 2012ലാണു കൊമ്പൻ മസിനഗുഡിയിലെത്തിയത് . 35 വയസ്സുള്ള കൊമ്പനെ ചികിത്സയ്ക്കായി കൊട്ടിലിൽ അടയ്ക്കാനുള്ള ശ്രമം ഏറെയായി തുടരുകയായിരുന്നു . ജനങ്ങളോട് അടുത്തിടപഴകിയ കൊമ്പനെ റിവാൾഡോ എന്നു പേരിട്ടു വിളിച്ചത് അവർ തന്നെയാണ് . പലപ്പോഴും കല്ലട്ടി മസിനഗുഡി റോഡിലും സീഗൂർ പാലത്തിനടുത്തും കൊമ്പനെ കാണാമായിരുന്നു . തികച്ചും ശാന്തസ്വഭാവിയായ റിവാൾഡോ ജനങ്ങളെ ഇതുവരെ ആക്രമിച്ചിട്ടില്ല . 4 മാസമായി വനംവകുപ്പു നടത്തിയ പരിശ്രമത്തിനൊടുവിലാണു കൊമ്പൻ കൂട്ടിൽ കയറിയത് . മുതുമല തെപ്പക്കാട്ടിലെ ആന വളർത്തുകേന്ദ്രത്തിൽ എത്തിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു . തുടർന്നാണ് ഒരു മാസം മുൻപു വാഴത്തോട്ടത്തിൽ കൊട്ടിൽ നിർമിച്ചത് . കഴിഞ്ഞ 5 ദിവസമായി റിവാൾഡോ കൊട്ടിലിനകത്തു വച്ച പഴങ്ങൾ വന്നു തിന്നിരുന്നു . ഇന്നലെ പഴം തിന്നാൻ എത്തിയപ്പോൾ കൊട്ടിലിൽ അടയ്ക്കുകയായിരുന്നു . ആദ്യമായാണു കാട്ടാനയെ മയക്കുവെടി വയ്ക്കാതെ , താപ്പാനകളുടെ സഹായമില്ലാതെ കൊട്ടിലിലാക്കുന്നതെന്നു മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു . ആനയ്ക്കു മദലക്ഷണങ്ങൾ തുടങ്ങിയതിനാൽ തളയ്ക്കാനുള്ള ശ്രമം വേഗത്തിലാക്കുകയായിരുന്നു . മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടികളെന്നു മുതുമല കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ എൽ . സി . എസ് . ശ്രീകാന്ത് അറിയിച്ചു . നാട്ടുകാരുടെ പ്രിയപ്പെട്ട ‘ റിവാൾഡോ ’ ആന കൂട്ടിൽ കയറി . 15 വർഷമായി കാട്ടിൽ നിന്നിറങ്ങി മസിനഗുഡിയിൽ സ്ഥിര താമസമാക്കിയ റിവാൾഡോയെ അവസാനം വനം വകുപ്പ് ആനക്കൊട്ടിലിൽ കയറ്റി . കാട്ടാനയെ മയക്കു വെടിയും , താപ്പാനകളും , ബലപ്രയോഗമില്ലാതെ കൂട്ടിൽ കയറ്റിയ സംഭവം വനം വകുപ്പ് ചരിത്രത്തിൽ ആദ്യമാണ് . മുതുമല ആനപ്പന്തിക്ക് ഇത് മറ്റൊരു പൊൻ തൂവലായി . തുമ്പിക്കൈയ്ക്കു പരുക്കേറ്റു ഭക്ഷണം കഴിക്കാനാവാതെ നാട്ടിൽ കഴിഞ്ഞിരുന്ന ആനയാണിത് . 3 മാസം മുൻപ് ഈ ആനയ്ക്ക് ഇഷ്ട ഭക്ഷണം നൽകി നടത്തി തെപ്പക്കാട് ആനപ്പന്തിയിലെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു . അന്നു വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം വരെ എത്തിയ ആന വനത്തിൽ നിന്നും മറ്റ് ആനകളുടെ ഗന്ധം ലഭിച്ചതോടെ തിരിഞ്ഞോടി . ഇന്നലെ രാവിലെ വനം വകുപ്പ് ജീവനക്കാർ വീണ്ടും നടത്തിയ ശ്രമം വിജയിച്ചു . യാതൊരു ബലപ്രയോഗവുമില്ലാതെയാണ് റിവാൾഡോയെ കൂട്ടിൽ കയറ്റിയത് . റിവാൾഡോയ്ക്ക് വേണ്ടി വനത്തിനോട് ചേർന്ന് ആനക്കൊട്ടിൽ തയാറാക്കിയിരുന്നു . ഇന്നലെ രാവിലെ 9 മണിയോടെ വനംവകുപ്പ് ജീവനക്കാർ ഭക്ഷണം കാണിച്ച് കാട്ടാനയെ ബന്ധിച്ചത് . നാല് ദിവസമായി ആന ഭക്ഷണവും കഴിച്ച് കൂടിനു സമീപത്തുണ്ടായിരുന്നു . ഇന്നലെയാണ് മടി കൂടാതെ കൂട്ടിൽ കയറിയത് . കൂട് ബന്ധിച്ചപ്പോഴും നിശബ്ദ്ധനായി നിന്നു . ജീവനക്കാർ നൽകുന്ന ഭക്ഷണം തുമ്പിക്കൈയിൽ വാങ്ങി കഴിക്കും . 4 മാസം മുന്‍മ്പ് മസിനഗുഡിയിൽ കാട്ടാനയെ തീ കൊളുത്തി കൊന്ന സംഭവം വിവാദമായതോടെയാണു നാട്ടിൽ സ്ഥിര താമസക്കാരനായ ഈ കൊമ്പനെ പിടികൂടി ആനപ്പന്തിയിലെത്തിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടത് . തുടർന്ന് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു . തുമ്പിക്കൈയിൽ പരുക്കേറ്റ കാട്ടാനയെ മയക്കു വെടിവച്ച് പിടികൂടിയാൽ ജീവന് ഭീഷണിയാകുമെന്നുള്ള അഭിപ്രായത്തെ തുടർന്നാണ് ആ ഉദ്യമം ഉപേക്ഷിച്ചത് . പിന്നീട് ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായി . ആനയ്ക്ക് നൽകുന്ന ചികിത്സ സംബന്ധിച്ചു വിശദ വിവരങ്ങൾ കോടതി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു . ചികിത്സയ്ക്കു ശേഷം ആനയെ തുറന്നു വിടണമെന്നുള്ള നിർദേശവും ഉണ്ട് . 50 വയസ്സുള്ള കാട്ടാനയ്ക്കു കാഴ്ച കുറവുണ്ട് . വനം വകുപ്പും നാട്ടുകാരും നൽകുന്ന ഭക്ഷണം മാത്രമാണു കഴിക്കുന്നത് . 15 വർഷമായി നാട്ടിൽ കഴിയുന്ന റിവാൾഡോ ഇതുവരെയും ആരേയും ഉപദ്രവിച്ചിട്ടില്ല . നാട്ടുകാർ തുമ്പിക്കൈയിൽ ഭക്ഷണം വച്ചു നൽകും . ഭക്ഷണം കിട്ടിയില്ലങ്കിൽ മസിനഗുഡി വാഴത്തോട്ടത്തിലെ നടുറോഡിൽ ഇറങ്ങി നിൽക്കും . ഗതാഗതം സ്തംഭിക്കുമ്പോൾ വനം വകുപ്പ് ജീവനക്കാർ വാഴപ്പഴവും , കൈതച്ചക്കയുമായി എത്തും ഭക്ഷണം ലഭിച്ചാൽ റോഡില്‍ നിന്നും മാറും . ആനയുടെ ആരോഗ്യ നില വിലയിരുത്തി അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുതുമല കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ ശ്രീകാന്ത് ശ്രീധരൻ അറിയിച്ചു .
| false |
ദക്ഷിണേന്ത്യയിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നീലഗിരിയുടെ റാണിയായ ഊട്ടി . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഊട്ടി . പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം . . മഞ്ഞില്‍ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത് . ഊട്ടിയിലെ സുഖദായകമായ കാലാവസ്ഥയും മലനിരകളും പ്രകൃതിഭംഗിയും കൂടിചേർന്ന് മലകളുടെ റാണി എന്നും ഊട്ടിയെ വിശേഷിപ്പിക്കിന്നതിൽ തെറ്റില്ല . ടൂറിസത്തിന് പുറമെ കൃഷിയും ഈ പട്ടണത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് . ഔഷധ സസ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് രുചിയൂറുന്ന ഭക്ഷണങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കിട്ടും . ഹരിതഭംഗിയിൽ പരന്ന് കിടക്കുന്ന തേയിലതോട്ടങ്ങളും കാപ്പി തോട്ടങ്ങളും സഞ്ചാരികളിൽ വശ്യസൗന്ദര്യം തുളുമ്പുന്ന കാഴ്ചയാണ് . കൂടാതെ പേരുകേട്ട ഒരുപാട് എസ്റ്റേറ്റുകളും ഇവിടെയുണ്ട് . ഇവിടുത്തുകാരുടെ പ്രധാന ആശ്രയം തോട്ടകൃഷിയാണെന്ന് പറയാം . കാഴ്ചകളും കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഭൂപ്രദേശമാണ് ഊട്ടി . ഊട്ടിക്ക് വര്‍ണവും സുഗന്ധവും വിതറി പുഷ്പമേളയും നടത്താറുണ്ട് . ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ , ദൊഡ്ഡബെട്ട കൊടുമുടി , ഊട്ടി തടാകം , കല്‍ ഹാത്തി വെള്ളച്ചാട്ടം , ഫ്ളവര്‍ ഷോ എന്നിവ സന്ദര്‍ശകരുടെ കണ്ണും മനസ്സും കവരുന്ന ഊട്ടിയിലെ കാഴ്ചകളില്‍ ചിലത് മാത്രമാണ് . ഏപ്രിൽ മാസത്തില്‍ ഉൗട്ടിയിലേയ്ക്ക് സഞ്ചാരികളുടെ നീണ്ട ഒഴുക്കാണ് . പ്രക്യതി അതിന്റ സൗന്ദര്യം തുറന്നുകാണിക്കുന്ന ഊട്ടിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലേയ്ക്ക് യാത്ര തുടങ്ങാം . ബൊട്ടാണിക്കൽ ഗാർഡൻ 22 ഹെക്ടര്‍ പുല്‍മേട് വിരിച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ . പച്ചപ്പരപ്പുള്ള മനോഹരമായ താഴ്്വരയില്‍ പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേടാണ് ബൊട്ടാണിക്കൽ ഗാർഡൻ . ആദ്യ കാഴ്ചയിൽ തന്നെ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ മനോഹരമായ പുൽമേട് . നാട്ടില്‍ വളരുന്നതും വിദേശത്തു മാത്രം കണ്ടുവരുന്നതുമായ എണ്ണമറ്റ വൃക്ഷങ്ങളും ചെടികളും ഒപ്പം ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും ബോണ്‍സായി മരങ്ങളും ഇവിടെയുണ്ട് . കാഴ്ചകാരെ വിസ്മയിപ്പിക്കുന്ന പഴക്കം ചെന്ന ഫോസിൽ മരം , പേപ്പർ ബാർക്ക് മരം എന്നിവയുടെ സംരക്ഷണം ഇവിടത്തെ മാത്രം പ്രത്യേകതകളാണ് . ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ് ബൊട്ടാണിക്കൽ ഗാർഡൻ . മേയ് മാസത്തിൽ നടക്കുന്ന പുക്ഷ്പഫല സസ്യ പ്രദർശനം ലോകപ്രശസ്തമാണ് . ഫ്ലാവര്‍ഷോ കാണാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും . ഈ ഉദ്ദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ് സംരക്ഷിക്കുന്നത് . മെഴുകുകോണ്ടുള്ള മ്യൂസിയം വളരെയധികം ജന ശ്രദ്ധയാകർഷിക്കുന്നതാണ് . ദൊഡ്ഡബെട്ടയും കോട്ടഗിരിയും വനമേഖലയാൽ ചുറ്റുപ്പെട്ട മലനിരയാണ് ദൊഡ്ഡബെട്ട . നീലഗിരി പർവ്വതനിരകളിലെ ഏറ്റവും വലിയ പർവ്വതം . ഊട്ടിയിൽ നിന്നും 9 കിലോമീറ്റർ മാറി , ഊട്ടി കോട്ടഗിരി റോഡരികിലാണ് ദൊഡ്ഡബെട്ട . തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രംകൂടിയാണ് ഇവിടം . ആനമുടിക്കും , മീസപുളിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിപ്പമേറിയ പർവ്വതമാണ് ദൊഡ്ഡബെട്ട . സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം . തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റ ടെലിസ്കോപ്പ് ഹൗസിലൂടെ സഞ്ചാരികൾക്ക് ആകാശക്കാഴ്ചകൾ കാണാനും മലയുടെ ഭംഗി ആസ്വദിക്കാനും സാധിക്കും . ദൊഡ്ഡബെട്ടയിൽ എത്തുന്നവർ കോട്ടഗിരിയുടെ സൗന്ദര്യം കാണാതെ മടക്കയാത്രയില്ല . ദൊഡ്ഡബെട്ട കൊടുമുടിയെ ചുറ്റിയാണ് കോട്ടഗിരിയിലേക്കുള്ള വഴി . സഞ്ചാരികളെ ആകർഷണവലയത്തിലാഴ്ത്തുന്ന കാഴ്ചകളുടെ കലവറ എന്നു വേണമെങ്കിൽ കോട്ടഗിരിയെ വിശേഷിപ്പിക്കാം . സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ് കോട്ടഗിരി . ഇതിൽ പ്രധാനം കോടനാട് വ്യൂ പോയന്റ് ആണ് . കോട്ടഗിരിയിൽ നിന്ന് 16 കി . മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് മലകളുടെ മനോഹരമായ ദൃശ്യവും , വളരെയധികം പച്ചപ്പും നിറഞ്ഞ സ്ഥലങ്ങളും കാണാവുന്നതാണ് . കോട്ടഗിരി പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ലോങ്ങ്‌വുഡ് കാടുകൾ മറ്റൊരു ആകർഷണമാണ് . പറക്കും കുറുക്കൻ എന്ന വലിയ ഇനത്തിൽ പെട്ട അണ്ണാനുകളുടെ വാസകേന്ദ്രമാണിവിടം . സഞ്ചാരികളുടെ മനം മയക്കും ഊട്ടി തടാകം .
| false |
മലയാളചലച്ചിത്രരംഗത്തെ സംവിധായക ജോഡികളാണ് റാഫി മെക്കാർട്ടിൻ . സിദ്ദിഖ് ലാൽ മാരുടെ സഹസംവിധായകരായാണ് അവർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത് . പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ , ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇവർ , പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരാകുന്നത് . ഹാസ്യം പ്രമേയമായ ഇവരുടെ ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടി . റാഫിയുടെ അനുജനായ ഷാഫിയും മലയാളത്തിലെ ഒരു സംവിധായകനാണ് .
| false |
മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിൽ പാടവരമ്പിലും പുഴയിറമ്പിലും കായലരികിലും മലഞ്ചെരുവുകളിലും ഒതുങ്ങിനിന്നൊരു കളളുഷാപ്പുണ്ടാകും . കൊട്ടിപ്പാടിയും കഥ പറഞ്ഞും ഒരു കുടം മധുരക്കള്ളിനൊപ്പം നാട്ടുരുചിയും ആവോളം നുകർന്ന ഒരു കാലഘട്ടത്തിന്റെ ദീപ്തസ്മരണകളുണ്ടാകും . ഇന്നിന്റെ കളളുഷാപ്പുകൾ ഏറെ മാറി . പുരുഷന് മാത്രം സ്വന്തമായുളള ഷാപ്പിടങ്ങൾ ഇന്ന് കുടുംബങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു . നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രകൃതി സമ്മാനിച്ച മനോഹരതീരങ്ങളിൽ മനസു നിറയ്ക്കുന്ന ഭക്ഷണം രുചിക്കാൻ പുതുമോടിയാൽ കള്ളുഷാപ്പുകൾ തയാറായി നിൽക്കുന്നു . വേമ്പനാട്ട് കായലിന്റെ സൗന്ദര്യം നുകർന്ന് കായലിലെ ഒരു കൊച്ചുതുരുത്തിൽ മുന്തിരിക്കള്ളിനൊപ്പം രുചിയുടെ മാസ്മരികത സമ്മാനിക്കുന്ന കൊച്ചുകളളുഷാപ്പാണ് കാക്കത്തുരുത്ത് കള്ളുഷാപ്പ് . ആലപ്പുഴയുടെ വടക്കേയറ്റത്തുളള എഴുപുന്ന ഗ്രാമത്തിലാണ് കാക്കത്തുരുത്ത് ദ്വീപ് . ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത് . കൈതപ്പുഴ കായലിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് കായൽമീനും താറാവുകറിയും കൂട്ടിയുളള ഷാപ്പൂണിന് ഇവിടെ ആവശ്യക്കാരേറെയാണ് . കൂടാതെ ഞണ്ട് റോസ്റ്റ് , ബീഫ് പൊരിച്ചത് , കൂന്തല്‍ വരട്ടിയത് , വിവിധ തരത്തിലുളള മത്സ്യവിഭവങ്ങൾ എന്നിവയെല്ലാം ഊണിനും അപ്പത്തിനുമൊപ്പം ഇവിടെ വിളമ്പുന്നു . ചതച്ച മുളകിട്ട് , മല്ലിയിലയാൽ അലംകൃതനായി മസാല പുതച്ച ചെമ്മീൻ റോസ്റ്റ് നാവിൽ വെള്ളമൂറിക്കുന്ന ഷാപ്പിലെ ‘ സ്പെഷൽ ഐറ്റ’മാണ് . മീൻകറിയും പോർക്ക് ഉലർത്തിയതും കരിമീൻ പൊള്ളിച്ചതും അപ്പത്തിനു കൂട്ടായി രുചിയുടെ പെരുന്നാളൊരുക്കാന്‍ ഇവിടുണ്ട് . എരിവും മസാലയും നിറഞ്ഞ കറികള്‍ കള്ളിനൊപ്പം ചേരുമ്പോള്‍ ലഹരിയേറുമെന്ന് രുചി നുണയുന്നവർ ഉറപ്പിച്ചു പറയുന്നു . വാഴയിലയിൽ പൊതിഞ്ഞ കരിമീൻ പൊള്ളിച്ചതും നല്ല പുളിയുളള മാങ്ങ ചേർത്തുവെന്ത കായൽമീനും ഒരിക്കല്‍ ഊണിനൊപ്പം രുചിച്ചവർ പിന്നീടതുതേടി വീണ്ടും ഈ തീരമണയാറുണ്ട് . കുടുംബങ്ങൾക്ക് കായൽക്കാറ്റേറ്റ് ഭക്ഷണം കഴിക്കാൻ മുളകളാൽ തീർത്ത മനോഹരമായ ചെറുകുടിലുകൾ ഷാപ്പിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട് . ആഹ്ലാദവേളകൾ കൊഴുപ്പിക്കാൻ ഒരു ബോട്ട് യാത്ര വേണമെന്ന് തോന്നിയാൽ അതിനായി യാത്രികരെ കാത്ത് വിശ്രമിക്കുന്ന നിരവധി ബോട്ടുകളും കാക്കത്തുരുത്ത് ഷാപ്പിനോട് ചേർന്ന് വേമ്പനാടൻ കായൽക്കാഴ്ചയാണ് . കൈപുണ്യമുളള കൈകൾ പഴമപേറുന്ന പുതുരുചികൾ നെയ്യുമ്പോൾ അടുക്കളയിൽ ആളിക്കത്തുന്ന വിറകുകഷ്ണങ്ങള്‍ വീണ്ടും ഭക്ഷണമൊരുക്കുന്ന തിരക്കിലാണ് .
| false |
കുറച്ചുകാലമായി നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഈജിപ്തിലെ സൂയസ് കനാൽ . ഇവിടെ ഒരു വലിയ ചരക്ക് കപ്പൽ കുടുങ്ങുകയും , നൂറുകണക്കിന് മറ്റ് കപ്പലുകൾക്ക് തടസ്സമുണ്ടാകുകയും ചെയ്തിട്ട് അധികമായില്ല . എന്നാൽ , ഇപ്പോൾ കാര്യങ്ങൾ സാധാരണ ഗതിയിലായെങ്കിലും , കഴിഞ്ഞ നാല് വർഷമായി ഒരാൾ ഒരിടത്തും പോകാൻ കഴിയാതെ അതേ കനാലിൽ തന്റെ കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ് . സിറിയൻ പൗരനായ മുഹമ്മദ് ഐഷ ആണത് . നാല് വർഷം പഴക്കമുള്ള ചരക്ക് കപ്പലിലാണ് മുഹമ്മദ് കുടുങ്ങിക്കിടക്കുന്നത് . എംവി അമാൻ എന്ന കപ്പലിന്റെ ചീഫ് ഓഫീസർ മുഹമ്മദ് ഐഷ 2017 മുതൽ ഇങ്ങനെയാണ് . ചിലപ്പോൾ നീന്തി കരയിലെത്തുന്നുണ്ടെങ്കിലും , അത് കരയിൽ താമസിക്കാനല്ല , മറിച്ച് ഭക്ഷണവും വെള്ളവും ശേഖരിക്കാനാണ് . ചളിയും ചരക്കുകളും നിറഞ്ഞ കപ്പലിൽ കുടുങ്ങിയ അദ്ദേഹം സഹായത്തിനായി അപേക്ഷിക്കുകയാണ് . എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഈ കപ്പലിൽ തന്നെ തുടരാൻ താൻ നിർബന്ധിതനാണെന്ന് അദ്ദേഹം പറയുന്നു . അവിടെ കഴിയുന്ന ഓരോ ദിവസവും അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞതാണ് . രാത്രിയിൽ കപ്പൽ ഒരു ശ്മശാന ഭൂമി പോലെയാകും . ഒരു ശബ്ദവും ഇല്ലാതെ , പ്രകാശവും ഇല്ലാതെ തീർത്തും ഒരു വിജനമായ സ്ഥലം . ഇത് നാലാം വർഷമാണ് ഈ ഫ്ലോട്ടിംഗ് ജയിലിൽ അദ്ദേഹം കുടുങ്ങി കിടക്കുന്നത് . അതും തനിച്ച് . പൂർണമായും ഒറ്റപ്പെട്ടു കഴിയുന്ന അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ് . തന്റെ ജീവൻ പണയപ്പെടുത്തിയാണ് ഓരോ പ്രാവശ്യവും ഭക്ഷണം , വെള്ളം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾക്കായി അദ്ദേഹം കരയിലേക്ക് നീന്തുന്നത് . സുരക്ഷാ ഉപകരണങ്ങളിലും രേഖകളിലും ഉണ്ടായ പ്രശ്‌നത്തെ തുടർന്ന് മുഹമ്മദിന്റെ കപ്പൽ പിടിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു . അദ്ദേഹം ഒരു നാവികനാണ് . ഈജിപ്ഷ്യൻ കോടതി മുഹമ്മദിനെ കപ്പലിന്റെ നിയമപരമായ രക്ഷാധികാരിയായി പ്രഖ്യാപിച്ചു . എന്നാൽ , എന്താണ് അതിൽ പറയുന്നത് എന്ന് മനസിലാവാതെയാണ് താനത് ഒപ്പിട്ട് നൽകിയത് എന്ന് മുഹമ്മദ് പറയുന്നു . ഏതായാലും , അതിനുശേഷം അയാൾ ഇവിടെ കുടുങ്ങികിടക്കുകയാണ് . ഇനി കപ്പൽ അവിടെ നിന്ന് കൊണ്ടുപോയെങ്കിലേ അയാൾക്ക് കപ്പൽ വിട്ട് പോകാൻ സാധിക്കൂ . ഇയാളുടെ പാസ്‌പോർട്ടും കണ്ടുകെട്ടിയിട്ടുണ്ട് . പലതവണ സഹായം ആവശ്യപ്പെട്ടിട്ടും , ആരും തനിക്ക് ശുദ്ധജലമോ ആവശ്യസാധനങ്ങളോ ഡീസൽ ഓയിലോ നൽകിയില്ല എന്നദ്ദേഹം പറഞ്ഞു . അത് കാരണം ഓരോ പ്രാവശ്യവും ഭക്ഷണത്തിനും വെള്ളത്തിനും ഫോൺ ചാർജ് ചെയ്യുന്നതിനുമായി കരയിലേക്ക് നീന്തേണ്ടി വരുന്നു . ഇപ്പോൾ ഈ ദിവസങ്ങളിൽ , തണുപ്പും മോശം ആരോഗ്യവും കാരണം കരയിൽ എത്തുന്നത് തന്നെ വളരെ പ്രയാസപ്പെട്ടിട്ടാണ് . പലതവണ അദ്ദേഹം മുങ്ങിമരിക്കാൻ പോയിട്ടുണ്ട് . ഒരു തരത്തിൽ പറഞ്ഞാൽ ഇത് ജയിലിനേക്കാൾ മോശമാണ് . ഈജിപ്ഷ്യൻ തുറമുഖ അധികാരികൾക്ക് മാത്രമേ അദ്ദേഹത്തെ മോചിപ്പിക്കാൻ കഴിയൂ . സിറിയയിലേക്ക് മുഹമ്മദിനെ അയക്കാൻ അവർക്ക് നിരവധി പ്രായോഗിക മാർഗ്ഗങ്ങൾ ഉണ്ട് . എന്നാൽ , ഇതുവരെ ഒന്നും ചെയ്തിട്ടില്ല . പകരം , ഈജിപ്ഷ്യൻ തുറമുഖ അധികൃതർ അദ്ദേഹത്തിന്റെ വേദനാജനകവുമായ അവസ്ഥയെക്കുറിച്ച് വിവരിക്കുന്ന ' -ന്റെ അടിയന്തിര ഇമെയിലുകൾക്ക് ഉത്തരം നൽകുന്നില്ല . ബാക്കി ജോലിക്കാർ കഴിഞ്ഞ ഒക്ടോബറിൽ വീടുകളിലേയ്ക്ക് മടങ്ങി . അതിനുശേഷം , മുഹമ്മദ് ഒറ്റയ്ക്കാണ് . അദ്ദേഹത്തെ പരിശോധിച്ച ഒരു ഡോക്ടർ മോശം അവസ്ഥയിൽ തടവിലാക്കപ്പെട്ട ഒരാളുടെ എല്ലാ ലക്ഷണങ്ങളും അദ്ദേഹം അനുഭവിക്കുന്നതായി കണ്ടെത്തി . പോഷകാഹാരക്കുറവ് , വിളർച്ച , കാലുകളിൽ വേദന എന്നിവ കൂടാതെ മാനസിക അസ്വാസ്ഥ്യവും അദ്ദേഹം പ്രകടിപ്പിക്കുന്നു . “ ഞാൻ പലതവണ സ്വദേശത്തേക്ക് പോകട്ടെയെന്ന് അഭ്യർത്ഥിച്ചു . എന്നാൽ തുറമുഖ അധികൃതർ എന്നെ പോകാൻ അനുവദിക്കുന്നില്ല ” അദ്ദേഹം പറഞ്ഞു . മുഹമ്മദിന് വൈദ്യചികിത്സ ലഭിക്കുന്നതിനൊപ്പം , ഹോട്ടലിലെ താമസത്തിനും ഫ്ലൈറ്റിനും ആവശ്യമായ പണം നൽകാമെന്ന് ഐടിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ട് . എന്നാൽ ഈജിപ്ഷ്യൻ അധികാരികൾ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് കൈവശം വയ്ക്കുകയും അദ്ദേഹത്തിന്റെ അവസ്ഥ അവഗണിക്കുകയും ചെയ്യുന്നു . കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ , അദ്ദേഹത്തിന്റെ പാസ്‌പോർട്ട് മാർച്ച് 22 -ന് കാലഹരണപ്പെടുകയും ചെയ്‌തു . ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു . “ ഇത് ഞങ്ങൾ നേരിട്ട ഏറ്റവും മോശം കേസുകളിൽ ഒന്നായിരിക്കണം . നാലുവർഷത്തിനുശേഷവും , ഈജിപ്ഷ്യൻ തുറമുഖ അധികൃതർ ഇപ്പോഴും ഒന്നും ചെയ്യുന്നില്ല എന്നത് പ്രകോപനപരമാണ് ” ഐടിഎഫ് ഇൻസ്പെക്ടറേറ്റ് കോർഡിനേറ്റർ സ്റ്റീവ് ട്രോസ്‌ഡേൽ പറഞ്ഞു . അദ്ദേഹത്തിനെ ചികിത്സിക്കാൻ ആഗോള സംഘടനയോട് ആവശ്യപ്പെട്ട് ഫെഡറേഷൻ ഈ ആഴ്ച യുഎൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് കത്തെഴുതിയിരുന്നു . നിലവിൽ ഇത്തരം 250 സജീവ കേസുകളുണ്ടെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന പറയുന്നു . നാവികരെ മാത്രം ഉപേക്ഷിക്കുന്ന കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . കപ്പൽ ഉടമകൾ ക്രൂ അംഗങ്ങളെ ബുദ്ധിമുട്ടിൽ സഹായിക്കുന്നതിനേക്കാൾ അവരെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് . കപ്പലിന്റെ നിയമപരമായ രക്ഷാധികാരിയാക്കിയ മുഹമ്മദ് ഐഷയെ രക്ഷിക്കാൻ താൻ പരമാവധി ശ്രമിച്ചുവെന്നും ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും കപ്പലിന്റെ ഉടമ പറഞ്ഞു . ഇപ്പോൾ കപ്പൽ ലേലം ചെയ്യാനും മുഹമ്മദിനെ സ്വതന്ത്രനാക്കാനും കോടതി ആലോചിക്കുന്നുണ്ട് .
| false |
വാഴ്ത്തപ്പെട്ട റാണി മരിയ വട്ടലിൽ ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷി ആണ് . എഫ് . സി . സി . എന്ന ചുരുക്കസംജ്‍ഞയിൽ അറിയപ്പെടുന്ന ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ പാവപ്പെട്ടവരെ അടിച്ചമർത്തലിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന് മദ്ധ്യപ്രദേശിലെ ഇൻഡാർ-ഉദയ്നഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു . അവിടെ പ്രേഷിത ശുശ്രൂഷ നടത്തവേ , 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു . എറണാകുളം ജില്ലയിലെ പുല്ലുവഴിയിലെ വട്ടാലിൽ പൈലി ഏലീശ്വാദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ മകളായി 1954 ജനുവരി 29ന് ജനിച്ചു . സഹോദരങ്ങൾ : സ്റ്റീഫൻ , ആനി , വർഗീസ് , ത്രേസ്യാമ്മ , സിസ്റ്റർ സെൽമി , ലൂസി . പ്രഥമ വിദ്യാഭ്യാസം പുല്ലുവഴി ഗവ . എൽപിഎസ്നും , പുല്ലുവഴി ജയകേരളം എച്ച്എസ്എസ് , തൃപ്പൂണിത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആയിരുന്നു . വാഴ്ത്തപ്പെട്ട പദവിയിലേക്ക്
| false |
ചില കത്തുകളും സമ്മാനങ്ങളുമെല്ലാം നമുക്കരികിലേക്ക് വൈകിയെത്താറുണ്ട് . എന്നാല്‍ , മെസ്സേജുകളുടെയും മെയിലുകളുടെയും വീഡിയോ കോളുകളുടെയും ഈ പുതിയ കാലത്ത് കത്തെഴുതുന്നവരും കത്തിനായി കാത്തിരിക്കുന്നവരും കുറവായിരിക്കും . എന്നാല്‍ , ഏകദേശം 100 വര്‍ഷം മുമ്പയച്ചൊരു പോസ്റ്റുകാര്‍ഡ് പ്രതീക്ഷിക്കാത്തൊരു നേരത്ത് നമ്മെത്തേടി വന്നാലെങ്ങനെയിരിക്കും ? ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത് . ഇവിടെയെന്നാല്‍ അങ്ങ് മിഷിഗണിലാണ് കേട്ടോ . മിഷിഗണിലുള്ള ബ്രിട്ടാണി കീച്ചിനാണ് തന്‍റെ മെയില്‍ ബോക്സില്‍ നിന്നും 1920 -ല്‍ അയച്ചതെന്ന് കരുതുന്ന ഒരു പോസ്റ്റുകാര്‍ഡ് കിട്ടിയത് . ബ്രിട്ടാണി തന്നെയാണ് ഇതിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റുകാര്‍ഡിന്‍റെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും . ചൂലുമായി നില്‍ക്കുന്ന ഒരു കറുത്ത പൂച്ച , ഒരു മൂങ്ങ , ഒരു മന്ത്രവാദിനി തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പോസ്റ്റുകാര്‍ഡിലെ ചിത്രം . ' ഇന്നുരാവിലെയാണ് എനിക്കീ മെയില്‍ കിട്ടിയത് . ഇത് കണ്ടിട്ട് വളരെ പഴയൊരു കത്താണെന്നാണ് തോന്നുന്നത് . ഇത് അവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ എത്തിച്ചു നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് . അവരുടെ ആദ്യനാമം ഇതില്‍ വ്യക്തമല്ല . 1920 ഒക്ടോബര്‍ 29 എന്നാണ് ഇതില്‍ തീയതി അടയാളപ്പെടുത്തിയിരിക്കുന്നത് . എന്തെങ്കിലും സഹായം കിട്ടിയാല്‍ അത് വളരെ നന്നായിരിക്കും ' എന്നാണ് ബ്രിട്ടാണി ഫേസ്ബുക്കില്‍ കുറിച്ചത് . പൊസിറ്റീവ്ലി ബെല്‍ഡിംഗ് എന്ന പബ്ലിക് ഗ്രൂപ്പിലാണ് ബ്രിട്ടാണി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് . ബ്രിട്ടാണിയുടെ നിലവിലെ വിലാസമാണ് കത്തിലെങ്കിലും റോയ് മക്വീന്‍ എന്നയാള്‍ക്കാണ് പോസ്റ്റുകാര്‍ഡ് അയച്ചിരിക്കുന്നത് . പിന്നീട് , കത്തിലെ വിവരങ്ങള്‍ ബ്രിട്ടാണി ന്യൂസ് ഏജന്‍സിയായ സിഎന്‍എന്നിനോട് വെളിപ്പെടുത്തി . അത് ഇപ്രകാരം ആയിരുന്നു , ഡിയര്‍ കസിന്‍ , നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമെന്ന് കരുതുന്നു . ഞങ്ങള്‍ക്കെല്ലാവര്‍ക്കും സുഖം തന്നെ . എങ്കിലും , അമ്മയ്ക്ക് മുട്ടിന് ബുദ്ധിമുട്ടുകളുണ്ട് . ഇവിടെ നല്ല തണുപ്പാണ് . ഞാനിപ്പോള്‍ എന്‍റെ ഹിസ്റ്ററി പാഠങ്ങള്‍ പഠിച്ചു . പെട്ടെന്ന് തന്നെ ഉറങ്ങാന്‍ പോവും . അച്ഛന്‍ ഷേവ് ചെയ്യുകയാണ് . അമ്മ എനിക്ക് നിങ്ങളുടെ വിലാസം പറഞ്ഞു തരുന്നു . മുത്തച്ഛനും മുത്തശ്ശിക്കും സുഖമെന്ന് കരുതുന്നു . ഞങ്ങള്‍ക്ക് എഴുതാന്‍ മറക്കരുത് . ഈ കത്തിലെഴുതിയിരിക്കുന്നത് ഫ്ലോസീ ബര്‍ഗസ് എന്നാണ് കത്തിലെ വിവരത്തില്‍ നിന്നും മനസിലാവുന്നത് . ഏതായാലും മുപ്പതുകാരിയായ ബ്രിട്ടാണിക്ക് എന്തുകൊണ്ടാണ് ഈ കത്ത് ഇതുവരെ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥനരികിലെത്താതിരുന്നത് എന്നോ , ഇത്രയും വൈകി എങ്ങനെ ലഭിച്ചുവെന്നോ മനസിലായിട്ടില്ല . ഏതായാലും എങ്ങനെയെങ്കിലും ഇതിന്‍റെ യഥാര്‍ത്ഥ ഉടമയെയോ അവരുടെ ബന്ധുക്കളെയോ കണ്ടെത്തുകയും അവരില്‍ ഈ കത്തെത്തിക്കുകയും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടാണി . അതിനായുള്ള അന്വേഷണവും അവള്‍ പലവഴിയിലും നടത്തുന്നുണ്ട് .
| false |
. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗസഭയാണ് അലക്സാന്ത്രിയൻ ഈഗുപ്തായ ഓർത്തഡോക്സ് സഭ അഥവാ അലക്സാന്ത്രിയൻ കോപ്റ്റിക് ഓർത്തഡോക്സ് സഭ . ' കോപ്റ്റിക് ഓർത്തഡോക്സ് സഭ ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു . കോപ്റ്റിക് സഭ ക്രി . വ 42-ൽ രൂപംകൊണ്ടുവെന്നും സുവിശേഷകനായ മർക്കോസാണു് ഒന്നാമത്തെ മേലദ്ധ്യക്ഷനെന്നും വിശ്വസിയ്ക്കപ്പെടുന്നു . അതിനാൽ ' സുവിശേഷകനായ മർക്കോസിന്റെ സിംഹാസനം ' എന്ന് ഈ സഭയുടെ അപ്പോസ്തോലിക സ്ഥാനം അറിയപ്പെടുന്നു . അലക്സാന്ത്രിയയായിരുന്നു സഭാകേന്ദ്രം . അയ്ഗുപ്തോസ് എന്ന ഗ്രീക്കു് പദത്തിൽ നിന്നാണു് ഈഗുപ്തായ , കോപ്റ്റിക് , കോപ്റ്റ് , ഈജിപ്ത് തുടങ്ങിയ വാക്കുകളുണ്ടായതു് . ഈ സഭയുടെ ഉത്ഭവം ഈജിപ്റ്റിലായിരുന്നെങ്കിലും ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ സഭാ വിശ്വാസികൾ അധിവസിക്കുന്നു . 2012-ലെ കണക്കുകൾ പ്രകാരം 10 % ഈജിപ്തുകാർ ഈ സഭയിൽ അംഗങ്ങളാണ് . കോപ്റ്റിക് സഭയുടെ മേലദ്ധ്യക്ഷനായ അലക്സാന്ത്രിയയിലെ മാർപാപ്പ ക്രൈസ്തവലോകത്തെ പ്രമുഖനായി കണക്കാക്കപ്പെട്ടിരുന്നു . നിഖ്യായിലും കുസ്തന്തീനോപ്പോലീസിലും എഫെസോസിലും വച്ചു് കൂടിയ ആകമാന സുന്നഹദോസുകളിൽ പ്രമാണിത്തം വഹിച്ചതു് അലക്സാന്ത്രിയൻ നേതാക്കൻമാരായിരുന്നു . റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ആസ്ഥാനമായിരുന്ന റോമാസഭാദ്ധ്യക്ഷനും അലക്സാന്ത്രിയൻ സഭാദ്ധ്യക്ഷനും തമ്മിലുള്ള മൽസരമായിരുന്നു ക്രി . വ 451-ലെ കൽക്കദോൻ സുന്നഹദോസിനെ തുടർന്നുള്ള പിളർപ്പിന് ഒരു കാരണമായത് . ക്രൈസ്തവസഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ സഭാപിളർപ്പാണിതു് . 11-ആം നൂറ്റാണ്ടിൽ ആസ്ഥാനം കെയ്റോയിലേക്ക് മാറ്റി . ഈജിപ്തിലെ ജനസംഖ്യയിൽ 10 % ആയി ചുരുങ്ങിയ ക്രൈസ്തവരിൽ 95 % ഈഗുപ്തായ ഒർത്തഡോക്സ് സഭക്കാരാണു് . ഈജിപ്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു് പൊതുവേദിയിൽ പ്രധാനമന്ത്രിയുടേതിനോടൊപ്പം സ്ഥാനം ലോക സുന്നിമുസ്ലീം പഠനകേന്ദ്രമായ അൽ അസ്ഹർ സർവകലാശാലയുടെ ഗ്രാൻഡ് ഷെയ്ക്കിനും അലക്സാന്ത്രിയൻ മാർപാപ്പയ്ക്കും ഉണ്ടു് . മുഖപത്രമായ എൽ കറാസ അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിയ്ക്കുന്നു . അഗാപി ടിവി എന്ന ഉപഗ്രഹ ചാനലും കോപ്റ്റിക് സഭ നടത്തുന്നു .
| false |
യാത്ര പോകാൻ പറ്റാത്ത സാഹചര്യത്തിലാണിപ്പോൾ സഞ്ചാരികളടക്കം മിക്കവരും . കോവിഡ് ഭയന്ന് വീട്ടിൽത്തന്നെ കഴിയുന്ന സഞ്ചാരികളും മറ്റും , എല്ലാം പഴയനിലയിലാകുമ്പോൾ സ്വസ്ഥമായി യാത്ര തുടരാം എന്ന ആശ്വാസത്തിലാണ് . വിദേശരാജ്യങ്ങളിലേക്ക് പോകാനായില്ലെങ്കിലും വിദേശത്തെ മനോഹര സ്ഥലങ്ങളെ വെല്ലുന്ന ഇടങ്ങൾ ഇന്ത്യയിലുമുണ്ട് . ഇനിയുള്ള യാത്ര ഇവിടേക്കാകാം . ഇന്ത്യയിലെ തായ്‌ലന്‍ഡ് – ആന്‍ഡമാന്‍ നിക്കോബാര്‍ ചുറ്റുമുള്ളതെല്ലാം പച്ചയിലും നീലയിലും വരച്ചിട്ടിരിക്കുന്ന മനോഹര ചിത്രം പോലെയാണ് ഇൗ ദ്വീപുകൾ . ഇന്ത്യയുടെ ഭാഗമാണെങ്കിലും മ്യാൻമറും തായ്‌ലൻഡുമൊക്കെയായാണ് ഇവയ്ക്ക് കൂടുതല്‍ അടുപ്പം . ഇന്ത്യയിൽ നിന്ന് 1400 കിലോമീറ്ററും തായ്‌ലൻഡിൽ നിന്ന് 1000 കിലോമീറ്ററും സഞ്ചരിച്ചാല്‍ ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ എത്താം . നൂലിൽ കോര്‍ത്ത മുത്തുമാല പോലെയുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും അനുപമമാണ് . മികച്ച സ്‌കൂബ ഡൈവിങ് സ്പോട്ടുകള്‍ക്ക് ലോകപ്രസിദ്ധമാണിവിടം . സെല്ലുലാര്‍ ജയിലിന്റെ ചരിത്രവഴികളിലൂടെ നടക്കാം , ആളില്ലാ ദ്വീപുകളില്‍ സ്വയം മറന്ന് ഉല്ലസിക്കാം . ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് – കശ്മീര്‍ മഞ്ഞണിഞ്ഞ കാഴ്ചകൾ നിറഞ്ഞ കശ്മീര്‍ ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് അറിയപ്പെടുന്നത് . ഹിമാലയത്തിനും പിര്‍ പഞ്ജല്‍ പര്‍വതനിരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കശ്മീര്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏറ്റവും അതിശയകരമായ പ്രദേശങ്ങളിലൊന്നാണ് . മഞ്ഞുമൂടിയ പര്‍വതങ്ങള്‍ , പഴത്തോട്ടങ്ങള്‍ , വെള്ളച്ചാട്ടങ്ങള്‍ , താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങള്‍ , പച്ചപ്പുല്‍മേടുകള്‍ എല്ലാം നിറഞ്ഞ ഈ സ്വര്‍ഗഭൂമിയെ ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നല്ലാതെ വേറെന്തുവിളിക്കാന്‍ . സ്വിറ്റ്‌സര്‍ലന്‍ഡിലേതുപോലെയുള്ള കാലാവസ്ഥയാണ് കശ്മീരിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതും . മിനി ഇസ്രയേല്‍ – കസോള്‍ ഹിമാചല്‍പ്രദേശിലെ അതിപ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍നിന്ന് 42 കിലോമീറ്റര്‍ കിഴക്ക് , സമുദ്രനിരപ്പില്‍നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോള്‍ എക്കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് . ഹിമാചല്‍ പ്രദേശിലെ ‘ മിനി ഇസ്രയേല്‍ ’ എന്നും പേരുള്ള കസോളില്‍നിന്നാണ് സര്‍പാസ് , യാന്‍കെര്‍പാസ് , പിന്‍പാര്‍ബതി പാസ് , ഖിരിഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഹിമാലയന്‍ ട്രെക്കിങ് ആരംഭിക്കുന്നത് . വാട്ടര്‍ റാഫ്റ്റിങ്ങിനും അനുയോജ്യമാണ് ഈ സ്ഥലം . ബുന്ദാറില്‍നിന്നു മണികരനിലേക്ക് പോകുന്ന വഴിയില്‍ , പാര്‍വതി നദീതീരത്തുള്ള ഈ കൊച്ചുഗ്രാമം മനോഹരമായ ഹിമാലയക്കാഴ്ചകളും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മനോഹരമായ കാലാവസ്ഥയും തിരക്കില്ലായ്മയുമെല്ലാം കൊണ്ട് വര്‍ഷംതോറും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു . അധികം ചെലവില്ല എന്നതിനാല്‍ ബാക്ക്പാക്കേഴ്സിനും ഇവിടം പ്രിയപ്പെട്ടതാണ് . ഇന്ത്യയുടെ നയാഗ്ര-ചിത്രകൂട് വെള്ളച്ചാട്ടം നയാഗ്രയുടെ സൗന്ദര്യത്തെക്കുറിച്ചു പറയാൻ സഞ്ചാരികൾക്ക് നൂറുനാവാണ് . അവിടേക്കുള്ള യാത്ര എല്ലാവർക്കും പറ്റില്ലല്ലോ . നയാഗ്രയോളം സൗന്ദര്യം നിറഞ്ഞ ഒരിടമാണ് ഇന്ത്യയിലെ ചിത്രകൂട് വെള്ളച്ചാട്ടം . സഞ്ചാരികൾ ഇന്ത്യയുടെ നയാഗ്ര എന്നു വിളിക്കുന്ന ചിത്രകൂട് സ്ഥിതി ചെയ്യുന്നത് ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പ്പുരിന് സമീപമാണ് . ആദ്യകാഴ്ചയിൽത്തന്നെ ആരെയും കീഴടക്കുന്ന സൗന്ദര്യമാണ് ഇൗ വെള്ളച്ചാട്ടത്തിന് . മഴക്കാലമായാൽ ഈ സൗന്ദര്യം നൂറിരട്ടിയാകും . ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടവും ഇതുതന്നെ . ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ മഴക്കാലം വെള്ളച്ചാട്ടത്തെ അതിസുന്ദരിയാക്കും . താര്‍ മരുഭുമി ഇന്ത്യയില്‍ത്തന്നെ ഒരു ‘ സഹാറ മരുഭൂമി’യുള്ളപ്പോള്‍ എന്തിന് ആഫ്രിക്ക വരെ പോകണം . ഇന്ത്യയുടെ സഹാറ മരുഭൂമിയെന്നും ഗ്രേറ്റ് ഇന്ത്യന്‍ മരുഭൂമിയെന്നുമെല്ലാം വിളിപ്പേരുള്ള താര്‍ മരുഭൂമി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇന്ത്യയും പാക്കിസ്ഥാനും അതിരു പങ്കിടുന്ന പ്രദേശമാണ് . സംസ്‌കാര സമൃദ്ധവും രാജകീയവുമായ ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയമാണ് ഈ മരുഭൂമി . താറിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന സ്വര്‍ഗ നഗരം ജയ്‌സാല്‍മീര്‍ സഞ്ചാരികളുടെ ഇഷ്ടയിടമാണ് . രാജകൊട്ടാരങ്ങളുടെ പ്രൗഢി പേറുന്ന രാജസ്ഥാനിലെ സുവർണനഗരമാണ് ജയ്സാല്‍മീര്‍ . രാജകൊട്ടാരങ്ങളും കോട്ടകളും പുരാവസ്തുകേന്ദ്രങ്ങളും അമ്പലങ്ങളും അങ്ങനെ പലതും ജയ്സാല്‍മീറിന്‍റെ സുന്ദരകാഴ്ചകളാണ് . വാലി ഓഫ് ഫ്‌ളവേഴ്‌സ് ലോകപ്രശസ്തമായ ആന്റലോപ് വാലിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വലിയ തുക ചെലവഴിച്ച് കലിഫോര്‍ണിയ വരെ പോകണോ അതോ അത്രതന്നെ മനോഹരവും അതിനേക്കാള്‍ ചെലവു കുറച്ചു പോയിവരാന്‍ പറ്റുന്നതുമായ പൂക്കളുടെ താഴ്‍വരയാണോ ഉത്തമം . ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ അതിശയകരമായ താഴ്‍വരയാണിത് . യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഇത് സമുദ്രനിരപ്പില്‍നിന്ന് 6,234 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു . ആല്‍പൈന്‍ പുഷ്പങ്ങളുടെ പുല്‍മേടുകള്‍ക്ക് പേരുകേട്ട ഇവിടം സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമാണ് , ഒപ്പം പ്രകൃതി സൗന്ദര്യം നിറഞ്ഞതും . പൂവിടുന്ന സമയത്ത് ഓര്‍ക്കിഡുകള്‍ , ജമന്തി , ഡെയ്സികള്‍ എന്നിവയുടെ സുന്ദരകാഴ്ചയും ആസ്വദിക്കാം . കിഴക്കിന്റെ വെനീസ്-ആലപ്പുഴ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് . കായൽത്തീരങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം . ഹൗസ് ബോട്ട് യാത്രയെന്നോ കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന , കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതയാണ് . കായല്‍പരപ്പില്‍ അത്യാഡംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ് . ഒാളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര മറക്കാനാവാത്ത അനുഭവമാണ് . മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ് . കായലില്‍നിന്നു ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും അടക്കം വായില്‍ വെള്ളമൂറിക്കുന്ന പലരുചികളും കെട്ടുവള്ളങ്ങളില്‍ സുലഭം .
| false |
കൊല്ലത്തെ ഈ പൂന്തോട്ട നഴ്സറിയിൽ വന്നാൽ വ്യക്തമാകും മലയാളിക്ക് ഇപ്പോള്‍ അലങ്കാര ഇലച്ചെടികളോടാണ് കൂടുതൽ താൽപര്യമെന്ന് . ഉദ്യാനത്തിലും വീടിനുള്ളിലും പരിപാലിക്കാൻ പറ്റിയ എത്രയോ തരം ഇലച്ചെടികൾ ഇന്ന് ലഭ്യമാണ് . ഈ സാധ്യത ഏറെ മുൻപേ മനസിലാക്കി ' കൃഷ്‌ണകൃപ ' വീട്ടിൽ സുഗതൻ . ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ജോലിയിൽനിന്ന് 2012ല്‍ വിരമിച്ച ശേഷമാണ് സുഗതന്‍ ഇലച്ചെടികളുടെ വിപണനകേന്ദ്രം തുറന്നത് . ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ 32 വർഷം ഹോർട്ടികൾച്ചറിസ്റ്റ് ആയിരുന്ന സുഗതന് ചെടികളുടെ പരിപാലനത്തിലുള്ള പരിജ്ഞാനം വിപണനകേന്ദ്രം തുടങ്ങുമ്പോൾ വലിയൊരു മുതൽകൂട്ടായി . വിരമിക്കും മുൻപുതന്നെ അലങ്കാര ഇലച്ചെടികളുടെ ശേഖരിക്കൽ ഹോബിയായി ആരംഭിച്ചിരുന്നു . എന്‍ജിനീയറായ മകൻ രോഹിത് ഗൾഫിലെ ജോലി ഉപേക്ഷിച്ചു പിതാവിനൊപ്പം വാണിജ്യാടിസ്ഥാനത്തിൽ വീടിനു ചേർന്നുള്ള 20 സെൻറ് സ്ഥലത്തു വിപണനകേന്ദ്രം ആരംഭിച്ചു . സാങ്കേതിക ഉപദേശം നൽകാൻ രോഹിതിന്റെ ഭാര്യ കൃഷി ഓഫിസർ ദര്‍ശനയുമുണ്ട് . പതിനായിരത്തിനുമേൽ ഇലച്ചെടികളിൽ ഡ്രസീന , സീസീ പ്ലാന്റ് , അഗ്ളോനിമ , മണി പ്ലാന്റ് , അലങ്കാര പന്നൽ ഇനങ്ങൾ , സിങ്കോണിയം , മദർ ഇൻലോസ് ടങ് പ്ലാന്റ് എല്ലാം ഉൾപ്പെടുന്നു . നേരിട്ട് വെയിൽ വേണ്ടാത്ത ചെടികൾ 10 സെന്റിൽ തയാറാക്കിയ മഴമറയ്ക്കുള്ളിലാണ് സംരക്ഷിച്ചിരിക്കുന്നത് . ചെടികളുടെ പരിപാലനവും വിപണനവുമെല്ലാം നോക്കുന്നതു രോഹിതാണ് . നൂതന ഇനങ്ങൾ പുണെയിൽനിന്നോ ഓൺലൈനിലോ ആണ് വാങ്ങുക . പുതിയ ഒരു ചെടി കിട്ടിക്കഴിഞ്ഞാൽ അത് ഏതു വിധേനയും എണ്ണം വർധിപ്പിച്ചതിനുശേഷമേ വിൽപനയ്ക്കു വയ്ക്കുകയുള്ളൂ . പല നൂതന ഇനങ്ങളുടെയും തൈകൾ ഉൽപാദിപ്പിക്കുക അത്ര എളുപ്പമല്ല . പല ചെടികൾക്കും വളരെ ശ്രദ്ധയോടെ വേണം നനയും വളവും നൽകാനെന്നു സുഗതന്‍ . സിസി പ്ലാന്റ് , മദർ ഇൻലോസ് ടങ് പ്ലാന്റ് തുടങ്ങിയവ വേനലിൽപോലും ആഴ്ചയിൽ ഒരിക്കൽ നനച്ചാൽ മതി . ദ്രവരൂപത്തിലുള്ള വളങ്ങളായ എൻപികെ . 19:19:19 , വേപ്പിൻപിണ്ണാക്ക് പുളിപ്പിച്ചെടുത്തത് , എഗ് അമിനോ ആസിഡ് ഇവയാണ് ചെടികൾക്ക് അധികമായി നൽകുന്നത് . ഫോൺ <ഫോൺ നമ്പർ> .
| false |
ഹിജ്റവർഷത്തിലെ അഞ്ചാമത്തെ മാസത്തിന്റെ പേരാണ് ജമാദുൽ അവ്വൽ . ജമാദ് അൽ അവ്വൽ എന്നാണ് അറബി ഉച്ചാരണം . ഒന്നാമത്തെ ജമാദ് മാസം എന്നർത്ഥം ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണു പഹൽഗാം . റിസോർട്ട് , ഹോം േസ്റ്റ , റസ്റ്ററന്റ് , കരകൗശല വസ്തുക്കളുടെ വിൽപന ശാല തുടങ്ങിയ സൗകര്യങ്ങളോടൂ കൂടിയ പട്ടണം . അമർനാഥ് യാത്രികരുടെ താവളമാണ് പഹൽഗാം . അമർനാഥിനെക്കുറിച്ച് ഒട്ടേറെ കഥകളും ഐതിഹ്യവും മലയാളികൾക്ക് അറിയാം . കൈലാസ നാഥനായ പരമശിവന്റെയും പാർവതിയുടെയും ജീവിതമാണ് അമർനാഥിന്റെ പ്രശസ്തമായ ഐതിഹ്യം . ശിവ–പാർവതിമാരുടെ ജീവിതം അമർനാഥിലായിരുന്നുവെന്നു വിശ്വാസം . അതുമായി ബന്ധപ്പെട്ട ഒരു കഥ . പാർവതി ദേവി ഒരിക്കൽ മഹാദേവനോട് അമരത്വത്തിന്റെ രഹസ്യം ചോദിച്ചു . മരണമില്ലാത്ത ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നത് മറ്റാരും കേൾക്കാൻ ഇടവരരുതല്ലോ . അഥവാ മറ്റാരെങ്കിലും അതു കേൾക്കാൻ ഇടയായാൽ നിർബന്ധമായും പുനർജന്മം വേണ്ടി വരും . അതിനാൽ , ആളുകളില്ലാത്ത സ്ഥലത്തേക്കു പോകാമെന്നു പാർവതിയോടു മഹാദേവൻ പറഞ്ഞു . ശിവപാർവതിമാർ ഹിമാലയത്തിന്റെ മുകളിലേക്ക് നടന്നു . ഈ യാത്രയിൽ പരമശിവൻ തന്റെ സഹചാരിയായ നന്ദിയെ ഒരു സ്ഥലത്തു നിർത്തി . ആ സ്ഥലമാണു പിന്നീട് ‘ പഹൽഗാം ’ എന്ന് അറിയപ്പെട്ടത് . പിന്നീട് ഒരിടത്ത് എത്തിയപ്പോൾ പരമശിവൻ തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന നാഗത്തെ അഴിച്ചു വിട്ടു . അവിടം ‘ ശേഷ്നാഗ് ’ എന്നറിയപ്പെട്ടു . പഞ്ചഭൂതങ്ങളെയാണു പിന്നീടു തുറന്നുവിട്ടത് . ആ പ്രദേശം ‘ പഞ്ചതർണി’യായി മാറി . സഹചാരികളെ വിട്ടൊഴിഞ്ഞ് ശിവനും പാർവതിയും ഹിമാലയത്തിന്റെ നെറുകയിലെ ഒരു ഗുഹയിലെത്തി . പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മരണമില്ലാത്ത ജീവിതത്തിന്റെ രഹസ്യം പരമശിവൻ വെളിപ്പെടുത്തി . ആ പ്രദേശത്ത് അപ്പോൾ മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് രഹസ്യം വെളിപ്പെടുത്തിയത് . ഗുഹയ്ക്കുള്ളിൽ വച്ച് പരമശിവൻ ശിരസ്സിലണിയുന്ന ചന്ദ്രക്കല പിഴിഞ്ഞ് അമൃതുണ്ടാക്കി . അതു രുചിച്ച് ദേവന്മാർ അമരന്മാരായി . ദേവന്മാർ പരമശിവനെ ആരാധിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു . ശ്രാവണമാസത്തിൽ മഞ്ഞിന്റെ രൂപത്തിൽ ഗുഹയ്ക്കകത്തു പ്രത്യക്ഷപ്പെടാമെന്ന് ദേവന്മാർക്കു പരമശിവൻ വരം നൽകി . ദേവന്മാരെ അമരന്മാരാക്കിയ പരമശിവൻ മഞ്ഞിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഗുഹ ‘ അമർനാഥ് ’ എന്നറിയപ്പെട്ടു .
| false |
രണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചാർമിനാർ , ഗൊൽക്കൊണ്ട കോട്ട എന്നിവ ജൂലൈ 6 മുതൽ വീണ്ടും തുറക്കും . കേന്ദ്ര സംരക്ഷിത സ്മാരകങ്ങളായ ഈ രണ്ട് സ്ഥലത്തും കൂടി പ്രതിദിനം രണ്ടായിരത്തിലധികം സന്ദർശകരെ അനുവദിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു . സന്ദർശകർക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓൺലൈനിൽ വിൽക്കും . സഞ്ചാരികൾക്ക് എ . എസ് . ഐ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം . കേന്ദ്ര പരിരക്ഷിത സ്മാരകങ്ങൾക്കും സന്ദർശകർക്കും നൽകിയിട്ടുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുമെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു . ഫെയ്‌സ് മാസ്ക് ധരിക്കുന്നത് നിർബന്ധമായിരിക്കും . സാമൂഹിക അകലം പാലിക്കേണ്ടതുമാണ് . സ്മാരകങ്ങളിലേക്കുള്ള പ്രവേശനത്തിന് നിർബന്ധിത ശുചിത്വവും ടെമ്പറേച്ചർ സ്കാനിംഗ് വ്യവസ്ഥകളും ഉണ്ടായിരിക്കും . രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ . പരിസരത്ത് ഗ്രൂപ്പ് ഫോട്ടോഗ്രാഫിയും ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നതും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു . എഎസ്‌ഐ രൂപീകരിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് പാർക്കിംഗിലും കഫറ്റീരിയയിലും ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂ . സ്മാരകത്തിനുള്ളിലെ കഫറ്റീരിയയും കിയോസ്‌കും ഡിജിറ്റൽ പേയ്‌മെന്റിലൂടെ മാത്രമേ കുപ്പിവെള്ളവും നൽകൂ . കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി മാർച്ച് അവസാന വാരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതുമുതൽ ചാർമിനാർ , ഗൊൽക്കൊണ്ട കോട്ട എന്നിവ സന്ദർശകർക്കായി അടച്ചിരുന്നു .
| false |
മാനത്തു കാണുകമാത്രം ചെയ്ത ചന്ദ്രനെ മനുഷ്യര്‍ തൊട്ടിട്ട് അരനൂറ്റാണ്ടു തികയുന്നു . 1969 ജൂലായ് 20-നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് . ഈദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നു . ചാന്ദ്രദൗത്യങ്ങള്‍ ലൂണയോടെ ചന്ദ്രന്റെ രഹസ്യങ്ങള്‍ തൊട്ടറിയാന്‍ ആദ്യമെത്തിയത് സോവിയറ്റ് യൂണിയനാണ് . ലൂണാ ദൗത്യത്തിലൂടെയാണ് ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണങ്ങള്‍ക്ക് റഷ്യ തുടക്കമിട്ടത് . 1959-ലായിരുന്നു ആദ്യ ലൂണാദൗത്യമായ ലൂണ-1ന്റെ വിക്ഷേപണം . ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ മനുഷ്യനിര്‍മിതമായ ആദ്യപേടകം ലൂണ-2 ആണ് . ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത് ലൂണ-3ഉം . മൊത്തം 24 ദൗത്യവാഹനങ്ങള്‍ ലൂണ പദ്ധതിയിലുണ്ടായിരുന്നു . അതില്‍ 20 എണ്ണം വിജയിച്ചു . ലൂണ-16 , 20 , 24 എന്നീ പേടകങ്ങള്‍ ചന്ദ്രോപരിതലത്തിലെ മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിച്ചു . ഏറ്റവുമൊടുവിലെ സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യം 1976 ഓഗസ്റ്റിലാണ് . ലൂണ-24 പേടകം ചന്ദ്രനില്‍നിന്ന് മണ്ണുശേഖരിച്ച് ഭൂമിയിലെത്തിച്ചശേഷം , സോവിയറ്റ് യൂണിയന്‍ ചാന്ദ്രദൗത്യങ്ങള്‍ നടത്തിയിട്ടില്ല . യു . എസിന്റെ പാളിപ്പോയ ദൗത്യങ്ങള്‍ സോവിയറ്റ് യൂണിയന്റെ മുന്നേറ്റത്തിനിടെ അമേരിക്ക ഒരു ചെറിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ 1957 ഡിസംബറില്‍ ശ്രമം നടത്തി . വാന്‍ഗ്വാര്‍ഡ്-1 . പക്ഷേ , വിജയിച്ചില്ല . 1958 മുതല്‍ 1960 വരെയുള്ള കാലയളവില്‍ പയനീര്‍ പരമ്പരയിലെ നാലുപേടകങ്ങളും ചന്ദ്രനിലേക്കയച്ചെങ്കിലും അതും പരാജയപ്പെട്ടു . അതിനിടെ 1958 ജനുവരി 31-ന് 15 കിലോഗ്രാം ഭാരമുള്ള സിലിന്‍ഡര്‍ ആകൃതിയിലുള്ള എക്‌സ്പ്ലോറര്‍-1 എന്ന ഉപഗ്രഹം അമേരിക്ക വിജയകരമായി പരീക്ഷിച്ചു . അപ്പോളോയില്‍ യു . എസിന്റെ മറുപടി ചാന്ദ്രദൗത്യത്തില്‍ സോവിയറ്റ് യൂണിയനേല്‍പ്പിച്ച പ്രഹരത്തിന് യു . എസ് . നല്‍കിയ മറുപടി അപ്പോളോ ആയിരുന്നു . സോവിയറ്റ് യൂണിയന്റേതുമുഴുവന്‍ ആളില്ലാദൗത്യങ്ങളായിരുെന്നങ്കില്‍ ചന്ദ്രനില്‍ മനുഷ്യനെയെത്തിക്കുക എന്നതായിരുന്നു അപ്പോളോയുടെ ലക്ഷ്യംതന്നെ . സോവിയറ്റ് യൂണിയന് കഴിയുംമുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കി മേല്‍ക്കൈ നേടാനുള്ള സജ്ജീകരണത്തിന്റെ ഭാഗമായി 1958 ഒക്ടോബര്‍ ഒന്നിന് അമേരിക്ക നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്ട്രേഷന് രൂപംനല്‍കി . പിന്നാലെ അപ്പോളോ ദൗത്യങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു . 1992 ഫെബ്രുവരിയിലാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് സ്ഥാപിക്കുന്നത് . അപ്പോളോ പരമ്പരയില്‍ മൊത്തം 11 പേടകങ്ങളാണുള്ളത് . അപ്പോളോ-7 മുതല്‍ അപ്പോളോ -11 വരെ . അപ്പോളോ-1 പേടകം പരീക്ഷണത്തിന് ആഴ്ചകള്‍ ശേഷിക്കെ അഗ്‌നിക്കിരയാവുകയും മൂന്നുബഹിരാകാശയാത്രികര്‍ വെന്തുമരിക്കുകയും ചെയ്തു . ഇതിനുപിന്നാലെ അപ്പോളോ രണ്ടുമുതല്‍ ആറുവരെയുള്ള വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആളില്ലായാത്രകള്‍ നടത്തി . അപ്പോളോ -8-ല്‍ മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും ഭൂമിയില്‍ തിരിച്ചിറക്കുകയും ചെയ്തു . അറിയപ്പെടാത്ത സോന്‍ഡ് ദൗത്യങ്ങള്‍ 1965 ജൂലായ് മുതല്‍ 1970 ഒക്ടോബര്‍വരെയുള്ള കാലയളവില്‍ സോവിയറ്റ് യൂണിയന് ചാന്ദ്രദൗത്യത്തിന്റെ മറ്റൊരു പരമ്പര കൂടിയുണ്ടായിരുന്നു-സോന്‍ഡ് . സോന്‍ഡ്-3 ആണ് ആദ്യവാഹനം . സോന്‍ഡ്-3 മുതല്‍ എട്ടുവരെ അഞ്ചുവാഹനങ്ങളാണ് ഈ പരമ്പരയില്‍ വിക്ഷേപിച്ചത് . ആദ്യയാത്ര നീല്‍ ആംസ്ട്രോങ് , എഡ്വിന്‍ ആല്‍ഡ്രിന്‍ , മൈക്കല്‍ കൊളിന്‍സ് എന്നിവരടങ്ങുന്ന അമേരിക്കന്‍ സംഘം അപ്പോളോ-11 പേടകത്തില്‍ ഫ്ളോറിഡ ഐലന്‍ഡില്‍നിന്ന് പുറപ്പെട്ടു . ജൂലായ് 20-ന് ആംസ്ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്ന വാഹനത്തില്‍ ചന്ദ്രോപരിതലത്തിലെത്തി ചരിത്രം കുറിച്ചു . ആദ്യമിറങ്ങിയത് ആംസ്ട്രോങ്ങാണ് . പിന്നാലെ 20 മിനിറ്റ് കഴിഞ്ഞ് ആല്‍ഡ്രിനും . ചന്ദ്രനില്‍ കാലുകുത്തിയവര്‍ അപ്പോളോ-11 മുതല്‍ 17 പരമ്പരകളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ട് . ചന്ദ്രനിലിറങ്ങിയ ആറ്് അപ്പോളോ ദൗത്യങ്ങളിലും കൂടി 382 കിലോഗ്രാം പാറയും മണ്ണും ഇതുവരെ ശേഖരിച്ചിട്ടുണ്ട് . 1972-ലെ അപ്പോളോ-17 പേടകത്തിനുശേഷം ഇതുവരെ ആരും ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ല . ഇന്ത്യയുടെ ചന്ദ്രയാന്‍ ചാന്ദ്രപര്യവേക്ഷണരംഗത്തെ ഇന്ത്യയുടെ ആദ്യ ' പ്രതിനിധി'യാണ് ചന്ദ്രയാന്‍-1 . 2008 ഒക്ടോബര്‍ 22-നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനം ചന്ദ്രയാന്‍-1 വിക്ഷേപിക്കുന്നത് . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം . ആളില്ലാപേടകമായ ചന്ദ്രയാന്‍-1ന് വിക്ഷേപണസമയത്ത് 1380 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത് . 386 കോടി രൂപയാണ് നിര്‍മാണത്തിനു ചെലവുവന്നത് . വിക്ഷേപിച്ച് ഏകദേശം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ ചന്ദ്രയാന്‍-1-മായുള്ള വാര്‍ത്താവിനിമയ ബന്ധം ഐ . എസ് . ആര്‍ . ഒ . യ്ക്ക് നഷ്ടമായി . എന്നാല്‍ , ഉപഗ്രഹം ഇപ്പോഴും ചന്ദ്രനെ വലംവെക്കുന്നുണ്ടെന്നാണ് 2017-ല്‍ നാസയുടെ കണ്ടെത്തല്‍ . ചന്ദ്രനില്‍ പോയിവന്ന വിത്തുകളിവിടെ ചന്ദ്രനില്‍ പോയിവന്ന സികാമോര്‍ മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? 1971-ല്‍ അപ്പോളോ-14 ദൗത്യത്തില്‍ സ്റ്റുവാര്‍ട്ട് റൂസയ്‌ക്കൊപ്പം ചന്ദ്രനിലേക്ക് കുറെ വിത്തുകള്‍കൂടി കൊണ്ടുപോയിരുന്നു . പേടകത്തിലെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്നു റൂസ . അതായത് രണ്ടുപര്യവേക്ഷകര്‍ ചന്ദ്രനിലിറങ്ങിയപ്പോള്‍ പേടകവുമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിക്കൊണ്ടിരുന്നയാള്‍ . സ്വന്തം സഞ്ചിയില്‍ നൂറുകണക്കിന് വിത്തുകളാണ് റൂസ കൊണ്ടുപോയത് . ചെറുഗുരുത്വാകര്‍ഷണബലം സസ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം . ഭൂമിയില്‍ തിരിച്ചുകൊണ്ടുവന്നശേഷവും വിത്തുകളെല്ലാം മുളപ്പിക്കാന്‍ സാധിച്ചു . അമേരിക്കയില്‍ പലയിടത്തായി നടുകയും ചെയ്തു . പലതും അശ്രദ്ധമൂലം നശിച്ചുപോയെങ്കിലും നാസയുടെ ഗൊദ്ദാര്‍ഡ് സ്പേസ് ഫൈറ്റ് സെന്ററിലെ ഒരു സികാമോര്‍ മരം ഇപ്പോഴും അവശേഷിക്കുന്നു . മറ്റു സികാമോര്‍ മരങ്ങളെപ്പോലെ സമൃദ്ധമായിത്തന്നെ വളരുകയും ചെയ്യുന്നു . ആകാശവസ്തുക്കള്‍ നാസ മ്യൂസിയത്തില്‍ .
| false |
കുറ്റവാളികളേയും കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരേയും ചോദ്യം ചെയ്യാൻ കേരളാ പോലീസ് പ്രയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന മർദ്ദനമുറയാണ് ഗരുഡൻ തൂക്കം . വൈദ്യപരിശോധനയിൽ കണ്ടെത്താനാവാത്ത മർദ്ദനമുറകളിലൊന്നാണ് ഗരുഡൻ തൂക്കം . ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നയാളെ കമഴ്ത്തിക്കിടത്തി കണങ്കാലുകളും കൈക്കുഴകളും വെവ്വേറെ കയറുകൾ കൊണ്ട് ബന്ധിക്കുന്നു . ഈ നാലു കയറുകൾ ഒരു കയറിലേക്ക് ബന്ധിച്ച് ആ കയർ ഒരൊറ്റ കൊളുത്തിൽ തൂക്കുന്നു . മറ്റ് യാതൊരു മർദ്ദന മുറകളും സാധാരണ ഇക്കൂടെ ചെയ്യാറില്ല . കമഴ്ത്തിക്കിടത്തി പ്രയോഗിക്കുന്നതിനാൽ , പ്രയോഗിക്കപ്പെടുന്നയാളുടെ നട്ടെല്ല് , ഭൂഗുരുത്വം പുറകിലോട്ട് വളയുന്നതിനാലുണ്ടാകുന്ന അസാധാരണ വേദനയാണ് മർദ്ദനമായി ഭവിക്കുന്നത് . സാധാരണ മനുഷ്യർ പതിനഞ്ച് മിനിറ്റുകളിലധികം ഗരുഡൻ തൂക്കത്തിനെതിരെ സ്വന്തം ശാരീരികബലം പ്രയോഗിച്ച് രക്ഷപെടാനാവില്ല . കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നവർക്ക് അരമണിക്കൂർ വരെ പിടിച്ചുനിൽക്കാനായേക്കുമെങ്കിലും , പോലീസുകാർ സാധാരണയായി , ഈ മർദ്ദനമുറയ്ക്ക് വിധേയരാക്കുന്നവരെ ഒരു മണിക്കൂർ സമയത്തേക്കെങ്കിലും ഇതേ അവസ്ഥയിൽ കിടക്കുവാൻ പാകത്തിൽ സ്ഥലത്തുനിന്നും കടക്കുകയാണ് പതിവ് . ഒരു മണിക്കൂർ കഴിഞ്ഞ് എത്തുന്ന അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ കടുത്ത വേദനയിൽ കഴിയുന്ന വ്യക്തി , എത്ര കടുത്ത കുറ്റവാളിയാണെങ്കിൽ പോലും , ഏതൊരു സത്യവും തുറന്ന് പറയും എന്ന് പോലീസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു . പ്രയോഗിക്കുന്ന വേളയിൽ നടുവിന് കടുത്ത വേദനയെടുക്കുമെങ്കിലും ഇതുകൊണ്ട് എന്തെങ്കിലും ശാരീരിക പ്രത്യാഘാതങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല . എന്നാൽ ഗരുഡൻ തൂക്കത്തിനു വിധേയമാക്കപ്പെട്ടവരിൽ പിന്നീട് , സ്ഥിരമായ നടുവേദന ഉള്ളതായി പറയപ്പെടുന്നു . പാലക്കാട് വീട്ടമ്മയെ കൊന്ന് മോഷണം നടത്തിയ കേസിലെ പ്രതിയായ സമ്പത്ത് കൊല്ലപ്പെട്ടത് ഉരുട്ടൽ , ഗരുഡൻ തൂക്കം തുടങ്ങിയ മൂന്നാംമുറകളുടെ ഫലമായിട്ടാണെന്ന് ആരോപിക്കപ്പെട്ടിരുന്നു .
| false |
സൗദി അറേബ്യയുടെ വടക്കു-കിഴക്കെ അതിർത്തിയിൽ കുവൈത്തിനോട് ചേർന്നുകിടക്കുന്ന നഗരമാണ് ഖഫ്ജി ) . ദമാം ആസ്ഥാനമായ കിഴക്കൻ പ്രവിശ്യയിലാണ് രാജ്യത്തെ പ്രധാന പെട്രോളിയം ഖനന മേഖലയായ ഖഫ്ജി നഗരം സ്ഥിതി ചെയ്യുന്നത് . ദമാമിൽ നിന്നും മുന്നൂറു കിലോമീറ്റർ വടക്ക് ഭാഗത്താണ് ഈ നഗരം . 1970 വരെ സൗദിക്കും കുവൈറ്റിനുമിടയിലുള്ള നിഷ്പക്ഷ പ്രദേശമായിരുന്നു ഖഫ്ജി . 1970 കളോടെ ഇവിടെ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ ഈ പ്രദേശം സൗദി അറേബ്യയുടെയും കുവൈറ്റിന്റെയും ശ്രദ്ധാകേന്ദ്രമായി മാറി . തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പുന:ക്രമീകരണത്തിൽ ഖഫ്ജി ഔദ്യാഗികമായി സൗദി അറേബ്യയുടെ ഭാഗമായി . ഇവിടത്തെ എണ്ണപ്പാടങ്ങൾ ഇരുരാജ്യത്തെയും കമ്പനികൾക്ക് തുല്യാവകാശമുള്ള സംയുക്തസംരംഭത്തിന്റെ കീഴിലാണ് . 1991ലെ ഇറാഖ്-കുവൈറ്റ് യുദ്ധകാലത്ത് ഇറാഖ് സൈന്യം കുവൈത്തിൽ നിന്ന് സൗദിയിലേക്ക് ഖഫ്ജി വഴി കടക്കാൻ ശ്രമിച്ചു . ഖഫ്ജിയിലെ യുദ്ധം എന്ന് പേരുകേട്ട ഇത് ഗൾഫ് യുദ്ധത്തിലെ വഴിത്തിരിവായിരുന്നു . ഖഫ്ജി പട്ടണത്തിന്റെ വികസനം മുൻനിർത്തി ഖഫ്ജിയിൽ ഭൂമി വാങ്ങാനും വിൽക്കാനും ജി . സി . സി പൗരന്മാർക്ക് സൗദി സർക്കാർ അനുമതി നൽകിയിട്ടുണ്ട് . സൗദി അറേബ്യയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
കോഴിക്കോട് : ചാലിയം ബീച്ച് ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ് . പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ചാലിയം ബീച്ച് സന്ദര്‍ശിച്ച ടൂറിസം വകുപ്പു മന്ത്രി പി . എ . മുഹമ്മദ് റിയാസ് വ്യക്തമാക്കി . കേരളത്തിലെ ബീച്ചുകളില്‍ വാട്ടര്‍ സ്പോര്‍ട്സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയമെന്നും തദ്ദേശീയവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതസാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു . രണ്ടു വര്‍ഷത്തിനകം കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയത്തെ മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . കലാ-സാംസ്കാരിക സംവാദങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയായി കൾച്ചറൽ കോർണർ സ്ഥാപിക്കും . മുഴുവൻ പദ്ധതിയും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . ചാലിയം ബീച്ച് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ബീച്ച് സന്ദര്‍ശിച്ചത് . കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി . അനുഷ , നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി , പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് , ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ . പി . മനോജ് , ഡി . ടി . പി . സി സെക്രട്ടറി നിഖില്‍ ദാസ് , ബേപ്പൂര്‍ ഡെവലപ്പ്മെന്റ് മിഷന്‍ പ്രതിനിധി രാധ ഗോപി , ആര്‍ക്കിടെക്ട് മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു .
| false |
ഇന്ന് ബ്രസീലിൽ 305 ഓളം ഗോത്രസമൂഹങ്ങളാണുള്ളത് . ബ്രസീലിലെ ഭൂവിസ്തൃതിയുടെ 13 % വരുന്ന 690 പ്രദേശങ്ങൾ സർക്കാർ അവർക്കായി നീക്കിവച്ചിരിക്കുന്നു . ഈ റിസർവ് ചെയ്ത ഭൂമിയെല്ലാം ആമസോണിലാണ് . ഇപ്പോൾ കൊവിഡ് 19 ലോകത്തിന്റെ എല്ലാ കോണിലും സാന്നിധ്യം അറിയിച്ച് പടർന്നു കയറുമ്പോൾ ഈ ആദിവാസിവിഭാഗങ്ങളും അതിന്റെ ഭീഷണിയിൽ നിന്നും മോചിതരല്ല . ആർട്ടിസ്റ്റുകൾ , സെലിബ്രിറ്റികൾ , ശാസ്ത്രജ്ഞർ , ബുദ്ധിജീവികൾ എന്നിവരുടെ ആഗോള കൂട്ടായ്മ കോവിഡ് -19 ൽ നിന്ന് വംശീയ വിഭാഗങ്ങളെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്രസീൽ നേതാക്കളോട് ആവശ്യപ്പെട്ടു . മഡോണ , ഓപ്ര വിൻഫ്രെ , ബ്രാഡ് പിറ്റ് , ഡേവിഡ് ഹോക്നി , പോൾ മക്കാർട്ട്‌നി എന്നിവരുൾപ്പെടെയുള്ള വ്യക്തികൾ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് അയച്ച കത്തിലാണ് ഇത് അറിയിച്ചത് . “ അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് , യൂറോപ്യൻ കോളനിക്കാർ കൊണ്ടുവന്ന രോഗങ്ങളാൽ ഈ വംശീയ വിഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇപ്പോൾ , ഈ മഹാമാരി ബ്രസീലിലുടനീളം അതിവേഗം പടരുകയാണ് . കൊവിഡ് -19 -നെ നേരിടാൻ അവർക്ക് ശേഷിയില്ലാത്തതിനാൽ , ആ മഹാമാരി അവരെ പൂർണ്ണമായും ഇല്ലാതാക്കി എന്ന് വരാം ” അവർ എഴുതി . കൊവിഡ് -19 പടർന്ന് പിടിക്കാതിരിക്കാൻ കാടിനുള്ളിൽ അതിക്രമിച്ചു കയറുന്ന സ്വർണ്ണ ഖനിത്തൊഴിലാളികളെയും , അനധികൃത മരംവെട്ടുകാരെയും ആ പ്രദേശങ്ങളിൽനിന്നും ഉടൻ പുറത്താക്കണമെന്ന് നിവേദനസംഘത്തിലെ ബ്രസീൽ ഫോട്ടോ ജേണലിസ്റ്റ് സെബാസ്റ്റ്യാനോ സാൽഗഡോ പറഞ്ഞു . നമ്മൾ ഒരു വംശഹത്യയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഈ മഹാമാരിയ്ക്ക് മുൻപ് തന്നെ അതിജീവനത്തിനായുള്ള പോരാട്ടത്തിലായിരുന്നു അവർ . 2019 ജനുവരി മുതൽ അധികാരത്തിലിരിക്കുന്ന തീവ്ര വലതുപക്ഷ നേതാവായ ബോൾസോനാരോ ഈ ഗോത്രവിഭാഗങ്ങളെ ഒറ്റപ്പെടുത്തുകയും , അവരെ സംരക്ഷിക്കേണ്ട സർക്കാർ ഏജൻസികളെ തകർക്കുകയും ചെയ്തുവെന്ന വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട് . റുവാണ്ടയുടെ 1994 -ലെ വംശഹത്യയിൽ ബ്രസീലിയൻ ആമസോണിലെ 300,000 സ്വദേശികൾ ഇല്ലാതായതിനെ കുറിച്ചും സാൽഗഡോ കത്തിൽ പരാമർശം നടത്തുകയുണ്ടായി . 76 -കാരനായ സാൽഗഡോ കഴിഞ്ഞ ഏഴ് വർഷമായി തന്റെ അവസാനത്തെ പ്രധാന പദ്ധതിക്കായി ഈ പ്രദേശത്തിന്റെ ഫോട്ടോയെടുക്കുകയാണ് . “ ചില ഗ്രാമങ്ങളിൽ അഞ്ചാംപനി മൂലം ജനസംഖ്യയുടെ 50 % -ത്തോളം കൊല്ലപ്പെട്ടതായി എനിക്കറിയാം . കൊവിഡ് മൂലം ഒരുപക്ഷേ അങ്ങനെ സംഭവിച്ചാൽ അതൊരു കൂട്ടക്കൊലയ്ക്ക് തുല്യമാകും ” യാനോമാമി വംശജരോടൊപ്പം പതിറ്റാണ്ടുകളായി പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറിയായ കാർലോ സാക്വിനി പറഞ്ഞു . ബ്രസീലിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മനൗസ് നഗരത്തിലാണ് . യാനോമാമി റിസർവിന്റെ ഒരുഭാഗം സ്ഥിതിചെയ്യുന്നത് ആ നഗരത്തിലാണ് . സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കണമെന്ന് സാൽഗഡോ ആവശ്യപ്പെട്ടു . “ ആമസോൺ കാടുകളിൽ അനേകം ഗോത്രസമൂഹങ്ങൾ ഉണ്ട് . അവ മനുഷ്യരാശിയുടെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നു . അവർ ഇല്ലാതാകാൻ , ഞങ്ങൾ അനുവദിക്കില്ല " സാൽഗഡോ പറഞ്ഞു .
| false |
പഠിപ്പുകഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും ലക്ഷ്യം നല്ലൊരു ജോലിയാണ് . ജോലികിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാൻ എന്നൊക്കെ സ്വപ്‍നം കണ്ടു നമ്മൾ ജോലിയിൽ പ്രവേശിക്കും . എന്നാൽ ലീവ് പോയിട്ട് ഒന്ന് സമാധാനമായി ഇരിക്കാൻ പോലും കഴിയാത്തത്ര സമ്മർദ്ദത്തിലാകും പലപ്പോഴും . അതുവരെ ജോലികിട്ടിയില്ല എന്ന് വേവലാതിപ്പെട്ടവർ പിന്നെ ജോലി തീരുന്നില്ല എന്ന് പറഞ്ഞു ദുഃഖിക്കാൻ തുടങ്ങും . ഒരു ശനിയും ഞായറും വന്നാലോ നമ്മൾ വിചാരിക്കുന്നതിലും വേഗം അതും കടന്നുപോകും . കൂട്ടുകാരോട് " എനിക്ക് ഒന്നിനും സമയമില്ല . വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും ഞാൻ ആകെ തളരും . ജോലി ഇങ്ങനെയെങ്കിൽ , എനിക്ക് വേറൊന്നിനും സമയമുണ്ടാകില്ല " തുടങ്ങിയ നൂറു പരാതികളും പറഞ്ഞു വിഷമം തീർക്കാൻ ശ്രമിക്കും . എന്നാൽ ആഴ്‍ചയിൽ നാല് ദിവസം മാത്രം ജോലിചെയ്‌താൽ മതിയെന്ന് ഒരു നിയമം വന്നാലോ ? വെറുതെ പറയുകയല്ല . യുകെയിലെ ലേബർ പാർട്ടിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചത് . കുറഞ്ഞ സമയം പ്രവർത്തിക്കുന്നത് യഥാർത്ഥത്തിൽ നമ്മളെ കൂടുതൽ ഉൽപാദനക്ഷമമാക്കുമെന്ന് മാത്രവുമല്ല നമ്മുടെ ജീവിതം കൂടുതൽ സുഖകരമാക്കുകയും ചെയ്യും . നമുക്ക് ഇഷ്ടപ്പെട്ട ഒരു ജോലിതന്നെയാണ് കിട്ടിയതെന്ന് വിചാരിക്കുക , പക്ഷേ , അത് മാത്രമായി തീരരുത് ജീവിതം . ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്നത് നമ്മുടെ ജീവിതത്തെ ഇടുങ്ങിയതും സങ്കീർണ്ണവുമാക്കുന്നു . ജീവിതത്തിലെ അനവധി അപൂർവ മുഹൂർത്തങ്ങൾ നമുക്ക് നഷ്ടമാകും . ലോകത്തിലെ സാഹസികതയും രസങ്ങളും നമുക്ക് നഷ്ടപ്പെടാം . യൂറോപ്പിലെ ഭൂഖണ്ഡത്തിൽ , യുഎസിലെയും യുകെയിലെയും അപേക്ഷിച്ച് പ്രവൃത്തി സമയം വളരെ കുറവാണ് . എന്നാൽ ഏറ്റവും കൂടുതൽ ഉൽപാദനക്ഷമത ഉള്ളതും അവിടങ്ങളിലാണ് . ഹോളണ്ട് , ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ യുഎസ്സിനേക്കാളും യുകെയേക്കാളും സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങളാണ് . അവർക്ക് ഉയർന്ന ക്ഷേമവും ഉണ്ട് . കൂടുതൽ ദൈർഘ്യമുള്ള ജോലിസമയം ആളുകളിൽ ക്ഷീണവും നീരസവും ഉണ്ടാക്കുന്നു . ഇത് ഉൽപാദനക്ഷമത കുറയുന്നതിനും കാരണമാകുന്നു . കൂടുതൽ ജോലി ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും . ഉറക്കക്കുറവ് , ഹൃദ്രോഗം , ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഇത് കാരണമാക്കും . എന്നാൽ മറുവശത്ത് , പ്രവൃത്തിസമയം കുറയുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണെന്നാണ് പഠനങ്ങൾ പറയുന്നത് . സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാനും , നല്ല ബന്ധങ്ങൾ കെട്ടിപ്പെടുക്കാനും , നമ്മുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും ഇത് നമ്മെ സഹായിക്കും . നമ്മുടെ സ്വതസിദ്ധമായ താൽപ്പര്യങ്ങൾ പിന്തുടർന്ന് ആധികാരികമായി ജീവിക്കാനുള്ള കൂടുതൽ അവസരവും ഇത് നൽകുന്നു . ആസ്വാദ്യകരമായ പ്രവർത്തനങ്ങളിൽ നാം കൂടുതലായി മുഴുകുമ്പോൾ മനഃശാസ്ത്രജ്ഞർ പറയുന്ന പോലെ മനസ്സ് കൂടുതൽ പോസിറ്റീവ് ആയിത്തീരും . ലേബർ പാർട്ടി നിർദ്ദേശിക്കുന്ന ആഴ്ചയിലെ നാല് പ്രവൃത്തിദിനം എന്ന ആശയം എത്രത്തോളം പ്രായോഗികമാണ് എന്നറിയില്ല . ഇനിയും ഒരുപാട് ചർച്ചകളും പഠനങ്ങളും ആവശ്യമായ ഒരു വിഷയമാണ് അത് .
| false |
പരിചിതമല്ലാത്ത ഇടത്തേയ്ക്കുള്ള ഒറ്റപ്പെട്ട യാത്ര എന്നും മനസ്സിലെ ആന്തലാണ് അതും രാത്രികാലങ്ങളിലെ യാത്രയെങ്കിൽ പറയാനുമില്ല . ദിശ കാണിക്കാൻ ക്യത്യമായി സൈന്‍ബോർഡു പോലുമില്ലാത്ത വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോയാൽ എന്തു ചെയ്യണമെന്ന് ശങ്കിച്ചുപോകും മിക്കവരും . യാത്രകൾ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് യാത്രാവേളയിൽ ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടെണ്ടാതായി വരുമെന്നതിൽ യാതൊരു സംശയവും വേണ്ട . യാത്രക്കിടയില്‍ നാൽകവലയില്‍ വാഹനം എത്തിയാൽ വാഹനത്തിന്റ സ്റ്റിയറിംഗ് ഇടത്തേയ്ക്കാണോ വലത്തേയ്ക്കാണോ തിരിക്കെണ്ടതെന്നാകെ കൺഫ്യൂഷനാകും . കൈയിൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണും അതിൽ ഗൂഗിൾ മാപ്പുമുണ്ടെങ്കിൽഡ കാര്യം വളരെ എളുപ്പം . കൃത്യമായ ട്രാഫിക് മുന്നറിയിപ്പുകളോടെ ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള എളുപ്പമാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു ഗൂഗിള്‍ മാപ്പ് . പല കാര്യങ്ങല്‍ക്കും വഴികാട്ടിയാണ് ഗൂഗിള്‍ മാപ്പ് . വെബ്സൈറ്റ് സന്ദർശിക്കുന്ന പോലെ . . സന്ദർശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താം . നിരന്തരം മാറ്റങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഗൂഗിള്‍ മാപ്പ് പോലെ സവിശേഷതകൾ നിറഞ്ഞ പുതിയ ആപ്ളിക്കേഷനുകളും ഗൂഗിളിൽ ഒളിഞ്ഞിരിപ്പുണ്ട് . പുതിയ സ്ഥലങ്ങൾ തെരഞ്ഞെടുക്കുക , യാത്രകൾ പോകുക , കാഴ്ചകൾ ആസ്വദിക്കുക അങ്ങനെ ഉല്ലാസയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും . യാത്രകൾ പ്ളാൻ ചെയ്യുമ്പോൾ താമസിക്കാൻ പറ്റിയ സ്ഥലം ഏതാണ് ? ആരോഗ്യകരമായ ഭക്ഷണം ഏതു ഹോട്ടലിൽ നിന്നും കഴിക്കാം എന്നിവയൊക്ക ക്യത്യമായി അറിയാൻ സാധിച്ചാൽ യാത്ര വളരെ എളുപ്പമാകും . മനസ്സില്‍ ഉയരുന്ന കണക്കില്ലാത്ത ചോദ്യശരങ്ങൾക്കുള്ള ഉത്തരമാണ് ഗൂഗിൾ ട്രിപ്പ് . ഗൂഗിള്‍ പ്ളെ സ്റ്റോർ മുഖേന ഡൗൺലോഡ് ചെയ്യാവുന്ന ആപ്ളിക്കേഷനാണ് ഗൂഗിൾ ട്രിപ്പ് . യാത്ര പോകാൻ ആഗ്രഹിക്കുന്നത് എവിടെയ്ക്കാണെന്ന് തീരുമാനിച്ചതിനു ശേഷം ഗൂഗിൾ ട്രിപ്പ് ഡൗൺലോഡ് ചെയ്യുന്നത് കൂടുതൽ പ്രയോജനകരമാണ് . യാത്രയ്ക്ക് ഏറെ സഹായകകരമാണ് ഗൂഗിൾ ട്രിപ്പ് ആപ്ളിക്കേഷൻ . കേട്ടറിവുകളുടെ അടിസ്ഥാനത്തിലാണ് മിക്ക സഞ്ചാരികളും വിനോദയാത്രയ്ക്ക് തയ്യാറെടുക്കുന്നത് . നഗരത്തിലെ പ്രധാന ആകർഷണങ്ങളും യാത്രയിലേയ്ക്കുള്ള കൂടുതൽ വിശദാംശങ്ങളും ഗൂഗിൾ ട്രിപ്പ് അപ്ളിക്കേഷനിലൂടെ സാധ്യമാകും .
| false |
മുണ്ടക്കയം∙ തൊണ്ണൂറ് വർഷങ്ങൾക്കപ്പുറം ഓർമയായ നാട്ടുചന്ത ഇന്ന് പുതുതലമുറയ്ക്ക് അറിയില്ലെങ്കിലും അന്ന് ചന്തയ്ക്കു നൽകിയ പുത്തൻചന്ത എന്നപേരും സ്ഥലവും ഇന്നും പുതുമയോടെതന്നെ നിലനിൽക്കുന്നുണ്ട് . വർഷങ്ങൾക്കു ശേഷം നാടൻ സാധനങ്ങളുടെ വിപണനവുമായി ഫാർമേഴ്സ് ക്ലബ്ബിന്റെ നാട്ടുചന്ത വീണ്ടും സജീവമാകുമ്പോൾ പഴയകാല വ്യാപാര രീതികളും വളർച്ചയുടെ പടവുകളുമാണ് ഓർമപ്പെടുത്തലാകുന്നത് . നാടൻ വസ്തുക്കളുടെ വാതായനം ജനങ്ങൾക്കു മുൻപിൽ തുറന്ന പുതിയ നാട്ടുചന്തയുടെ പ്രവർത്തനം നാലാം മാസത്തിലേക്കു കടക്കുകയാണ് . പുത്തൻചന്തയുടെ പഴയ ഓർമകൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്താണ് പ്രതാപങ്ങൾ ഒട്ടും കുറയാതെ ഇപ്പോഴത്തെ പുത്തൻചന്ത എന്ന സ്ഥലത്ത് നാട്ടുചന്ത പ്രവർത്തനം ആരംഭിച്ചത് . 1925ന് റോബിൻസൺ എന്ന സായിപ്പാണ് പൊതുമാർക്കറ്റ് സ്ഥാപിച്ചതെന്നു ചരിത്രം പറയുന്നു . ആദ്യം റോബിൻസൺ മാർക്കറ്റ് എന്നറിയപ്പെട്ടിരുന്നത് പിന്നീട് പുത്തൻ ചന്തയായി മാറുകയായിരുന്നു . സമീപ പ്രദേശങ്ങളിലെ കർഷക കുടിയേറ്റ മേഖലകളിൽനിന്നു പൊതുമാർക്കറ്റിലെത്തുന്ന സാധനങ്ങൾ വാങ്ങുവാൻ നാടിന്റെ നാനാ ഭാഗത്തുനിന്നും ആളുകൾ എത്തിയിരുന്നു . ഞായറാഴ്ച നടക്കുന്ന ചന്തയ്ക്കായി ശനിയാഴ്ച മുതൽ തന്നെ ആളുകൾ എത്തിയിരുന്നു . എന്നാൽ വർഷങ്ങൾക്കുശേഷം മണിമലയാറിനു കുറുകെ പാലവും കെകെ റോഡും വന്നതോടെ വികസനം മണിമലയാറിന്റെ മറുകര കയറി ഇപ്പോൾ നിലവിലുള്ള ടൗണായി പരിവേഷം ആരംഭിച്ചു . ഇതോടെ പുത്തൻ ചന്തയുടെ പ്രതാപവും നഷ്ടമായി . വികസന മുരടിപ്പിലായിരുന്ന പുത്തൻചന്ത പ്രദേശം പക്ഷേ , ഇപ്പോൾ വികസന പാതയിലാണ് . സ്റ്റേഡിയവും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഒക്കെ ആകുന്നതോടെ പ്രദേശത്ത് ഇനിയും വികസന സാധ്യതയും നിലനിൽക്കുന്നു . പഴമയെ ഉൾക്കൊണ്ട് പുതു പുത്തൻചന്ത ചരിത്രം മറക്കാത്ത പുതുതലമുറ പഴയ നാട്ടുചന്തയെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് . എല്ലാ ഞായറാഴ്ചകളിലും കല്ലേപ്പാലം മുതൽ റോഡരികിൽ നിരനിരയായി കച്ചവടക്കാർ നിലയുറപ്പിക്കുകയും നാടൻ സാധനങ്ങൾ തേടി ജനക്കൂട്ടം എത്തുകയും ചെയ്യുന്ന കാഴ്ചയ്ക്കു വഴിയൊരുക്കിയത് ഫാർമേഴ്സ് ക്ലബ്ബാണ് . നാട്ടുചന്ത എന്ന ആശയം വളരെ നാൾക്കുശേഷം യാഥാർഥ്യമാക്കിയപ്പോൾ നാടൻ വിഭവങ്ങൾക്കു തന്നെയായിരുന്നു മുൻഗണന .
| false |
നോവലില്‍ പ്രവചിച്ച പല കാര്യങ്ങളും കണ്‍മുന്നില്‍ യാഥാര്‍ഥ്യമായതോടെ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ മാറ്റം വരുത്തേണ്ട ഗതികേട് ഭാവനാസൃഷ്ടിയല്ല ; യാഥാര്‍ഥ്യം . ക്രിസ്റ്റീന സ്വീനി ബെയേര്‍ഡ് എന്ന ഇംഗ്ലിഷ് നോവലിസ്റ്റിനാണു നോവല്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ അപൂര്‍വമായ ആഹ്ലാദവും കഠിനമായ വിഷാദവും അനുഭവിക്കേണ്ടിവന്നത് . 2019 ല്‍ പൂര്‍ത്തിയാക്കിയ ഭാവി പ്രവചിക്കുന്ന ‘ ദ് എന്‍ഡ് ഓഫ് മെന്‍ ’ എന്ന നോവലാണ് കോവിഡിനു മുന്‍പു തന്നെ മഹാവ്യാധി പ്രവചിച്ചതിലൂടെ ശ്രദ്ധേയമായത് . ഈനാംപേച്ചിയില്‍ നിന്നു മനുഷ്യരിലേക്കു വ്യാപിക്കുന്ന ഒരു വൈറസ് . ആശങ്കയും മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ . ദുരന്തം തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ വൈകിയ രാജ്യങ്ങള്‍ . നിറയെ യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും തീരത്ത് ഇറങ്ങാന്‍ അനുമതി ലഭിക്കാത്ത കപ്പല്‍ … . ഇവയെല്ലാം ലോകം യഥാര്‍ഥത്തില്‍ അനുഭവിക്കുന്നതിനുമുന്‍പു തന്നെ ക്രിസ്റ്റീന എഴുതി . 2018 സെപ്റ്റംബറിലാണ് നോവലിന്റെ രചന തുടങ്ങുന്നത് . 2019 ഡിസംബറില്‍ രചന പൂര്‍ത്തിയാക്കി . എന്നാല്‍ പ്രസാധകര്‍ക്കും കൈമാറാനും നോവല്‍ വായനക്കാരില്‍ എത്താനും വൈകി . അപ്പോഴേക്കും നോവലില്‍ പ്രവചിച്ച പലതും സംഭവിച്ചുകഴിഞ്ഞിരുന്നു . ‘ ദ് എന്‍ഡ് ഓഫ് മെന്‍ ’ ഭാവികാലത്തെക്കുറിച്ചുള്ള നോവലാണ് . 2025 മുതല്‍ 2031 വരെയുള്ള ലോകഗതി . എന്നാല്‍ കാലം തെറ്റി , കാലം എത്തും മുന്‍പേ ഭാവന യാഥാര്‍ഥ്യമായതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ക്രിസ്റ്റീനയും പ്രസാധകരും . വൈറസ് ആയിരുന്നില്ല ക്രിസ്റ്റീനയുടെ നോവലിന്റെ പ്രധാന പ്രമേയം . പുരുഷന്‍മാരില്ലാത്ത സ്ത്രീകള്‍ മാത്രമുള്ള ലോകം . നോവലിലെ വൈറസ് സ്ത്രീകളെ ബാധിക്കുന്നതേയില്ല . 90 ശതമാനം പുരുഷന്‍മാരെയും ബാധിക്കുകയും ആക്രമിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു . പുരുഷന്‍മാര്‍ ഇല്ലാതാകുന്നതോടെ രാജ്യത്തെ പാര്‍ലമെന്റിന് എന്തു സംഭവിക്കും എന്നു നോവലില്‍ പറയുന്നുണ്ട് . കാമുകന്‍മാരില്ലാത്ത രാജ്യം . കുട്ടികളെ നോക്കാന്‍ സ്ത്രീകള്‍ മാത്രം . പ്രസിദ്ധീകരണത്തിനു മുന്‍പു നോവല്‍ വായിച്ച പ്രസാധകര്‍ ഒടുവില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു . ഈനാംപേച്ചിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുക . യഥാര്‍ഥ ലോകത്തു നിന്നും നോവലിസ്റ്റ് കടമെടുത്തതെന്നു വായനക്കാര്‍ തെറ്റിധരിക്കാതിരിക്കാന്‍ . രാജ്യത്തെ ഗ്രസിച്ച വൈറസിനു മരുന്ന് കണ്ടുപിടിക്കാന്‍ നടക്കുന്ന ശ്രമങ്ങളും നോവലിലുണ്ട് . എന്നാല്‍ ഇത്ര പെട്ടെന്ന് യഥാര്‍ഥത്തില്‍ വൈറസ് സൃഷ്ടിക്കപ്പെടുമെന്ന് ക്രീസ്റ്റീന വിചാരിച്ചില്ല . അവിടെ ഭാവന തോല്‍ക്കുകയും ശാസ്ത്രപ്രതിഭ വിജയിക്കുകയും ചെയ്തു . 2020 ഫെബ്രുവരിയിലാണ് പ്രസാധകര്‍ക്ക് ക്രിസ്റ്റീന നോവല്‍ കൈമാറുന്നത് . മാര്‍ച്ച് ആയപ്പോഴേക്കും നോവലിസ്റ്റിനു കോവിഡ് ബാധിച്ചിരുന്നു . കയ്യെഴുത്തുപ്രതിയിലൂടെ പ്രസാധകര്‍ കടന്നുപോകുമ്പോള്‍ ചുമച്ചു കഷ്ടപ്പെടുകയായിരുന്നു നോവലിസ്റ്റ് . വൈറസ് പരത്തുന്നത് കുരങ്ങുകളില്‍ നിന്നാണെന്ന മാറ്റവും നോവലില്‍ വരുത്തി . 2025 ല്‍ തുടങ്ങുന്ന നോവലില്‍ കോവിഡിനെക്കുറിച്ചുള്ള ഒരു പരാമര്‍ശവും വേണ്ടെന്നും അവര്‍ തീരുമാനിച്ചു . ഒടുവില്‍ നോവല്‍ പുറത്തുവന്നപ്പോള്‍ രണ്ടാം തരംഗത്തിന്റെ കഷ്ടപ്പാടുകളില്‍ ലോകം . ക്രിസ്റ്റീന ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഒന്നേയുള്ളൂ . നോവലില്‍ പ്രവചിച്ചതൊന്നും യാഥാര്‍ഥ്യമാകരുതേ എന്ന് . അതൊന്നും ചിന്തിക്കാന്‍ പോലും അശക്തയാണ് അവര്‍ ഇപ്പോള്‍ ; ലോകവും .
| false |
1979ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് നക്ഷത്രങ്ങളേ കാവൽ . അശ്വതി സുകു നിർമ്മിച്ച് , ബാബു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്താർ , ജോസ് , ജയഭാരതി , ശോഭ , ജഗന്നാഥവർമ്മ , മാള അരവിന്ദൻ തുടങ്ങിയവർ വേഷമിട്ടു .
| false |
പരിസ്ഥിതി ദിനത്തിലും മറ്റും വൃക്ഷത്തൈ നടീലിനെക്കുറിച്ച് നാം ധാരാളം കേൾക്കാറുണ്ട് . എന്നാൽ ഉത്തർപ്രദേശിലെ അമ്നി ലോകിപൂർ എന്ന ഗ്രാമം വൃക്ഷത്തൈ നടുന്നതിലൂടെ പുതിയ ഒരു പരിസ്ഥിതി സംരക്ഷണ സംസ്കാരമാണ് ലോകത്തിന് പരിചയപ്പെടുത്തുന്നത് . ഗ്രാമത്തിലെ നവദമ്പതികൾ വിവാഹദിവസം വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് അതിനെ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് പുതിയ ഒരു ചട്ടം ഉണ്ടാക്കിയിരിക്കുകയാണ് ഗ്രാമവാസികൾ . കഴിഞ്ഞ ആഴ്ച വിവാഹിതരായ അതുൽ -സന്ധ്യ എന്നീ ദമ്പതികൾ വരന്റെ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് വൃക്ഷത്തൈ നട്ടുകൊണ്ട് ഈ പുതിയ സംസ്കാരത്തിന് തുടക്കം കുറിച്ചു . ദമ്പതികൾ ചേർന്ന് ആദ്യമായി നടുന്ന വൃക്ഷത്തൈയെ തങ്ങളുടെ ആദ്യത്തെ കൺമണിയായി കണ്ട് വളർച്ചയെത്തുന്നതുവരെ അതിന് പരിപാലനം നൽകുമെന്നാണ് പ്രതിജ്ഞ എടുക്കുന്നത് . തണൽ വിരിക്കുന്ന തരത്തിലുള്ള ഫലവൃക്ഷതൈകളാണ് നവദമ്പതികൾ നടേണ്ടത് . ഒരു കാലത്ത് ധാരാളം മരങ്ങളും ചെടികളുമൊക്കെയായി പച്ചപ്പ് നിറഞ്ഞു നിന്നിരുന്ന ഗ്രാമമായിരുന്നു അമ്നി ലോകിപൂർ . എന്നാൽ വീടുകളുടെയും ഫാമുകളുടെയും എണ്ണം വർധിച്ചതോടെ അതിൽ ഏറിയ പങ്കും നശിപ്പിക്കപ്പെട്ടു . ഇതിനു പരിഹാരമായി മുൻ ഗ്രാമത്തലവനായ സ്വതന്ത്ര സിങ്ങാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ടെത്തിയത് . ഗ്രാമവാസികളും ഇതിന് പൂർണ പിന്തുണയേകി . ഗ്രാമത്തിന്റെ പലഭാഗത്തായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും അത് പരിപാലിക്കാൻ ആളില്ലാതെ നശിച്ചു പോവുകയാണ് പതിവ് . നവദമ്പതികൾ ചേർന്ന് ഒരു വൃക്ഷത്തെ സ്വന്തം കുഞ്ഞായി കരുതി അതിന്റെ പരിപാലനം ഉറപ്പാക്കിയാൽ ഈ ഗ്രാമത്തെ പഴയ പ്രൗഢിയിലേക്ക് കൊണ്ടുവരാനാകും എന്നാണ് ഗ്രാമവാസികളുടെ പ്രതീക്ഷ . ഏതെങ്കിലും കാരണവശാൽ ദമ്പതികൾ നടുന്ന തൈ വളർച്ച എത്തുന്നതിനുമുമ്പ് നശിച്ചുപോയാൽ അവർ രണ്ടാമതൊന്ന് കൂടി നട്ട് ഇതേ പ്രതിജ്ഞ തുടരണമെന്നും അലിഖിത നിയമമുണ്ട് . ആകെ 3700 ജനങ്ങളാണ് ഗ്രാമത്തിൽ വസിക്കുന്നത് . ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ആർമി ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് രണ്ട് സർക്കാർ സ്കൂളുകളിലായി 100 വൃക്ഷത്തൈകൾ ഗ്രാമത്തിലുള്ളവർ നട്ടുപിടിപ്പിച്ചിരുന്നു . ഈ വൃക്ഷത്തൈകളെ സ്കൂളിൽ എത്തുന്ന കുട്ടികളെന്ന പോലെ പരിപാലിക്കുമെന്ന് അധ്യാപകരും പ്രതിജ്ഞയെടുത്തിട്ടുണ്ട് .
| false |
കേരളാന്തകൻ തിരുവാസൽ കടന്നു ബൃഹദീശരൻ കോവിലിനു മുന്നിലെത്തിയാൽ കാറ്റുപോലും ഒന്നു നിൽക്കും . അതു കുഞ്ചരമല്ലൻ രാജരാജ പെരുന്തച്ചന്റെ കരവിരുതുകൊണ്ടു വിരിഞ്ഞ കൽക്ഷേത്രം കണ്ടിട്ടായിരിക്കും . ആയിരം വർഷമായി കൽഭിത്തികൾക്കുള്ളിലെ ചത്വരത്തിൽ പ്രതാപത്തിന്റെ പ്രതീകമായി നിലനിൽക്കുകയാണു തഞ്ചാവൂർ ക്ഷേത്രം . ലോകത്തിനു മുന്നിൽ ചോളരടങ്ങുന്ന ദ്രാവിഡവംശക്കാരുടെ മുൻതലമുറ പടുത്തുയർത്തിയ മഹാവിസ്മയം . ദ്രാവിഡരാജാക്കൻമാരുടേതാണെങ്കിലും കേരളാന്തകൻ എന്ന പേര് എവിടെയോ ഉടക്കിനിന്നിരുന്നു ഉള്ളിൽ കയറുമ്പോൾ . പിച്ചാവരം എന്ന കണ്ടൽകോട്ടയിലൂടെ ബോട്ടിങ് നടത്തി തിരികെവരുമ്പോൾ സുഹൃത്ത് ഡെന്നി ജോസഫ് ആണ് തഞ്ചാവൂരിലൂടെ വഴിതിരിച്ചുവിട്ടത് . അണമുറിയാതെ ഒഴുകുന്ന ജനങ്ങളെ പാടുപെട്ട് ഒഴിവാക്കി ആദ്യത്തെ കവാടമായ മറാത്ത എൻട്രൻസിന്റെ പടമെടുക്കുമ്പോൾ പിന്നിൽ തലയുയർത്തിനിൽക്കുന്നുണ്ട് കേരളാന്തകൻ തിരുവാസൽ അഥവാ ഗോപുരം . അഞ്ചുനിലയുള്ള , അതുല്യശിൽപങ്ങൾ നിറഞ്ഞ ആ ഗോപുരം കേരളനാട്ടുരാജാവായിരുന്ന ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിന്റെ ഓർമയ്ക്കായിട്ടാണത്രേ നിർമിച്ചത് . കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന വംശത്തിലെ രാജാവായിരുന്നു ഭാസ്കര രവിവർമ എന്നു ചരിത്രകാരൻമാർ പറയുന്നു . വലിയ ക്ഷേത്രം എന്നറിയപ്പെടുന്ന രാജരാജീശ്വരം അഥവാ ബൃഹദീശ്വരക്ഷേത്രത്തിനു മുന്നിൽ രണ്ടാമത്തെ കവാടമായിട്ടാണ് കേരളാന്തകൻ തിരുവാസൽ സ്ഥിതി ചെയ്യുന്നത് . കേരളത്തെ തോൽപ്പിച്ചു എന്നിതിനർഥമില്ല . അന്നത്തെ നാട്ടുരാജ്യങ്ങളിലൊന്നുമായി യുദ്ധം ജയിച്ചതിന്റെ സ്മാരകമായി കണക്കാക്കിയാൽ മതി . രാജരാജചോളനാണ് ക്ഷേത്രനിർമാണത്തിനു മുൻകയ്യെടുത്തത് . രണ്ടാം കവാടം കടന്നു വിശാലമായ മുറ്റത്തെത്തുമ്പോൾ ഒറ്റക്കൽപ്രതിമയായ നന്ദി , മതിൽകെട്ടുകളോടു ചേർന്ന നൃത്തമണ്ഡപത്തിലെ ഗാനങ്ങളും കേട്ടുറങ്ങുന്നുണ്ട് . സംഗീതസാന്ദ്രമാണ് തഞ്ചാവൂർ ക്ഷേത്രമതിൽക്കെട്ടിനുൾവശം . ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം . ആദ്യം അമ്പലത്തിനൊരു വലംവയ്ക്കാം . ദ്രാവിഡശൈലിയുള്ള കൽഗോപുരങ്ങൾ അടങ്ങിയ പ്രധാന കെട്ടിടം ചുറ്റിവരാൻ സത്യത്തിൽ അധികസമയം വേണ്ട . പക്ഷേ , ശിൽപങ്ങളും കൊത്തുപണികളും ആസ്വദിക്കുകയാണെങ്കിൽ ഈനടത്തം തീരുകയുമില്ല . ആറുവർഷമെടുത്തു പൂർത്തിയാക്കിയ ക്ഷേത്രം അങ്ങനെ പെട്ടെന്നു ചുറ്റിനടന്നു കാണാൻ പറ്റുമോ … രാജരാജ ചോളൻ ഒന്നാമൻ 1012 എ . ഡിയിൽ ആണ് ക്ഷേത്രം പൂർത്തീകരിച്ചത് . ശിവനെ ശിവലിംഗരൂപത്തിൽ ആരാധിക്കുന്ന തഞ്ചാവൂർ ക്ഷേത്രത്തിന് പെരുവുടയാർ കോവിൽ എന്നും വിളിപ്പേരുണ്ട് . ആദ്യകവാടമായ മറാത്ത എൻട്രൻസിലെ മറാത്താ സാമ്രാജ്യത്തിന്റെ സ്വാധീനം ക്ഷേത്രത്തിന്റെപേരു മാറിയതിലുമുണ്ട് . മറാത്താ സാമ്രാജ്യങ്ങളുടെ ശക്തികാലത്താണത്രേ ബൃഹദീശ്വര ക്ഷേത്രം എന്ന പേരുവീണത് . മൂന്നാംഗേറ്റ് ആണ് രാജരാജ തിരുവാസൽ . അതുകഴിഞ്ഞു നേരെച്ചെല്ലുന്നത് നന്ദിമണ്ഡപത്തിലേക്ക് . ഇടതുവശത്ത് പുൽത്തകിടിയിൽ ജനം വിശ്രമിക്കുന്നുണ്ട് . മതിലിനോടു ചേർന്ന് ഏറെ കൽമണ്ഡപങ്ങൾ . വൻഗോപുരത്തിനു ചുറ്റുമായി ഗണേശക്ഷേത്രം , കരുവൂർ ദേവ മണ്ഡപം ചണ്ഡികേശ്വര കോവിൽ , അമ്മൻ കോവിൽ , നടരാജ മണ്ഡപം എന്നിവയുണ്ട് . ഇതെല്ലാം ചെറുതാണെങ്കിലും ശിൽപ്പമൂല്യമുള്ളവയാണ് . മൂന്നു കവാടങ്ങളടക്കം മൊത്തം പതിനാലു ശിൽപവൈവിധ്യങ്ങൾ ആസ്വദിച്ചുവേണം തഞ്ചാവൂർ ചതുരക്കെട്ടിനു പുറത്തിറങ്ങാൻ . പ്രധാനഗോപുരത്തിന് 59 . 82 മീറ്റർ ഉയരമുണ്ട് . അക്കാലത്ത് ഏറ്റവും വലിയ ക്ഷേത്രഗോപുരം തഞ്ചാവൂരായിരുന്നത്രേ . അതിനാലാണ് പെരിയകോവിൽ അഥവാ വലിയ ക്ഷേത്രം എന്ന പേരുവീണത് . നിർമാണത്തിന് 1 . 3 ലക്ഷം ടൺ കരിങ്കല്ലുവേണ്ടിവന്നു എന്ന് പറയപ്പെടുന്നു . തീർച്ചയായും വേണ്ടിവന്നിരിക്കാം . കാരണം മുഴുവനായും കല്ലുകൊണ്ടാണ് ക്ഷേത്രനിർമാണം . 13 അടി ഉയരമുള്ള പ്രതിഷ്ഠയായ ശിവലിംഗം തുടങ്ങി കമാനങ്ങളിലെ ചില ഭിത്തികൾവരെ ഒറ്റക്കല്ലിലാണു തീർത്തിട്ടുള്ളത് . ഇങ്ങനെയുള്ള നൂറുകണക്കിനു ശിൽപ്പങ്ങളും ഇടനാഴികളും നൃത്തമണ്ഡപവും കല്ലോടുകല്ല് ചേർത്തൊരുക്കിയ , അന്നത്തെ സാങ്കേതികവിദ്യയുടെ പരിമിതിയിൽനിന്നുകൊണ്ട് ഒരു കൽക്ഷേത്രത്തെ ആയിരംകൊല്ലം അചഞ്ചലമായി നിർത്തിയ ശിൽപ്പികളെയും അവരുടെ കണക്കുകളെയും നമിച്ചുകൊണ്ടേ പെരിയകോവിലിൽനിന്നു പുറത്തിറങ്ങാനാകൂ . ക്ഷേത്രദർശനസമയം 6 12 . 30 4 -8 . 30 റൂട്ട് എറണാകുളം-തൃശ്ശൂർ-പാലക്കാട്-കൊയമ്പത്തൂർ-കരൂർ-തിരുച്ചിറപ്പള്ളി-തഞ്ചാവൂർ 440 ശ്രദ്ധിക്കേണ്ടത് കാർ പാർക്കിങ് ക്ഷേത്രത്തിനു മുന്നിൽ റോഡിനപ്പുറം ലഭ്യമാണ് . കാറിൽത്തന്നെ ചെരുപ്പുകളും മറ്റും അഴിച്ചുവച്ചു നടന്നു കയറുന്നതാണുചിതം .
| false |
ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക് . മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത് . അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു . ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട് . വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ് . ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും . ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത് . മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയിക്കുക . ശബരിമല സന്നിധിയിൽ നിന്നും ഈ ദൃശ്യം വീക്ഷിക്കുവാൻ അനവധി ആളുകൾ എത്താറുണ്ട് . ശബരിമലയുമായി ബന്ധപ്പെട്ട ഒരു ദിവ്യാത്ഭുതമായി ഇതിനെ വർഷങ്ങളായി കണക്കാക്കിയിരുന്നെങ്കിലും ഇത് ദൈവികമല്ലെന്നും മനുഷ്യ സൃഷ്ടമാണെന്നുമുള്ള വാദവും ശക്തമായിരുന്നു . എന്നാൽ 2008 ൽ നടന്ന വിവാദത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര് മഹേശ്വരര് സമ്മതിക്കുകയുണ്ടായി . മകരവിളക്ക് പ്രതീകാത്മകമായ ദീപാരാധനയാണ് . അതുകൊണ്ടാണ് മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി . ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി . പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത് പണ്ട് ആദിവാസികൾ വിളക്കു തെളിയിച്ച് ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത് എന്ന് ചിലർ വാദിക്കുന്നു . പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ് ഐതിഹ്യം . ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ . സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും . തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് സംക്രമവേളയിൽ അഭിഷേകം ചെയ്യുക . അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണിയിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങൾ . ഇത് പന്തളം രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്താണ് . പന്തളത്ത് സൂക്ഷിച്ചിരിക്കുന്ന ഈ ആടയാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലെക്ക് കാൽനടയായി കൊണ്ട് വരുന്നു . ഇവ മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിൽ അയ്യപ്പനെ അണിയിക്കുന്നു . തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തിൽ ഗരുഡൻ അകമ്പടി സേവിക്കുന്നതായി പറയപ്പെടുന്നു . മകരജ്യോതിക്കു ശേഷം രാത്രിയിൽ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുന്നു . അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുന്നു . മകരവിളക്ക് ഉത്സവം തുടങ്ങി എഴാം ദിവസം രാത്രി മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ കുരുത്തോലകളും പൂക്കളും കൊണ്ട് അലങ്കരിച്ച് ഗുരുതിക്കളം ഒരുക്കും . കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ ‘ നിണം മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ് . ഗുരുതി കഴിഞ്ഞ് പിറ്റേന്നാൾ പുലർച്ചെ നട തുറന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടക്കും . ആ ദിവസം തീർഥാടകർക്കു ദർശനമില്ല . ആറുമണിയോടെ രാജപ്രതിനിധി എത്തും . അതിനുമുൻപ് തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങും . തുടർന്ന് പന്തളം തമ്പുരാൻ ദർശനം നടത്തും . ഇൗ സമയം രാജപ്രതിനിധി അല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടാകില്ല . പന്തളം തമ്പുരാൻ ദർശനം നടത്തിയ ശേഷം മേൽശാന്തി നട അടച്ച് ശ്രീകോവിലിൻറെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കും . രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങും . തുടർന്ന് അടുത്ത ഒരു വർഷത്തെ പൂജകൾക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഒാഫിസർക്കു താക്കോൽ കൈമാറുന്നതോടെ മകരവിളക്ക് ഉത്സവം സമാപിക്കും . ഹിന്ദുമതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശസകൾ നേർന്നുകൊണ്ടെത്തിയിരിക്കുകയാണ് മമ്മൂട്ടി . കൊച്ചുമകളുടെ ഒരു ക്യൂട്ട് ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചതിങ്ങനെയാണ് . ‘ എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ … ’രാവിലെ മുതൽ സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ മറിയത്തിന് പിറന്നാൾ ആശംസകളുമായെത്തിയിരുന്നു . അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ആശംസയ്ക്കായി കാത്തിരിക്കുകയായിരുന്നു പല ആരാധകരും എന്ന് കമന്റുകൾ പറയുന്നു . ഏറ്റവും കൂടുതൽ കാത്തിരുന്ന ആശംസ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത് . നസ്രിയയും കുഞ്ചാക്കോ ബോബന്റെ മകൻ ഇസ്സുവുമൊക്കെ മറിയത്തിന് മനോഹരമായ ചിത്രങ്ങൾക്കൊപ്പം പിറന്നാള്‍ ആശംസകൾ അറിയിച്ചിരുന്നു . ദുൽഖറിനെപ്പോലെ മകള്‍ മറിയം അമീറ സൽമാനും സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട് . 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത് . മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിന്റെ മകളോടും പ്രേക്ഷകർക്കുണ്ട് . മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങൾക്കും വളരെ അപൂർവമായേ ദുൽഖർ പങ്കുവയ്ക്കാറുള്ളൂ . അതുകൊണ്ടുതന്നെ മറിയത്തിന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ് . ' .
| false |
പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളിൽ ഒരാളാണ് അകവൂർ ചാത്തൻ . ഐതിഹ്യപ്രകാരം ചാത്തൻ ചൊവ്വരയ്ക്കടുത്തുള്ള അകവൂർ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു . അന്നത്തെ അച്ഛൻ നമ്പൂതിരിപ്പാട് , അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാൻ തീർഥസ്നാനത്തിനു പുറപ്പെട്ടു . നമ്പൂതിരി ആടിയ തീർഥങ്ങളിലൊന്നിലും ചാത്തൻ കുളിക്കാൻ കൂട്ടാക്കാതെ താൻ കയ്യിലെടുത്തിരുന്ന ഒരു കയ്പൻചുരയ്ക്ക വെള്ളത്തിൽ മുക്കിയെടുക്കുകമാത്രം ചെയ്തു . പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു . കറിക്കു ചേർത്തത് തീർഥങ്ങളിൽ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കിൽ ' തിരുമനസ്സി'ലെ പാപങ്ങൾ തീർഥസ്നാനം കൊണ്ടു തീർന്നിട്ടില്ലെന്നും ചാത്തൻ സമാധാനം പറഞ്ഞു . നമ്പൂതിരിപ്പാട് ലജ്ജിതനായി . പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീർഥസ്നാനാദികൾ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനിൽനിന്നു പഠിച്ചു . ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്ന താൾ കൂടി കാണുക .
| false |
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക് . നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക് , 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു . ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക് . 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത് . 1949 ജനുവരി ഒന്നിന് റിസർവ് ബാങ്കിനെ ദേശസാത്കരിച്ചു . ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ്വ് ബാങ്ക് . ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു . റിസർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് . തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1937-ൽ മുംബെയിലേക്ക് മാറ്റി . ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ് . കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ശാഖകളുണ്ട് . ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ് . കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ് . ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനാണ് . അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ് . ആർബിഐക്ക് പ്രത്യേക എൻഫോഴ്സ്മെന്റ് വിഭാഗം 2017 ഏപ്രിൽ മുതൽ പ്രവർത്തനമാരംഭിക്കും സർ ഓസബൺ സ്മിത്ത് ആണ് റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ . സർ സി . ഡി . ദേശ്‌മുഖ് ആണ് ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ . ശക്തികാന്ത ദാസ് റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ . സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക , ബാങ്കുകൾക്ക് നൽകുന്ന വായ്പയ്ക്ക് ലഭിക്കുന്ന പലിശ , യു . എസ് ട്രഷറി ബിൽ , മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം . ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു . ബാങ്കുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
ചൈനീസ് യാത്ര ഓർമ്മക്കുറിപ്പുകൾ 12 പീപ്പിൾസ് ഗ്രേറ്റ് ഹാളിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പ്രശസ്തമായ ടിയാനൻമെൻ സ്ക്വയറിലേക്ക് നീങ്ങി . ലോകത്തിലെ ഏറ്റവും വലിയ പത്തു ചത്വരങ്ങളിൽ ഒന്നാണ് ചൈനയിലെ ടിയാനൻമെൻ സ്‌ക്വയർ . പുരാതന ബീജിങ്ങിലെ ഇമ്പീരിയൽ സിറ്റിയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു . സ്വർഗീയ സമാധാനത്തിന്റെ കവാടം എന്ന പ്രവേശന കവാടത്തിൽ നിന്നുമാണ് ചത്വരത്തിന് ഈ പേര് വന്നത് . ഇമ്പീരിയൽ സിറ്റിയുടെ മധ്യഭാഗത്തായി ഫൊർബിഡൻ സിറ്റി സ്ഥിതി ചെയ്യുന്നു . 1415 ൽ മിംഗ് ഡൈനാസ്റ്റിയുടെ കാലത്താണ് ഈ കവാടം നിർമ്മിക്കുന്നത് . പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനയിലെ റിബൽ ഗ്രൂപ്പിന്റെ നേതാവായ ലി സീഷെങ്ങുമായുള്ള യുദ്ധത്തിൽ കവാടം തകർക്കപ്പെട്ടു . 1651ൽ ടിയാനന്മെൻ സ്‌ക്വയർ വീണ്ടും ഡിസൈൻ ചെയ്യുകയും പണിയുകയും ചെയ്തു . 1860 ൽ രണ്ടാം ഒപ്പിയം യുദ്ധത്തിൽ ബീജിങ് കീഴ്‌പ്പെടുത്തിയ ബ്രിട്ടീഷ് ഫ്രഞ്ച് സൈന്യം ടിയാനൻമെൻ സ്‌ക്വയറിൽ തമ്പടിച്ചു . യുദ്ധത്തിൽ പരാജയപ്പെട്ട ക്വിങ് ഡൈനാസ്റ്റിയിലെ ചക്രവർത്തിയായ പ്രിൻസ് യിയോട് കീഴടങ്ങാനും സന്ധിസംഭാഷണം നടത്താനും വേണ്ടി ഉടമ്പടി പതാകയുമായി ബ്രിട്ടീഷ് സൈന്യം അയച്ച സന്ദേശവാഹകരെ ചക്രവർത്തി തടവിലാക്കുകയും ഇരുപത് പേരെ തിരിച്ചറിയാൻ പാടില്ലാത്തവിധം ഹീനമായി വധിക്കുകയും ചെയ്തു . ഇതിൽ പ്രതിഷേധിച്ചു ബ്രിട്ടീഷ് സൈന്യം ഫൊർബിഡൻ സിറ്റി കത്തിച്ചു ചാമ്പലാക്കാൻ തീരുമാനിച്ചു . എന്നാൽ എന്തുകൊണ്ടോ ഫൊർബിഡൻ സിറ്റിക്കു പകരം ചക്രവർത്തിയുടെ ഓൾഡ് സമ്മർ പാലസ് ആണ് കത്തിച്ചു കളഞ്ഞത് . നാലായിരത്തോളം സൈനികർ മൂന്ന് ദിവസം കൊണ്ടാണ് പാലസ് തീവെച്ച് നശിപ്പിച്ചത് . എങ്കിലും ഏതാനും നിർമ്മാണസമുച്ചയങ്ങൾ അഗ്നിയെ അതിജീവിച്ചു . പക്ഷെ സാംസ്കാരിക വിപ്ലവത്തിന്റെ സമയത്ത് അവയിൽ പലതും വീണ്ടും തകർക്കപ്പെട്ടു . അതിമനോഹരമായ ഗാർഡൻ ഉൾപ്പെടെ എണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന വാസ്തുശില്പ സമുച്ചയമായിരുന്നു സമ്മർ പാലസ് . ഫൊർബിഡൻ സിറ്റിയുടെ മൂന്നിരട്ടി വലുപ്പമുണ്ടായിരുന്ന പാലസ് പുരാതന ചൈനീസ് വാസ്തുശില്പശൈലിയിലും യൂറോപ്പ്യൻ ശൈലിയിലുമുള്ള നിർമ്മിതികൾ കൊണ്ട് അലംകൃതമായിരുന്നു . അമൂല്യവും പുരാതനവുമായ കലാശേഖരങ്ങളുടെ കലവറയായിരുന്നു സമ്മർ പാലസ് . സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ച വസ്തുക്കൾ , അമൂല്യങ്ങളായ രത്നങ്ങളും പവിഴങ്ങളും കൊണ്ടുണ്ടാക്കിയ ആഭരങ്ങൾ , പട്ടുതുണികൾ , പുരാതനമായ പോർസിലെയിൻ പാത്രങ്ങൾ , തുണിയിൽ ചെയ്ത ചിത്രപ്പണികൾ , നൂറ്റാണ്ടുകൾ പഴക്കമുള്ള ശിൽപ്പങ്ങൾ എല്ലാം തന്നെ കൊട്ടാരത്തിൽ നിന്നും പട്ടാളക്കാർ കവർന്നെടുത്തു . ഇവയിൽ പലതും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് യുനെസ്കോ രേഖപ്പെടുത്തുന്നു . 1950 ൽ ചത്വരത്തിന്റെ വിസ്തൃതി നാലു വശത്തേക്കും വ്യാപിപ്പിച്ചു . തെക്കുവശത്തുണ്ടായിരുന്ന ഗ്രേറ്റ് ക്വിങ് ഗേറ്റ് എന്നും പിന്നീട് ഗേറ്റ് ഓഫ് ചൈന എന്നും അറിയപ്പെട്ടിരുന്ന പ്രവേശന കവാടം 1954 ൽ ചത്വരത്തിന്റെ വിസ്തൃതി കൂട്ടാനായി പൊളിച്ചു മാറ്റി . മാവോയുടെ കാഴ്ചപ്പാടനുസരിച്ചു ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ചത്വരങ്ങളിൽ ഒന്നാക്കി മാറ്റാനായി 1958 ൽ കൂടുതൽ നിർമ്മാണപ്രവർത്തനങ്ങൾ ടിയാനൻമെൻ സ്‌ക്വയറിൽ നടത്തി . സ്ക്വയറിന്റ വിസ്തൃതി വീണ്ടും കൂട്ടുന്നതിനായി വൻതോതിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുകയും അവരുടെ പാർപ്പിടങ്ങൾ തകർക്കുകയും ചെയ്തു . വിപ്ലവനാളുകളിൽ രക്തസാക്ഷിത്തം വരിച്ച പീപ്പിൾസ് പാർട്ടിയുടെ വീരനായകന്മാർക്കായി ചത്വരത്തിന്റെ തെക്കുഭാഗത്ത് സ്മാരകം പണികഴിപ്പിച്ചു . 1959 ൽ ടിയാനെൻമെൻ സ്ക്വയറിന്റെ കിഴക്കും പടിഞ്ഞാറുമായി ചൈനയുടെ ദേശീയ മ്യൂസിയവും ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾസും സ്ഥാപിച്ചു . ഏതാണ്ട് ആറു ലക്ഷത്തിൽപരം ആളുകളെ ഉൾക്കൊള്ളാൻ തക്കവിധം ടിയാനെൻമെൻ സ്‌ക്വയർ വിശാലവും മനോഹരവുമാക്കിത്തീർത്തു . ചൈനയുടെ ദേശീയ ദിനത്തിന് സൈന്യത്തിന്റെ പരേഡ് നടക്കുന്നത് ഈ സ്ക്വയറിലാണ് . മാവോയുടെ മരണശേഷം 1976 ൽ സ്‌ക്വയറിന്റെ തെക്കുവശത്തായി , ഗേറ്റ് ഓഫ് ചൈന നിലനിന്നിരുന്ന സ്ഥലത്ത് മുസോളിയം നിർമ്മിച്ചു . മാവോയുടെ ആഗ്രഹത്തിന് വിപരീതമായി അദ്ദേഹത്തിന്റെ ഭൗതികശരീരം ഇവിടെ എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്നു . മുസോളിയത്തിന്റെ സെൻട്രൽ ഹാളിൽ ശീതീകരിച്ച കണ്ണാടികൂടിനുള്ളിൽ അരണ്ട വെളിച്ചത്തിൽ ചെയർമാൻ മാവോയുടെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നു . ലോകമെങ്ങുമുള്ള ജനങ്ങളുടെ ആകർഷണകേന്ദ്രമാണ് ചത്വരത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന മുസോളിയം . നിർഭാഗ്യവശാൽ അതും പുറത്തു നിന്നു മാത്രമാണ് കാണാൻ സാധിച്ചത് . അകത്തു കയറി മാവോയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല . ചൈനാക്കാരുടെ പ്രോഗ്രാം ഷെഡ്യൂൾ ഒട്ടും തന്നെ എനിക്കിഷ്ടപ്പെട്ടില്ല . നമ്മൾ കാണാൻ ആഗ്രഹിക്കുന്നതൊന്നും കാണിക്കാൻ അവർ താൽപ്പര്യപെടുന്നില്ല . ചരിത്രത്തേക്കാളും അവരുടെ വികസനപ്രക്രിയകളാണ് നമ്മളെ കാണിക്കാൻ താൽപ്പര്യപ്പെടുന്നത് . അതൊരു രാഷ്ട്രീയവും നയപരവുമായ നിലപാട് കൂടി ആയിരിക്കാം . ഇൻഡ്യാക്കാരന് മുന്നിൽ പുതിയ ചൈന എന്താണെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരം . 1971 ൽ സ്വർഗീയസമാധാനത്തിന്റെ കവാടത്തിൽ കാറൽ മാർക്സ് , ഫ്രസഡറിക് ഏങ്ഗൽസ് , ലെനിൻ , ജോസഫ് സ്റ്റാലിൻ , സൺ യാറ്റ്സെൻ , മാവോ തുടങ്ങിയ നേതാക്കളുടെ കൂറ്റൻ ഛായാചിത്രങ്ങൾ സ്ഥാപിച്ചു . ആർട്ടിസ്റ്റ് ഗീ ഷിയോഗ്വാങ് ആണ് ആറു മീറ്റർ ഉയരമുള്ള ഈ ചിത്രങ്ങൾ വരച്ചത് . എന്നാൽ പിന്നീട് മാവോയുടെ ഒഴിച്ച് ബാക്കി എല്ലാ ചിത്രങ്ങളും നീക്കം ചെയ്തു . തൊഴിലാളി ദിനത്തിൽ മാത്രമാണ് മറ്റു ചിത്രങ്ങൾ പുറത്തെടുക്കുന്നത് . ചിത്രങ്ങളുടെ അറ്റകുറ്റ പണികൾ തീർക്കുന്നതിനായി സ്‌ക്വയറിൽ ഒരു സ്റ്റുഡിയോ തന്നെയുണ്ട് . ഞങ്ങൾ മഹത്തായ ആ ചത്വരത്തിലൂടെ നടന്നു . നല്ല തിരക്കുണ്ട് . സ്വദേശികളും വിദേശികളുമായ മനുഷ്യർ വിപ്ലവത്തിന്റെ ആ മണ്ണിലൂടെ ചുവടുകൾ വയ്ക്കുന്നു . അങ്ങു ദൂരെ തവിട്ട് കലർന്ന ചുവപ്പ് നിറത്തിലുള്ള സ്വർഗീയ സമാധാനത്തിന്റെ കവാടവും അതിൽ സ്ഥാപിച്ചിരിക്കുന്ന മാവോയുടെ കൂറ്റൻ ചിത്രവും കാണാം . ഞങ്ങൾ മുന്നോട്ട് നീങ്ങി . നിരവധി പ്രക്ഷോഭങ്ങളും സായുധ സമരങ്ങളും നടന്ന ആ സ്ഥലത്ത് ഞങ്ങൾക്ക് പിന്നിൽ വിപ്ലവത്തിന്റെ കാഹളധ്വനികൾ മുഴങ്ങുന്നതായി തോന്നി . 1919 മെയ് നാലിനുണ്ടായ മുന്നേറ്റം വളരെ പ്രാധാന്യമുള്ളതാണ് . സാമ്രാജ്യത്വത്തിനെതിരായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം സാംസ്കാരികവും രാഷ്ട്രീയവുമായ ഒരുപാട് മാറ്റങ്ങൾ വരുത്തി . 1949 ഒക്ടോബർ മാസം ഒന്നാം തീയതി മാവോ ചൈനയെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയായി പ്രഖ്യാപിച്ചതും ഇവിടെ വച്ചാണ് . പത്തു കൊല്ലം നീണ്ടു നിന്ന , ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട സാംസ്കാരിക വിപ്ലവത്തിനെതിരായി നാൻജിംഗ് യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വലിയൊരു മുന്നേറ്റം സംഘടിപ്പിക്കുകയുണ്ടായി . നാൻജിംഗ് സംഭവം എന്നറിയപ്പെടുന്ന ഈ പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിക്കുകയും 1976 ഏപ്രിൽ അഞ്ചിന് ലക്ഷോപലക്ഷം ആളുകൾ ടിയാനൻമെൻ സ്‌ക്വയറിൽ തടിച്ചുകൂടുകയും ചെയ്തു . ടിയാനെൻമെൻ ഇൻസിഡന്റ് എന്നറിയപ്പെടുന്നു ഈ പ്രക്ഷോഭത്തെ ചൈനീസ് പട്ടാളം പക്ഷെ നിഷ്പ്രയാസം അടിച്ചമർത്തി . 1989 ലെ ടിയാനെൻസ്‌ക്വയറിലെ കൂട്ടക്കുരുതിയാണ് നമുക്കെല്ലാം ഓർമ്മയുള്ളത് . ഞാനന്ന് ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയാണ് . ഒരുമാസവും രണ്ടാഴ്ചയും ആറു ദിവസവും നീണ്ടു നിന്ന പ്രക്ഷോഭം , 89 ഡെമോക്രസി മൂവ്മെന്റ് എന്നും എന്നുമൊക്കെ അറിയപ്പെടുന്നു . കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും വളരെ ജനകീയനും പുരോഗമന ചിന്താഗതിക്കാരനും ഉത്പതിഷ്ണുവും നവീകരണവാദിയുമായ ഹു യോബാങിന്റെ പെട്ടെന്നുള്ള മരണവും അതിനോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും നിസ്സംഗമനോഭാവവും ചില പ്രവർത്തനങ്ങളും പൊതുജനങ്ങളിൽ വിയോജിപ്പിനും അമർഷത്തിനുമിടയാക്കി . എൺപതുകളിൽ പാർട്ടിയിലും ഭരണത്തിലുമുണ്ടായ സാമൂഹ്യ സാമ്പത്തിക പരിഷ്കരണങ്ങൾ സ്വകാര്യവത്കരണത്തിനും അമിത കച്ചവടസംസ്കാരത്തിനും ഇടയാക്കി . ഇത്തരം പരിഷ്കരണങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഉണ്ടാകാനാവാത്ത വിധം സാമ്പത്തിക അസമത്വം ഉണ്ടാക്കി . സ്വത്ത് ചിലരിൽ കേന്ദ്രീകൃതമായി . തന്മൂലം അഴിമതിയും സ്വജനപക്ഷപാതവും വർധിച്ചു . പുകഞ്ഞു കൊണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ യൂണിവേഴ്സിറ്റികളിൽ നിന്നും പുറത്തിറങ്ങാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു . ഏപ്രിൽ മാസം പതിനഞ്ചാം തീയതി ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ടിയാനെൻമെൻ സ്‌ക്വയറിൽ തടിച്ചുകൂടി . ഉത്തരവാദിത്തത്തോടുള്ള ഭരണനിർവഹണത്തിനും അഴിമതി നിരോധനത്തിനും ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി അവർ ശബ്ദമുയർത്തി . ബീജിങ്ങിൽ ആരംഭിച്ച പ്രതിഷേധം രാജ്യമെമ്പാടും വ്യപിച്ചു . നാന്നൂറിലധികം നഗരങ്ങളിൽ പ്രതിഷേധമുയർന്നു . വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും ഫാക്ടറി തൊഴിലാളികളും ബീജിങ്ങിലെ സാധാരണക്കാരും പുരോഗമന വാദികളും ജനാധിപത്യവാദികളും ഒത്തുചേർന്നു . മെയ് മാസം മുതൽ വിവിധ പൊതുസ്‌ഥലങ്ങളിൽ കുത്തിയിരുപ്പ് സമരവും നിരാഹാര സമരവും അവർ ആരംഭിച്ചു . രാജ്യത്തെ ബുദ്ധിജീവികളും പണ്ഡിതന്മാരും സമരത്തെ പിന്തുണച്ചു . സമരമൊഴിവാക്കാൻ അനുരഞ്ജനത്തിന്റെയും ഭീഷണിയുടെയും മാർഗങ്ങൾ ഭരണകൂടം സ്വീകരിച്ചു . എന്നാൽ അനുരഞ്ജനത്തിനും ഭീഷണിക്കും വഴങ്ങാതിരുന്ന യുവാക്കളുടെ കൂട്ടം തങ്ങളുടെ അധികാരത്തിന് ഭീഷണിയാകുന്ന രാഷ്ട്രീയമുന്നേറ്റമായി മാറുമെന്ന് കരുതി ഡെങ് സിയാവോയും കൂട്ടരും പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാളത്തെ ഉപയോഗിച്ചു . മെയ് ഇരുപതിന് സ്റ്റേറ്റ് കൗൺസിൽ പട്ടാളനിയമം പ്രഖ്യാപിച്ചു . മൂന്നു ലക്ഷത്തോളം പട്ടാളത്തെ ബീജിങ്ങിൽ വിന്യസിച്ചു . വിദ്യാർത്ഥികൾ സ്‌ക്വയർ വിട്ടുപോകാനുള്ള അന്ത്യശാസനം ഭരണകൂടം പുറപ്പെടുവിച്ചു . വിദ്യാർത്ഥികൾ ഒഴിഞ്ഞു പോയില്ലെങ്കിൽ ബലം പ്രയോഗിച്ചു നീക്കാൻ തന്നെ പോളിറ്റ്ബ്യുറോ സ്റ്റാന്റിംഗ് കമ്മറ്റി തീരുമാനിച്ചു . പട്ടാളം സ്‌ക്വയറിന്റെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചു . ജൂൺ മൂന്നാം തീയതി വൈകുന്നേരം പൊതുജനങ്ങൾ ആരും തന്നെ പുറത്തിറങ്ങരുതെന്ന് ടെലിവിഷനിലൂടെ സർക്കാർ മുന്നറിയിപ്പ് നൽകി . എന്നിട്ടും ആളുകൾ പീപ്പിൾസ് ലിബറേഷൻ ആർമിയെ തടയുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചു . ബീജിങ്ങിന്റെ തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും പാട്ടാളം നഗരത്തെ വളഞ്ഞു കൊണ്ടിരുന്നു . രാത്രി പത്തുമണിക്ക് അവർ ആകാശത്തേക്ക് വെടിവെച്ചുവെങ്കിലും ആളുകൾ പിരിഞ്ഞു പോയില്ല . വീണ്ടും സൈന്യം ജനക്കൂട്ടത്തിനു നേരെയും അപ്പാർട്മെന്റുകളിലേക്കും വെടിവെച്ചു . ബാരിക്കേഡുകൾ തകർത്തു . വാഹനങ്ങൾക്ക് തീയിട്ടു . നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തു . കൂടിനിന്ന ജനങ്ങൾ തിരിച്ചു പട്ടാളക്കാരെയും ആക്രമിക്കാൻ തുടങ്ങി . നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോരപ്പുഴ ഒഴുകാൻ തുടങ്ങി . നാലാം തീയതിയിൽ പാതിരാത്രി പന്ത്രണ്ടുമണിക്ക് ശേഷം സ്ക്വയറിന്റെ പടിഞ്ഞാറു വശത്ത് നിന്നും സൈനിക വാഹനങ്ങൾ പ്രവേശിക്കാൻ തുടങ്ങി . വിദ്യാർത്ഥികൾ തീ കത്തിച്ചും മറ്റും വാഹനങ്ങളെ തടയാൻ നോക്കി . സമാധാനത്തിന്റെ സമരരീതികൾ വെടിഞ്ഞു ആക്രമണത്തിന്റെ മാർഗത്തിലേക്ക് നീങ്ങാൻ വിദ്യാർത്ഥികൾ നിർബന്ധിതരായി . വിദ്യാർത്ഥിനേതാക്കളിൽ ഒരാളായ ചായ് ലിങ് സ്വയം പ്രതിരോധിക്കാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു . വെളുപ്പിനെ ഒന്നര മണിയോടുകൂടി തെക്കു നിന്നും വടക്കു നിന്നും സൈന്യം ഇരച്ചു കയറി . ചത്വരത്തിന്റെ പ്രവേശന കവാടങ്ങളെല്ലാം ബ്ലോക്ക് ചെയ്തു . സ്‌ക്വയറിലേക്ക് പ്രവേശിക്കാൻ ശ്രമികൊണ്ടിരുന്ന ആളുകളിലേക്ക് അവർ നിറയൊഴിച്ചുകൊണ്ടിരുന്നു . പട്ടാളം വിദ്യാർത്ഥികളെ വളഞ്ഞു . മോണുമെന്റ്സ് ഓഫ് പീപ്പിൾസ് ഹീറോസിൽ ഒന്നിച്ചു കൂടിയ വിദ്യാർത്ഥികൾക്കു നേരെ സൈന്യം വെടിയുതിർത്തു . വെടിയുണ്ടകൾക്ക് നേരെ വിദ്യാർത്ഥികൾ സമാധാനത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി . വെടിവെപ്പിനെക്കുറിച്ചറിഞ്ഞ നിരവധി തൊഴിലാളികൾ ആയുധങ്ങളുമായി ചത്വരത്തിലേക്ക് നീങ്ങി . റെഡ്ക്രോസ്സിലെ ചില ഡോക്ടർമാർ പട്ടാളവുമായി സന്ധിസംഭാഷണത്തിന് മുതിർന്നു . വെളുപ്പിനെ നാലു മണിക്ക് പെട്ടെന്ന് സ്‌ക്വയറിലെ ലൈറ്റുകളെല്ലാം അണഞ്ഞു . സ്‌ക്വയർ പൂർണ്ണമായും ഒഴിപ്പിക്കാൻ പോവുകയാണെന്നും എല്ലാവരും പിരിഞ്ഞു പോകണമെന്നും പട്ടാളം ലൗഡ് സ്പീക്കറിലൂടെ അനൗൺസ് ചെയ്തു . നാലര മണിക്ക് ലൈറ്റുകൾ തെളിഞ്ഞു . ടാങ്കുകളും മറ്റുമായി സൈന്യം കുട്ടികളുടെ നേർക്ക് കൂടുതൽ അടുത്തു . അഞ്ചു മിനിട്ടുകൾക്ക് ശേഷം സൈന്യം വിദ്യാർത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയും വീണ്ടും വെടിവെയ്ക്കുകയും ചെയ്തു . പിരിഞ്ഞു പോകാൻ തീരുമാനിച്ച ചില അധ്യാപകരെയും വിദ്യാർത്ഥികളെയും സൈന്യം ആക്രമിച്ചു . ടിയാനെൻമെൻ സ്‌ക്വയർ ചോരക്കളമായി മാറി . സമരത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളും മറ്റു മനുഷ്യരും വെളുപ്പിനെ ചത്വരത്തിലേക്ക് നീങ്ങി . അവർക്ക് നേരെയും സൈന്യം നിറയൊഴിച്ചു . ഭയചകിതരായി അവർ നാലുപാടും ചിതറിയോടി . നിരവധി പേർ മരിച്ചുവീണു . സൈന്യത്തിന്റ തോക്കിനുമുന്നിൽ പതറിയ കുറെ വിദ്യാർത്ഥികൾ ഗത്യന്തരമില്ലാതെ പരസ്പരം കെട്ടിപിടിച്ചു പുറത്തേക്ക് മാർച്ച്ചെയ്തു നീങ്ങി . അവശേഷിച്ചവരെ സൈന്യം ബലപ്രേയോഗത്തിലൂടെ കീഷ്പ്പെടുത്തി . ചോരപ്പുഴ ഒഴുക്കിക്കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി രാവിലെ ഒൻപതു മണിക്ക് സ്‌ക്വയർ പൂർണ്ണമായും ഒഴിപ്പിച്ചു . നിരവധി ചെറുപ്പക്കാരുടെ നെഞ്ചിലൂടെ കൂറ്റൻ ടാങ്കുകൾ നിസ്സാരമായി കയറിയിറങ്ങിപ്പോയി . അലമുറകളും ആർത്തനാദങ്ങളും ഇരുമ്പ് മറയ്ക്കുള്ളിൽ മാറ്റൊലി കൊണ്ടു . കൂറ്റൻ ടാങ്കിന് മുന്നിൽ ഒറ്റയ്ക്ക് നിന്നെതിർത്ത വിദ്യാർത്ഥി ലോകത്തിനു മുന്നിൽ ടിയാനെൻമെൻസ്ക്വയർ കൂട്ടക്കുരുതിയുടെ പ്രതീകമായി മാറി . ചത്വരത്തിൽ നിന്നും വിദ്യാർത്ഥികൾ ഒഴിഞ്ഞു പോയെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും സമരവും തുടർന്നുകൊണ്ടിരുന്നു . പക്ഷെ ക്രമേണ അവയെല്ലാം തന്നെ നിലച്ചുപോയി . അല്ലെങ്കിൽ ഇല്ലാതാക്കി . നിരവധി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു . അക്കാലത്ത് ഈ കലാപം എന്റെ മനസ്സിൽ ഒരുപാട് പ്രതിഷേധങ്ങളും സന്ദേഹങ്ങളും ഉയർത്തിയിരുന്നു . ഇത്തരം അക്രമ രാഷ്ട്രീയവും സ്വേച്ഛാധിപത്യവും ഭരണകൂടഭീകരതയുമൊക്കെ എന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തി . അന്ന് ഞാനൊരു ചിത്രകലാവിദ്യാർത്ഥി ആയിരുന്നില്ല . എങ്കിലും അറിയാവുന്ന രീതിയിൽ അതിനെതിരെ ഞാൻ ചിത്രങ്ങൾ വരച്ചിരുന്നു . എന്നാൽ ലോകമെമ്പാടുമുള്ള അക്രമരാഷ്ട്രീയത്തിനെതിരായും മനുഷ്യാവകാശ ലംഘനത്തിനെതിരായും വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ ഇടതുപക്ഷസഹയാത്രികരും ബുദ്ധിജീവികളും ടിയാനെൻമെൻ സ്‌ക്വയർ കലാപത്തിനെതിരെ ഒന്നും മിണ്ടിയില്ല . സുരക്ഷിതമായൊരു നിശബ്ദത അവർ പാലിച്ചു . യുവാവായ എന്നിൽ അത് അമ്പരപ്പുളവാക്കി . പല ബുദ്ധിജീവികളുടെയും ഇരട്ടത്താപ്പ് വളരെ പ്രകടമായിരുന്നു . അവരുടെ മൗനം മരണമായിരുന്നു . വർഷങ്ങൾക്ക് മുൻപ് പത്രത്തിലൂടെ വായിച്ചറിഞ്ഞ ദുരന്തഭൂമിയിലാണ് ഞാനിപ്പോൾ നിൽക്കുന്നത് . ജനാധിപത്യമോഹങ്ങളുമായി തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളുടെ ചോര ചിതറിയ സ്ഥലം . പരാജയപ്പെട്ടുപോയ വിപ്ലവത്തിന്റെ , സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യങ്ങൾ എവിടെനിന്നെങ്കിലും ഉയരുന്നുണ്ടോ …… ഞാൻ ചെവി കൂർപ്പിച്ചു . ഇല്ല എങ്ങുമില്ല . സ്വർഗീയ സമാധാനത്തിന്റെ കവാടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്ന ആളുകളുടെ ഒച്ച മാത്രം . അവരിലൊരാളായി ഞാനും മാറി . ഞാനും ഒരു ഫോട്ടോ എടുത്തു . എല്ലാം കണ്ടുകൊണ്ട് മാവോയുടെ കൂറ്റൻ ഛായാചിത്രം കവാടത്തിൽ തൂങ്ങിക്കിടക്കുന്നു . പാശ്ചാത്യ സാമ്രാജ്യത്ത ശക്തികളുടെ പിൻബലത്തോട് ചൈനീസ് സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ഒരു കൂട്ടം ദേശദ്രോഹികൾ നടത്തിയ വിധ്വംസക പ്രവർത്തനമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ആ ജനാധിപത്യ മുന്നേറ്റത്തെ വിലയിരുത്തി . എഴുതപ്പെട്ട വ്യവസ്ഥാപിത ചരിത്രം എല്ലാവരെയും നോക്കി പല്ലിളിക്കുന്നതായി എനിക്ക് തോന്നി . ഡൽഹിയിൽ നിന്നും യാത്ര തിരിക്കും മുൻപ് ഞങ്ങൾക്ക് കിട്ടിയ നിർദേശം ഞാനോർത്തു . ടിയാനൻമെൻ സ്‌ക്വയർ സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് . സ്വർഗീയ ശാന്തിയുടെ കവാടത്തിൽ നിന്നും ഞാൻ തിരിഞ്ഞു നടന്നു … .
| false |
യാത്ര നമുക്ക് ഇപ്പോൾ അന്യമാണല്ലോ . ലോകം എന്ന് സാധാരണ നിലയിലേക്കു മാറുമെന്നോ പഴയതുപോലെ ആസ്വദിച്ച് യാത്ര നടത്താനാകുമെന്നോ ഇപ്പോൾ അറിയില്ല . പക്ഷേ ആത്മാവിലെ യാത്രികനെ പിടിച്ചുകെട്ടാൻ ആവില്ലല്ലോ . അങ്ങനെയുള്ളവർക്കു വേണ്ടിയാണ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ വെർച്വൽ ടൂർ ആരംഭിച്ചിരിക്കുന്നത് . പാർക്കുകൾ , മ്യൂസിയങ്ങൾ , മൃഗശാലകൾ , ദേശീയ ഉദ്യാനങ്ങൾ തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ചിലത് സൗജന്യ വെർച്വൽ ടൂറുകൾ വാഗ്ദാനം ചെയ്യുന്നു . ഇതാ അതിൽ ചിലത് . ഇനി വീട്ടിൽ ഇരുന്നു കൊണ്ട് നമുക്ക് ഒരു ലോക പര്യടനം നടത്തി വരാം . സിഡ്‌നി ഹാർബർ , ഓസ്‌ട്രേലിയ ഓപ്പറ ഹൗസും ഹാർബർ ബ്രിജും ഒരേസമയം കാണാം സിഡ്നി ഹാർബർ വഴി . സിഡ്നി നഗരത്തിന് പ്രതിവർഷം 4 ദശലക്ഷത്തിലധികം രാജ്യാന്തര സന്ദർശകരെ ലഭിക്കുന്നുണ്ട് . അവിടെ വരെ പോകാൻ സാധിച്ചില്ലെങ്കിലെന്താ , 247 പ്രക്ഷേപണം ചെയ്യുന്ന ഒരു തത്സമയ വെർച്വൽ ടൂറിലൂടെ നിങ്ങൾക്ക് ഓസ്ട്രേലിയ വരെ പോയി വരാം . ദ് ലൂവ്‌റ് , ഫ്രാൻസ് ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിലൊന്നാണ് പാര്സിലെ ഏറ്റവും മികച്ച സ്മാരകങ്ങളിലൊന്നായ ലൂവ്‌റ് . മ്യൂസിയത്തിലേക്കും അതിന്റെ പ്രശസ്തമായ കലാസൃഷ്ടികളിലേക്കും ഒരു കാഴ്ച യാത്ര നടത്തുന്നതിന് സൗജന്യ വെർച്വൽ ടൂറുകൾ നിങ്ങൾക്ക് തുണയാകും . ഹോസിയർ ലെയ്ൻ , മെൽബൺ മെൽബണിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ് ഹോസിയർ ലെയ്ൻ . തെരുവുകലയുടെ പറുദീസയാണ് ആണ് ഹോസിയർ ലെയ്ൻ . തെരുവിലൂടെ അലസം നടക്കാനും പ്രശസ്തമായ കൾച്ചർ കിങ്സ് ഷോപ്പിന് സാക്ഷ്യം വഹിക്കാനും 15 മിനിറ്റ് വെർച്വൽ വാക്ക് നടത്തിയാൽ മതി . സ്പേയ്സ് സെന്റര്‍ , ഹൂസ്റ്റൻ വെർച്വൽ ടൂറുകളും റിയാലിറ്റി അനുഭവങ്ങളും നൽകുന്ന രസകരമായ ഒരു ആപ്ലിക്കേഷൻ ഹൂസ്റ്റണിലെ ബഹിരാകാശ കേന്ദ്രത്തിലുണ്ട് . നിങ്ങൾ വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിഷമം വേണ്ട , ബഹിരാകാശ നിലയം അടുത്തറിയാനും വിഡിയോ കാണാനും ഓഡിയോ കേൾക്കാനും ഈ വെർച്വൽ ടൂറുകൾ സഹായിക്കും . വത്തിക്കാൻ മ്യൂസിയങ്ങൾ വത്തിക്കാൻ മ്യൂസിയങ്ങളിൽ പ്രതിവർഷം 6 ദശലക്ഷത്തിലധികം സന്ദർശകർ വരുന്നുണ്ടെന്നാണ് കണക്ക് . അത്ര തിരക്കുള്ള ആ മ്യൂസിയങ്ങൾ അവിടെ പോയി കാണാം എന്നു വച്ചാലും തിരക്കു കൊണ്ട് ചിലപ്പോൾ ഭംഗിയായി കാണാൻ സാധിക്കണമെന്നില്ല . മൈക്കലാഞ്ചലോയുടെ പ്രശസ്തമായ സിസ്റ്റൈൻ ചാപ്പൽ സീലിങ് ഉൾപ്പെടെ ക്ലാസിക്കൽ കലയെയും ശില്പങ്ങളെയും തൊട്ട് അറിയാനും അനുഭവിക്കാനും ഏറ്റവും നല്ല മാർഗ്ഗം ഒരു വെർച്വൽ ടൂർ തന്നെ . നയാഗ്ര വെള്ളച്ചാട്ടം , കാനഡ ഒരു വെള്ളച്ചാട്ടം കാണാൻ അതിയായ ആഗ്രഹമുണ്ടോ , എങ്കിൽ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ എർത്ത്കാമിന്റെ തത്സമയ കാഴ്ച ഓണാക്കി മുകളിൽ നിന്ന് ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കുക . അവിടെ പോയി വെള്ളച്ചാട്ടം കാണാൻ എല്ലാവർക്കും സാധിക്കണമെന്നില്ല . എന്നാൽ ഒരു വെർച്വൽ ടൂർ ഏതൊരു സഞ്ചാരിയുടെയും സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കും . ടൈംസ് സ്ക്വയർ , ന്യൂയോർക്ക് ടൈം സ്ക്വയറിലൂടെ നടക്കാതെ എന്ത് ലോകപര്യടനം അല്ലേ . ഓരോ വർഷവും ഏകദേശം 50 ദശലക്ഷം ആളുകൾ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലൂടെ കടന്നുപോകുന്നു . എർത്ത്കാമിന്റെ നിരവധി തത്സമയ വെബ്‌ക്യാമുകൾക്ക് നന്ദി പറയാം . അവ നിങ്ങളെ ടൈംസ് സ്ക്വയറിന്റെ വീഥികളിലൂടെ നടക്കാൻ തുണയായി വരും . അങ്കോർ വാട്ട് , കംബോഡിയ ബജറ്റിൽ ഒതുങ്ങുന്ന ഒരു ലോകപ്രസിദ്ധ ഡെസ്റ്റിനേഷൻ ആണ് അങ്കോർ വാട്ട് . ബാലി കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും അധികം സന്ദർശിക്കുന്ന ഒരു ഇടം കൂടിയാണ് ഇത് . അങ്കോർ വാട്ടിന്രെ കാഴ്ച ജീവസുറ്റതാക്കാൻ വെർച്വൽ ഹിസ്റ്ററി സ്‌പെഷലിസ്റ്റുകളും പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും സഹകരിച്ച് നടത്തുന്ന ടൂറാണ് വെർച്വൽ അങ്കോർ . തീമുകളാൽ വിഭജിക്കപ്പെട്ടിട്ടുള്ള വെബ്‌സൈറ്റ് 360 ഡിഗ്രി വിഡിയോകളിലേക്കും ഫോട്ടോകളിലേക്കും പ്രവേശനം നൽകുന്നു . ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്ക് അരിസോണ ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്കിൽ പ്രതിവർഷം 6 ദശലക്ഷം സന്ദർശകർ എത്തുന്നുണ്ട് . പക്ഷേ ഇപ്പോൾ അവിടം സന്ദർശിക്കാൻ കഴിയാത്തതിനാൽ , അവരുടെ വെബ്‌ക്യാമുകൾ പ്രയോജനപ്പെടുത്താം . പാർക്കിന്റെ വിവിധ പ്രദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഏഴ് വ്യത്യസ്ത ക്യാമറകളുണ്ട് . അതുകൊണ്ട് വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ഗ്രേറ്റ് കാന്യന്റെ ഗാംഭീര്യം അനുഭവിക്കാം .
| false |
സാവോ പോളോക്ക് പിന്നിലായി , ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ് റിയോ ഡി ജനീറോ . ജനുവരിയുടെ നദി എന്നാണ് ഈ പോർച്ചുഗീസ് വാക്കിന്റെ അർത്ഥം . ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരവുമാണിത് . റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ ആസ്ഥാനമാണ് ഈ നഗരം . ഏകദേശം രണ്ട് നൂറ്റാണ്ട് ഈ നഗരം ബ്രസീലിന്റെ തലസ്ഥാനമഅയിരുന്നു . പോർച്ചുഗലിന്റെ കോളനിയായി 1763 മുതൽ 1822 വരെയും , സ്വതന്ത്ര രാജ്യമായി 1822 മുതൽ 1960 വരെയും . 1808 മുതൽ 1821 വരെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ അനൗദ്യോഗിക തലസ്ഥാനമായിരുന്നു ഇത് . റിയോ എന്ന ചുരുക്കപ്പേരിലാണ് സാധാരണ അറിയപ്പെടുന്നത് . എന്നും ഈ നഗരത്തിന് വിളിപ്പേരുണ്ട് . രണ്ടു നൂറ്റാണ്ടുകളോളം , പോർച്ചുഗീസ് കോളനിയായിരുന്ന കാലത്ത് ബ്രസീലിന്റെ തലസ്ഥാനമായിരുന്നു റിയോ ഡി ജനീറോ . പുതിയ ഏഴ് ലോകമഹാദ്ഭുദങ്ങളിൽ ഒന്നായ രക്ഷകനായ ക്രിസ്തു എന്ന പ്രതിമ റിയോ ഡി ജനീറോയിലെ കൊർകവഡോ മലയിലാണ് സ്ഥിതി ചെയ്യുന്നത് . 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ നഗരത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി 2014 ലെ ലോകകപ്പ് ഫുട്‌ബോൾ ഇവിടെയാണ് നടന്നത് . 2016 ലെ വേനൽക്കാല ഒളിമ്പിക്‌സ് ഇവിടെയാണ് നടന്നത് . തെക്കേ അമേരിക്കയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക .
| false |
കുറഞ്ഞ മുതൽമുടക്കും പരിപാലനച്ചെലവും മുതൽ വിപണിയിലെ വൻ ഡിമാൻഡും ഉയർന്ന വിലയും വരെ അനുകൂല ഘടകങ്ങൾ പരിതസ്ഥിതികളോട് വേഗം ഇണങ്ങിച്ചേരാനുള്ള കഴിവുള്ളതുകൊണ്ടും ഇടത്തരം കർഷകരുടെ സാമ്പത്തിക പരിമിതികൾക്ക് അനുയോജ്യമായതുകൊണ്ടും സ്വർണം പോലെ എപ്പോൾ വേണമെങ്കിലും പണമാക്കിമാറ്റാൻ കഴിയുമെന്നതുകൊണ്ടും നമ്മുടെ നാട്ടിൽ ആടു വളർത്തലിനു നല്ല പ്രചാരമുണ്ട് . കുറഞ്ഞ മുതൽമുടക്ക് , പരിമിതമായ പാർപ്പിട സൗകര്യം , കുറഞ്ഞ അളവിലുള്ള തീറ്റ , വേഗത്തിൽ ലഭിക്കുന്ന ആദായം , ഇടയ്ക്കിടെയുള്ള പ്രസവം , ഒരു പ്രസവത്തിൽതന്നെ ഒന്നിലധികം കുട്ടികൾ , പോഷകമൂല്യമുള്ള പാൽ എന്നിവ ആടുവളർത്തലിന്റെ അനുകൂല ഘടകങ്ങളാണ് , ആട്ടിറച്ചിക്കുള്ള സ്ഥിരമായ ആവശ്യവും ഉയർന്ന വിലയും ആടുവളർത്തലിനെ കൂടുതൽ ആകർഷണീയമാക്കുന്നു . ആടു ജനുസ്സുകൾ ആടുകളെ പ്രധാനമായും ഇന്ത്യൻ ജനുസുകൾ എന്നും വിദേശ ജനുസുകൾ എന്നും തിരിക്കാം . ജമുനാപാരി , ബീറ്റൽ , ബാർബാറി , മലബാറി , അട്ടപ്പാടി ബ്ലാക്ക് എന്നിവ ഇന്ത്യൻ ജനുസുകൾക്കും സാനൻ , ആൽപൈൻ , ആഗ്ലോറൂബിയൻ , ടോഗൻബർഗ് , അങ്കോറ എന്നിവ വിദേശ ജനുസുകൾക്കും ഉദാഹരണങ്ങളാണ് . വളർത്തൽ രീതികൾ കെട്ടിയിട്ടു വളർത്തല്‍ : ഒന്നോ രണ്ടോ ആടുകളെ വളർത്തുന്നവർക്കേ ഈ രീതി സാധ്യമാവുകയുള്ളൂ . കാർഷികവിളകൾ നശിപ്പിക്കാതിരിക്കാൻ ഈ രീതി ഏറെ ഫലപ്രദമാണ് . വ്യാപനം : പകൽസമയം മുഴുവനും ആടുകളെ പറ്റമായി മേയാൻ വിട്ട് രാത്രിയിൽ മാത്രം ഏതെങ്കിലുമൊരു സ്ഥലത്ത് പാർപ്പിക്കുന്നു . തീവ്രം : തീറ്റയും വെള്ളവും കൂട്ടിനുള്ളിൽ തന്നെ ലഭ്യമാക്കി മുഴുവൻ സമയവും ആടുകളെ കൂട്ടിൽ നിർത്തി വളർത്തുന്നു . മധ്യവർത്തി : കൂട്ടിനുള്ളിൽ ആടുകൾക്കു തീറ്റ , വെള്ളം എന്നിവ ലഭ്യമാക്കുന്നതോടൊപ്പം ദിവസേന പകൽസമയത്ത് അവയെ ഏതാനും മണിക്കൂർ പുറത്ത് മേയാനും അനുവദിക്കുന്നു . ആട്ടിൻകൂട് പ്രകൃതിയുടെ പ്രതികൂലാവസ്ഥയിൽനിന്നു രക്ഷ നൽകുന്ന രീതിയിൽ ആയിരിക്കണം കൂട് ഒരുക്കേണ്ടത് . ലളിതമായ സൗകര്യം മതി . അതതു പ്രദേശത്തു കിട്ടുന്ന കമുക് , മുള , പന , പുല്ല് , ഓല മുതലായ വസ്തുക്കള്‍ ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിൽ കൂടു പണിയാം . തറയിൽനിന്ന് രണ്ടടിയെങ്കിലും ഉയരത്തിൽ തട്ട് തയാറാക്കണം . ആട്ടിൻകുട്ടികളുടെ കാല് ഇടയിൽ പോകാത്ത രീതിയിലും എന്നാൽ കാഷ്ഠം താഴെ പോകുന്ന രീതിയിലും അകലം വേണം തട്ട് തയാറാക്കാൻ . ആട് ഒന്നിന് ഒരു ചതുരശ്ര മീറ്റർ സ്ഥലം . തീറ്റക്രമം പ്ലാവ് , മുരിങ്ങ , വേങ്ങ തുടങ്ങിയവയുടെ ഇലകളും തീറ്റപ്പുല്ല് , വാഴയില എന്നിവയും നൽകാം . ഇവ ഉയരത്തിൽ കെട്ടിയിട്ടു നൽകുന്നതാണ് നല്ലത് . ഇതിനു പുറമേ കാലിത്തീറ്റയോ പട്ടികയിൽ പറയുന്ന തീറ്റമിശ്രിതമോ നിശ്ചിതഅളവിൽ നൽകണം . ആട്ടിൻകുട്ടി ജനിച്ച് മുപ്പതു മിനിറ്റിനകം കന്നിപ്പാൽ നൽകണം . മുപ്പതു ദിവസം വരെ അമ്മയുടെ പാൽ മാത്രം നൽകിയാൽ മതി . ഒരു മാസം പ്രായമാകുമ്പോൾ ഉയർന്ന മാംസ്യവും ഊർജവും അടങ്ങിയ സ്റ്റാർട്ടർ 50 ഗ്രാം വീതം നൽകാം . ഇതിന്റെ അളവ് ക്രമേണ കൂട്ടി 56 മാസം പ്രായമാകുമ്പോഴേക്കും ഏകദേശം 300 ഗ്രാം തീറ്റ ലഭിക്കുന്ന രീതിയിൽ നൽകാം . ആട്ടിൻകുട്ടികൾക്കു രണ്ടു മാസം മുതൽ പുല്ലും ഇലകളും നൽകാം . ആടുകൾക്ക് അവയുടെ ശരീര തൂക്കത്തിന്റെ 5–7 % എന്ന തോതിൽ ഈർപ്പരഹിത അടിസ്ഥാനത്തിൽ ഭക്ഷണം കഴിക്കാനുള്ള കഴിവുണ്ട് . പ്രായപൂർത്തിയായ ഒരു ആടിന് ദിനംപ്രതി 3–5 കിലോ പച്ചപ്പുല്ലോ , 2–3 കിലോ പച്ചിലയോ പരുഷാഹാരമായി നൽകണം . പ്രായപൂർത്തിയായ ആടുകളുടെ തീറ്റക്രമം വിഭാഗം ശരീരഖര പരുഷ തൂക്കം ആഹാരം ആഹാരം വളരുന്ന കിലോ ഗ്രാം കിലോ ആടുകൾ 15–20 300–400 1–2 മുതിർന്ന ആടുകൾ 25–35 200–300 2–4 പ്രജനനത്തിനുള്ള മുട്ടനാടുകൾ 35–50 300–500 3–5 കറവയുള്ള ആടുകൾക്ക് സംരക്ഷണ റേഷനു പുറമേ ഓരോ ലീറ്റർ പാലിനും 400 ഗ്രാം ഖരാഹാരം നൽകണം . ഗർഭിണിയായ ആടുകൾക്ക് പ്രസവത്തിനു രണ്ടു മാസം മുമ്പുതൊട്ട് 100–200 ഗ്രാം ഖരാഹാരം കൂടുതൽ ആയി നൽകണം . ദിവസവും രണ്ടു നേരമായി കൊടുക്കുന്നതാണ് നല്ലത് . കറവയും ചെനയുമില്ലാത്തവയ്ക്ക് നാലു കിലോ പ്ലാവില മാത്രം നൽകിയാൽ മതി . തീറ്റമിശ്രിതം , അരിഞ്ഞ പുല്ല് , ഇലകൾ എന്നിവ ചേർത്ത് ഗുളിക ) രൂപത്തില്‍ നൽകുന്ന അഥവാ പ്രചാരത്തിൽ വരുന്നുണ്ട് . പരിചരണം 1 . ആട്ടിൻകുട്ടി ജനിച്ചു കഴിഞ്ഞാൽ ഉടനെതന്നെ മുഖം തുടച്ച് മൂക്കു പിഴിഞ്ഞ് , ശ്വസനം സുഗമമാക്കുക . കന്നിപ്പാൽ 30 മിനിറ്റിനകം നൽകുക . പൊക്കിൾക്കൊടിയിൽ ടിങ്ചർ അയഡിൻ പുരട്ടുക . 2 . ആട്ടിൻകുട്ടികൾക്ക് ആദ്യ വിരമരുന്ന് നാലാഴ്ച പ്രായത്തിലും തുടർന്ന് ആറു മാസം വരെ മാസംതോറും നൽകണം . 3 . ആട്ടിൻകുട്ടികൾക്കുണ്ടാകുന്ന ടെറ്റനസ് ഒഴിവാക്കുവാൻ ചെനയുള്ള ആടുകൾക്ക് ചെനയുടെ 4–ാം മാസത്തിലും 5–ാം മാസത്തിലും ടെറ്റനസ് ടോക്സോയിഡ് നൽകുക . 4 . ബാഹ്യപരാദങ്ങൾക്കെതിരെ മൂന്നു മാസത്തിലൊരിക്കൽ മരുന്നു ചെയ്യുക . 5 . കുളമ്പുരോഗം , ആന്ത്രാക്സ് , കുരലടപ്പൻ , ആടുവസന്ത എന്നിവയ്ക്കെതിരെ യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കുക . 6 . ആടുകളുടെ തീറ്റക്രമത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം . കഞ്ഞി , പൊറോട്ട , പായസം , പഴുത്ത ചക്ക എന്നിവ നൽകുന്നത് അസിഡോസിസ് എന്ന രോഗവും മരണവും ഉണ്ടാക്കിയേക്കാം . 7 . പ്രസവിച്ച ആടുകളുടെയും പ്രസവിക്കാറായി നിൽക്കുന്നവയുടെയും അകിടിനു പ്രത്യേക ശ്രദ്ധ നൽകുക . അകിടിൽ അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുക , അകിടിന്റെ നിറം മാറുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക . 8 . ദ്രവരൂപത്തിലുള്ള മരുന്നുകൾ കഴിവതും നിർബന്ധിച്ച് കൊടുക്കാതിരിക്കുക . ഇവ ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉണ്ടാകുവാനുള്ള സാധ്യത ആടുകളിൽ വളരെ കൂടുതൽ ആണ് . 9 . പുതിയ ആടുകളെ വാങ്ങുമ്പോൾ 15 ദിവസമെങ്കിലും മാറ്റി പാർപ്പിച്ച് രോഗവിമുക്തി ഉറപ്പാക്കി മറ്റുള്ളവയോടൊപ്പം പാർപ്പിക്കുക .
| false |
അംഗൻവാടി എന്ന വാക്കിനർഥം വീട്ടുമുറ്റത്തെ പരിപാലനം എന്നാണ് . കേന്ദ്രസർക്കാർ സമഗ്ര ശിശുവികസന പരിപാടിയുടെ സേവനഭാഗമായി 1975 ഒക്ടോബർ 2ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 106-ാം ജന്മദിനത്തിൽ , കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാനായി തുടങ്ങിയതാണീ പദ്ധതി . ഒരു മാതൃകാ അംഗൻവാടികേന്ദ്രം ഇന്ത്യൻ ഗ്രാമങ്ങളിൽ വേണ്ട അടിസ്ഥാന ആരോഗ്യരക്ഷ സംവിധാനം നൽകുന്നു . ഇത് ഇന്ത്യയിലെ പൊതു ആരോഗ്യപരിപാലനസേവനസംവിധാനത്തിന്റെ ഭാഗമാണ് . ജനസംഖ്യാനിയന്ത്രണത്തിനുവേണ്ട ഗർഭനിരോധനോപാധികളുടെ വിതരണവും ബോധവത്കരണവും , ആരോഗ്യ പോഷകാഹാരവിദ്യാഭ്യാസം , പ്രീസ്കൂൾ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അടിസ്ഥാന ആരോഗ്യപ്രവത്തനങ്ങൾ നടത്തുന്നു . ഈ കേന്ദ്രങ്ങൾ , ഒ . ആർ . എസ്ന്റെയും അടിസ്ഥാന മരുന്നുകളുടെയും ഗർഭനിരോധനോപാധികളുടെയും സംഭരണവിതരണ കേന്ദ്രങ്ങളായും പ്രവർത്തിച്ചുവരുന്നുണ്ട് . ഏതാണ്ട് 13 . 3 ലക്ഷം അംഗൻവാടികളും മിനി അംഗൻവാടികളും രാജ്യത്ത് പ്രവർത്തിച്ചുവരുന്നു . ഇവ പോഷകാഹാരവിതരണം , അനൗപചാരിക വിദ്യാഭ്യാസപ്രവർത്തനം , പോഷകാഹാരവും ആരോഗ്യപരിപാലനവും ആരോഗ്യവിദ്യാഭ്യാസം , രോഗപ്രതിരോധപ്രവർത്തനങ്ങൾ , ആരോഗ്യപരിശോധന , കൂടുതൽ പരിശോധനയ്ക്കും രോഗനിർണ്ണയനത്തിനുമായി ആശുപത്രികളുലേയ്ക്കു റഫർ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ അംഗൻവാടിയുടെ കടമയാണ് . അംഗൻവാടി തൊഴിലാളിയുടെ അടിസ്ഥാന ജോലികൾ വളരെ പ്രാധാന്യമുള്ളതാണ് . ആയതിനാൽ വളരെ കഴിവുറ്റ പ്രവർത്തനം കാഴ്ചവെയ്ക്കാൻ ഒരു അംഗൻവാടി തൊഴിലാളി ബാധ്യസ്ഥയാണ് . അവർ നവജാതശിശുപരിപാലനത്തിൽ വേണ്ട ശ്രദ്ധ ചെലുത്തണം . 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ രോഗപ്രതിരോധം ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ് . ഗർഭിണികളായ സ്ത്രീകളുടെ പരിപാലനവും അത്തരം സ്ത്രീകൾക്ക് കൊടുക്കേണ്ട ടെറ്റനസ് പ്രതിരോധം സമയത്തിനു നൽകാൻ വേണ്ട സാഹചര്യം ഒരുക്കാനും ബാദ്ധ്യസ്തരാണ് . ഇതിനുപുറമേ , പ്രസവശേഷമുള്ള പരിപാലനത്തിലും അമ്മയ്ക്കു വേണ്ട സഹായവും നൽകേണ്ടതാണ് . ദാരിദ്രരേഖയ്ക്കു താഴെയുള്ള പോഷകദാരിദ്ര്യം നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് അംഗൻവാടികളുടെ പ്രവർത്തനം കൂടുതലും നടക്കുന്നത് . ഗർഭിണികളായ സ്ത്രീകളെ പരിപാലിക്കുകയും ആറു വയസ്സിനു താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ആവശ്യമായ അനുബന്ധഭക്ഷണം എത്തിക്കുകയും ചെയ്യുകയെന്നതും ഒരു അംഗൻവാടിയുടെ പ്രധാന കടമയാണ് . 15 മുതൽ 49 വയസ്സുവരെയുള്ള സ്ത്രീകൾക്ക് തുടർച്ചയായ ആരോഗ്യവൈദ്യപരിശോധനകളും നടത്താൻവേണ്ട സംവിധാനം ഉറപ്പുവരുത്തേണ്ടതും എല്ലാ സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഇത്തരം പരിശോധനകൾ അവർക്കു ലഭിക്കാൻ വേണ്ട സാഹചര്യം ഒരുക്കേണ്ടതുമാണ് . 3 മുതൽ അഞ്ചുവരെയുള്ള കുട്ടികൾക്ക് ആവശ്യമായ പ്രീസ്കൂൾ വിദ്യാഭ്യാസത്തിനു എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുകയും വേണം . സ്ത്രീകളുടെയും ശിശുക്കളുടെയും വികാസത്തിനുള്ള മന്ത്രാലയം അംഗൻവാടി തൊഴിലാളിയുടെ കടമകൾ എന്തൊക്കെയെന്നതിനെ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് . ഇതുപ്രകാരം , ഈ പദ്ധതി നടപ്പാക്കേണ്ടതിനായി സമൂഹത്തിന്റെ സഹായവും സജീവമായ പങ്കാളിത്തവും ഉറപ്പാക്കണമെന്നു നിർദ്ദേശിച്ചിരിക്കുന്നു . എല്ലാ കുടുംബങ്ങളേയും ഉൾപ്പെടുത്തി സർവ്വേകൾ , ആരോഗ്യവിദ്യാഭ്യാസവും ആരോഗ്യപരിപാലനവും നൽകുക പ്രത്യേകിച്ച് , ഗർഭിണികളായ സ്ത്രീകളെ മുലയൂട്ടൽ എങ്ങനെ നടത്താം തുടങ്ങിയ കാര്യങ്ങൾ , കുടുംബങ്ങളെ കുടുംബാസൂത്രണം നടപ്പിലാക്കാൻ വേണ്ട പ്രോത്സാഹനം നൽകുക . കുഞ്ഞുങ്ങളുടെ വളർച്ചയേയും വികാസത്തെയും കുറിച്ച് അവരുടെ മാതാപിതാക്കളെ ബോധവാന്മാരാക്കുക , കൗമാരപ്രായക്കാരായ പെൺകുട്ടികളെ സ്കൂളിലയച്ചു പഠിപ്പിക്കേണ്ട പ്രാധാന്യത്തെപ്പറ്റി അവരേയും അവരുടെ മാതാപിതാക്കളേയും സാമൂഹ്യബോധവത്കരണ പരിപാടികൾ നടത്തി ബോധവത്ക്കരിച്ച് അവരെ സ്കൂളിലെത്തിക്കാനുള്ള കിശോരി ശക്തി യോജന നടപ്പാക്കുക , കുഞ്ഞുങ്ങളിലെ വൈകല്യങ്ങൾ കണ്ടെത്തുക തുടങ്ങിയ ഒടുവളരെ പരവർത്തനങ്ങൾ അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ നടക്കേണ്ടതുണ്ട് . 40 മുതൽ 65 വരെയുള്ള ഓരോ അംഗൻ-വാടി തൊഴിലാളികൾക്കും ഒരു മുഖ്യസേവികയെ നിയമിച്ചിട്ടുണ്ട് . അംഗൻവാടിയുടെ സേവനം കാര്യക്ഷമമാണോ എന്ന് ഈ മുഖ്യസേവിക നോക്കണം . എല്ലാവർക്കും ആവശ്യമായ ഗുണം ലഭ്യമാണോ എന്നവർ അന്വേഷിക്കണം . പ്രത്യേകിച്ച് പോഷകദാരിദ്ര്യം നേരിടുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു . അതുപോലെ അംഗൻവാടിയുമായി ബന്ധപ്പെട്ട കണക്കുകൾ എടുക്കുക , എങ്ങനെ അംഗൻവാടിയെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ ആരായുക തുടങ്ങിയ ഒട്ടേറെ കടമകൾ മുഖ്യസേവികയ്ക്കുണ്ട് . മുഖ്യസേവിക തനിക്കുകിട്ടിയ റിപ്പോർട്ട് ശിശുവികസന പ്രൊജക്റ്റ് ഓഫീസർക്കു കൈമാറുന്നു . ഇന്ത്യയിൽ ജനസംഖ്യവർദ്ധനയാലും പോഷകദൗർലഭ്യത്താലും ദാരിദ്ര്യം മൂലവും കൂടിയ ശിശുമരണനിരക്കുകൊണ്ടും അനേകർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നുണ്ട് . ഈ ആരോഗ്യപ്രശ്നങ്ങളും മരണവും തടയാൻ വൈദ്യശാസ്ത്രവിദഗ്ദ്ധരുടെയും ആരോഗ്യപരിപാലന വിദഗ്ദ്ധരുടെയും ആവശ്യമുണ്ട് . നിർഭാഗ്യവശാൽ , ഇന്ത്യയിൽ ഇന്ന് അത്തരം വിദഗ്ദ്ധരുടെ അതിയായ കുറവ് അനുഭവപ്പെടുന്നുണ്ട് . ഒരു പ്രദേശത്തെ ജനങ്ങൾക്ക് അടിസ്ഥാനപരമായതും അവർക്കു താങ്ങാവുന്നതുമായ അത്തരം ആരോഗ്യ വൈദ്യസേവനങ്ങൾ എത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ ഒരു ശ്രമം ആണ് അംഗൻവാടി എന്ന പദ്ധതി . ഒരു ഡോക്ടറേക്കാൾ കൂടുതൽ പ്രവർത്തനം നടത്താൻ ഒരു ഗ്രാമപ്രദേശത്ത് ഈ മേഖലയിൽ അംഗൻവാടിക്കു കഴിയും . ആ പ്രദേശത്തെ ജനങ്ങളുടെ കൂടെ കഴിയുന്ന അംഗൻവാടി തൊഴിലാളിക്ക് അവിറ്റുത്തെ ജനങ്ങളുടെ ആരോഗ്യപരവും മറ്റുമുള്ള ആവശ്യങ്ങൾ വളരെവേഗം കണ്ടെത്താൻ പ്രയാസമില്ല . ആ സ്ഥലത്തെ തദ്ദേശവാസിയായ അവർക്ക് ആ പ്രദേശത്തിന്റെ ആരോഗ്യനില മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല . രണ്ടാമത് , അവർക്ക് തൊഴില്പരമായി ഒരു ഡോക്ടറുടെ അറിവില്ലെങ്കിലും സാമൂഹ്യകഴിവ് ഏറിയതിനാൽ അവർക്ക് ജനങ്ങളുടെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ പ്രയാസമുണ്ടാകില്ല . അതുമാത്രമല്ല ഈ അംഗന്വാടി ജോലിക്കാർ ഗ്രാമീണരായതിനാൽ അവരോടിടപഴകാൻ ഗ്രാമീണർക്ക് വിശ്വാസവും ഉണ്ടാകും . അവർക്ക് ഭാഷയും സാമൂഹ്യ ഇടപാടും പ്രശ്നമല്ലാത്തതിനാൽ ഗ്രാമീണരോടു വ്യക്തിപരമായി ഇടപെടാൻ എളുപ്പമായിരിക്കും . ഇതുകൊണ്ട് , അവർക്ക് ഗ്രാമീണ ജനതയുടെ പ്രശ്നങ്ങൾ എലുപ്പം തിരിച്ചറിയാനും പെട്ടെന്ന് പരിഹാരം കാണാനും പ്രയാസമുണ്ടാവില്ല . കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വീടുകളിൽ ലഭിക്കുന്ന ആഹാരത്തിലെ പോഷണക്കുറവ് പരിഹരിക്കുന്നതിന് , അംഗൻവാടികൾ വഴി അനുപൂരക പോഷകാഹാര പരിപാടി നടപ്പിലാക്കി വരുന്നു . ആറുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ശരിയായ വളർച്ചക്ക് , 500 കിലോ കലോറി ഊർജ്ജവും 12 ഗ്രാമിനും 15 ഗ്രാമിനുമിടയിൽ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ദിവസവും നൽകേണ്ടതുണ്ട് . ആറ് മാസം മുതൽ ആറുവയസ്സുവരെ ഗുരുതരമായ പോഷണക്കുറവുള്ള കുട്ടികൾക്ക് 800 കിലോ കലോറി ഊർജ്ജവും 20 മുതൽ 25 ഗ്രാം വരെ പ്രോട്ടീനും അടങ്ങിയ പോഷകാഹാരം നൽകണം . ഈ അളവിൽ പോഷകമുള്ള ആഹാരമാണ് അംഗൻവാടി വഴി കുട്ടികൾക്ക് നൽകുന്നത് . കുട്ടികളെ കൂടാതെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അംഗൻവാടികൾ വഴി 600 കിലോ കലോറി ഊർജ്ജവും 18-നും 20 ഗ്രാമിനുമിടയിൽ മാംസവും ലഭിക്കുന്ന പോഷകാഹാരം നൽകുന്നുണ്ട് . മൂന്നു വയസ്സുള്ള കുട്ടികൾക്ക് കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന പോഷക സമൃദ്ധമായ ' ന്യൂട്രിമിക്‌സ് ' ഭക്ഷ്യമിശ്രിതം വീടുകളിലേക്ക് കൊടുത്തുവിടുന്നുണ്ട് . അംഗൻവാടിയിലെത്തുന്ന പ്രീ സ്‌കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം , ഉച്ചഭക്ഷണം , ജനറൽ ഫീഡിംഗ് എന്നിങ്ങനെ മൂന്നുതരം പോഷകാഹാരം നൽകുന്നു . അംഗൻവാടികളിലെ പോഷകാഹാര വിതരണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായതിനാൽ പദ്ധതികളിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട ആഹാരം ഗുണഭോക്താക്കൾക്ക് നൽകുന്നു . കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണവും , അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് , സംസ്ഥാനത്തെ തെരഞ്ഞെടുത്ത അംഗൻവാടികളിൽ , ' സബല ' ' കിഷോരി ശക്തിയോജന ' എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് . ഈ പദ്ധതികൾ പ്രകാരം , പോഷകാഹാരം , ഇരുമ്പ് സത്ത് ഗുളികകൾ , ആരോഗ്യ പരിശോധന , കൗൺസലിംഗ് , ജീവിത നൈപുണി വിദ്യാഭ്യാസം , തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ അംഗൻവാടികൾ വഴി കുമാരിമാർക്ക് ലഭിക്കുന്നു . ഓരോ അംഗൻവാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നുണ്ട് . കൗമാര പ്രായക്കാരയ പെൺകുട്ടികളുടെ കൂടിച്ചേരലുകൾക്ക് ഈ ' അഡോളസന്റ് ക്ലബ്ബുകൾ ' വഴിയൊരുക്കുന്നു . ബോധവൽക്കരണ പരിപാടികൾ , കലാ- കായിക പ്രവർത്തനങ്ങൾ തുടങ്ങി പൊതുജന പങ്കാളിത്തത്തോടു കൂടിയ നിരവധി പരിപാടികൾ ഈ ക്ലബ്ബുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു . നേതൃഗുണവും വ്യക്തിത്വവും വികസിപ്പിച്ച് കർമോത്സുകരും , സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരാക്കുന്നതിൽ ' കുമാരി സമിതികൾ ' പ്രധാന പങ്കുവഹിക്കുന്നു . അംഗൻവാടികളിൽ ഓരോ മാസവും ചേരുന്ന അമ്മമാരുടെ യോഗങ്ങളിൽ ആരോഗ്യ പ്രവർത്തകരും മറ്റ് വിദഗ്ദരും പങ്കെടുക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു . സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ നടപ്പിലാക്കുന്ന ആശ്വാസ കിരണം , സ്‌നേഹപൂർവം തുടങ്ങിയ പദ്ധതികളുടെ അപേക്ഷകൾ അംഗൻവാടികൾ വഴി ഇന്ന് ലഭിക്കും . കൃത്യമായ ഇടവേളകളിൽ , കുട്ടികളുടെ തൂക്കമെടുത്ത് , തൂക്കം അടയാളപ്പെടുത്തുന്ന ' ഗ്രോത്ത് ചാർട്ടുകൾ ' അംഗൻവാടികളിൽ സൂക്ഷിക്കുന്നുï് . കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള തൂക്കം രേഖപ്പെടുത്തുന്ന ഈ ഗ്രാഫ് കുട്ടികളുടെ പോഷണ നിലവാരം മനസ്സിലാക്കുന്നതിനും അതനുസരിച്ച് പോഷകാഹാരം നൽകുന്നതിനും സഹായിക്കുന്നു . അംഗൻവാടികളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും അംഗൻവാടി തലത്തിൽ ' വെൽഫെയർ കമ്മറ്റികൾ ' പ്രവർത്തിക്കുന്നുണ്ട് . ഗ്രാമങ്ങളിൽ , ഗ്രാമപഞ്ചായത്ത് മെമ്പറും നഗര പ്രദേശങ്ങളിൽ വാർഡ് കൗൺസിലറുമാണ് ഈ കമ്മറ്റിയുടെ മെമ്പർമാർ . അംഗൻവാടി വർക്കറാണ് സമിതിയുടെ കൺവീനർ . വെൽഫെയർ കമ്മറ്റി അംഗങ്ങൾക്കും , കുട്ടികൾക്കും മറ്റും വിനോദയാത്രകളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കാൻ ഈ സമിതികൾ ശ്രദ്ധിക്കാറുണ്ട് . സ്വാതന്ത്യദിനം , റിപ്പബ്ലിക് ദിനം , ഗാന്ധി ജയന്തി , ശിശുദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതും വെൽഫയർ കമ്മറ്റിയുടെ നേതൃത്വത്തിലാണ് . മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന അംഗൻവാടി പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ഓരോ വർഷവും അവാർഡുകൾ നൽകിവരുന്നു . അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി , അംഗൻവാടികളുമായി ബന്ധപ്പെട്ട ചില ചുമതലകൾ ത്രിതല പഞ്ചായത്തുകൾക്ക് കൈമാറിയതോടെ , അംഗനവാടികളുടെ ഭൗതികസാഹചര്യവും ഗുണമേന്മയും ഗണ്യമായി വർധിച്ചിട്ടുണ്ട് . എങ്കിലും സ്വന്തമായ കെട്ടിടം , കുടിവെള്ള സൗകര്യം , വൈദ്യുതി , കളിസ്ഥലം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന അംഗനവാടികൾ നമ്മുടെ നാട്ടിലുണ്ട് . സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളുടെ ജീവിതത്തിൽ പുരോഗമനപരമായ മാറ്റം വരുത്താൻ അംഗൻവാടികൾക്ക് കഴിഞ്ഞിട്ടുണ്ട് . കുട്ടികളുടെയും സ്ത്രീകളുടെയും ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനത്തിനും ശാക്തീകരണത്തിനുമുള്ള വികസന കേന്ദ്രങ്ങളായി അംഗൻവാടികൾ മാറിക്കഴിഞ്ഞു . അംഗൻവാടികളുടെ പ്രവർത്തനം വ്യാപകമായി ഇന്ത്യ മുഴുവനുണ്ടെങ്കിലും അത് സാർവത്രികമായിക്കഴിഞ്ഞിട്ടില്ല . എല്ലാ ഗ്രാമങ്ങളിലും ആവശ്യമായ അംഗൻവാടികൾ ഇനിയും നിർമ്മിച്ചുകഴിഞ്ഞിട്ടില്ല . 16 ലക്ഷം അംഗൻവാടികളെങ്കിലും വേണം ഇന്ത്യയിൽ ആകെ . പക്ഷെ അതിനുള്ള പണം കണ്ടെത്താൻ നിലവിൽ ഇന്ത്യ ഗവണ്മെന്റിനു പ്രയാസമാണ് . അംഗൻവാടികളിൽ പലതിലും ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഭൂരിപക്ഷവും വളരെ ദരിദ്രരായ സ്ത്രീകളാണ് . അവർക്ക് സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ സ്ഥിര വരുമാനമോ ആവശ്യമായ ശംബളമോ വിരമിക്കൽ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല . അംഗൻവാടി തൊഴിലാളികളുടെ പ്രക്ഷോഭങ്ങളും പൊതുചർച്ചകളും നടന്നുവരുന്നുണ്ട് . സാമുഹ്യമായ കുറ്റകൃത്യങ്ങളും മറ്റും ഇവർക്കു നേരിടേണ്ടതായി വരുന്നുണ്ട് . 2008 - 2009 കാലത്ത് അന്നത്തെ സർക്കാർ അംഗൻവാടി തൊഴിലാളികളിൽ വർക്കർക്ക് 1500 രൂ . സഹായിക്ക് 750 രൂ . കൂട്ടിക്കൊടുത്തു . 6600 ആയിരുന്ന വർക്കറുടെ ഓണറേറിയം 10000 ആക്കി . ഹെൽപ്പറുടേത് 5100രൂപ 7000 ആക്കി കൂട്ടി . മറ്റു സർക്കാരുകളും ഈ രീതിയിലേയ്ക്കു മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട് . 2008ൽ അംഗൻവാടിയിൽ നൽകുന്ന ഭക്ഷണത്തിൽ പാക്കു ചെയ്ത ബിസ്ക്കറ്റ് പോലുള്ള ഭക്ഷണം കുട്ടികൾക്കു നൽകണോ എന്ന് ചർച്ച ചെയ്തിരുന്നു . അമർത്യസെൻ പോലുള്ളവർ ഇതിനെ എതിർത്തു . ഇത് കുട്ടികൾ ഇത്തരം ഭക്ഷണം മാത്രം കഴിക്കുന്ന സ്ഥിതിയിലേയ്ക്കു മാറും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു . സ്വകാര്യമേഖലയുമായിച്ചേർന്ന് ഈ വിഭാഗം പ്രവർത്തിക്കാനും ആലോചന വന്നിട്ടുണ്ട് . കേന്ദ്രസർക്കാർ ഈ മേഖലയെ കമ്പ്യൂട്ടർവത്കരിക്കാൻ ശ്രമം നടത്തിത്തുടങ്ങിയിട്ടുണ്ട് . അതുവഴി അംഗൻവാടിയിൽ ശേഖരിക്കുന്ന ഡാറ്റ വേഗം കൈമാറാനും സൂക്ഷിച്ചുവയ്ക്കാനുമാകും . അതിനായി അംഗൻവാടികൾക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ നൽകാനും തീരുമാനിച്ചു . ഇതിന്റെ ഭാഗമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളായ ഉത്തർ പ്രദേശ് , ബിഹാർ , രാജസ്ഥാൻ , ഓഡിഷ , ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ അംഗന്വാടികളെ ആദ്യ ഘട്ടത്തിൽ ഡിജിറ്റലൈസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട് . സമഗ്ര ശിശുവികസനസേവനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊഴിച്ച് , അംഗൻവാടികളുടെ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയില്ല . കേന്ദ്ര സർക്കാർ 200,000 അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കാൻ . 450,000 വച്ച് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം കൊടുത്തുവരുന്നുണ്ട് . കേന്ദ്രവും അതതു സംസ്ഥാനവുമായി 75:25 എന്ന രീതിയിലാണ് ഇതിന്റെ തുക കണ്ടെത്തുന്നത് . 2000/ രൂപ വരെമെഡിക്കൽ സഹായം 10,000/ രൂപ വരെഗൃഹനിർമ്മാണ അഡ്വാൻസ് ഹോണോറേറിയം 30 മാസം വരെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വായ്പ- 1000/ രൂപ വരെമരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം- 10,000/ രൂപ വരെപെൻഷൻ അംഗൻവാടി ജീവനക്കാർക്ക് പ്രതിമാസം 500/ രൂപയും സഹായികൾക്ക് പ്രതിമാസം 300/ രൂപയുംഅംഗൻവാടി ജീവനക്കാർ/സഹായികളുടെ മക്കൾക്കൂള്ള വിദ്യാഭ്യാസ പുരസ്കാരംഒന്നാം സമ്മാനം- 500/ രൂപരണ്ടാം സമ്മാനം-300/ രൂപമൂന്നാം സമ്മാനം-200/ രൂപറിട്ടയർമെന്റ് ആനുകൂല്യം- അംഗത്തിന്റെ സംഭാവന 11 % പലിശ തതുല്യ സർക്കാർ സംഭാവന . അംഗൻവാടി തൊഴിലാളിക്കു ലഭിക്കുന്ന കൂലി വളരെ തുച്ഛമാണ് . മാത്രമല്ല ആവശ്യമായ പരിശീലനം ലഭിക്കാത്ത അംഗൻവാടി പ്രവർത്തകർക്ക് ശരിയായ സേവനം നൽകാൻ കഴിയുന്നില്ല . അംഗൻവാടി തൊഴിലാളിയുടെ വേതനം 10000 രൂപയായി ഉയർത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വർധിച്ച ശമ്പളം കിട്ടിത്തുടങ്ങിയില്ല …
| false |
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്ന് വിയറ്റ്നാം . ഈ കൊച്ചുരാജ്യത്തെ സഞ്ചാരികളുടെ പട്ടികയിൽ ഒന്നാമതെത്തിച്ച ഒട്ടേറെ ഇടങ്ങൾ വടക്കൻ വിയറ്റ്നാമിലുണ്ട് . അതിൽ പ്രധാനപ്പെട്ടതാണ് തെക്കൻ െെചനസമുദ്രത്തിൽ അതിർത്തി തിരിക്കുന്ന ചുണ്ണാമ്പ് ഗിരിനിരകൾ . കടലോരം ചേർന്നു കടൽക്കുതിരയുടെ ആകൃതിയിൽ കിടക്കുന്ന ഉപദ്വീപിന്റെ കിരീടത്തിലെ രത്നങ്ങളാണ് ചുണ്ണാമ്പുപാറകൊണ്ടു പ്രകൃതി നിർമിച്ച ദ്വീപസമൂഹങ്ങൾ . വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ചുണ്ണാമ്പുപാറകൾക്കു ചുറ്റും നിശ്ചലമായ നീലക്കടൽ … ഡ്രാഗൺ മുട്ടയിട്ട കടൽ ഭൂമിയെ രക്ഷിക്കാൻ നാഗലോകത്തു നിന്ന് അവരോഹണം ചെയ്ത ഒരു വ്യാളിയുടെ മിത്തുമായി ബന്ധപ്പെട്ടിരിക്കുന്നു ഹാലോങ്ങ് ബേയുടെ പുരാവൃത്തം . തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ പുരാവൃത്തങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിറകും ശൽകങ്ങളുമുള്ള , തീ തുപ്പുന്ന ജീവിയാണ് ഡ്രാഗൺ . കേരളക്കരയുടെ പ്രിയങ്കരനായ പുണ്യാളൻ സെന്റ് ജോർജ് നിഗ്രഹിക്കുന്നതും ഡ്രാഗണെയാണ് . പണ്ടു , വിയറ്റ്നാമിൽ ജനവാസം തുടങ്ങിയ കാലത്ത് ആ നാട് കടലിൽക്കൂടി നിരന്തരം ശത്രുക്കളുടെ ആക്രമണത്തിനു വിധേയമായിരുന്നു . സഹികെട്ട ജനങ്ങൾ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദൈവങ്ങളോട് വ്യാളീമാതാവിനെ തങ്ങളുടെ രക്ഷയ്ക്ക് അയക്കാനായി പ്രാർത്ഥിച്ചു . ഡ്രാഗൺമാതാവ് ഉടനടി ഭൂമിയിൽ എത്തുകയും ശത്രുക്കളെ പരാജയപ്പെടുത്തി ഓടിക്കുകയും ചെയ്തു . പോരാട്ടത്തിനിടയിൽ അഗ്നിസ്ഫുലിംഗങ്ങളോടൊപ്പം ഡ്രാഗൺ തുപ്പിയ രത്നങ്ങളും മരതകങ്ങളും ഭൂമിയിൽ വീണ് വിവിധ ആകൃതിയിലുള്ള ദ്വീപുകളായി പരിണമിച്ചുവത്രേ . ഈ ദ്വീപുകളിൽ ആയിരക്കണക്കിനു മുട്ടയിട്ട ഡ്രാഗൺ , മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാഗലോകത്തേക്ക് മടങ്ങി . മനുഷ്യരൂപത്തിൽ ഈ ദ്വീപുകളിൽതന്നെ തുടർന്നും വസിച്ച വ്യാളികളുടെ പിൻമുറക്കാരാണത്രേ ഇന്നത്തെ ഹാലോങ്ങ് ബേ നിവാസികൾ . ഈ ദ്വീപുകളിലെ ഗുഹകളിൽ 7000 വർഷം മുമ്പ് മുതൽ ജനവാസം ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട് . 1994ൽ ഹാലോങ്ങ് ദ്വീപുകളെ യുനെസ്കോയുടെ ലോക െെപതൃകപട്ടികയിൽ ഉൾപ്പെടുത്തി . വലിയ യാനപാത്രങ്ങൾക്കു കടന്നുപോകാനാവാത്തതുകൊണ്ടു ശാന്തമായി ദിവസങ്ങൾ ചെലവഴിക്കാവുന്ന ഒരിടമാണു ഹാലോങ്ങ് ബേ . 1553 ച . കി . മീ . ചുറ്റളവിലാണു മാലകോർത്തപോലെ പക്ഷേ , തമ്മിൽതൊടാതെ ദ്വീപുകൾ നിലകൊള്ളുന്നത് . ഇവയിൽ 40 എണ്ണത്തിൽ ആൾപ്പാർപ്പുണ്ട് . മറ്റു പലതിലും കടൽ കോറലുകൾ , ഒൗഷധഗുണമുള്ള നിറമുള്ള കൂണുകൾ , അപൂർവസസ്യജാലം , ഗുഹകളിൽ വളരുന്ന കുരങ്ങ് , മലയണ്ണാൻ , അപൂർവ മത്സ്യയിനങ്ങൾ , കണ്ടൽക്കാടുകൾ , ഭക്ഷ്യയോഗ്യമായ കടൽപ്പായലുകൾ എന്നിവ സംരക്ഷിക്കപ്പെട്ടുപോരുന്നു . ഹാനോയ് , നോയ്ബായ് എയർപോർട്ടിൽ നിന്നും ഇവിടേക്ക് 200 കി . മീ . ദൂരമുണ്ട് . വടക്കൻ വിയറ്റ്നാമിലെ പർവതനിരകളും കൃഷിയിടങ്ങളും താണ്ടിയാണു യാത്ര . നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും . ഇടയ്ക്കിടെ ചെറിയ പട്ടണങ്ങൾ . പൊങ്ങുതടിയിലെ ദ്വീപുകൾ പല ആകൃതിയും വലിപ്പവും സ്വഭാവ വിശേഷങ്ങളും ആണ് ഹാലോങ്ങ് ബേയിലെ ഓരോ ദ്വീപിനും . വടക്കുകിഴക്കുള്ള ബജ് തു ലോങ് ബേയിലാണ് ഏറ്റവും വലിയ വ്യാളികുഞ്ഞു വളർന്നതത്രേ ! നാഷണൽ പാർക്കായ കാറ്റ് ബാ തെക്കുവടക്കായി കിടക്കുന്നു . ഈ ദ്വീപിലാണ് അപൂർവ ജന്തു സസ്യജാലങ്ങൾ സംരക്ഷിക്കപ്പെട്ടുപോരുന്നത് . വുങ് വിയേങ്ങിൽ 300 പേർ ഫ്ളോടിങ് ഫിഷിങ് വില്ലേജിൽ കടലിൽ തമ്പടിച്ചിരിക്കുന്നു . മീൻപിടുത്തം തകൃതിയായി നടത്തുന്ന ഇവരാണ് നമ്മെ ചെറിയ വള്ളങ്ങളിൽ ദ്വീപിൽ കൊണ്ടുനടക്കുന്നത് . കടലിൽ പൊങ്ങിക്കിടക്കുന്ന കൊച്ചുവീടുകളിൽ കാവൽക്കാരായി പുഡിൻ ഇനം കുഞ്ഞൻ നായ്ക്കളെക്കണ്ടു . കടലിൽ നീന്തുവാൻ വശമുള്ള ഇവ അമേരിക്കക്കാർ കുഴിച്ചിട്ട െെമനുകളുടെ സമീപത്തുകൂടിയുള്ള സഞ്ചാരം വിലക്കുന്നു , അപകട മുന്നറിയിപ്പ് നൽകുന്നു . വുങ് വിയേങ് ഗ്രാമമാണ് കടലിൽ പൊങ്ങുതടിയിൽ പണിത ജനപദം . ബായ് തു ലോങ് ബേയിലാണിത് . സാധനങ്ങൾ െെകമാറ്റം ചെയ്യപ്പെടുന്നത് ഇവിടെയാണ് . മാറ്റച്ചന്തയിൽ മീനിനു പകരം അരിയും മണ്ണെണ്ണയും പലവ്യഞ്ജനങ്ങളും . 50 വീടുകളിൽ 300 പേർ . ഇവരിൽ നൂറു പേർ കുട്ടികളാണ് . പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഇവിടെ വസിക്കുന്നവരുടെ തലമുറയാണ് . കൂന്തൽവേട്ടയ്ക്കായി രാത്രികാലങ്ങളിൽ ഇവരോടൊപ്പം തങ്ങുന്ന ടൂറിസ്റ്റുകളുണ്ട് . മൂന്നു തട്ടുള്ള കപ്പൽവീട് പതിനൊന്നു മണിക്ക് ഒരു ബോട്ടിൽ നിന്നും കപ്പലിലേക്ക് കയറിയപ്പോൾ അവിടെ പ്രതീക്ഷിച്ചതിലും അധികം സൗകര്യം . ഏവരും െെലഫ് ജാക്കറ്റ് ധരിച്ചാണു ബോട്ടിൽ യാത്ര ചെയ്തത് . പെലിക്കൺ ക്രൂയിസ് എന്നാണിതിനെ വിളിക്കുന്നത് . ഒരേ ദിശയിലേക്ക് നീങ്ങുന്ന യാനപാത്രങ്ങളുടെ നിര . മീക്കുങ്ങ് ഗുഹ , മങ്കി ഐലൻഡ് , ഷ്റൈൻ അറ്റ് വിർജിൻ കേവ് എന്നിവ കൂടാതെ ചോ ഡ ഐലൻഡ് , സ്വാൻ ഐലൻഡ് , ബാ ഹാങ് ഫ്ലോട്ടിങ് വില്ലേജ്,സുങ് സോട്ട് ഹുഹ എന്നിവയൊക്കെ കാഴ്ചകളിൽപ്പെടുന്നു . സുരക്ഷിതമായ ഒരു സങ്കേതമാണ് സുങ്ങ് സോട്ട് ഗുഹ . 10000 ചതുരശ്രമീറ്റർ വലിപ്പമുള്ള ഗുഹയുടെ നീളം 200 മീറ്ററും മൂന്നു അറകൾ ഉള്ളതുമാണ് . രണ്ടാമത്തെ ഗുഹയിലാണ് ചുണ്ണാമ്പുപാറകൾ കൊത്തിപ്പണിത അേനകം ശില്പങ്ങളുള്ളത് . യുഗങ്ങൾ കൊണ്ടു രൂപപ്പെട്ട ഗുഹയിൽ തണുപ്പുണ്ട് . പുറത്തെ ബഞ്ചിൽ കാറ്റുകൊണ്ടിരിക്കുന്ന വിദേശികൾ . ഞങ്ങളൊക്കെ ഗുഹയ്ക്കുള്ളിൽ നിന്നു ചിത്രങ്ങളെടുത്തു . പൊന്നിന്റെ നിറമാർന്ന ജ്വലിക്കുന്ന ഗുഹാതലം . ജങ്ക് ബോട്ട് എന്നാണ് ഈ കൊച്ചു കപ്പലിനെ വിളിക്കുന്നതെങ്കിലും മുറികൾ പഞ്ചനക്ഷത്ര േഹാട്ടലിലേതുപോലെയാണ് . മൂന്നു പായ്മരങ്ങളുള്ള ചെറിയ കപ്പൽ . അലങ്കരിച്ച ഹാളുകൾ , കാബിനുകൾ , ഹൃദ്യമായി പെരുമാറുന്ന സ്റ്റാഫ് . ഇടയ്ക്ക് കയാക്കിങ്ങും യോഗയും . തായ്ച്ചി എന്ന തായ് ലന്റ് കളരി യോഗയോട് സാമ്യമുള്ളതാണ് . ഞങ്ങളോടൊപ്പം കാനഡയിൽ നിന്നെത്തിയ കുറേ ടൂറിസ്റ്റുകൾ ഈ പരിശീലനത്തിൽ പങ്കുചേർന്നു . അകലെ അസ്തമയ ചിത്രങ്ങളെടുക്കാൻ ഞങ്ങൾ മുകൾതട്ടിൽ തമ്പടിച്ചു . മലകൾക്കിടയിൽ തീക്കുണ്ഡം എരിയുന്നതുപോലെ എരിഞ്ഞടങ്ങുന്ന സൂര്യൻ . കപ്പലിലെ രാത്രി അസ്തമയമായപ്പോൾ മലയിടുക്കിലെ നിശ്ചലതടാകത്തിൽ കപ്പൽ നങ്കൂരമിട്ടു . മുകളിലെ തട്ടിൽ ‘ ഹാപ്പി ഹവർ ’ ആണെന്നും ഒന്നെടുത്താൽ ഒന്നു ഫ്രീയെന്നും കേട്ടപ്പോൾ ആളുകൾ അങ്ങോട്ട് കുതിച്ചു . പാട്ടും നൃത്തവുമായി വിദേശികളുടെ ഒരു സംഘം അപ്പർ ഡെക്കിൽ നില്പുണ്ടായിരുന്നു . ഇരുട്ടു വീഴുമ്പോൾ കൊച്ചുവള്ളങ്ങൾ കടന്നുപോകുമെന്നല്ലാതെ മറ്റു ചലനങ്ങളൊന്നും തന്നെയില്ല . പക്ഷികൾ നിരയിട്ടു പറന്നു ചുണ്ണാമ്പ് പാറകളുടെ വിടവിൽ സമൃദ്ധമായ കണ്ടലുകളിൽ ചേക്കേറി . ഡ്രാഗൺ ഇറങ്ങിയ കടലിടുക്കിൽ കാവൽക്കാരെപ്പോലെ പാറക്കുഞ്ഞുങ്ങൾ നിലകൊണ്ടു , ഒരു ചതുരംഗക്കളത്തിലെ കരുക്കൾപോലെ .
| false |
വ്യക്തിയുടെ പേര് തെറ്റാണെന്ന് മാത്രമല്ല . വിക്കിയിൽ അദ്ദേഹത്തിന് പേജുമുണ്ട് . . കേരളത്തിലെ പ്രശസ്ത സിനിമ നിരൂപകൻ,നിരവധി സിനിമ പഠന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്
| false |
ഡയാന ഗെററോ ഒരു അമേരിക്കൻ അഭിനേത്രിയും കഥാകൃത്തുമാണ് . നെറ്റ്ഫ്ലിക്സ് വിനോദ കമ്പനി നിർമ്മിച്ച ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് എന്ന ടെലിവിഷൻ പരമ്പരയിൽ മാരിറ്റ്സ റാമോസ്എന്ന കഥാപാത്രവും ജയിൻ ദ വിർജിൻ എന്ന ടെലിവിഷൻ പരമ്പരയിൽ ലിന എന്ന കഥാപാത്രവും പ്രശസ്തമാണ് . ബൊസ്റ്റോണിൽ വളർന്ന ഗെററോ തന്റെ കുടുംബങ്ങളെ കൊളംബിയയിലേക്ക് നാടുകടത്തപ്പെട്ട ശേഷം തനിയെ അവിടെത്തന്നെ തുടർന്നിരുന്നു . ഒരു കോമഡി സീരീയൽ ആയ ഓറഞ്ച് ഈസ് ന്യൂ ബ്ലാക്ക്-ലെ മികച്ച അഭിനയത്തിന് തുടർച്ചയായി മൂന്ന് പ്രാവശ്യം സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡിന് അർഹയായി . ഗെററോയ്ക്ക് പതിനാലു വയസ്സുള്ളപ്പോൾ മാതാപിതാക്കളെ തടവിലാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു . ഗെററോയുടെ ഓർമ്മക്കുറിപ്പുകളിൽ " രാജ്യത്തെ ഞങ്ങൾ സ്നേഹിക്കുന്നു : എന്റെ കുടുംബം വിഭജിക്കപ്പെട്ടതാണ് . " എന്നു പറയുന്ന ഡയാന ഇമിഗ്രേഷൻ പരിഷ്കരണത്തിനുള്ള അഭിഭാഷകയായി പ്രവർത്തിക്കുന്നു . ന്യൂജേഴ്സിയിൽ ജനിച്ച ഗെററോ മസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ കൊളംബിയൻ മാതാപിതാക്കളാണ് വളർത്തിയത് . യുഎസ് പൌരത്വമുള്ള അവളുടെ കുടുംബത്തിലെ ഏക അംഗമെന്ന നിലയിൽ അവൾ അമേരിക്കയിൽ തന്നെ തുടർന്നു . 14 വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കളും സഹോദരനും നിയമപരമായ പൗരത്വം പിന്തുടരുന്നതിൽ പരാജയപ്പെട്ടതിനാൽ കൊളംബിയയിലേക്ക് നാടുകടത്തപ്പെട്ടു . ഗെററോ പിന്നീട് കുടിയേറ്റ പരിഷ്കരണത്തിനുള്ള ശക്തമായ ഒരു അഭിഭാഷകയായി തീർന്നു . ബോസ്റ്റണിലെ ജമൈക്ക പ്ലെയിനിലും റോക്സ്ബറി അയൽപക്കങ്ങളിലും ഉള്ള മറ്റ് കൊളംബിയൻ കുടുംബങ്ങൾ ചേർന്ന് ഗെററോയെ വളർത്തി . ബോസ്റ്റൺ ആർട്സ് അക്കാദമിയിലും , ആർട്ട്സ് ഹൈസ്കൂളിലുമൊക്കെ അവർ സംഗീത വിഭാഗത്തിലും പ്രദർശന കലയിൽ പങ്കെടുത്തിരുന്നു . അവളുടെ ഹൈസ്കൂൾ പ്രവർത്തനങ്ങളിൽ , അവർ ജാസ് സംഘത്തോടൊപ്പം പാടാൻ തുടങ്ങുകയും കോളേജിലെ രാഷ്ട്രീയവുമായി ആശയവിനിമയം നടത്തുന്നതിൽ അവൾ മുൻകൂട്ടി ശ്രമിച്ചിരുന്നു . കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം അവരുടെ ആദ്യ ജോലി ഒരു നിയമകാര്യാലയത്തിലായിരുന്നു . 2010-ൽ 24-ാമത്തെ വയസ്സിൽ ഗെററോ അഭിനയ ജീവിതം പിൻതുടരുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു . അതേ വർഷം , ബോസ്റ്റണിലെ ആർ ആൻഡ് ബി ഗായകനായ ലൂയി ബെല്ലൊയുടെ " ഫേസസ് " എന്ന ഗാനത്തിനു വേണ്ടി സംഗീത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു . 2011-ൽ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറുകയും സൂസൻ ബാറ്റ്സൺ സ്റ്റുഡിയോയിൽ നിന്നും അഭിനം പഠിക്കുകയും അവിടെ അവരുടെ മാനേജർ ജോഷ് ടെയിലറെ കണ്ടുമുട്ടുകയും ചെയ്തു . 2012-ൽ , ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് എന്ന ടെലിവിഷൻ പരമ്പരയിൽ കൊളംബിയൻ വേരുകളും ബ്രോൺസ് -ബ്രെഡ് സ്വഭാവവുമുള്ള മാരിറ്റ്സ റാമോസ് എന്ന കഥാപാത്രത്തെ ഗെററോ അവതരിപ്പിച്ചിരുന്നു . സീസൺ 2-ൽ , ഒരു കോമഡി പരമ്പരയിൽ മികച്ച അഭിനയത്തിനുള്ള 21-ാമത് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡും ലഭിച്ചിരുന്നു . തുടർന്നും ഒരു ഹാസ്യ പരമ്പരയിലുള്ള മികച്ച അഭിനയത്തിനുള്ള അംഗീകാരമായി 22 -ാമത് സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡും , 23-ാമത് സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡും നേടുകയുണ്ടായി . 2014-ൽ ഗെററോ ജയിൻ ദ വിർജിൻ എന്ന സി . ഡബ്ല്യു . പരമ്പരയിലെ ഒരു ആവർത്തന റോളിൽ അഭിനയിച്ചിരുന്നു . 2015 ഫെബ്രുവരിയിൽ , ഗെററോ സൂപ്പർ ക്ലൈഡിനുവേണ്ടിയുള്ള സിബിഎസ് ടെലിവിഷൻ പൈലറ്റിലെ വനിതാകഥാപാത്രമായി . എന്നാൽ പരമ്പരയ്ക്കായി ഈ പരിപാടി തെരഞ്ഞെടുക്കപ്പെട്ടില്ല . 2017- ൽ സുപ്പീരിയർ ഡോനട്ട്സിൽ രണ്ടാം സീസണിൽ ഗെററോയ്ക്ക് സ്ഥിരമായ വേഷം ലഭിച്ചിരുന്നു . ഇമോട്ടിക്കോൺ , പീറ്റർ ആൻഡ് ജോൺ , ഹാപ്പി യെമ്മി ചിക്കൻ എന്നീ ചിത്രങ്ങളിൽ ഗെററോ പ്രത്യക്ഷപ്പെട്ടിരുന്നു . 2018- ൽ ബിയോണ്ട് കൺട്രോൾ , ഗോഡ്മദർ എന്നീ ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിരുന്നു . 2016- ൽ , ഗെററോ ഇൻ ദി കണ്ട്രി വി ലവ് : മൈ ഫാമിലി ഡിവൈഡഡ് എന്ന പേരിൽ തന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും അവരെ നാടുകടത്തുകയും ചെയ്തതിനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് പുറത്തിറക്കി . ഈ പുസ്തകം എഴുതിയത് മിഷേൽ ബർഫോർഡും കൂടി ചേർന്ന് ആയിരുന്നു . ഹെൻട്രി ഹോൾട്ട് ആൻഡ് കമ്പനിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് . ജെന്നി സ്നിഡർ ഉർമാൻ , ബെൻ സിൽവർമാൻ , പോൾ സൈറട്ടോ എന്നിവർ ചേർന്ന് നിർമ്മിച്ച ഗെററോയുടെ സ്മരണയുടെ അടിസ്ഥാനത്തിലുള്ള ഒരു നാടകമാണ് രൂപകൽപ്പന ചെയ്ത് . സ്നൈഡർ കൂടെ ഷോറണ്ണർ ആയി ചേർത്തിരുന്നു . തുടക്കത്തിൽ ഗെററോയുടെ നേതൃത്വത്തിൽ അഭിനയിക്കാനായി ചിട്ടപ്പെടുത്തിയിരുന്നു . 2017- ൽ സിബിഎസ് പദ്ധതി വിജയിപ്പിക്കാനായി തീരുമാനിച്ചു എങ്കിലും പിന്നീട് അത് ഫോക്സ് ഏറ്റെടുക്കുകയായിരുന്നു . 2018 ജനുവരിയിൽ പരമ്പരയ്ക്കുവേണ്ടി ഒരു പൈലറ്റു പോലും ഓർഡർ ചെയ്യപ്പെട്ടില്ല .
| false |
ഇമെയില്‍ , ചാറ്റ് , ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയ എന്നീ കേവലസംജ്ഞകളുടെ ബലത്തില്‍ കഥകളും നോവലുകളും , ' സൈബര്‍ ഫിക്ഷന്‍ ' ആക്കുന്ന നമ്മുടെ ഭാഷയിലെ രീതി തീര്‍ത്തും ബാലിശമാണ് . ' സൈബര്‍ പങ്ക് ' നോവലുകളുടെ ചിട്ടവട്ടത്തിന്റെ വികലമായ അനുകരണം പോലും ആവാത്ത സൃഷ്ടികളെ സൈബര്‍ കഥകളായി പരിഗണിക്കുന്ന രീതി ആക്ഷേപകരം എന്ന് പറയേണ്ടി വരും . 1 ലോകമെന്നത് അനുഭവങ്ങളുടെ സഞ്ചയവും അവയെ സംബോധന ചെയ്യലും ആണെന്ന വിചാരം ദൃഢമാണ് . ഈ അനുഭവങ്ങളുടെ സമഗ്രമായ പ്രതിഫലനമായി സാഹിത്യം പ്രതിനിധാനം ചെയ്യുന്ന ഭൂമികയെ നോക്കിക്കാണാറുണ്ട് . ദേശം , കാലം , വംശം , ചരിത്രം , മനുഷ്യബന്ധങ്ങള്‍ , തത്വചിന്താപരമായ ജീവിതവൃത്തങ്ങള്‍ തുടങ്ങിയ തുറസ്സുകളിലൂടെയുള്ള സാഹിത്യകാഴ്ചകളുടെ ആഴവും പരപ്പും കൃത്യമായി നമുക്ക് അറിയാം . നാനാവിധ സന്ദര്‍ഭങ്ങളിലൂടെ സന്തോഷിക്കുകയും വിറങ്ങലിക്കുകയും ചെയ്യുന്ന മനുഷ്യന്റെ നിസ്സഹായതയും നിസ്സംഗതയും ക്‌ളാസ്സിക് കൃതികളില്‍ നാം അഭിമുഖീകരിച്ചു . ബന്ധങ്ങളുടെ അക്ഷരത്തെറ്റുകളെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു വെയ്ക്കാന്‍ നോവലുകളിലെയും കഥകളിലെയും അക്ഷരങ്ങള്‍ക്ക് സാധിക്കാറുമുണ്ട് . മനുഷ്യനെ പ്രതിനിധീകരിക്കുന്ന ഇടത്തിന്റെ അവബോധവും രാഷ്ട്രീയവും ചിന്തയും ആയി സാഹിത്യം ഉറച്ചു നില്‍ക്കുന്നു . വിപ്ലവത്തിന്റെ അലയൊലികളെയോ പ്രത്യയശാസ്ത്രത്തിന്റെ തീവ്ര പരികല്‍പനകളെയോ യുക്തിബോധത്തിന്റെ അടരുകളെയോ സാഹിത്യം അവതരിപ്പിച്ചപ്പോള്‍ അതിനു കൈവന്ന സാമൂഹികമാനത്തിനെ ലോകം അംഗീകരിച്ചു . നിരാശതാവിചാരവും അസ്തിത്വദുഃഖവും ദൈവശാസ്ത്രതര്‍ക്കവും അടങ്ങുന്ന യുക്തിമണ്ഡലത്തിലെ വിവിധ തരം ആശയങ്ങളെ ഉരച്ചു നോക്കുന്ന ഉരകല്ലായ സാഹിത്യം എന്ന മണ്ഡലത്തിലെ ചില വ്യത്യസ്ത ഇടങ്ങളെ കൂടി കൃത്യതയോടെ അടയാളപ്പെടുത്തേണ്ടതുണ്ട് . സമയം , സ്ഥലം , കാലം , യഥാര്‍ത്ഥലോകം , മനുഷ്യര്‍ എന്നിങ്ങനെ യാതൊരു അതിരുകളുടെയും നിഷ്‌കര്‍ഷ ഇല്ലാത്ത ഒഴിഞ്ഞ പ്രദേശം ആണത് . സങ്കല്‍പ്പങ്ങളുടെ മഴക്കാടുകളും ഭാവനയുടെ ഭൂഖണ്ഡങ്ങളും ലാസ്യനൃത്തവും ശിവതാണ്ഡവവും ആടുന്ന ഈ സാഹീതീയ പ്രദേശത്തെ നാം കൂടുതല്‍ പരിചയപ്പെടണം . ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ സ്ഥലം/ ഇടം എന്നതിന്റെ തലങ്ങള്‍ വലുതാണ് . സ്വാഭാവികമായും സാഹിത്യത്തേയും അതിന്റെ അടയാളപ്പെടുത്തലുകള്‍ കൂടുതലായി തുടങ്ങി . കഥാഗാത്രത്തിനു പിന്‍ബലമേകല്‍ പ്രദാനം ചെയ്യുന്ന പരിസരം എന്നതില്‍ കവിഞ്ഞു ' സ്ഥല'ത്തിനു വര്‍ധിച്ച പ്രാധാന്യം വരാന്‍ ആരംഭിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ് . എന്നാല്‍ ' സമയ'ത്തെ മുന്നോട്ടും പിന്നോട്ടും ഇലാസ്തികമായി ചലിപ്പിക്കാന്‍ തക്കവിധം സാങ്കേതികപ്രമേയങ്ങളുടെ സഹായത്തോടെ ആഖ്യാനങ്ങള്‍ കരുത്ത് നേടി . തീര്‍ത്തും നവീനവും അപരിചതവുമായ സ്ഥലരാശികളില്‍ അന്തര്‍ലീനമായ സ്ഥാവര ജംഗമ വസ്തുക്കള്‍ സാഹിത്യത്തിന് പുതിയ വ്യവഹാരഭാഷ്യങ്ങള്‍ നല്‍കി . വേഷം , സംസ്‌കാരം , ഭക്ഷണം , ജീവിതശൈലി , കുടുംബബന്ധങ്ങള്‍ എന്നിവ പോലെ സാഹിത്യത്തിനും വേറിട്ട ഭൂപ്രദേശത്തേക്ക് യാത്ര ചെയ്യേണ്ടി വന്നു . എങ്ങനെയാണ് സാഹിത്യത്തിന്റെ വേറിട്ട ഇടങ്ങള്‍ രൂപപ്പെടുന്നത് എന്ന അന്വേഷണം കൗതുകകരമാണ് . ടെലിഗ്രാം , ഇ മെയില്‍ , എസ് എം എസ് എന്നിങ്ങനെയുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ രൂപപ്പെട്ടതിന്റെ ചരിത്രം സാങ്കേതിക-വാര്‍ത്താവിനിമയ രംഗത്തെ പ്രധാനപ്പെട്ട വഴിത്തിരിവുകളാണ് . എന്നാലിവയെ ഫിക്ഷന്റെ സങ്കേതത്തില്‍ വിജയകരമായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ , അവ സാഹിത്യത്തിന്റെ ഒരു നവയിടപ്രതിനിധാനം ആയേക്കും എന്ന് തീര്‍ത്തും പറയാനാവില്ല . ഇടങ്ങള്‍ കണ്ടുപിടിക്കുന്നതോടൊപ്പം സര്‍ഗാത്മകഭാവനയും ഉണ്ടായാലേ അതിനു മിഴിവുണ്ടാകൂ . എന്നാല്‍ ഇമെയില്‍ , ചാറ്റ് , ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയ എന്നീ കേവലസംജ്ഞകളുടെ ബലത്തില്‍ കഥകളും നോവലുകളും , ' സൈബര്‍ ഫിക്ഷന്‍ ' ആക്കുന്ന നമ്മുടെ ഭാഷയിലെ രീതി തീര്‍ത്തും ബാലിശമാണ് . ' സൈബര്‍ പങ്ക് ' നോവലുകളുടെ ചിട്ടവട്ടത്തിന്റെ വികലമായ അനുകരണം പോലും ആവാത്ത സൃഷ്ടികളെ സൈബര്‍ കഥകളായി പരിഗണിക്കുന്ന രീതി ആക്ഷേപകരം എന്ന് പറയേണ്ടി വരും . ' കേസ് ' എന്ന പേരുള്ള കമ്പ്യൂട്ടര്‍ ഹാക്കറിന്റെ കഥ പറയുന്ന വില്യം ഗിബ്‌സന്റെ സൈബര്‍ ഫിക്ഷന്റെ ആദ്യകാല മാതൃകയാണ് . ഒരു മോഷണവുമായി ബന്ധപ്പെട്ട് കേസിന്റെ മസ്തിഷ്‌കം അയാളുടെ മുതലാളി തകരാറിലാക്കുകയാണ് . തുടര്‍ന്ന് സൈബര്‍ സ്‌പേസില്‍ ഇടപെടാനുള്ള അനുമതി അയാള്‍ക്ക് ഇല്ലാതാവുകയാണ് . ഇതില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്ന അയാള്‍ , എന്നാല്‍ സങ്കീര്‍ണതകളുടെ ലോകത്തേക്ക് വീണു പോകുകയാണ് . അയാളിലെ ഹാക്കിങ് വൈഭവം കണ്ട ചിലര്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി സഹായിക്കാനെത്തുകയും അതേ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് നോവലിന്നാധാരം . 1984ല്‍ പ്രസിദ്ധീകരിച്ച നോവല്‍ , സൈബര്‍ ഇടത്തിന്റെ എല്ലാ വിധ സാധ്യതയും ഭാവനാത്മകമായി ഉപയോഗിക്കുന്നുണ്ട് . സാഹിത്യത്തില്‍ മറ്റൊരു ഇടം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ സംരംഭത്തെ കാണാം . ഇത്തരമൊരു നോവല്‍ സൃഷ്ടിച്ച നവീന ഭൂമികയുടെ സാധ്യത ഇന്റര്‍നെറ്റിന്റെ യുഗത്തിലും മലയാളത്തില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടില്ല . എം നന്ദകുമാറിന്റെ ചില കഥകളില്‍ മാത്രമാണ് ഈ വിഷയത്തെ ഗൗരവപൂര്‍വം പരിഗണിച്ചത് . സൈബോര്‍ഗുകളും പോസ്റ്റ് ഹ്യൂമന്‍ സങ്കല്‍പ്പങ്ങളും കഥകളില്‍ വന്നാല്‍ കഥാഗാത്രത്തിന്റെ സ്വാഭാവികത നഷ്ടമാവുമോ എന്ന ആശങ്കയാവാം നമ്മുടെ കഥാഭൂമിയില്‍ അവയ്ക്ക് അയിത്തം കല്പിക്കപ്പെട്ടത് . … … … … … … … … … … … …… …… …… …… …… …… …… …… …… ' കേസ് ' എന്ന പേരുള്ള കമ്പ്യൂട്ടര്‍ ഹാക്കറിന്റെ കഥ പറയുന്ന വില്യം ഗിബ്‌സന്റെ സൈബര്‍ ഫിക്ഷന്റെ ആദ്യകാല മാതൃകയാണ് . 2 ആഖ്യാനസ്ഥലം എന്നത് ഫിക്ഷനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് . സമൂഹത്തിന്റെ നിയതമായ ഘടന മാറുന്ന സമകാലത്ത് , ആഖ്യാനയിടം കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്ന പശ്ചാത്തലം എന്നതിലുപരി ഫിക്ഷന്റെ വീക്ഷണം പരുവപ്പെടുത്തുന്ന ഘടകം ആയി മാറുകയാണ് . ദേവി എന്ന കഥാപാത്രത്തെക്കാളും പാണ്ഡവപുരം എന്ന നോവലില്‍ അവള്‍ വിഭാവനം ചെയ്യുന്ന സാങ്കല്‍പ്പികഇടത്തിനാണ് മേല്‍ക്കൈ . ചതുരവടിവിലെ അനുഭവചിത്രീകരണത്തെക്കാള്‍ ത്രിമാനസ്വഭാവമുള്ള ആഖ്യാനസ്ഥലം കേന്ദ്രസ്ഥാനത്ത് എത്തും എന്ന് ചുരുക്കം . ലോകത്തെ ഭാവിസംബന്ധിയായ സങ്കേതങ്ങള്‍ കൊണ്ട് രേഖപ്പെടുത്താന്‍ ഫിക്ഷന് സാധിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല . പുതിയ ലോകത്തെ അടയാളപ്പെടുത്താന്‍ പരമ്പരാഗത രീതിയിലുള്ള എഴുത്തില്‍ നിന്നും എങ്ങനെയെല്ലാമാണ് സര്‍ഗാത്മക സാഹിത്യം മാറിയിരിക്കുന്നത് ? പ്രതീതിലോകത്തില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് . പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ദിവസത്തിന്റെ മുക്കാല്‍പങ്കും വിനിയോഗിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട് . ' അയഥാര്‍ത്ഥ'ലോകമെന്നോ ' ' വെര്‍ച്വല്‍ ' ലോകമെന്നോ ഉള്ള സംജ്ഞ അപ്രസക്തമാക്കുന്ന കാലം അടുത്തെത്തി കഴിഞ്ഞു . യഥാര്‍ത്ഥലോകത്തേക്കാളും പ്രവര്‍ത്തനങ്ങളും ' അനുഭവ'ങ്ങളും നിറഞ്ഞ ക്രിയാപരിസരമായി ഇന്റര്‍നെറ്റ് ലോകം മാറി . ഇത്തരം ഒരു ചുറ്റുപാടില്‍ ' മറു'ലോകത്തെ പ്രശ്‌നാധിഷ്ഠിതവും ഭാവനാത്മകവുമായി പ്രതിനിധാനം ചെയ്യാന്‍ സാഹിത്യവും ശ്രമിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി . പാരമ്പര്യത്തെ വിച്ഛേദിക്കുന്ന ഈ രീതിയിലുള്ള എഴുത്തുകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ രംഗപ്രവേശം ചെയ്‌തെങ്കിലും സമീപകാലത്ത് ഈ വിഭാഗത്തെ പ്രാധാന്യത്തോടെ കാണാന്‍ ആരംഭിച്ചു . ഹാരുകി മുറാകാമിയുടെ 2017ല്‍ പുറത്തിറങ്ങിയ നോവലായ ല്‍ വീട്ടിലിരുന്നു ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രോഗത്തിന്റെ സ്ഥിതിയും ശസ്ത്രക്രിയ ഏതു വിധത്തില്‍ ആവണം എന്നൊക്കെ നിര്‍ദേശിക്കുന്ന സര്‍ജനെ പറ്റി പറയുന്നുണ്ട് . അങ്ങനെ മുന്‍പ് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ , അയഥാര്‍ത്ഥയിടത്ത് ജീവിതം പുരോഗമിക്കുന്നുണ്ട് . ഈ അയഥാര്‍ത്ഥലോകത്തെ വ്യവഹാരങ്ങളെ , അവയുടെ സാങ്കല്‍പികയാത്രകളെ , കാമനകളെ , ഭ്രമാത്മകതകളെ , ശാസ്ത്രവിനിമയങ്ങളെ ഒക്കെ കേന്ദ്രീകരിച്ചാണ് വേറിട്ട സാഹിത്യവഴികള്‍ വികസിക്കുന്നത്/ വികസിച്ചത് . പുതിയ ആശയങ്ങള്‍ , വഴികള്‍ എന്നിവയൊക്കെ പരിചയപ്പെടുത്തുന്ന എന്ന പദം ആദ്യമായി ഉപയോഗിച്ചത് . 1941 ല്‍ . ആയിരുന്നു . സയന്‍സ് ഫിക്ഷന്‍ എന്നതിന്റെ പര്യായം പോലെ കണ്ടു വന്ന ഈ പദത്തിന്റെ മാനങ്ങള്‍ എന്നാല്‍ വലുതാണ് . ലോകത്തെ ഒരു കുടക്കീഴില്‍ കാണാന്‍ നവസാങ്കേതികയ്ക്ക് സാധിക്കുന്നത് പോലെ , സാഹിത്യത്തെ വിശാലമായ , പ്രത്യേകതയുള്ള ഒരു സ്തൂപത്തിലേക്ക് പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ' സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ ' എന്ന ശാഖ ഉദയം കൊണ്ടു . മാനവികമൂല്യങ്ങള്‍ക്കും സാമൂഹികാംശങ്ങള്‍ക്കും സ്ഥാനം കൊടുക്കുന്ന ശാഖ ആയി സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ താമസിയാതെ മാറി . ശാസ്ത്രഭാവനകളെ ജനപ്രിയാശയങ്ങളുമായി ബന്ധപ്പെടുത്തി എഴുതുന്ന സയന്‍സ് ഫിക്ഷനുമായി സ്‌പെക്കുലേറ്റീവ് ഫിക്ഷനെ താരതമ്യം ചെയ്യാനാവില്ല . യുട്ടോപ്യ , ഡിസ്റ്റോപ്പ്യ , ഹൊറര്‍ , അതിമാനുഷ , അതിഭാവുകത്വ കഥാതന്തുക്കളെയെല്ലാം സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ എന്ന വിഭാഗത്തില്‍ അണി ചേര്‍ക്കാവുന്നതാണ് . ഇങ്ങനെ വിശാലമായ ഒരു എഴുത്തിടത്തിന്റെ സാധ്യതകള്‍ യാഥാസ്ഥിതിക പ്രമേയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് എന്നു പറയണ്ട കാര്യമില്ല . എഴുത്തിന്റെ പുതിയ തീരങ്ങള്‍ എന്ന് പറയാനാവില്ലെങ്കിലും വേറിട്ടതും കൗതുകകരവുമായ രീതിശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന സാഹിത്യശ്രേണിയാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ . ചില ഉദാഹരണങ്ങള്‍ കൊണ്ട് ഇത് വ്യക്തമാക്കാമെന്നു തോന്നുന്നു . അമേരിക്കയിലെ എഴുത്തുകാരനായ റ്റെഡ് ചിയാങ്ങിന്റെ എന്നൊരു നീണ്ടകഥ ഉണ്ട് . ബൈബിളിലെ ബാബേല്‍ ഗോപുരവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രമേയം . ആകാശചുംബിയായ ഗോപുരം ഉയരങ്ങളിലേക്ക് നിരന്തരം നിര്‍മിച്ച് കൊണ്ടിരിക്കുകയാണ് . നഭോമണ്ഡലത്തിലെ സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള വിടവ് നികത്താനായി ഈലം എന്ന സ്ഥലത്തു നിന്നെത്തിയ ഖനിത്തൊഴിലാളികളാണ് ചിയാങ്ങിന്റെ കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍ . കല്‍പണിക്കാരും ഖനനം ചെയ്യുന്നവരും ബാബേല്‍ ഗോപുരത്തിലൂടെ മുകളിലേക്ക് കയറുന്ന ചുറ്റുപാടുകള്‍ യഥാര്‍ത്ഥമായ ലോകത്തെയാണ് സൂചിപ്പിച്ചത് . എന്നാല്‍ ഉയരം കൂടുന്തോറും അവരുടെ മനസ്സാന്നിധ്യം നഷ്ടപ്പെടുകയും യഥാര്‍ത്ഥപാളികള്‍ സാങ്കല്പികമാണോ എന്ന് സംശയിക്കത്തക്കവിധത്തില്‍ പരിണമിക്കുന്ന അവസ്ഥയുമാണ് സംജാതമായത് . … … … … … … … … … … … …… …… …… …… …… …… …… …… …… മുറാകാമിയുടെ 2017ല്‍ പുറത്തിറങ്ങിയ നോവലായ ല്‍ വീട്ടിലിരുന്നു ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രോഗത്തിന്റെ സ്ഥിതിയും ശസ്ത്രക്രിയ ഏതു വിധത്തില്‍ ആവണം എന്നൊക്കെ നിര്‍ദേശിക്കുന്ന സര്‍ജനെ പറ്റി പറയുന്നുണ്ട് . ബൈബിളിലെ കഥാപരിസരത്തെ ഉപജീവിച്ചു കൊണ്ട് രൂപപ്പെടുത്തിയ കഥയില്‍ മിത്തില്‍ നിന്നും കഥ യഥാര്‍ത്ഥലോകത്തേക്ക് കടക്കുകയാണ് ചെയ്യുന്നത് . പിന്നീട് പ്രതീതിയിടത്തിലൂടെ യാത്ര ചെയ്ത് കൊണ്ട് ആഖ്യാനം തീര്‍ത്തും അയഥാര്‍ത്ഥമായ ഒരു ലോകത്ത് എത്തി ചേരുകയാണ് . ഭൂമിയെയും സ്വര്‍ഗ്ഗത്തെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പില്‍ നിന്ന് സ്വര്‍ഗ്ഗത്തേക്കുള്ള വഴി ഒരുക്കാന്‍ കരിങ്കല്‍പ്പാറ പൊട്ടിക്കുക എന്ന ഉദ്യമത്തിനായി വന്ന ഹിലാലം എന്ന കഥാപാത്രം ഒടുവില്‍ ഗോപുരത്തിന്റെ മറ്റൊരിടത്ത് വന്നെത്തി . അങ്ങനെ പല തരത്തിലുള്ള സാഹചര്യങ്ങളിലൂടെ ഉള്ള ആഖ്യാനത്തിന്റെ സവിശേഷമായ രംഗപ്പകര്‍ച്ചയാണ് . സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ എന്ന ന്റെ ഒരു ദൃഷ്ടന്തമാണിത് . മിത്തിനെയോ പുരാണത്തെയോ ആസ്പദമാക്കിയുള്ള പുനരാഖ്യാനം സാഹിത്യത്തില്‍ സാധാരണമാണ് . എന്നാല്‍ ഇത്തരത്തില്‍ വിവിധ ദശകളിലൂടെയുള്ള സംക്രമണം സ്‌പെക്കുലേറ്റിവ് ഫിക്ഷനെ മാറ്റി നിര്‍ത്തുന്നു . ഉപജാപസിദ്ധാന്തത്തിന്റെയും ഫാന്റസിയുടെയും ഗണിതബന്ധത്തിന്റെയും കെട്ടുകഥയുടെയുടെയും ആഭിചാരത്തിന്റെയും മറവില്‍ അവതരിപ്പിച്ച ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയെ ഈ ഗണത്തില്‍ പെടുത്തുന്നതില്‍ തെറ്റില്ല സയന്‍സ് ഫിക്ഷനും മറ്റും പൊതുവെ വിഷയമാകുന്ന ചുറ്റുപാടുകളെ വേറിട്ട വിധത്തില്‍ അവതരിപ്പിക്കുക എന്നതും ഈ വിഭാഗത്തില്‍ പൊതുവെ കാണുന്നുണ്ട് . ഒട്ടും യുക്തിപരം അല്ല എന്ന് തോന്നുന്ന പ്രമേയങ്ങളെ സയന്‍സിന്റെയും ടെക്‌നോളജിയുടെയും സഹായത്തോടെ സംഭവ്യം ആക്കി തീര്‍ക്കാനാണ് സയന്‍സ് ഫിക്ഷന്‍ മിക്കപ്പോഴും ശ്രമിക്കാറുള്ളത് . പ്രത്യുത്പാദനം എന്ന പ്രക്രിയ മനുഷ്യവംശത്തില്‍ വേരറ്റു പോയാല്‍ എന്ത് സംഭവിയ്ക്കും എന്നതിന്റെ ഉത്തരമാണ് പി ഡി ജെയിംസ് രചിച്ച സയന്‍സ് ഫിക്ഷനായ ' ദ ചില്‍ഡ്രന്‍ ഓഫ് മെന്‍ ' എന്ന നോവല്‍ . എന്നാലിവിടെ നേരത്തെ സൂചിപ്പിച്ചത് പോലെയുള്ള അവസ്ഥാന്തരമില്ല . പൂര്‍ണമായും ശാസ്ത്രീയ പരിസരത്ത് നിന്നു കൊണ്ടാണ് നോവലിലെ സന്ദര്‍ഭങ്ങള്‍ കൂട്ടിയിണക്കിയിരിക്കുന്നത് . എഴുത്തില്‍ പുതുമയുള്ള ഇടം സൃഷ്ടിക്കാനുള്ള വ്യഗ്രത എക്കാലത്തും ഉണ്ടായിട്ടുണ്ട് . പുതിയ ആശയങ്ങളും ഭാവനയും സമകാലത്തെ മാറുന്ന സാംസ്‌കാരിക-സാങ്കേതിക പുറങ്ങളുമായി ചേര്‍ന്നു നിന്നാലേ പറയുന്ന വിഷയത്തിന് ഊന്നല്‍ ഉണ്ടാകുകയുള്ളൂ . പൂര്‍ണമായും സങ്കല്പത്തില്‍ അധിഷ്ടിതമായി നിര്‍മിക്കുന്ന കഥയും കഥാപാത്രങ്ങളും ചില സമയത്ത് നമ്മെ വൈകാരികമായി ബാധിക്കുന്നതായി കാണാം . ലോകാവസാനത്തെ കുറിച്ചുള്ള കഥ , ഒരു ഘട്ടം കഴിയുമ്പോള്‍ നാം പൂര്‍ണമായും വിശ്വസിച്ചു തുടങ്ങുന്നു . അങ്ങനെയുള്ള അയഥാര്‍ത്ഥ-യഥാര്‍ത്ഥ പുറങ്ങളില്‍ ആണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ നിലയുറപ്പിക്കുന്നത് . ബോദ്രിയാര്‍ അനുകരണത്തെ പറ്റി വിശകലനം ചെയ്യുന്നതിനിടയില്‍ യാഥാര്‍ഥ്യവും സങ്കല്‍പ്പവും തമ്മിലുള്ള വൈജാത്യത്തെ ഇഴ കീറി പരിശോധിച്ചിട്ടുണ്ട് . യാഥാര്‍ഥ്യത്തിന്റെ ഗുണകം മിഥ്യയുമായി ആനുപാതികമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നായിരുന്നു അദ്ദേഹം മുന്നോട്ടു വെച്ച വാദം . അതു കൊണ്ടു തന്നെ സങ്കല്‍പലോകത്തിന്റെ പരപ്പ് വളരെ കൂടുതലാണ് . പുതിയ ലോകം കണ്ടു പിടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന പര്യവേക്ഷകന് അചുംബിതമായ സ്ഥലരാശികളെല്ലാം ഭൂപടത്തില്‍ അവസാനിക്കുമ്പോള്‍ യാഥാര്‍ഥ്യത്തിന്റെ നിയമവിധികളും അവസാനിക്കുന്നു എന്നു തോന്നുന്നത് പോലെയാണിത് . അവിഘ്‌നമായ സഞ്ചാരപാതയുള്ള ' യാഥാര്‍ഥ്യത്തിനെ ' പകരം വെയ്ക്കാന്‍ മനുഷ്യഭാവനയ്ക്ക് സാധിക്കില്ല എന്ന് ചുരുക്കം . എന്നാല്‍ ഇവ തമ്മിലുള്ള വിനിമയത്തിനുള്ള അടിസ്ഥാനഫലകങ്ങള്‍ പാകുക എന്നതാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ ചെയ്യുന്നത് . അയഥാര്‍ത്ഥലോകത്തിലും ഏറെക്കുറെ പ്രതീതിലോകത്തിലും അനുഭവിക്കുന്ന സ്വത്വനിരാസത്തിന്റെ മൂലകങ്ങള്‍ ഫിക്ഷനില്‍ വിഷയമായി വരുന്നത് സാധാരണമാണ് . സാമുവല്‍ ബട്ട്‌ലര്‍ 1872 ല്‍ എഴുതിയ എന്ന നോവല്‍ ഇവിടെ സൂചിപ്പിക്കുന്നത് ഉചിതമാകുമെന്ന് തോന്നുന്നു . ഈ നോവലില്‍ ഒരു ആട്ടിടയനാണു കേന്ദ്രകഥാപാത്രം . ' ' എന്ന വാക്ക് തിരിച്ചെഴുതിയാല്‍ കിട്ടുന്ന ഒരു സാങ്കല്‍പ്പിക രാജ്യമാണ് . ഒരു യുട്ടോപ്യന്‍ ഇടമായി കണക്കാക്കിയ ആ രാഷ്ട്രം എന്നാല്‍ സത്യത്തില്‍ അങ്ങനെയല്ലെന്നും ഡിസ്‌ട്ടോപ്യന്‍ അംശങ്ങള്‍ നിറഞ്ഞ ഒരിടമാണെന്നും നോവലില്‍ വ്യക്തമാക്കുന്നുണ്ട് . ഇന്ന് പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്ന ആന്ത്രോപോസിന്‍ എന്ന മനുഷ്യവംശത്തിനെ നാശത്തെ അധികരിച്ചുള്ള പ്രമേയം ഈ ആഖ്യാനത്തില്‍ സൂചിപ്പിക്കുന്നുണ്ട് . മെഷീനുകള്‍ ആസന്ന ഭാവിയില്‍ ലോകത്തെയും മനുഷ്യരെയും കീഴടക്കുമെന്ന അനുമാനം ഈ നോവലിലൂടെ ബട്ട്‌ലര്‍ ശക്തമായി ഉന്നയിച്ചു . ഡാര്‍വിന്റെ സിദ്ധാന്തത്തെ ആക്ഷേപിക്കാന്‍ വേണ്ടി എഴുതിയതണെന്ന ആരോപണം നേരിട്ട ബട്ട്‌ലര്‍ പിന്നീട് അത് നിഷേധിച്ചിരുന്നു . എന്നിരുന്നാലും പദാര്‍ത്ഥം നിശ്ചേതനമായ അവസ്ഥയില്‍ നിന്നും ജൈവികാവസ്ഥയിലേക്ക് പരിണാമയച്ചത് പോലെ യന്ത്രങ്ങള്‍ക്കും മനുഷ്യജീവിതത്തിന്റെ പരിച്ഛേദത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാവുമെന്ന സൂചന നോവലിലെ ല്‍ അദ്ദേഹം പറയുന്നുണ്ട് . യന്ത്രങ്ങളുടെ സാധ്യതയേയും മനുഷ്യകുലത്തിന്റെ വെല്ലുവിളികളെയും അവധാനതയോടെ അവതരിപ്പിച്ച ബട്ട്‌ലര്‍ ഫിക്ഷനെ മറ്റൊരു ദിശയിലേക്കുള്ള വഴി തുറന്നു കൊടുക്കുകയായിരുന്നു . വ്യാപകമായ തരത്തില്‍ ശാസ്ത്രനോവലുകള്‍ വരുന്നതിനു മുന്നെയാണ് യുടെ രംഗപ്രവേശം എന്നത് പ്രത്യേകം ഓര്‍ക്കണം . സ്‌പെക്കുലേറ്റീവ് ഫിക്ഷന്റെ ഗണത്തില്‍ സ്ഥാനം പിടിച്ച ആദ്യകാല നോവലുകളില്‍ ഒന്നായി , സാമൂഹിക- ശാസ്ത്ര അടരുകളുള്ള നെ കണക്കാക്കാറുണ്ട് . 1870 മുതല്‍ ഒന്നാം ലോകയുദ്ധം വരെ നീണ്ടു നിന്ന വ്യവസായവിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചതെന്നതിനും പ്രസക്തിയുണ്ട് . സാങ്കേതികത ഒട്ടുമേശിയിട്ടില്ലാത്ത ല്‍ ആടുകളെ മേയ്ക്കാന്‍ സ്ഥലം തേടുന്ന കഥാനായകനെ അവിടെയുള്ളവര്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത് . അയാളുടെ കയ്യിലുള്ള വാച്ച് അവര്‍ ആദ്യമായി കാണുകയായിരുന്നു . സമയത്തെ രേഖപ്പെടുത്തുന്ന വാച്ച് ഈ സന്ദര്‍ഭത്തില്‍ ഉപയോഗിച്ചത് യുക്തിപൂര്‍വമാണ് . പല വിധത്തിലുള്ള ചെറിയ യന്ത്രഭാഗങ്ങള്‍ വിദഗ്ദമായി സംയോജിപ്പിച്ച ഒരു യന്ത്രമായ വാച്ചിനെ കാണാവുന്നതാണ് . സമയത്തെ / കാലത്തെ എങ്ങനെ യന്ത്രം അടയാളപ്പെടുത്തുന്നു എന്നതിലുപരിയായി പരിണാമത്തിന്റെ പ്രകൃതിനിര്‍ദ്ധാരണം എണ്ണയിട്ട യന്ത്രം പോലെയായിരുന്നു പ്രവര്‍ത്തിച്ചത് എന്ന ചാള്‍സ് ഡാര്‍വിന്റെ ആശയത്തെ ദ്യോതിപ്പിക്കാനും ബട്ട്‌ലര്ക്ക് വാച്ചിലൂടെ സാധിച്ചിട്ടുണ്ട് . കഥകള്‍ പറയാനും കേള്‍ക്കാനും ഉള്ള സ്വഭാവം മനുഷ്യസഹജമാണ് . എന്നാല്‍ കഥകളിലൂടെ ഉരുവം കൊള്ളുന്ന ലോകത്തിന്റെ ആഴവും പരപ്പും നിരന്തരമായ മാറ്റത്തിന് വിധേയമാണ് . ഫാന്റസിയുടെ തലങ്ങള്‍ ശാസ്ത്രവും സാങ്കേതികതയും ആയി ചേര്‍ന്നു കൊണ്ട് പരീക്ഷണങ്ങള്‍ക്ക് തയ്യാറായി . ഉര്‍സുല കെ ലെ ഗ്വിനും മാര്‍ഗരറ്റ് ആറ്റ് വുഡും ഡോണ്‍ ഡിലീലിയും കോര്‍മാക്ക് മക്കാര്‍ത്തിയും ഇവയെ കൂടുതല്‍ ജനകീയമാക്കി . സൈബര്‍ സ്‌പേസ് എന്ന പേരില്‍ തുറവിയെടുത്ത സ്ഥലം ബന്ധങ്ങളെയും വിനിമയങ്ങളെയും സങ്കീര്‍ണവും അദൃശ്യവും ആക്കി തീര്‍ത്തു . അന്നു വരെ മന്ത്രവാദത്തിലും അതീന്ദ്രിയജ്ഞാനത്തിലും മാത്രം കണ്ടു വന്നിരുന്ന ' അദൃശ്യ'ഇടം പ്രതീതിയിടം എന്ന പേരില്‍ പ്രചരിച്ചു . നാടോടിയായ മനുഷ്യനെപ്പോലെ ' ഇടങ്ങള്‍ ' തേടിയുള്ള അവസാനിക്കാത്ത യാത്ര സ്വാഭാവികമായും സാഹിത്യാന്വേഷണത്തിലും ഉണ്ടായി . അധിനിവേശം , പലായനം , കുടിയേറ്റം തുടങ്ങിയവയുടെ സാമൂഹികവും സാംസ്‌കാരികവും ആയ മുഖപ്പുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ് . അധികാരഘടനയെയും ജനാധിപത്യത്തെയും ഫാന്റസിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എന്‍ പി മുഹമ്മദിന്റെ ' ഹിരണ്യകശിപു ' , രാജേഷ് വര്‍മയുടെ ' ചുവന്ന ബാഡ്ജ് ' തുടങ്ങിയ നോവലുകള്‍ പ്രാദേശികാര്‍ത്ഥത്തില്‍ ഇവിടെ പ്രസക്തമാണ് ജൈവവൈവിധ്യം , പരിസ്ഥിതിസന്തുലനം എന്നിവ നമുക്ക് നഷ്ടമാവുമ്പോള്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ സംജ്ഞകളും നമുക്ക് സുപരിചിതമാവുകയാണ് . എന്നാല്‍ ഇത്തരം സങ്കേതങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന/ നഷ്ടമായ പറുദീസാ തിരിച്ചു പിടിക്കാനാവുമോ എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യാനാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ ശ്രമിക്കുന്നത് . രാമായണത്തിലെ കഥകളെ വേറെ തരത്തില്‍ അവതരിപ്പിക്കുന്ന ഇതിന്റെ ഒരു ഉദാഹരണമാണ് . വ്യത്യസ്തമായ സ്ഥലപ്പരപ്പില്‍ അധിഷ്ഠിതമായ കഥാമാലികയാണ് . പുരാണങ്ങളുടെ നിയതമായ അതിരുകളെ ഉല്ലംഘിച്ച് കൊണ്ടുള്ള കഥകളാണ് ഈ പുസ്തകത്തിലുള്ളത് . … … … … … … … … … … … …… …… …… …… …… …… …… …… …… പ്രവചനാത്മകമായ സാഹിത്യമല്ല വിവരണാത്മകമായ സാഹിത്യമാണ് താന്‍ എഴുതുന്നത് എന്നാണ് ഉര്‍സുല വിശ്വസിച്ചിരുന്നത് . 3 . പുതിയ നോട്ടത്തില്‍ സമയം എന്നത് സ്ഥലത്തില്‍ വിന്യസിക്കപ്പെട്ട ഘടകങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുകയാണ് . എന്നാല്‍ സ്ഥലത്തിന്റെ മാനങ്ങളും വെല്ലുവിളികളും വലുതാവുകയും ചെയ്തു , സമകാലത്തെ ഉത്കണ്ഠ സ്ഥലത്തെ കുറിച്ചാണ് ; അതിന്റെ സാധ്യതകളെയും സൂക്ഷ്മഭേദത്തെയും പറ്റിയാണ് . ' സ്ഥലം ' സംബന്ധിച്ച പഠനങ്ങളില്‍ ഫ്രഡറിക് ജെയിംസണ്‍ പറഞ്ഞു വെച്ച അഭിപ്രായങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു . മുതലാളിത്ത കുത്തക നില നില്‍ക്കുന്ന സാഹചര്യങ്ങളില്‍ കാര്യകാരണബന്ധം ഇല്ലാത്ത സന്ദിഗ്ദ്ധസന്ദര്‍ഭങ്ങളെ മങ്ങിയ ചിത്രങ്ങള്‍ കൊണ്ടാണ് പ്രതിനിധീകരിക്കുന്നത് . ഈ ചിത്രങ്ങളാകട്ടെ പ്രസ്തുത ചുറ്റുപാടിലെ സാമൂഹികവിനിമയങ്ങളെ പകര്‍ത്തുന്നതുമാണ് . എന്നാല്‍ മുതലാളിത്താനന്തര പോസ്റ്റ് മോഡേണ്‍ കാലത്തെ ' സ്ഥലം ' ' ഹെപ്പര്‍സ്‌പേസ് ' ആയി മാറുകയാണ് . പോസ്റ്റ്് മോഡേണിസവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളില്‍ ' സ്‌പേസ്'നു കൈവരുന്ന മുന്‍ഗണന ജെയിംസണ്‍ വിശദീകരിക്കുന്നുണ്ട് . കര്‍ത്താവിന് സ്വയം അയാളെ നിയതമായ അതിരുകളും മൂലകളും ഭൂപടവുമുള്ള തലത്തില്‍ നിര്‍ത്താന്‍ സാധിക്കാതെ വരികയാണിവിടെ സംഭവിക്കുന്നത് , അത്തരമൊരു ഇടത്തിന്റെ സാധ്യതയെ ആണ് പ്രതീതിലോകത്തിന്റെ കഥ പറയാന്‍ എഴുത്തുകാരെ പ്രേരിപ്പിച്ചത് . വെര്‍ച്വല്‍ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും സംവാദങ്ങളും സമസ്യകളും സൈബര്‍പങ്ക് നോവലുകളുടെ വിഷയങ്ങളാവുന്നത് പതിവാണ് . യൂട്ടോപ്യ , ഡിസ്റ്റോപ്പിയ എന്ന ദ്വന്ദ്വത്തിന് ഇടയിലുള്ള ലിമിനല്‍ സ്‌പേസില്‍ , സ്വപ്നത്തിനും സ്വപ്നഭംഗത്തിനും മധ്യേയുള്ള പ്രതീതിയില്‍ സാഹിത്യത്തിന്റെ പര്യവേക്ഷണം എങ്ങനെയെല്ലാം ആണെന്ന് പരിശോധന അത്യാവശ്യമാണ് . ' ഭാവിയിട'ങ്ങളായി കാണുന്ന ഈ സ്‌പേസില്‍ യുട്ടോപ്യ സൃഷ്ടിക്കുന്ന സാംസ്‌കാരിക- ആദര്ശപരമായ പ്രത്യയങ്ങള്‍ എത്ര കണ്ട പ്രതിഫലിക്കുന്നുവെന്നു സൂക്ഷമായി പഠിക്കേണ്ടതുണ്ട് ; അതു പോലെ ഡിസ്റ്റോപ്യയുടെ വരണ്ട പ്രതലം അവിടെ പ്രത്യക്ഷമാകുന്നുവോ എന്നും . ഹൈപ്പര്‍സ്‌പേസ് എന്നത് ഈ ലിമിനല്‍ സ്‌പേസിന്റെ വിപുലീകരണം ആയി ഗണിക്കാവുന്നതാണ് ' ഇടങ്ങളുടെ ' ഈ കുഴമറിച്ചിലില്‍ ആണ് ഓര്‍മ എന്ന പ്രത്യയത്തിനു സവിശേഷസ്ഥാനം ഉണ്ടാവുന്നത് . വേറിട്ട ' സ്ഥല'ങ്ങളിലൂടെയുള്ള സ്വത്വത്തിന്റെ പരകായപ്രവേശം ഓര്‍മയ്ക്ക് മുന്‍കൈ സൃഷ്ടിച്ചു . ഓര്‍മയുടെ വ്യവഹാരങ്ങള്‍ ആധാരമാക്കിയുള്ള ഫിക്ഷന്‍ ശ്രദ്ധ നേടുന്നത് ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തോടെയുള്ള ആഖ്യാനം കൊണ്ടു കൂടിയാണ് . ഓര്‍മ നഷ്ടമാകുക , താത്കാലികമായി ഓര്‍മ മറയുക , ഓര്‍മയെ വീണ്ടെടുക്കാന്‍ കൃത്രിമ സാഹചര്യങ്ങള്‍ ഒരുക്കുക എന്നതൊക്കെ ഇതിന്റെ മാതൃകകളാണ് . ടോം മക്കാര്‍ത്തിയുടെ ' റിമൈന്‍ഡര്‍ ' എന്ന നോവലില്‍ , അപകടത്തെ തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെട്ട നായകന്‍ , ആ സാഹചര്യത്തെ പുനര്‍നിര്‍മ്മിച്ചു കൊണ്ട് ഓര്‍മയെ തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നത് . ഓര്‍മയുടെ താത്വികതലങ്ങള്‍ എക്കാലവും ഫിക്ഷന്റെ രീതിയാണെങ്കിലും സാങ്കേതികതയെ ഓര്‍മയോടൊപ്പം ചേര്‍ത്ത് വെയ്ക്കുമ്പോള്‍ അതിനൊരു നവലോകക്രമം സിദ്ധിക്കുകയാണ് . അതേ പോലെ , വീര്‍പ്പു മുട്ടിക്കുന്ന കോര്‍പ്പറേറ്റ് നയങ്ങളുടെ പശ്ചാത്തലത്തില്‍ , മനുഷ്യന്‍ നേരിടുന്ന സമകാലപ്രശ്‌നങ്ങളെ കുറിച്ചുള്ള ദിനസരിക്കുറിപ്പാണ് ടോം മക്കാര്‍ത്തിയുടെ സാറ്റിന്‍ ഐലന്‍ഡ് എന്ന നോവല്‍ . എഴുത്തിന്റെ കാലിക ഇടങ്ങള്‍ വികസിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ മക്കാര്‍ത്തി നെറ്റ് വര്‍ക്കും വിവരസാങ്കേതികതയും നിറഞ്ഞ വിഷയങ്ങളിലാണ് വ്യാപരിക്കുന്നത് . നരവംശശാസ്ത്രജ്ഞന്‍ ആണ് കഥയിലെ നായകനെങ്കിലും ഇന്റര്‍നെറ്റിന്റെയും വിവരശേഖരണത്തിന്റെയും കാലത്തെ പ്രതിസന്ധികളാണ് നോവലില്‍ പറയുന്നത് . ഇങ്ങനെ വേറിട്ടതും വ്യത്യസ്തവുമായ ഭൂമികയിലേക്കുള്ള സഞ്ചാരമാണ് മക്കാര്‍ത്തിയുടെ നോവലുകള്‍ . അല്ലെങ്കില്‍ നവലോകത്തിന്റെ ക്രമവും ക്രമഭംഗവും കൃത്യമായി മനസ്സിലാക്കിക്കൊണ്ട് , അവയുടെ നിര്‍ധാരണത്തിനുള്ള ഇടങ്ങളും സാധ്യതകളും പരിശോധിക്കുന്നതാണ് അദ്ദേഹത്തിന്റെ നോവലുകള്‍ . ജനപ്രിയ ഘടകങ്ങള്‍ നിറഞ്ഞ സാങ്കല്പിക ജീവികളെയും സാങ്കല്‍പ്പിക ലോകത്തെയും അന്യഗ്രഹമനുഷ്യരെയും അമാനവലോകത്തെയും കുറിച്ചുള്ള ഫിക്ഷനെ ഈ ചര്‍ച്ചയില്‍ നിന്ന് മാറ്റി നിര്‍ത്താം . അവയില്‍ പലതും കച്ചവസാധ്യതകളെ മുന്‍നിര്‍ത്തി എഴുതിയതാണെന്ന് കരുതാനേ തരമുള്ളു . പക്ഷെ ഈ പരിസരത്തു തന്നെ ചുവടുറപ്പിച്ചു കൊണ്ട് , അനുഭവങ്ങളുടെ സൂക്ഷ്മഭേദങ്ങള്‍ നിറഞ്ഞ നോവലുകള്‍ തീര്‍ത്തും പ്രസക്തമാണ് . ക്‌ളോണുകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ നോബല്‍ സമ്മാന ജേതാവായ കസുവോ ഇഷിഗുരോയുടെ എന്ന നോവല്‍ വിശദമായ ഒരന്വേഷണമാണ് . അവയവദാനത്തിനായി വളര്‍ത്തി വികസിപ്പിക്കുന്ന ക്‌ളോണുകള്‍ മനുഷ്യരുടെ പോലെ വികാരവിചാരങ്ങള്‍ ഉള്ളവരാണ് . എന്നാല്‍ രണ്ടോ മൂന്നോ തവണ അവയവങ്ങള്‍ ദാനം ചെയ്താല്‍ തീരാവുന്ന ജീവിതചക്രം മാത്രമേ അവര്‍ക്കുള്ളു . സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടും അതിനു സാധിക്കാതെ ഹ്രസ്വമായ കാലത്തിനു ശേഷം ജീവനൊടുക്കേണ്ടി വരുന്ന ക്‌ളോണുകളുടെ വ്യഥ അനുഭാവപൂര്‍വം അവതരിപ്പിക്കാന്‍ ഇഷിഗുരോയ്ക്ക് കഴിഞ്ഞിട്ടുണ്ട് . നേരത്തെ സൂചിപ്പിച്ച ലിമിനല്‍ സ്‌പേസിന്റെ ഉദാഹരണമാണ് ഇവിടെ ക്‌ളോണുകളുടെ ഇടം . … … … … … … … … … … … …… …… …… …… …… …… …… …… …… റോബോട്ടുകള്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഫിക്ഷനുകള്‍ക്ക് ഒരു ആമുഖം എന്ന നിലയിലാണ് ഐസക്ക് അസിമോവിന്റെ എന്ന നിയമാവലി ശ്രദ്ധ നേടുന്നത് . 1942ല്‍ അദ്ദേഹം എഴുതിയ എന്ന കഥയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത് . ഇതു പോലെയാണ് യന്ത്രമനുഷ്യര്‍ നമ്മുടെ ലോകത്തുണ്ടാക്കുന്ന സ്വാധീനം . റോബോട്ടിക്‌സ്‌ന് എന്ന ശാഖ വളരെയധികം പുരോഗതി പ്രാപിച്ച ഇക്കാലത്ത് അത്തരം ഇടങ്ങളുടെ ' മാനുഷിക ' പ്രശ്ങ്ങളെ കുറിച്ച ചിന്തിക്കുന്ന ഫിക്ഷനുകള്‍ക്ക് പ്രസക്തിയുണ്ട് . റോബോട്ടുകള്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഫിക്ഷനുകള്‍ക്ക് ഒരു ആമുഖം എന്ന നിലയിലാണ് ഐസക്ക് അസിമോവിന്റെ എന്ന നിയമാവലി ശ്രദ്ധ നേടുന്നത് . 1942ല്‍ അദ്ദേഹം എഴുതിയ എന്ന കഥയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത് . പിന്നീട് ഒരു നിയമം കൂടി അദ്ദേഹം ആവിഷ്‌കരിച്ചു . റോബോട്ടുകളുടെ വ്യവഹാരവും സാന്നിധ്യവും മനുഷ്യനെ ഒരു കാരണവശാലും ശല്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് എന്നാണ് ഇവയുടെ കാതല്‍ . റോബോട്ടുകള്‍ നിത്യജീവിതവിനിമയത്തില്‍ വരെ സജീവമായ ഇന്നും പ്രസ്തുതനിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട് . 2007ല്‍ , ദക്ഷിണകൊറിയ ഈ നിയമങ്ങളെ ആധാരമാക്കി റോബോട്ടുകളെ പറ്റിയുള്ള മാര്‍ഗനിര്‍ദ്ദേശക രേഖ വിഭാവനം ചെയ്തിരുന്നു . റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റും മറികടന്നു കൊണ്ടുള്ള സാങ്കേതികവിദ്യ പ്രവൃത്തിപഥത്തിലെത്തുന്ന നാളുകളാണിത് . മനുഷ്യനും പ്രകൃതിയുമായുള്ള ഇടപെടലുകളില്‍ പാലിക്കേണ്ടുന്ന നൈതികബോധത്തെപ്പറ്റിയുള്ള സംവാദങ്ങള്‍ക്കിടയിലേക്ക് മറ്റൊരു നൈതികതയുടെ പ്രശ്‌നം ഉടലെടുത്തിരിക്കുന്നു എന്നാണ് അസിമോവിന്റെ നിയമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് . അത് മനുഷ്യന് അപരിചിതമായ ഒന്നാണ് . നൈതികതയെ സംബന്ധിച്ച സംവാദങ്ങളിലെല്ലാം ഉയര്‍ന്നു വരുന്ന മനുഷ്യന്റെ അധികാരബോധത്തിനുള്ള തിരിച്ചടികൂടിയാണ് യന്ത്രങ്ങളുടെ നൈതികതയെപ്പറ്റിയുള്ള ചിന്ത . മനുഷ്യന് നാശമുണ്ടാവാത്തവിധം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് റോബോട്ടുകളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മനുഷ്യന്‍ അവിടെ ഇരയുടെ സ്ഥാനം സ്വയം സ്വീകരിക്കുന്നു . റോജര്‍ പെന്റോസ് തന്റെ എംപറേര്‍സ് ന്യൂ മൈന്ഡ് എന്ന് പുസ്തകത്തില്‍ യന്ത്രയുക്തിയുടെ സീമകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് . അത് എപ്പോഴും മനുഷ്യബുദ്ധിയുടെ കീഴെ നില്‍ക്കുമെന്ന് അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ട് . ഷാഡോസ് ഓഫ് മൈന്റ് എന്ന ഇതിന്റെ തുടര്‍ച്ചയായ പുസ്തകത്തില്‍ തന്റെ യുക്തികള്‍ക്ക് നേരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ശക്തിയായി മറുപടി പറയുന്നു . എന്നാല്‍ മനുഷ്യബുദ്ധിയോളമെത്തിയില്ലെങ്കിലും യന്ത്രങ്ങള്‍ക്ക് നൈതികനിയമങ്ങള് അടിച്ചേല്‍പ്പിക്കേണ്ടി വന്നേക്കാം . മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലുകളുടെ സംഘര്‍ഷങ്ങളാണ് സാഹിത്യത്തിന്റെ ഇടങ്ങള്‍ . ആ ദിശയിലേക്ക് ദൃഷ്ടി പായിക്കുന്നവയാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ എന്ന ശാഖ . അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കുക എന്നത് ശാസ്ത്ര-സാങ്കേതിക രംഗത്ത് പതിവാണ് . അത്തരമൊരു ദൃഷ്ടികേന്ദ്രത്തില്‍ ഊന്നിയുള്ള സാഹിത്യരചനയെ പരമ്പരാഗതമായി സയന്‍സ് ഫിക്ഷന്‍ ആയി ഗണിക്കുന്നു . ശാസ്ത്രം അതിന്റെ യുക്തിയെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു . യുക്തികള്‍ യുക്തിഭദ്രമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിനിടയില്‍ അനേകം താത്വികപ്രശ്‌നങ്ങള്‍ ഉയരുകയും ചിന്തകള്‍ പുതിയ മണ്ഡലങ്ങളിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു . ' ' എന്ന നോവലിന് ആമുഖമായി ഉര്‍സുല ഇത്തരത്തിലുള്ള ഒരു ആശയത്തെ വ്യംഗിപ്പിക്കുന്നുണ്ട് . പ്രവചനാത്മകമായ സാഹിത്യമല്ല വിവരണാത്മകമായ സാഹിത്യമാണ് താന്‍ എഴുതുന്നത് എന്നാണ് ഉര്‍സുല വിശ്വസിച്ചിരുന്നത് . ഷ്രോഡിങ്കര്‍ തന്റെ ചിന്താപരീക്ഷണത്തില്‍ ഒരു യഥാര്‍ത്ഥ പൂച്ചയെ വിഷം വമിക്കാനിടയുള്ള ഒരു ചേംബറില്‍ നിക്ഷേപിച്ച് നടത്തിയ ക്വാണ്ടം പരീക്ഷണം ഒരു സാഹിത്യ ഭാവനയോളം ഉയര്‍ന്ന ഒന്നാണ് . ഒരേ സമയം ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന പൂച്ച എന്ന സങ്കല്പം ഭൗതികശാസ്ത്രത്തില്‍ നടന്ന ചര്‍ച്ചകളില്‍ നിന്ന് പുറത്തു കടന്ന് സാഹിത്യത്തിന്റെ വേലിക്കകത്തേക്ക് പ്രവേശനം നേടി . ആനന്ദിന്റെ ' ഷ്രോഡിംഗറുടെ പൂച്ച എന്ന കഥയില്‍ ബാബാ മേജര് ഹര്‍്ഭജന് സിഗ് എന്ന പട്ടാളക്കാരന് മരിച്ചിട്ടും അയാളുടെ ആത്മാവിനെ ഉപേക്ഷിക്കാനാവാതെ കൊണ്ടു നടക്കുന്ന ഒരു റെജിമെന്റിന്റെ കഥയാണ് . മരിച്ചു പോയ ഒരാള്‍ക്ക് ജീവിച്ചിരിക്കുന്ന ഒരാളെപ്പോലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും നല്കുന്ന പ്രതീതിയാഥാര്‍ഥ്യമെന്നത് ഒരു ശാസ്ത്രയുക്തിയെപ്പറ്റിയുള്ള വാദപ്രതിവാദത്തെ സാഹിത്യമണ്ഡലത്തില്‍ സ്ഥാപിക്കലാണ് . മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ സാഹിത്യത്തിന് സ്ഥിരം ഇടങ്ങളെ മാത്രം സംബോധന ചെയ്താല്‍ മതിയാവില്ല . സാധ്യതകളും സന്ദര്‍ഭങ്ങളും തീര്‍ത്തും നവീനമാവുന്ന അവസ്ഥയില്‍ ഫിക്ഷനും വേറിട്ട പാതകളിലൂടെ യാത്ര ചെയ്യേണ്ടി വരും . മനുഷ്യനന്മയാണ് ആത്യന്തികമായി സാഹിത്യത്തിന്റെ കാല്പനികമായ ആദര്‍ശം എന്നിരിക്കെ വേറിട്ട തീരങ്ങളിലേക്കുള്ള സഞ്ചാരം കൂടെ സാഹിത്യകാരന്റെ ശ്രദ്ധയില്‍ പെടേണ്ടതാണ് . പഴകിപ്പതിഞ്ഞ വഴികളിലൂടെയുള്ള നടത്തത്തെക്കാള്‍ പുതിയ കാഴ്ചകളുള്ള വഴികളിലൂടെയുള്ള യാത്രയ്ക്ക് സമാനമാണ് പുതിയ ഇടങ്ങള്‍ തേടിയുള്ള വായന . ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളും കണ്ടെത്താത്ത ഇടങ്ങളും തേടിയുള്ള യാത്ര പോലെ പുതിയ സങ്കല്‍പങ്ങളും നവീനമായ പ്രമേയങ്ങളും വായനയില്‍ എത്തേണ്ടതുണ്ട് . വാക്കുത്സവത്തില്‍ : ഇറച്ചിക്കലപ്പ , അജിജേഷ് പച്ചാട്ട് എഴുതിയ കഥ ഞാന്‍ കണ്ടു , എം പി പ്രതീഷിന്റെ കവിത ബന്ദര്‍ , കെ എന്‍ പ്രശാന്ത് എഴുതിയ കഥ അമ്മ ഉറങ്ങുന്നില്ല , അനുജ അകത്തൂട്ടിന്‍റെ കവിത പനിക്കിടക്ക , തോമസ് ജോസഫ് എഴുതിയ കഥ പ്രപഞ്ചം റീലോഡഡ് , ടി പി വിനോദ് എഴുതിയ കവിത ചിത്ര കെ . പി : തൂത്തുക്കുടിക്കവിതകള്‍ മഞ്ഞക്കുതിര , മിനി പി സി എഴുതിയ കഥ ജൈവ ബുദ്ധന്‍ , സ്മിത നെരവത്ത് എഴുതിയ കവിത നാളെ നാളെ നാളെ , ജേക്കബ് ഏബ്രഹാം എഴുതിയ കഥ എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു , ഷാജു വിവിയുടെ അഞ്ച് കവിതകള്‍ കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു , അക്ബറിന്റെ അഞ്ച് കവിതകള്‍ ആട്ടക്കഥ , എസ് കലേഷിന്റെ കവിത മഞ്ഞ റോസാപ്പൂക്കള്‍ , ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു , കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍ സചേതനം അയാള്‍ , ഫര്‍സാന അലി എഴുതിയ കഥ നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ് , അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍ അകമണ്ണ് , സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍ ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍ എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍ ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു , സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍ ചാവുകഥക്കെട്ട് , പി . കെ സുധി എഴുതിയ കഥ കൊലപാതകത്തിന്റെ അടയാളം , സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍ ' കിച്ചൻ എന്നുപേരുള്ള , മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍ ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും ; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍ യോനി ; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍ കറുത്തകോപ്പ , എം യു പ്രവീണ്‍ എഴുതിയ നാടകം പുസ്തകപ്പുഴയില്‍ പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം അവസാനത്തെ സോവിയറ്റുകള്‍ മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു , മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ … ! കുഞ്ഞാലി മരക്കാര്‍ . ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും പുതിയ മതങ്ങള്‍ എവിടെനിന്നാവും പിറവിയെടുക്കുക , യുവാല്‍ നോവാ ഹരാരി എഴുതിയ ' ഹോമോ ദിയൂസ് : മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം ' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം ക്രിസോസ്റ്റം : നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം ; ആബിദ് സൂർതിയുടെ ' സൂഫി അധോലോകത്തിലെ അദൃശ്യമനുഷ്യന്‍ ' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം ഫെര്‍ണാണ്ടോ പെസൊവയുടെ ' അശാന്തിയുടെ പുസ്തകത്തിന്റെ ' വായനാനുഭവം . കവിതയിലെ മൊസാര്‍ട്ട് ; വീസ്‌വാവ ഷിംബോര്‍സ്‌ക്ക : ജീവിതവും കവിതകളും നിശ്ചല യാത്രകള്‍ : മാങ്ങാട് രത്‌നാകരന്റെ കോളം വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല കോമപ്പന്റെ ഹനുമാന്‍യോഗം 18 , 2019 , 4:21 .
| false |
അടുത്തു കെട്ടിയിരുന്ന പശുക്കിടാവ് തള്ളപ്പശുവിന്റെ പാൽ മുഴുവൻ കുടിച്ചു തീർക്കുകയും ചിലപ്പോഴെങ്കിലും കറവയിൽ പാലൊട്ടും കിട്ടാതിരിക്കുന്ന അനുഭവവും ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല . അമിതമായി പാൽ കുടിച്ചതു മൂലമുള്ള വയറിളക്കം കിടാക്കളിലും സാധാരണമാണ് . ഫലപ്രദമായ വീനിങ് രീതി അവലംബിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് . പ്രസവാനന്തരം കിടാവിന്റെ പാൽ കുടി നിർത്തി തള്ളപ്പശുവിൽനിന്നും വേർതിരിക്കുന്നതിനെയാണ് വീനിങ് എന്നു പറയുന്നത് . ജനനശേഷം കിടാവുകൾ തള്ളപ്പശുവിനെ ആശ്രയിക്കാതെ ജീവിക്കാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ് . വീനിങ് നടത്തേണ്ടത് എപ്പോൾ ? സാധാരണയായി പശുക്കിടാവിന് മൂന്നു മാസം പ്രായമാകുന്നതു വരെ അത് തള്ളപ്പശുവിന്റെ കൂടെ നിന്ന് പാൽ കുടിച്ചു വളരുകയാണ് പതിവ് . തള്ളപ്പശുവിനും കുട്ടിക്കും പരസ്പരം കാണാവുന്ന രീതിയിൽ അവർക്കിടയിൽ ഒരു വേലി കെട്ടി വേർതിരിക്കുന്ന രീതിയും നിലവിലുണ്ട് . എന്നാൽ പ്രസവിച്ചയുടൻ തന്നെ കിടാവിനെ മാറ്റി പാർപ്പിക്കുന്ന വീനിങ്ങ് രീതിയാണ് വൻകിട ഫാമുകളിൽ അനുവർത്തിക്കുന്നത് . ഈ രീതിയിൽ കിടാവിനെ അകിടിൽ നിന്നും നേരിട്ട് പാൽ വലിച്ചു കുടിക്കാൻ അനുവദിക്കാതെ , കന്നിപ്പാൽ ഉൾപ്പെടെയുള്ള പശുവിൻ പാൽ കറന്നു പാൽകുപ്പിയിലോ പാൽപാത്രത്തിലോ ഒഴിച്ച് കിടാവിനെ കുടിപ്പിക്കുകയാണ് ചെയ്യുന്നത് . ഇത് മൂന്നു മാസം പ്രായമാകുന്നതു വരെ തുടരുന്നു . പശുവിൻപാലിനു പകരം കൊഴുപ്പു നീക്കിയതോ നീക്കാത്തതോ ആയ പാൽപ്പൊടികൾ അവയ്ക്ക് കൊടുക്കുകയോ ചെയ്യാം . ചില ഫാമുകളിൽ കുട്ടിയെ പ്രസവശേഷം ഒരു ദിവസമോ ഒരാഴ്ചയോ തള്ളപ്പശുവിന്റെ കൂടെ നിർത്താറുണ്ട് . പക്ഷേ , വളരെ പെട്ടെന്ന് സാഹചര്യങ്ങൾ വ്യത്യാസപ്പെടുന്നതുകൊണ്ട് മാതാവിനും കുട്ടിക്കും ഇത് ഒരുപോലെ സമ്മർദ്ദമുണ്ടാക്കുന്നു . കൂടാതെ , കുട്ടിയുടെ വളർച്ചയും തീറ്റ പരിവർത്തന ശേഷിയും കുറയ്ക്കുകയും തള്ളപ്പശുവിന്റെ പാലുൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും . ആയതിനാൽ ജനിച്ചയുടൻ തന്നെ വേർതിരിക്കുന്നതാണ് കൂടുതൽ ഫലപ്രദമായി കാണുന്നത് . പ്രസവിച്ചയുടനെ വീനിങ് ചെയ്യുന്നതു കൊണ്ടുള്ള നേട്ടങ്ങൾ പ്രസവിച്ചയുടനെയുള്ള വീനിങ്ങിൽ കിടാവിന്റെ പരിചരണം പൊതുവായ പരിപാലനമുറകൾ ഒന്നു തന്നെയാണെങ്കിലും ഈ രീതിയിൽ കിടാവിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ് . പ്രധാനമായുള്ളവ താഴെ കൊടുക്കുന്നു . പ്രസവിച്ചയുടൻ വീനിങ് നടത്തുന്നതിലെ ദോഷവശങ്ങൾ ചുരുക്കത്തിൽ വീനിംഗ് എന്നത് വളരെ ശ്രദ്ധ ചെലുത്തേണ്ട പശുപരിപാലന പ്രക്രിയയാണ് . പശുക്കളുടെയും കിടാക്കളുടെയും ആരോഗ്യവും ഉൽപ്പാദനവും ഉറപ്പാക്കുന്ന വീനിങ് രീതി കർഷകർ തിരഞ്ഞെടുക്കേണ്ടത് സുസ്ഥിരമായ കന്നുകാലി വളർത്തലിന് അത്യന്താപേക്ഷിതമാണ് .
| false |
വന്യജീവി കള്ളക്കടത്തു സംഘത്തിന്റെ പ്രധാന ഇര , കാട്ടുകൊള്ളക്കാരുടെ കരിഞ്ചന്തയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള സസ്തനി . ഏതായിരിക്കും ? കടുവ , കാണ്ടാമൃഗം , ആന , കുരങ്ങ് എന്നൊക്കെയാണ് നിഗമനമെങ്കിൽ തെറ്റി . അത് അധികമാരുടെയും കണ്ണിൽപ്പെടാത്ത , മനുഷ്യന് യാതൊരു ദ്രോഹവും ചെയ്യാത്ത , കേരളത്തിൽത്തന്നെ അപൂർവമായി മാത്രം കാണുന്ന ഒരു ജീവിയാണ് . മരപ്പട്ടിയുടെ പ്രിയപ്പെട്ട കൂട്ടുകാരനെന്ന് നാം പഴഞ്ചൊല്ലിലൂടെ കളിയാക്കുന്ന ഈനാംപേച്ചി . മനുഷ്യനെ കണ്ടാൽ ചുരുണ്ടു കൂടി ഒരു ഉണ്ട പോലെ കിടന്നുകളയുന്ന പാവം . പ്രതിവർഷം ലക്ഷക്കണക്കിന് ഈനാംപേച്ചികളെയാണ് കാട്ടുകൊള്ളക്കാർ കൊന്നൊടുക്കുന്നത് . ഫലമോ ? ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന എട്ടിനം ഈനാംപേച്ചികളിൽ എല്ലാം തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ വംശനാശഭീഷണിപ്പട്ടികയിൽ കയറിപ്പറ്റി . ഇതിൽ ചൈനീസ് ഈനാംപേച്ചിയും സുന്ദ എന്നയിനം ഈനാംപേച്ചിയും ‘ ഗുരുതര ഭീഷണി ’ നേരിടുന്ന വിഭാഗത്തിലാണുള്ളത് . അതായത് ഇനി പട്ടികയിൽ ഇവയുടെ അടുത്ത സ്ഥാനം ‘ വംശനാശം വന്നു ’ എന്നതാണ് . ആഫ്രിക്കയിലാണ് ഏറ്റവുമധികം ഈനാംപേച്ചികളെ കാണുന്നത് . പക്ഷേ ആവശ്യക്കാരേറെയുള്ളതാകട്ടെ വിയറ്റ്നാം , ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും . അതോടെ ഭൂഖണ്ഡങ്ങൾ വ്യാപിച്ചു കിടക്കുന്ന കള്ളക്കടത്ത് നെറ്റ്‌വർക്കാണ് ഈ കുഞ്ഞുജീവികൾക്കായി തയാറായത് . ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ കണ്ണുകളായതിനാൽ ഇവയ്ക്ക് കാഴ്ചശക്തി കുറവാണ് . കൂടാതെ ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രി മാത്രമേ പുറത്തിറങ്ങൂ . കേൾവിശക്തിയും ഘ്രാണശക്തിയും പക്ഷേ അപാരമാണ് . നീളൻ നാവുപയോഗിച്ച് ഭക്ഷണമാക്കുന്നതാകട്ടെ ചിതലുകളെയും ഉറുമ്പുകളെയും . ചിതൽപ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാർ രാത്രിയിൽ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി ഇവയെ കൊന്നൊടുക്കുകയാണ് പതിവ് . ശരീരമാകെ മൂടുന്ന ശൽക്കങ്ങളുള്ള ഒരേയൊരു സസ്തനിയാണ് ഈനാംപേച്ചി . ഈ ശൽക്കങ്ങൾക്ക് ഔഷധഗുണമുണ്ടെന്നാണ് അന്ധവിശ്വാസം . ഇവയുടെ മാംസത്തിനും ഏഷ്യയിൽ , പ്രത്യേകിച്ച് വിയറ്റ്നാമിൽ ഒട്ടേറെ ആവശ്യക്കാരുണ്ട് . പക്ഷേ രാജ്യാന്തരതലത്തിൽ തന്നെ വിപണനം നിരോധിച്ചിട്ടുള്ളതിനാൽ രഹസ്യമായാണു വിൽപന . 2016 – 2019 കാലയളിൽ അനധികൃത കടത്ത് കൂടിയതായാണ് റിപ്പോർട്ടുകൾ . ചെറിയ ഈനാംപേച്ചിയുടെ ശൽക്കങ്ങൾ പൊടിച്ചു കഴിച്ചാൽ മുലപ്പാൽ വർധിക്കുമെന്നാണ് ചൈനീസ് നാട്ടുവൈദ്യം ! കൂടാതെ ആസ്ത്‌മയ്ക്കും കാൻസറിനും വരെ ഫലപ്രദമാണത്രേ ഇത് . ഏതോ ഒരു കോടീശ്വരന്റെ കാൻസർ ഇതുവഴി മാറിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെയാണ് ഈനാംപേച്ചിയുടെ കഷ്ടകാലവും തുടങ്ങിയത് . മട്ടി , ജൂജു തുടങ്ങിയ പേരുകളിലാണ് കരിഞ്ചന്തയിൽ ഈ ശൽക്കങ്ങൾ കൊണ്ടു തയാറാക്കിയ മരുന്നു ലഭിക്കുന്നത് . പക്ഷേ ഇന്നേവരെ ഈ ശൽക്കങ്ങളുടെ ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണു സത്യം . ഇറച്ചിക്കു വിൽക്കുമ്പോൾ ഭാരം കൂടാനായി ഈ ജീവികളെക്കൊണ്ട് ചരൽ തീറ്റിക്കുന്ന കാടത്തവും മനുഷ്യൻ ചെയ്യാറുണ്ട് . കൂടാതെ കാടുകൾ വെട്ടിത്തെളിക്കുന്നതും കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും വൈദ്യുതവേലികളുമെല്ലാം ഈനാംപേച്ചികളുടെ എണ്ണം കുറയ്ക്കാൻ കൂട്ടായുമുണ്ട് . ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ഈ പാവം ജീവികൾ എന്നന്നേക്കുമായി ഭൂമി വിട്ടുപോകുമെന്നുറപ്പുള്ളതിനാൽ നിലവിൽ രാജ്യാന്തര തലത്തിൽ ഇവയ്ക്കായി സംരക്ഷണ സംവിധാനങ്ങളും വേട്ടക്കാർക്കായി ബോധവൽകരണ പദ്ധതികളും നടപ്പാക്കിക്കഴിഞ്ഞിരിക്കുകയാണ് . 50 കോടിയോളം രൂപ മുടക്കിയാണ് ഇതെല്ലാമെന്നു പറയുമ്പോഴറിയാം ലോകത്തിന് എത്രയേറെ ‘ വില ’ പിടിച്ചതാണ് ഈ ഈനാംപേച്ചിയെന്ന് .
| false |
പോത്തിറച്ചി ചീനച്ചട്ടിയിൽ വറ്റിച്ചത് , കോഴി വെളുത്തുള്ളി കാച്ചിയത് , മൺകുടുക്ക ബിരിയാണി , പാത്തുമ്മാന്റ കോഴിക്കറി , പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചത് , കിഴികെട്ടിയ കോഴി , മുട്ടമാല എന്നിങ്ങനെ പേരിൽ വിസ്മയിപ്പിക്കുന്ന വിഭവങ്ങളുമായി എറണാകുളത്തെ തക്കാരം . പേരിൽ മാത്രമല്ല രുചിയിലും കേമനാണ് . മലബാർ സ്പെഷ്യൽ വിഭവങ്ങളുമായി എറണാകുളം വൈറ്റില ഗോൾഡ് സൂക്കിന് എതിർവശത്താണ് വിഭവങ്ങളുടെ അതിശയലോകം . . മലബാറിന്റ തനതു രുചിയിൽ തക്കാരം കണ്ണൂരിൽ പ്രസിദ്ധമായതോടെ തക്കാരത്തിന്റ രുചിവൈവിധ്യങ്ങൾ കേരളത്തിലെ മറ്റു ഇടങ്ങളിലേയ്ക്കും വ്യാപിച്ചു . പരമ്പരാഗത രുചിവൈവിധ്യങ്ങൾ ഒത്തിണക്കി വർഷങ്ങളുടെ പാരമ്പര്യമുള്ള തളിപറമ്പിന്റ മണ്ണിൽ നിന്നാണ് തക്കാരത്തിന്റ ജൈത്രയാത്ര ആരംഭിക്കുന്നത് . ഭക്ഷണപ്രിയരുടെ ആവശ്യം കണക്കിലെടുത്ത് ബ്ലൂസ്റ്റാർ പ്രൊപ്പറൈറ്റർ മുഹമ്മദ് ഷിഹാബ് ഇബ്രാഹിം , ഇൗറ്റിശ്ശേരി ഷാനവാസ് , പാഥേയം രമേശ് , മുട്ടോത്തി അബ്ദുള്ള ഇവരുടെ കൂട്ടായ്മയുടെ ആശയമാണ് എറണാകുളത്തെ തക്കാരത്തിന്റ പിറവിക്കു പിന്നിൽ . തക്കാരം വിശാലമായ ഇരിപ്പിടങ്ങളോടുകൂടിയ അടിപൊളി റെസ്റ്ററന്റ് . ചുവരുകളിലെ എഴുത്തുകളും ചിത്രക്കലകളും ആരെയും ആകർഷിക്കും . ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തക്കാരത്തിന്റ ചരിത്രം ചുവരുകളിൽ നിന്നും വായിച്ചറിയാം . പഴമയും പുതുമയും കോർത്തിണക്കിയ റെസ്റ്ററന്റ് . തക്കാരത്തിൽ എത്തുന്നവരെ അതിശയിപ്പിക്കുന്നത് വിഭവങ്ങളുടെ മെനുവാണ് . പേരിന്റ പുതുമയിൽ ഏത് വിഭവം ഒാർഡര്‍ ചെയ്യണമെന്ന സംശയമാണ് മിക്കവർക്കും . എല്ലാ വിഭവങ്ങളും എപ്പോഴും റെഡിയാണ് . തനിനാടൻ രുചികൂട്ട് മുതൽ ചൈനീസ് വിഭവങ്ങളും തക്കാരത്തിൽ കിട്ടും . തക്കാരം സ്പെഷ്യൽ സ്പെഷ്യല്‍ െഎറ്റം ഒരുപാടുണ്ടെങ്കിലും രുചിയറിഞ്ഞ ഭക്ഷണപ്രിയർ ഒാര്‍ഡർ ചെയ്യുന്നത് പോത്തിറച്ചി ചീനിച്ചട്ടിയിൽ വറ്റിച്ചത് , കോഴി വെളുത്തുള്ളി കാച്ചിയത് , മൺകുടുക്ക ബിരിയാണി , പാത്തുമ്മാന്റ കോഴിക്കറി , പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചത് , കിഴികെട്ടിയ കോഴി തുടങ്ങിയവയാണ് . ഇരുമ്പു ചീനിച്ചട്ടിയിൽ മസാലകൂട്ടുകളും സവാളയും ചേർത്ത് കട്ടിയായ ഗ്രേവിയിൽ തയാറാക്കുന്നതാണ് പോത്തിറച്ചി ചീനിച്ചട്ടിയിൽ വറ്റിച്ചത് . കോഴി വെളുത്തുള്ളി കാച്ചിയതും പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചതും ചിക്കൻ വിഭവങ്ങൾ പലതരമുണ്ട് . വെളുത്തുള്ളിയുടെയും സവാളയുടെയും മണവും രുചിയും ഒരുമിക്കുന്ന ചിക്കന് പ്രത്യേക സ്വാദാണ് . ചിക്കന്റ മറ്റൊരു െഎറ്റമാണ് കോഴി പച്ചമുളകിട്ടത് . കാഴ്ചയില്‍ മപ്പാസിന്റ നിറമാണെങ്കിലും നല്ല എരിവുള്ള പച്ചമുളകും പുതിനയിലയും അരച്ചുചേർത്ത് തയാറാക്കുന്നതാണ് കോഴി പച്ചമുളകിട്ടത് . തക്കാരത്തിലെ സൂപ്പർ സ്പെഷ്യൽ െഎറ്റമാണ് പാത്തുമ്മാന്റ കോഴിക്കറി . തനിനാടന്‍ രുചികൂട്ടിൽ തയാറാക്കുന്ന വിഭവം . തക്കാളിയും ഉരുളൻകിഴങ്ങും മറ്റു ചേരുവകളും ഒരുമിക്കുന്ന രുചി . അതാണ് പാത്തുമ്മാന്റ കോഴിക്കറി .
| false |
പ്രസിഡന്റ് ജോ ബൈഡന്റെയും , വിപി കമല ഹാരിസിന്റെയും സ്ഥാനാരോഹണ വേളയിൽ കവിതാ പാരായണം നടത്തിയാണ് അമാൻഡാ ഗോർമാൻ ലോക ശ്രദ്ധ നേടിയത് . അന്ന് അവളുടെ കവിത കേട്ട് ഒബാമ , ഓപ്ര വിൻഫ്രെ തുടങ്ങിയ പ്രമുഖർ അവളെ പ്രശംസിക്കുകയുണ്ടായി . ആക്ടിവിസ്റ്റും യുഎസ് ദേശീയ യുവകവി പുരസ്കാര ജേതാവുമായ അമാൻഡാ ഗോർമാന്റെ കവിത സദസ്സിലെല്ലാവരെയും അത്ഭുതപ്പെടുത്തി . അവളുടെ കവിത , " ദി ഹിൽ വി ക്ലൈംബ് " ക്യാപിറ്റൽ ഹിൽസിൽ നടന്ന ആൾക്കൂട്ട ആക്രമണത്തെ അഭിസംബോധന ചെയ്തു . യുഎസിലെ ഭിന്നിപ്പിക്കൽ രാഷ്ട്രീയം , സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള പ്രത്യാശ എന്നിവയും അതിൽ പരാമർശിക്കപ്പെട്ടു . പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേളയിൽ കവിത വായിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കവിയെന്ന നിലയിൽ ഈ ഹാർവാർഡ് ബിരുദധാരി ചരിത്രം സൃഷ്ടിച്ചു . എന്നാൽ ആരാണ് ഈ അമാൻഡ ഗോർമാൻ ? ലോസ് ഏഞ്ചൽസിൽ ജനിച്ച് വളർന്ന ഗോർമാൻ വളരെ ചെറുപ്പത്തിൽത്തന്നെ കവിത എഴുതുമായിരുന്നു . ലോസ് ഏഞ്ചൽസ് ടൈംസ് പറയുന്നതനുസരിച്ച് മൂന്നാം ക്ലാസ്സിൽ വച്ച് റേ ബ്രാഡ്‌ബറിയുടെ " ഡാൻഡെലിയോൺ വൈൻ " എന്ന കവിത കേട്ടപ്പോൾ മുതലാണ് സാഹിത്യത്തോട് അവൾക്ക് താല്പര്യം തോന്നുന്നത് . തുടർന്ന് അവൾ എഴുതാൻ ആരംഭിച്ചു . അവളെ വളർത്തിയത് അമ്മയായിരുന്നു . അവളുടെ അമ്മ ജോവാൻ വിക്സ് ഒരു ഇംഗ്ലീഷ് അധ്യാപികയായിരുന്നു . ഉദ്ഘാടന വേളയിൽ കവിത വായിക്കാനായി ഗോർമാനെ തിരഞ്ഞെടുത്തത് അമേരിക്കയിലെ പുതിയ പ്രഥമ വനിത ഡോ . ജിൽ ബൈഡനാണ് . ലൈബ്രറി ഓഫ് കോൺഗ്രസിൽ അവളുടെ കവിത ചൊല്ലുന്നത് അവർ കാണാൻ ഇടയായി . അങ്ങനെയാണ് അവളുടെ കവിത അവർ ശ്രദ്ധിക്കുന്നത് . ഉദ്ഘാടന പ്രസംഗം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കവിയാകുന്നതിന് മുമ്പ് , അവൾ 2017 -ൽ ആദ്യമായി ദേശീയ യുവകവി പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു . അതിനുമുമ്പ് , വെറും 16 വയസ്സുള്ളപ്പോൾ 2014 -ൽ ലോസ് ഏഞ്ചൽസിലെ യുവകവി പുരസ്കാര ജേതാവായും അവൾ തിരഞ്ഞെടുക്കപ്പെട്ടു . ഗോർമാൻ ജീവിതത്തിൽ വെല്ലുവിളികളെ അഭിമുഖീകരിച്ച് തന്നെയാണ് മുന്നോട്ട് വന്നത് . സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും , അവൾ ഒരു മികച്ച പ്രാസംഗികയായി . ഒരു ശിശുവായിരിക്കുമ്പോൾ ഉണ്ടായ വിട്ടുമാറാത്ത ചെവി അണുബാധകൾ , അവളിൽ ഒരു ഓഡിറ്ററി പ്രോസസ്സിംഗ് ഡിസോർഡർ ഉണ്ടാകാൻ കാരണമായി . ഇതാണ് സംസാര തടസ്സത്തിന് കാരണമായത് . “ സംസാരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം നിരവധി അക്ഷരങ്ങൾ ഉച്ചരിക്കാൻ എനിക്ക് സാധിക്കാതെയായി , പ്രത്യേകിച്ചും ‘ ആർ ’ ശബ്ദം . ഇന്ന് ഞാൻ എവിടെയാണോ അവിടെയെത്താൻ എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു ” അവൾ വ്യക്തമാക്കി . എഴുത്തുകാരി മായ ആഞ്ചലോയാണ് അവളുടെ ഏറ്റവും വലിയ പ്രചോദനം . 2016 -ൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വൺ പെൻ വൺ പേജ് ഗോർമാൻ സ്ഥാപിച്ചു . യുവജനങ്ങളുടെ രചനയിലൂടെയും നേതൃത്വ പരിപാടികളിലൂടെയും സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ഒരു സംഘടനയാണ് അത് . ഇതൊന്നും കൂടാതെ , 2013 -ൽ മലാല യൂസഫ്സായി സംസാരിക്കുന്നത് കണ്ട ശേഷം ഗോർമാൻ ഐക്യരാഷ്ട്ര യുവജന പ്രതിനിധിയാകാൻ ആഗ്രഹിച്ചു . 2017 -ൽ യുഎന്നിന്റെ സാമൂഹിക ഉച്ചകോടിയിൽ “ ” എന്ന കവിത അവൾ അവതരിപ്പിച്ചു . മലാലയ്ക്ക് മുന്നിൽ തന്നെ അവതരിപ്പിക്കാനുള്ള ഭാഗ്യവും അവൾക്ക് ലഭിച്ചു . കവിതകൾ മാത്രമല്ല കഥകളും അവൾ എഴുതും . അവളുടെ ആദ്യത്തെ കുട്ടികളുടെ പുസ്തകത്തിന്റെ , ’ , പ്രമേയം കുട്ടികളെ പ്രത്യാശയുള്ളവരാക്കി മാറ്റാൻ പ്രാപ്തരാക്കുക എന്നതാണ് . അവളുടെ കൃതികൾ വംശീയത , അടിച്ചമർത്തൽ , ഫെമിനിസം , സാമൂഹിക അനീതി തുടങ്ങിയ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു . അവളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അമേരിയ്ക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക എന്നത് . യോഗ്യത ലഭിക്കുന്ന ആദ്യ വർഷം തന്നെ മത്സരിക്കുമെന്ന് 2017 -ൽ അവൾ അഭിപ്രായപ്പെട്ടു .
| false |
ഉത്തരാഖണ്ഡിൽ പൗരി ഗർവാൾ ജില്ലയിൽ പാട്ടിസൈൺ ഗ്രാമം കാറ്റാടിമരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്ന ഒരു മലമ്പ്രദേശമാണ് . അവിടെ കുന്നിന്മുകളിലായി ഒരു പ്രാഥമികാരോഗ്യ കേന്ദ്രമുണ്ട് . അതിൽ മൂന്നു മുറികളുള്ള ഒരു ലേബർ റൂം കം മാതൃ ശിശു പരിചരണ കേന്ദ്രവും . സർക്കാർ സ്ഥാപനമാണ് . പാട്ടിസൈണാവട്ടെ ഗോത്രവർഗക്കാർക്ക് പ്രാതിനിധ്യം കൂടുതലുള്ള പ്രദേശവും . അതുകൊണ്ടുതന്നെ എത്രയോ കാലമായി അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനം കൂടിയായിരുന്നു ആ പ്രാഥമികാരോഗ്യ കേന്ദ്രം . അങ്ങനെ ആരും അവിടേക്ക് വരാറില്ല . അഥവാ അത്രയ്ക്കും ഗതികെട്ട ആരെങ്കിലും അവിടേക്ക് വന്നുപെട്ടാൽ തന്നെ , ഓക്‌സിലിയറി നഴ്‌സ് മിഡ്‌വൈഫ് എന്നറിയപ്പെടുന്ന പേറ്റിച്ചിയുടെ സഹായത്തോടെ ഒരു വിധം പ്രസവിച്ചെന്നു വരുത്തി , മണിക്കൂറുകൾക്കകം അവിടം വിടും . കാരണം , കുടിക്കാൻ ശുദ്ധജലം പോലും കിട്ടാതെ ആകെ അലങ്കോലമായിക്കിടക്കുന്ന ഒരു ആശുപത്രിയാണ് അത് . അവിടേക്കാണ് 203 -ൽ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് എന്ന തസ്തികയിലേക്ക് ആരതി ബെഹ്ൽ എന്ന ഡോക്ടർ എത്തിപ്പെടുന്നത് . ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കഴിഞ്ഞ പാടെയായിരുന്നു അവരുടെ ഈ റൂറൽ പോസ്റ്റിങ്ങ് . യഥാർത്ഥത്തിൽ , എംബിബിഎസ് കഴിഞ്ഞവരോട് സർക്കാർ കുത്തിപ്പിടിച്ച് ഒപ്പിട്ടുവാങ്ങുന്ന ഒന്നുണ്ട് , അഞ്ചു കൊല്ലത്തേക്ക് റൂറൽ ഏരിയയിൽ ജോലിചെയ്‌തോളാം എന്നുള്ള ബോണ്ട് . അതാണ് ആരതി ഡോക്ടറെ ആ കാടിനുള്ളിലേക്ക് എത്തിച്ചത് . അവിടത്തെ അവസ്ഥ കണ്ടപ്പോൾ ഒരു ഡോക്ടർ എന്ന നിലയ്ക്ക് അവരുടെ ചങ്കു തകർന്നു പോയി . ആ മലമ്പ്രദേശം , എത്ര റിമോട്ട് ഏരിയ എന്ന് പറഞ്ഞിരുന്നാലും ഇത്രയ്‌ക്കൊക്കെ പരിതാപകരമാവും എന്ന് അവർ കരുതിയിരുന്നില്ല . സൗകര്യങ്ങളുടെ കുറവ് മാത്രമായിരുന്നില്ല അവിടത്തെ പ്രശ്നം . ഗോത്രവർഗക്കാരായ തദ്ദേശീയർ അവരെ ഒരു ' പരദേശി ' ആയിട്ടാണ് കണ്ടത് . അല്ലെങ്കിലും , തങ്ങൾ മലവാസികളുടെ പ്രശ്നങ്ങളെപ്പറ്റി ഒരു ചുക്കുമറിയാത്ത നഗരവാസികളോട് അവർക്ക് എന്നും പുച്ഛം മാത്രമേ ഉണ്ടായിരുന്നുളൂ . വല്ലപ്പോഴുമൊക്കെ തങ്ങളെ സന്ദർശിക്കാൻ വരികയും , പ്രശ്നങ്ങൾക്കൊക്കെ ഇപ്പോൾ പരിഹാരമുണ്ടാക്കാൻ എന്ന് വാഗ്ദാനം നൽകുകയും , ഒരു സുപ്രഭാതത്തിൽ ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം അപ്രത്യക്ഷമാവുകയും ചെയ്യുന്ന പരിഷ്കാരികളായ നഗരവാസികൾ അവരെ അത്രയ്ക്ക് മടുപ്പിച്ചു കഴിഞ്ഞിരുന്നു എന്നതാണ് സത്യം . എന്നുവെച്ച് അവിടെ വരുന്നവരൊക്കെ രണ്ടാം നാൾ ഇറങ്ങിപ്പോയിരുന്നു എന്നർത്ഥമില്ല കേട്ടോ . അവിടെ സ്ഥിരം ജോലിക്കാരായും പലരുമുണ്ടായിരുന്നു . ഉത്തരവാദിത്തങ്ങളൊന്നും നിറവേറ്റാൻ മിനക്കെടാതെ , ഒന്നിലും ഇടപെടാതെ , യാതൊന്നും ചെയ്യാതെ , മാസാമാസം സർക്കാർ ശമ്പളം വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് വെറുതെയിരിക്കുന്ന മാന്യന്മാരും മാന്യകളും ആയ ആരോഗ്യവകുപ്പ് ജീവനക്കാർ . തങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് പ്രദേശത്തിന് എന്തെങ്കിലും മാറ്റമുണ്ടാക്കുന്നത് പോയിട്ട് , അവിടെ ചെയ്യേണ്ട അത്യാവശ്യം പണികൾ പോലും അവർ ചെയ്തിരുന്നില്ല . പ്രദേശത്തെ ജനങ്ങൾ എല്ലാവരും ആ ഹെൽത്ത് സെന്ററിലെ ജോലിക്കാരുടെ ഉദാസീനതയിൽ കുപിതരായിരുന്നു . ഡോ . ആരതി നേരിട്ട ആദ്യപ്രശ്നങ്ങളിൽ മറ്റൊന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്ന നിയമവിരുദ്ധമായ സേവനങ്ങളായിരുന്നു . യാതൊരു അസുഖവുമില്ലാത്ത ആളുകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയ സേവനങ്ങൾ അവിടത്തെ ഡോക്ടർമാർ ചെയ്തേ മതിയാകൂ എന്ന അവസ്ഥയായിരുന്നു . ആരതി ഡോക്ടർക്ക് മുമ്പുണ്ടായിരുന്നവർ അതൊക്കെ ചെയ്തും കൊടുക്കുമായിരുന്നു . ഡോക്ടറുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകാഞ്ഞത്ത് അവരെ ചോദിപ്പിക്കുകയും ഡോക്ടർക്കെതിരെ അവർ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങൾ നടത്താൻ തുടങ്ങുകയും ചെയ്തു . ആ ഹെൽത്ത് സെന്റർ മാത്രമല്ല ദയനീയാവസ്ഥയിൽ ഉണ്ടായിരുന്നത് . അതോടനുബന്ധിച്ചുണ്ടായിരുന്ന ലിവിങ്ങ് ക്വാർട്ടേഴ്‌സ് കൂടിയായിരുന്നു . പൊളിഞ്ഞടർന്ന അവസ്ഥയിലായിരുന്നു അതിന്റെ സീലിങ്ങ് , ഉള്ളിൽ വവ്വാലുകളും , എട്ടുകാലികളും , പല്ലികളുമെല്ലാം ഓടിനടന്നിരുന്ന ആ വീടുകൾ യഥാകാലം നന്നാക്കപ്പെട്ടിരുന്നില്ല . പാമ്പും പഴുതാരയും മേഞ്ഞിരുന്ന പറമ്പിലും ഇറങ്ങി നടക്കാൻ പേടിയായിരുന്നു അവർക്ക് . മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ പ്രൈമറി ഹെൽത്ത് സെന്റർ എന്നൊക്കെ പറയുമ്പോൾ ഒരു സങ്കൽപമുണ്ടായിരുന്നു ആരതി ഡോക്ടറുടെ മനസ്സിൽ . അതിൽ പറഞ്ഞിരിക്കുന്ന പ്രാഥമികമായ സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് അവിടെ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത് എന്ന് അവർ മനസിലാക്കി . ഗം ബൂട്ട്സും , ഹാൻഡ് ഗ്ലൗസും പോലുള്ള അവശ്യ സാധനങ്ങൾ പോലും ആവശ്യത്തിനിലായിരുന്നു . ഓർഡർ ചെയ്യാൻ ആരും മിനക്കെട്ടിരുന്നുമില്ല . ആകെ തുരുമ്പിച്ച ആ അവസ്ഥയിലും അവിടെ പ്രസവങ്ങൾ നിർബാധം നടന്നുകൊണ്ടിരുന്നു എന്നത് അവരെ അതിശയിപ്പിച്ചു . ആ പരിതാപകരമായ അവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിച്ചു . സഹപ്രവർത്തകരുടെ ഭാഗത്തു നിന്നും കടുത്ത പ്രതിഷേധമുണ്ടായി . ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നാൽ , ജോലിഭാരം കൂട്ടുക എന്നാണർത്ഥം . അഴിമതിയും , സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള ഡോക്ടറുടെ ശ്രമങ്ങളും അവർക്കെതിരെ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നു തന്നെ എതിർപ്പുകൾ ക്ഷണിച്ചുവരുത്തി . പ്രദേശവാസികൾക്കെല്ലാം ആ ഹെൽത്ത് സെന്ററിന്റെ ദുരവസ്ഥ അറിയാമായിരുന്നു . എന്നിട്ടും അവർ അവിടെത്തന്നെ വന്നുപോയ്ക്കൊണ്ടിരുന്നത് ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് . അവർക്ക് വേറെ ഒരു മാർഗവുമില്ലായിരുന്നു എന്നതുകൊണ്ട് . താപ്പാനകളായ സഹപ്രവർത്തകർ നിരന്തരം ഡോക്ടർക്ക് പാരവെച്ചുകൊണ്ടിരുന്നു . ഡോക്ടറേക്കാൾ രാഷ്ട്രീയസ്വാധീനം റാങ്കിൽ അവരെക്കാൾ താഴ്ന്ന ജോലിക്കാർക്കാകയാൽ കാര്യമായ ഒരു അച്ചടക്ക നടപടികളും അവർക്കെതിരെ എടുക്കുക സാധ്യമല്ലായിരുന്നു . ഡോക്ടർക്കെതിരെ നിരവധി പരാതികൾ സഹപ്രവർത്തകരിൽ നിന്നും ഉന്നതങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു . നിസ്സഹകരണത്തിന്റെ എല്ലാ മുഖങ്ങളും ഡോക്ടർ ചുരുങ്ങിയ കാലം കൊണ്ട് കണ്ടു . ജീവിതം തന്നെ മടുത്തിരിക്കുന്ന അവസ്ഥയിൽ , മതിയാക്കി പോയാലോ എന്നാലോചിക്കുന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാണ് അവർ ഒരു നല്ല വാർത്ത അറിയുന്നത് . അവിടത്തെ ഹെഡ് നഴ്‌സ് വിരമിക്കുന്നു . ഡോക്ടറുടെ മനസ്സിൽ ലഡു പൊട്ടി . അവർ പ്രിയങ്ക സൈനി എന്ന കൃതഹസ്തയായ സ്റ്റാഫ് നഴ്‌സിനെ ആ ഒഴിവിലേക്ക് നിയമിച്ചു . പിന്നാലെ സഞ്ജയ് ബൗന്തിയാൽ എന്ന ഫാർമസിസ്റ്റിനെയും . യൗവ്വനത്തിന്റേതായ പ്രവർത്തനോത്സാഹത്തിലായിരുന്ന ഇരുവരും ഡോക്ടർക്ക് സകല പിന്തുണകളും വാഗ്ദാനം ചെയ്തു . പ്രദേശവാസികളുടെ വിശ്വാസം ആർജ്ജിക്കാൻ വേണ്ട പദ്ധതികൾ മൂവർ സംഘം ആസൂത്രണം ചെയ്യാൻ തുടങ്ങി . മുമ്പൊക്കെ കുട്ടിയെ പ്രസവിച്ച് മണിക്കൂറുകൾക്കുളിൽ അമ്മ കുഞ്ഞിനേയും കൊണ്ട് സ്ഥലം വിടുമായിരുന്നു . കാരണം , അവിടെ നിന്ന് ദാഹിച്ച തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളം പോലും ഇറ്റിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല . താത്കാലികമായി കുറെ ആശാ വർക്കർമാരെയും മിഡ്‌വൈഫുകളെയും കൂടി നിയമിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ ആരതി ഡോക്ടറുടെ വഴിയ്ക്ക് വരാൻ തുടങ്ങി . എന്നാൽ ഈ മാറ്റം മറ്റുള്ള താപ്പാനകളെ പിണക്കി . അവരിൽ ഒട്ടുമിക്കവരും അഞ്ചുവർഷത്തെ ബോണ്ടോന്നും പാലിക്കാതെ അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങിയും മറ്റും സ്ഥലം വിട്ടു കളഞ്ഞു . അത് പക്ഷേ , ആരതി ഡോക്ടറെ തളർത്തുന്നതിനു പകരം കൂടുതൽ ശക്തയാക്കുകയാണ് ചെയ്തത് . അവർ അങ്ങനെ എളുപ്പം തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല . തനിക്ക് അല്പം കൂടി സമയം നൽകണം എന്ന് ആരതി തന്റെ നോയ്ഡയിൽ ഐടി സെക്ടറിലെ ഒരു കമ്പനിയുടെ മാനേജരായ തന്റെ ഭർത്താവിനോട് പറഞ്ഞു . തങ്ങളുടെ ലോങ്ങ് ഡിസ്റ്റൻസ് ബന്ധത്തിൽ ഉലച്ചിലുകളുണ്ടാവാതെ അവർ സൂക്ഷിച്ചു . ഇങ്ങും പോവുന്നില്ല , അവിടെ തന്നെ കാണും എന്ന കാര്യത്തിൽ ഒരു തീരുമാനമായതോടെ , ആരതി ഡോക്ടർ നാട്ടുകാരുമായി നിരന്തരം കൗണ്സലിങ്ങും മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തി അവരുടെ വിശ്വാസം ആർജ്ജിക്കാൻ തുടങ്ങി . അതിൽ അവർ പതുക്കെ വിജയം കണ്ടുതുടങ്ങി . പതുക്കെയെങ്കിലും , തന്റെ ലക്ഷ്യങ്ങളിൽ വിജയിക്കും എന്ന് അവർക്ക് ആത്മവിശ്വാസമുണ്ടയിരുന്നു . മൂന്നുമുറിയിൽ സ്ഥാപിച്ചിരുന്ന ലേബർ റൂം ആൻഡ് മാതൃ ശിശു പരിചരണ കേന്ദ്രം ഒന്ന് വൃത്തിയാക്കി എടുക്കുകയാണ് അവർ ആദ്യം ചെയ്തത് . പൂട്ടിക്കിടന്ന സ്റ്റോർ റൂം തുറപ്പിച്ച് , അതിൽ നിന്നും പഴയ സ്റ്റോക്കെല്ലാം എടുത്ത് കളഞ്ഞു അവർ . എന്നിട്ട് , ആവശ്യമരുന്നുകൾക്കും , മറ്റു സാധനങ്ങൾക്കും വേണ്ടി ഒരു പുതിയ റിക്വസ്റ്റും നൽകി . ഒഴിഞ്ഞു കിടന്നിരുന്ന വേക്കൻസികൾ നികത്താൻ അവർ സർക്കാരിന് നിരന്തരം കത്തയക്കാൻ തുടങ്ങി . ചീഫ് മെഡിക്കൽ ഓഫീസർക്ക് അതെല്ലാം കാണിച്ചുകൊണ്ട് മുടങ്ങാതെ റിമൈൻഡറുകലും അവർ അയച്ചു പോന്നു . സാധനങ്ങൾക്കുംമരുന്നുകൾക്കും പുറമെ ഒരു ആരോഗ്യകേന്ദ്രത്തിൽ ആവശ്യം വേണ്ട ലേബർ ടേബിൾ , ഓപ്പറേഷൻ തിയറ്റർ , ന്യൂ ബോൺ കെയർ യൂണിറ്റ് , എയർ കണ്ടീഷൻ , ഓക്സിടോസിൻ , കാത്സ്യം , അയൺ സപ്ലിമെന്റുകൾ , ആന്റിസെപ്റ്റിക് സൊല്യൂഷൻ തുടങ്ങിയവ വേറെയും . പാട്ടിസൺ എന്ന ഗ്രാമത്തിന്റെ കുപ്രസിദ്ധി കാര്യസാധ്യത്തിന് ആദ്യമൊക്കെ വിഘാതമായിരുന്നു . എന്നാലും കാര്യങ്ങളിൽ നേരിയ പുരോഗതി വരൻ തുടങ്ങി . കുഞ്ഞുങ്ങൾക്ക് വേണ്ടുന്ന എല്ലാവിധ പരിചരണങ്ങളും അവിടെ ലഭ്യമാക്കാൻ തുടങ്ങി . പ്രസവക്കേസുകളുടെയും കൃത്യമായ നിരീക്ഷണങ്ങളും , ആവശ്യമുള്ള ഘട്ടങ്ങളിൽ തക്കസമയത്തുള്ള റെഫെറിങ്ങുകളും ഒക്കെ അവർ ചെയ്തു . പാട്ടിസൺ പോലെ വിദൂരസ്ഥമായ ഒരു കുഗ്രാമത്തിൽ ഇതിലൊക്കെ നടപ്പിൽ വരുത്താൻ കഴിഞ്ഞത് ആരതിയെപ്പോലെ ഒരു ഡെഡിക്കേറ്റഡ് ആയ ഡോക്ടർ 247 അവിടെ ആ കേന്ദ്രത്തിന്റെ പരിസരത്തുതന്നെ ഉണ്ടായതുകൊണ്ട് മാത്രമാണ് . സർക്കാർ കാര്യങ്ങൾ മുറപോലെ എന്ന പതിവുകൂടെയാണ് ഡോ . ആരതി ഇവിടെ തെറ്റിച്ചിരിക്കുന്നത് . അവരുടെ പ്രവർത്തനങ്ങളുടെ വിജയം അതിന്റെ പരമകാഷ്ഠ കണ്ടത് , ചീഫ് മെഡിക്കൽ ഓഫീസർ ജില്ലാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ആ പ്രാഥമികാരോഗ്യകേന്ദ്രത്തെ നവീകരിക്കാൻ തയ്യാറായപ്പോഴാണ് . പഴകി ദ്രവിച്ചു തുടങ്ങിയ ഇലക്ട്രിക് വയറിങ്ങ് പാടെ മാറ്റി . പൊട്ടിയൊലിച്ചിരുന്ന പ്ലംബിങ്ങും പൂർണമായും പുതിയതാക്കി . ഗവണ്മെന്റ് ആരോഗ്യ സംവിധാനങ്ങളെപ്പറ്റി ഡോക്ടർ ആരതിക്ക് പറയാനുള്ളത് ഇത്രമാത്രമാണ് , " സർക്കാർ നമുക്ക് തരാത്തതായി ഒന്നുമില്ല സുഹൃത്തെ … ഫണ്ടുകൾ നമ്മൾ തരപ്പെടുത്തണം . റിസോഴ്‌സസ് ഉള്ളിടത്തു നിന്നും കണ്ടെത്തണം . സപ്പോർട്ട് ഇല്ലാത്തിടത്ത് ഉണ്ടാക്കിയെടുക്കണം . അതിനുള്ള ആത്മധൈര്യം വേണം , അർപ്പണ മനോഭാവം വേണം , സ്ഥിരോത്സാഹവും ഉണ്ടായേ പറ്റൂ . ഇത് മൂന്നുമുണ്ടെങ്കിൽ ഏതൊരു സർക്കാർ ആശുപത്രിയും സ്വകാര്യ ആശുപത്രികളിലേതിനേക്കാൾ മികച്ച സൗകര്യങ്ങളോടെ നമുക്ക് പ്രവർത്തിപ്പിക്കാവുന്നതേയുള്ളൂ . പാട്ടിസൺ അതിനു ഒരു നല്ല ഉദാഹരണമാണ് . ഇനി 3 - 4 വർഷം കൂടി ഞാൻ ഇവിടെത്തന്നെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു . ഇവിടെയുള്ളവർ സ്വയംപര്യാപ്തി നേടി എന്ന് എനിക്കുറപ്പായാൽ ഞാൻ ഇത് അവരെയേൽപ്പിച്ച് , ഇതുപോലെ ശ്രദ്ധ ആവശ്യമുള്ള മറ്റേതെങ്കിലും റൂറൽ ഹെൽത്ത് സെന്ററുകളിലേക്ക് സ്ഥലംമാറ്റം വാങ്ങും … " അവർ ഒറ്റയ്ക്കല്ല ഇത്രയും കാര്യങ്ങൾ ചെയ്തത് എന്നതാണ് ഈ സേവനത്തെ കൂടുതൽ മഹത്തരമാക്കണ ഒരു കാര്യം . തന്റെ നാലുവയസ്സുള്ള കുഞ്ഞിന്റെ കാര്യങ്ങൾ കൂടി നോക്കിക്കൊണ്ടാണ് അവർ ഇത്രയും നേട്ടങ്ങളിലൂടെ പാട്ടിസൺ പ്രാഥമികാരോഗ്യകേന്ദ്രത്തെ നയിച്ചത് . ഒരു സർക്കാർ ഡോക്ടർ എന്ന നിലയിൽ താൻ തന്റെ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങളിൽ ഡോ . ആരതി ബെഹ്ലിന് എന്തായാലും ഒരുപാടൊരുപാട് അഭിമാനിക്കാൻ വകയുണ്ട് … ! .
| false |
ഹംറ ദേശീയോദ്യാനം സ്വീഡനിലെ ഗാവ്‍ലെബോർഗ്ഗ് കൌണ്ടിയിലുൾപ്പെട്ട ൽജുസ്‍ഡാൽ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് . ഒർസ് ഫിൻമാർക്കിൻറ ഭാഗമായ ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1909 ലായിരുന്നു . രൂപീകരിക്കപ്പെട്ട കാലത്ത് ഈ ദേശീയോദ്യാനത്തൻറെ വിസ്തൃതി 28 ഹെക്ടർ ആയിരുന്നവെങ്കിലും 2011 ൽ 1,383 ഹെക്ടറായി വിപുലീകരിക്കപ്പെട്ടിരുന്നു .
| false |
രണ്ടാം ലോക മഹായുദ്ധത്തിനിടെ നഷ്ടപ്പെട്ട ഏറ്റവും വിലപ്പെട്ട നിധി–ആംബർ റൂം എന്ന അമൂല്യ മുറി അറിയപ്പെടുന്നത് അങ്ങനെയാണ് . ഒരു വിശേഷണം കൂടിയുണ്ട് അതിന് – ലോകത്തെ എട്ടാമത്തെ അദ്ഭുതം . അത്രയേറെ അമ്പരപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞതായിരുന്നു ആംബർ റൂം . പ്രഷ്യയുടെ ഭരണാധികാരി ഫ്രഡറിക് ഒന്നാമനു വേണ്ടിയാണ് അപൂർവ വസ്തുക്കൾ കൊണ്ട് ഈ സുവർണ മുറി നിർമിച്ചത് . ആംബറെന്ന അമൂല്യ വസ്തുവായിരുന്നു ഇതിൽ പ്രധാനം . ഒപ്പം സ്വർണ ഫ്രെയിമുകളിൽ ഘടിപ്പിച്ച കൂറ്റൻ നിലക്കണ്ണാടികളും ശോഭ കൂട്ടാൻ രത്നക്കല്ലുകളും . 11 അടി ഉയരമുള്ള മുറി നിറയെ മെഴുകുതിരികൾ കത്തിച്ചു വയ്ക്കുമ്പോഴാണ് അതിന്റെ ശോഭ പത്തരമാറ്റാവുക . റഷ്യയിലെ കാതറിൻ കൊട്ടാരത്തിൽ ആംബർ റൂമിന്റെ പുനസൃഷ്ടിക്കപ്പെട്ട പതിപ്പ് ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുണ്ട് . ഇന്നത്തെ വിലയനുസരിച്ചു നോക്കിയാൽ ഈ മുറിയുടെ മൂല്യം ഏകദേശം 250 ദശലക്ഷം പൗണ്ട് അതായത് 2000 കോടി രൂപ വരും ! 1716ൽ റഷ്യയിലെ സാർ പീറ്റർ ഒന്നാമൻ ചക്രവർത്തിക്ക് ആംബർ റൂം കൈമാറി . തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗിലെ കാതറിൻ കൊട്ടാരത്തിലാണ് ഇതു സൂക്ഷിച്ചിരുന്നത് . അതിനിടെ ഹിറ്റ്‌ലറുടെ നാത്‌സി പട്ടാളം ഇവിടേക്കു മാർച്ച് ചെയ്തു . ആംബർ റൂം സ്ഥിതി ചെയ്തിരുന്ന നഗരം 1941ൽ അവർ കരയിൽ നിന്നും ആകാശത്തു നിന്നും ആക്രമിച്ചു തകർത്തു . ചിലർ കരുതുന്നത് ആ ആക്രമണത്തിൽ സ്വർണമുറി നശിച്ചു പോയെന്നാണ് . എന്നാൽ യുദ്ധത്തിനിടെ കൊട്ടാരത്തിൽ നിന്ന് മുപ്പതോളം വാഗണുകൾ പുറത്തേക്കു പോകുന്നതു കണ്ടവരുണ്ട് . അകത്തെന്താണെന്നറിയാത്ത വിധം മൂടിയിട്ടായിരുന്നു വാഗണുകൾ പോയത് . പുരാതന പ്രഷ്യൻ നഗരമായ കോനിസ്ബർഗിലെ കോട്ടയിൽ ആംബർ റൂം പിന്നീട് പ്രദർശിപ്പിക്കപ്പെട്ടതും ചരിത്ര രേഖകളിലുണ്ട് . അതിനിടെ നാത്‌സികളുടെ പതനം പൂർണമായി . ഹിറ്റ്‌ലർ ഇല്ലാതായതിനു ശേഷം ചരിത്രകാരന്മാർ ആദ്യം അന്വേഷിച്ചവയിൽ ആംബർ റൂമുമുണ്ടായിരുന്നു . എന്നാൽ എത്ര അലഞ്ഞിട്ടും കണ്ടെത്താനായില്ല . ദശകങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഇപ്പോഴിതാ ഒരു കൂട്ടം നിധി വേട്ടക്കാർ പറയുന്നു – ‘ ആംബർ റൂമിലേക്കുള്ള വഴി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു ’ . പോളണ്ടിലേക്കാണ് ആംബർ റൂം കടത്തിയതെന്ന വിവരം നേരത്തേ തന്നെ പ്രചരിക്കപ്പെട്ടിരുന്നു . എങ്കിലും യൂറോപ്പിന്റെ ഒരു ഭാഗവും വിടാതെ നിധിവേട്ടക്കാർ അന്വേഷണം നടത്തിയിരുന്നു . പോളണ്ടിലെ മമെർകി ബങ്കർ മ്യൂസിയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് ഇപ്പോൾ പുതിയ കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുന്നത് . വടക്കു കിഴക്കൻ പോളണ്ടിലെ വേഗൊസെവ്വൊ നഗരത്തിലാണ് പ്രശസ്തമായ ഈ യുദ്ധമ്യൂസിയം . ജർമൻ അധിനിവേശ കാലത്തെ യുദ്ധക്കാഴ്ചകളാണേറെയും . ഇവിടെ നിന്ന് ഏതാനും കിലോമീറ്റർ മാറിയാണ് ആംബർ റൂം ഉണ്ടെന്നു കരുതുന്ന രഹസ്യ തുരങ്കം കണ്ടെത്തിയതായി അവകാശവാദമുള്ളത് . ജിയോ–റഡാർ സാങ്കേതികതയാണ് ഇക്കാര്യത്തിൽ നിധിവേട്ടക്കാരെ സഹായിച്ചത് . ഭൂമിയെ തുളച്ചു കടന്നുപോകുന്ന തരം റഡാർ രശ്മികൾ എന്നാണിതിനെ വിശേഷിപ്പിക്കുന്നതു തന്നെ . അത്തരത്തിൽ നടത്തിയ പരിശോധനയിൽ ഭൂമിക്കടിയില്‍ ഒരു ചെറുവാതിൽ കണ്ടെത്തുകയായിരുന്നു . അതിന്റെ തൊട്ടുമുകളിലാകട്ടെ ഒരു വമ്പൻ മരവും വളർന്നിരിക്കുന്നു . മണ്ണിന്റെ ആ ഭാഗം കുഴിച്ചു നോക്കിയാൽ മാത്രമേ താഴെ എന്താണെന്ന് അറിയാനാകൂ . മരത്തിന് ഏകദേശം 60 വര്‍ഷത്തിലേറെ പഴക്കമുണ്ട് . അത്രയും കാലം ആരും വാതിൽ തുറക്കാതിരുന്നതിനാലാണു മരം പടർന്നു പന്തലിച്ചതെന്നും നിധിവേട്ടക്കാർ പറയുന്നു . വാതിൽ തുറക്കുന്നത് ഒരു തുരങ്കത്തിലേക്കാണെന്നതു വ്യക്തമായിട്ടുണ്ട് . യുദ്ധകാലത്ത് ജർമൻ സേനയുടെ കിഴക്കന്‍ ആസ്ഥാന മന്ദിരം ഇതിനു തൊട്ടടുത്തായിരുന്നുവെന്നതും സംശയം ബലപ്പെടുത്തുന്നു . പല രാജ്യങ്ങളിൽ നിന്നു കവർന്ന അമൂല്യ വസ്തുക്കളെല്ലാം വൂൾഫ്സ് ലയർ എന്നറിയപ്പെടുന്ന ആസ്ഥാന മന്ദിരത്തോടു ചേർന്നു സൂക്ഷിച്ചിട്ടുണ്ടെന്നതും പരസ്യമായ രഹസ്യമാണ് .
| false |
കർണാടക സംഗീതത്തിലെ 8ആം മേളകർത്താരാഗമാണ് ഹനുമൻതോടി അഥവാ തോടി . പ്രധാനപ്പെട്ട ജന്യരാഗങ്ങൾ ആഹിരി,പുന്നഗവരാളി,ഭൂപാളം,ധന്യാസി ഇവയാണ് . കർണ്ണാടകസംഗീത സംഗീതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
മരണത്തിലേക്കുള്ള വഴി കഥ 1 വധശിക്ഷ രാഷ്‌ട്രപതി ദയാഹർജി തള്ളി ! . ഇതായിരുന്നു അവസാനത്തെ കച്ചിത്തുരുമ്പ് . ഇനി ഒന്നും ചെയ്യാൻ ഇല്ല . പ്രതീക്ഷയുടെ എല്ലാ വാതിലുകളും അടഞ്ഞു . ജയിലിലെ സിമെന്റ് തറയിൽ കിടന്നു കൊണ്ട് അയാൾ ശ്വാസം വലിച്ചു വിട്ടു . ഈ ശ്വാസത്തിനും അവസാനത്തെ ശ്വാസത്തിനും ഇടയിൽ ഇനി ഈ രാത്രി മാത്രം ബാക്കി . മനസ്സിൽ ഭയം കുമിഞ്ഞു കൂടുന്നു . അയാൾ ജയിലഴികളിലൂടെ വിതൂരതയിലേക്കു നോക്കി . നിലാവിൽ അവ്യക്തമായി മരങ്ങൾ കാണാം . പിന്നെ മേഘങ്ങളും അതിന്റെ ഇടയിൽ പൂർണ്ണചന്ദ്രനും . മേഘങ്ങൾ വിചിത്ര രൂപങ്ങൾ പ്രാപിച്ചു , ചന്ദ്രന്റെ മുൻപിൽ കൂടെ കടന്നു പോയിക്കൊണ്ടിരുന്നു . പേടിപ്പെടുത്തുന്ന ഈ രൂപങ്ങൾ ചിലപ്പോഴൊക്കെ ചന്ദ്രനെ പൂർണമായും വിഴുങ്ങി . ഭയം തോന്നുന്ന ആ കാഴ്ചയിൽ നിന്ന് അയാൾ പണിപ്പെട്ടു തന്റെ കണ്ണുകൾ പറിച്ചെടുത്തു . വിദൂരതയിൽ എവിടേയോ ഒരു മൃഗത്തിന്റെ കരച്ചിൽ കേട്ടു . തന്നെ തേടി കാലൻ എത്തുന്നതാണോ ? അയാൾ തന്റെ കണ്ണുകളും ചെവിയും ഭയത്തോടെ പൊത്തിപ്പിടിച്ചു . ജയിലിലെ സിമെന്റ് തറയിൽ അയാൾക്ക് വല്ലാത്ത തണുപ്പ് തോന്നി . മരണത്തിനു വല്ലാത്ത തണുപ്പാണോ ? ഉറങ്ങാൻ കഴിയുന്നില്ല . ഓർമകൾ ഇങ്ങനെ മനസ്സിലേക്ക് വന്നു നിറയുന്നു . നല്ലതും ചീത്തയും ! . അച്ഛൻ,അമ്മ , സഹോദരങ്ങൾ , സുഹൃത്തുക്കൾ , ബന്ധുക്കൾ , ശത്രുക്കൾ , നന്മ , തിന്മ , അങ്ങനെ പലതും . തിന്മയാണ് കൂടുതൽ . അത് തന്നെ ഇവിടെ വരെ കൊണ്ടെത്തിച്ചു . മനസ്സു വല്ലാതെ കലുഷിതമാണ് . ഒന്ന് കുമ്പസരിച്ചാൽ കൊള്ളാമെന്നുണ്ട് . വേണ്ട , എന്റെ നന്മ തിന്മകൾ ആർക്കും പകർന്നു കൊടുക്കേണ്ട . അവ തന്നോടൊപ്പം മണ്ണടിയട്ടെ . മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല . അയാൾ അലറി കരഞ്ഞു . ചന്ദ്രൻ അസ്തമിക്കുന്നു . ജയിലിന്റെ അഴികൾക്കപ്പുറത്തു എവിടോ അതു മറഞ്ഞു . ഇനി ഒരു ചന്ദ്രോദയമോ , അസ്തമയമോ ഇല്ല . അയാൾ ആ ചെറിയ മുറിയിൽ നിസ്സംഗതനായി ആകാശത്തേക്ക് നോക്കി നിന്നു . അയാളറിയാതെ കണ്ണീർ തുള്ളികൾ കവിളിലൂടെ ഒഴുകുന്നു . ഇനി മിനിറ്റുകൾ മാത്രം . ഇടനാഴിയുടെ അറ്റത്തു നിന്നും ബൂട്സ്സിട്ട കാലുകളുടെ ശബ്ദം അടുത്തടുത്തു വന്നു . എങ്ങോട്ടെങ്കിലും ഓടി ഒളിക്കാൻ അയാൾ വല്ലാണ്ട് ആഗ്രഹിച്ചു . തന്റെ ആഗ്രഹത്തിന് തീരെ വിലകല്പിക്കാതെ വിധി സെല്ലിന്റെ താഴ് തുറന്നു അകത്തേക്ക് വന്നു . കരഞ്ഞു കൊണ്ട് അയാൾ അവരോടു ചോദിച്ചു , ‘ എന്നെ കൊല്ലാതെ ഇരുന്നുകൂടെ ? ’ ആരാച്ചാർ ബലം പ്രയോഗിച്ചു അയാളുടെ കൈകൾ പിറകിൽ പിടിച്ചു കെട്ടി . കാലുകളും കൂട്ടിക്കെട്ടി . കയറിന്റെ ശക്തി അയാൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു . കണ്ണുനീർ നിറഞ്ഞു , കണ്ണുകാണാൻ വയ്യാത്ത അവസ്ഥയാണ് . കറുത്ത കോട്ടിട്ട മജിസ്‌ട്രേറ്റ് വീണ്ടും വിധി വായിച്ചു . കയ്യിലെ ഘടികാരത്തിൽ സമയം നോക്കി . അതിനു ശേഷം ആരാച്ചാരെ നോക്കി ഒന്ന് മൂളി . ആരാച്ചാർ ഒരു കറുത്ത തുണി കൊണ്ട് അയാളുടെ തല മൂടി . കണ്ണിലെ കാഴ്ച്ച മറഞ്ഞിരിക്കുന്നു . കഴുത്തിൽ കയർ മുറുകുന്നതു വേദനയോടെ അയാൾ അറിഞ്ഞു ! ! . കഥ 2 ദയാവധം വൃദ്ധൻ രാഷ്ട്രപതിയുടെ വിധി വായിച്ചു കേട്ടു . അവസാനത്തെ വിധിയും വന്നു . ഇനി എല്ലാം തിരിമാനിച്ചതു പോലെ നടക്കും . ഒന്നിനും ആർക്കും തടസം നില്ക്കാൻ കഴിയില്ല . നിസംഗതയോടെ അയാൾ ഡോക്ടറെ നോക്കി . ഡോക്ടറുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു . വിഷാദമോ അതോ സംതൃപ്തിയോ ? കിടക്കയിൽ കിടന്നു കൊണ്ട് വൃദ്ധൻ ഒരു ദിർഘശ്വാസം എടുത്തു . ഇനി ഈ രാത്രി കൂടെ ! . പണിപ്പെട്ടു അയാൾ ജനലിലൂടെ പുറത്തെ നിലാവിലേക്കു നോക്കി . ഇക്കാലമത്രയും താൻ എത്ര പൂർണ്ണചന്ദ്രനെ കണ്ടു . ആയിരം പൂർണ്ണചന്ദ്രനെ കണ്ടത് തന്റെ എൺപത്തിനാലാം പിറന്നാൾ ദിനത്തിൽ ആണ് . പിന്നെയും എത്രയോ പൂർണ്ണചന്ദ്രന്മാർ . പക്ഷേ മേഘങ്ങളുടെ നടുവിൽ കാണുന്ന ഇന്നത്തെ ഈ പൂർണ്ണചന്ദ്രനോളം ഭംഗി മറ്റൊരിക്കലും തോന്നിയിട്ടില്ല . ആ സുന്ദരമായ കാഴ്ച മനസ്സിലേക്കാവാഹിച്ചുകൊണ്ടു അയാൾ പതിയെ കണ്ണുകൾ അടച്ചു . ദൂരെ എവിടേയോ ഒരു കിളി തനിക്കു വേണ്ടി ഒന്നുകൂടി പാടുന്നു . അയാൾ കാതുകൾ കൂർപ്പിച്ചു . റൂമിലെ എയർ കണ്ടിഷണർ വല്ലാതെ തണുപ്പിക്കുന്നുണ്ട് . കഴുത്തുവരെ പുതപ്പു മൂടിയിട്ടുണ്ട് , എങ്കിലും തണുക്കുന്നു . ഉറക്കം വരുന്നില്ല . ചുറ്റും ആരൊക്കെയോ നിൽക്കുന്നു . ഇളയ മകൾ , മകന്റെ ഭാര്യ , മരുമക്കൾ , പേരക്കുട്ടികൾ , അവരുടെ മക്കൾ . പലരേയും തനിക്ക് അറിയില്ല . ചില മുഖങ്ങൾ ഓർമ്മയുണ്ട് . കണ്ണടഞ്ഞു പോകുന്നു . അടയുന്ന കൺപ്പീലിയുടെ തിരശീലക്കു മുൻപിൽ ഓർമ്മചിത്രങ്ങൾ നിറയുന്നു . അച്ഛൻ , അമ്മ , സഹോദരങ്ങൾ , ഭാര്യ , കാമുകിമാർ , മരിച്ചു പോയ മകൻ , സുഹൃത്തുക്കൾ , ബന്ധുക്കൾ , അങ്ങനെ തനിക്കു ചിരപരിചിതരായവർ തന്റെ ചുറ്റും നിൽക്കുന്നു . എല്ലാവരും തന്നെ നോക്കി പുഞ്ചിരിക്കുന്നു . വൃദ്ധൻ അതു നന്നായി ആസ്വദിച്ചു . ഉറക്കത്തിലും ആ മുഖത്ത് പുഞ്ചിരി കളിയാടി . ഉദയ സൂര്യന്റെ കിരണങ്ങൾ ജനാലയിലൂടെ മുറിയിലേക്ക് കടന്നു വന്നു . അതു വൃദ്ധന്റെ മുഖത്ത് തട്ടി . കണ്ണ് ചിമ്മി തുറന്നു . ആരോ കർട്ടൻ വലിച്ചിട്ടു സുര്യനെ മറച്ചു . ഇനിയും സൂര്യൻ ഈ ലോകത്ത് ഉദിക്കട്ടെ എന്ന് അയാൾ മനസ്സിൽ പറഞ്ഞു . ഡോക്ടർ വന്നു ബ്ലഡ് പ്രഷർ നോക്കി . സ്റ്റെതസ്കോപ്പ് കൊണ്ട് ഹൃദയതാളം അളന്നു . ഡോക്ടർ വിഷാദനായിരുന്നു . " സമയമായി , നമുക്ക് കൊണ്ടുപോകാം " അയാൾ പറഞ്ഞു . വൃദ്ധന്റെ മുഖത്ത് പുഞ്ചിരി വിടർന്നു . വൃദ്ധനെ അവർ മറ്റൊരു മുറിയിലേക്ക് കൊണ്ട് വന്നു . ഡോക്ടർ വീണ്ടും കൈത്തണ്ടയിൽ പിടിച്ചു രക്തയോട്ടം നോക്കി . പൊലീസ് ഓഫീസർ തന്റെ കൈയിലെ ഉത്തരവു ഒന്ന് കൂടി നോക്കി . വൃദ്ധൻ കിടന്നിരുന്ന കട്ടിലിന് അരികിലെ സ്‌ക്രീനിൽ ഹൃദയതാളം സാവകാശം മുന്നോട്ടു പോയിക്കൊണ്ടിരുന്നു . ഡോക്ടർ തന്റെ വലതുകൈയിൽ ഇരുന്ന സിറിഞ്ചിലേക്കു ഇടതുകൈയിലെ ബോട്ടിലിൽ നിന്ന് മരുന്ന് നിറച്ചു . പൊലീസ് ഓഫീസർ ഡോക്ടറെ നോക്കി തലയാട്ടി . ഡോക്ടർ തന്റെ സിറിഞ്ചിന്റെ സൂചി വൃദ്ധന്റെ വലതുകൈയിലെ ഞരമ്പിലേക്കു കയറ്റി . വൃദ്ധന്റെ മുഖത്ത് കൃതജ്ഞത നിറഞ്ഞു . സ്‌ക്രീനിൽ ഹൃദയതാളം നിലക്കുന്നു . അയാൾ പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു .
| false |
നാടൻ നായ്ക്കളുടെ സ്നേഹത്തിനും കരുതലിനും ഒരു ഉദാഹരണം കൂടി . കഴിഞ്ഞ ദിവസം ആലപ്പുഴ കലവൂരിൽ വാഹനാപകടത്തിൽപ്പെട്ട ആളെക്കുറിച്ചുള്ള വിവരം പുറംലോകമറിഞ്ഞത് ഒരു തെരുവുനായയിലൂടെയാണ് . കാവുങ്കലിൽ പുലർച്ചെ ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണയാളെയാണ് തെരുവുനായയുടെ കുര കേട്ട് നാട്ടുകാർ രക്ഷപ്പെടുത്തിയത് . വൈക്കം വെച്ചൂർ സ്വദേശി ജോൺ ആണ് ഇന്നലെ പുലർച്ചെ കാവുങ്കൽ തെക്കേ കവലയിലെ ആർഒ വാട്ടർ പ്ലാന്റിന് സമീപം ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണത് . നാട്ടുകാർ കുട്ടൻ എന്നു വിളിക്കുന്ന തെരുവുനായ കുളത്തിനു സമീപംനിന്ന് കുരയ്ക്കുന്നത് പ്രഭാതസവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയിൽപ്പെട്ടു . മൊബൈൽ ഫോണിന്റെ ടോർച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ആളെ കണ്ടത് . ഇതുവഴി വന്ന അയൽവാസി മട്ടുമ്മേൽവെളി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തിൽനിന്ന് പുറത്തെത്തിക്കുകയായിരുന്നു . അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു . തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി . നാടൻ നായയുടെ കുരുതൽ ഇതിനു മുൻപും കേരളം അനുഭവിച്ചറിഞ്ഞതാണ് . ഈ വർഷം പെട്ടിമുടി ഉരുൾപൊട്ടലിൽ മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് കുവി എന്നു പേരുള്ള വളർത്തുനായ ആയിരുന്നു . തന്റെ യജമാനരെ കാണാതെ ഊണും ഉറക്കവുമില്ലാതെ ദുരന്തഭൂമിയിൽ അലഞ്ഞ കുവിയുടെ വാർത്തകൾ അന്ന് വേദനയോടെയാണ് ഓരോ മൃഗസ്നേഹിയും അറിഞ്ഞത് . ഇന്ന് ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിന്റെ ഭാഗമായി കുവി പരിശീനം നടത്തിവരുന്നു . കുവിയുടെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ തെരുവിൽ ജനിച്ചുവീഴുന്ന നാടൻ നായ്ക്കളെന്നു വിളിപ്പേരുള്ളവയ്ക്ക് ഇന്ന് ആവശ്യക്കാരേറെയാണ് . വലിയ പരിചരണമോ വിലകൂടിയ ഭക്ഷണമോ ആവശ്യമില്ലാതെ അനായാസം വളർത്താമെന്നതാണ് ഇക്കൂട്ടരുടെ പ്രത്യേകത . പ്രത്യേക പരിശീലനമില്ലാതെതന്നെ കാര്യങ്ങൾ ഗ്രഹിക്കാനും പെരുമാറാനുമെല്ലാം നാടൻ നായ്ക്കൾക്ക് പ്രത്യേക കഴിവാണ് . വീടുകാവലിനും വേണമെങ്കിൽ ആക്രമിക്കാനും ഇവയ്ക്ക് മടിയൊന്നുമില്ല . ലോക്‌ഡൗൺ കാലത്ത് നായസ്നേഹം തോന്നിയവർ ഒട്ടേറെയുണ്ട് . സ്കൂൾ ഇല്ലാത്ത കാലമാണ് , കുട്ടികൾക്ക് കളിക്കാൻ കൂട്ടാവും എന്ന രീതിയിലാണ് ഇത്തരത്തിൽ പലരും നായ്ക്കളെ വാങ്ങുക . പിന്നീട് കുട്ടികൾ സ്കൂളുകളിലേക്ക് പോയിത്തുടങ്ങിയാൽ നായ്ക്കളുടെ അവസ്ഥ പരിതാപകരമായി മാറും . ചിലർ വിൽക്കാൻ ശ്രമിക്കും . എന്നാൽ , ഉടമയെ പിരിയുക എന്നത് നായ്ക്കളെ സംബന്ധിച്ചിടത്തോളും മാനസികമായി വലിയ വേദന നൽകുന്നതാണ് . അതുകൊണ്ടുതന്നെ മക്കൾക്ക് കളിപ്പാട്ടമായി നൽകാൻവേണ്ടി നായ്ക്കളെ വാങ്ങരുതെന്ന് മൃഗസ്നേഹികൾ പറയുന്നു . ജീവിതകാലം മുഴുവൻ അവയെ സംരക്ഷിക്കാൻ കഴിയുമെങ്കിൽ മാത്രം വാങ്ങുക . അല്ലാത്തപക്ഷം ചെറിയ അസുംഖം വരുമ്പോൾ പോലും ചികിത്സിക്കാൻ ശ്രമിക്കാതെ തെരുവിൽ ഉപേക്ഷിക്കുന്ന സ്ഥിതി വരും . അത്തരം സാഹചര്യങ്ങളിൽപ്പെടുന്ന ഒട്ടേറെ മുന്തിയ ഇനം നായ്ക്കളും ഇന്ന് തെരുവിൽ അലയുന്നുണ്ട് .
| false |
ചലച്ചിത്രതാരം പൃഥ്വിരാജിനെ പോലെതന്നെ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയും മകൾ ആലി എന്ന അലംകൃതയും . ഇപ്പോഴിതാ ആലിയുമൊത്ത് ഒരു ട്രിപ്പ് പോകാൻ പദ്ധതിയിട്ടപ്പോൾ മകൾ തങ്ങളെ ഞെട്ടിച്ച കഥ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ . യാത്ര എവിടേക്ക് വേണമെന്ന ചോദ്യത്തിന് ആലി നൽകിയ മറുപടിയാണ് ഇരുവരെയും അത്ഭുതപ്പെടുത്തിയത് . സിറിയയിൽ പോകണമെന്ന ആഗ്രഹമാണ് ആലി പങ്കുവെച്ചത് . വെറുതെയങ്ങ് ഒരു ആഗ്രഹം പറഞ്ഞതല്ല ആലി . അതിന് കൃത്യമായ കാരണവുമുണ്ട് . ' ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ് ' എന്ന പുസ്തകത്തിലൂടെ സിറിയൻ അഭയാർത്ഥിയും ഒളിമ്പിക്സ് നീന്തൽ താരവുമായ യുസ്ര മർദീനിയെ കുറിച്ച് വായിച്ചറിഞ്ഞതോടെയാണ് സിറിയ കാണണമെന്ന് ആലിക്ക് മോഹമുദിച്ചത് . യുസ്ര മർദീനിയുടെ ജന്മനാടാണ് സിറിയ എന്ന് പറഞ്ഞപ്പോൾ അത് ആരാണെന്ന് പോലും തങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല എന്ന് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു . അച്ഛനും അമ്മയ്ക്കും യുസ്രയെ അറിയില്ലെന്ന് മനസ്സിലായതോടെ ആലി അവരെ പറ്റി വിശദമായി വിവരിച്ചു കൊടുക്കുകയും ചെയ്തു . മകളുടെ സംസാരം കേട്ട അമ്പരപ്പിൽ നിന്നും ഇതുവരെ തങ്ങൾ മോചിതരായിട്ടില്ല എന്നും സുപ്രിയ കുറിക്കുന്നു . ആറുവയസ്സുകാരായ കുട്ടികൾക്കുപോലും ഇന്ന് എന്തൊക്കെ അറിയാം എന്ന അത്ഭുതവും സുപ്രിയ പങ്കുവെയ്ക്കുന്നുണ്ട് . ആലിയുടെ വായനാശീലത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി . ആലിയുടെ പ്രിയപ്പെട്ട പുസ്തകം വാങ്ങി വായിക്കണം എന്ന ആഗ്രഹം പങ്കുവയ്ക്കുന്നവരും ഏറെയാണ് .
| false |
ഭാരതീയ ഭാഷകളിലെ അക്ഷരങ്ങളെ ഉച്ചാരണത്തിനെടുക്കുന്ന സമയം ആധാരമാക്കി രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് ലഘു . അക്ഷരങ്ങളുടെ ഉച്ചാരണകാലത്തെ മാത്ര എന്നാണ് പറയുന്നത് . ഒരു മാത്രയുള്ള അക്ഷരം ലഘു . രണ്ടുമാത്രയുള്ള അക്ഷരം ഗുരു . എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ് . ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും . എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ , അനുസ്വാരമോ , ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ വന്നാൽ ആ ലഘു ഗുരുവാകും . മലയാളത്തിൽ , ഒരു അക്ഷരം ലഘുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി വക്രരേഖ ഉപയോഗിക്കുന്നു .
| false |
18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഗോവിന്ദാചാര്യ രചിച്ച സംഗീത ശാസ്ത്ര ഗ്രന്ഥമാണ് സംഗ്രഹ ചൂഡാമണി . കർണ്ണാടകസംഗീതത്തെ സംബന്ധിച്ചിടത്തോളം സംഗ്രഹ ചൂഡാമണി സുപ്രധാന ഗ്രന്ഥമാണ് . ഈ കൃതി പ്രാബല്യത്തിൽ വന്നതോടെ 72 മേളങ്ങൾക്ക് കനകാംഗി , രത്നാംഗി എന്നു തുടങ്ങുന്ന നാമകരണരീതി പ്രാബല്യത്തിൽ വന്നു . 72 മേളകർത്താരാഗ പട്ടിക നാം ഇന്നു കാണുന്ന നിലയിൽ ആക്കിയതായുള്ള വിവരണം കാണുന്നതു് ഗോവിന്ദാചാര്യയുടെ ' സംഗ്രഹചൂടാമണി ' എന്ന ഗ്രന്ഥത്തിലാണ് . തഞ്ചാവൂർ രാജസദസ്സിലെ ആസ്ഥാനവിദ്വാനായിരുന്നു ഗോവിന്ദാചാര്യ . സംഗീതത്തിനുപുറമേ ജ്യോതിഷകവിയുമായിരുന്നു . ഈ ഗ്രന്ഥത്തിൽ ശ്രുതി , സ്വരം , മേളപ്രസ്താരം , ജന്യരാഗങ്ങൾ , ഇവയുടെ ലക്ഷണങ്ങൾ , ലക്ഷണഗീതങ്ങൾ എന്നിവ ഉൾപ്പെടുന്നു . 72 മേളകർത്താപദ്ധതി വെങ്കിടമുഖി ആവിഷ്കരിച്ചെങ്കിലും നാമകരണം ചെയ്തിരുന്നില്ല . കനകാംഗി , രത്നാംഗി എന്നു തുടങ്ങുന്ന . 72 മേളകർത്താപദ്ധതിയിലെ നാമകരണരീതി ഗോവിന്ദാചാര്യയാണ് വ്യക്തമായി തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ളത് . പഞ്ചശ്രുതി ഋഷഭം , പഞ്ചശ്രുതി ധൈവതം തുടങ്ങിയ ആശയകുഴപ്പമുളവാക്കുന്ന സ്വരനാമകരണം ഈ ഗ്രന്ഥം പ്രകാശിതമായതോടെ ഇല്ലാതായി . ഈ ഗ്രന്ഥത്തിൽ 22 ശ്രുതികളിൽ ശുദ്ധ-വികൃതസ്വരങ്ങളെ അദ്ദേഹം ബുദ്ധിപൂർവ്വം വിന്യസിച്ചു . അദ്ദേഹം നിർണ്ണയിച്ച സ്വരനാമങ്ങളും സ്വരസ്ഥാനങ്ങളും അതേപടി ഇന്നും പിൻതുടർന്നുവരുന്നു . ഈ ഗ്രന്ഥത്തിന്റെ അവസാനത്തിൽ നൽകിയിരിക്കുന്ന നാമം ' സംഗ്രഹചൂടാമണി ' എന്നാണ് . എന്നാലും തെലുങ്കുഭാഷയിലുള്ള യഥാർത്ഥ കൈയെഴുത്തുപ്രതിയിൽ ഇതിന്റെ നാമം ' സംഗീതശാസ്ത്ര സംക്ഷേപ ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഈ ലേഖനം അപൂർണ്ണമാണ് . ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക .
| false |
നമുക്കു ചിരപരിചിതമായ കാലാവസ്ഥയായ വേനൽക്കാലം , മഞ്ഞുകാലം , മഴക്കാലം എന്നിവക്കൊക്കെ നിയതമായ കാലഗണനയും സ്ഥലവുമൊക്കെ ഉണ്ടായിരുന്നു . അതെല്ലാം കീഴ്മേൽ മറിച്ചു കൊണ്ട് കാലാവസ്ഥയിൽ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത് . മനുഷ്യപ്രേരിതമായ കാലാവസ്ഥ മാറ്റമെന്നതാണ് പുതിയ പ്രശ്നമായി വന്നിട്ടുള്ളത് . മഴയുടെയും മഞ്ഞിന്റെയും ചൂടിന്റെയും സ്ഥലകാല ലഭ്യതയിൽ വലിയ മാറ്റമാണ് കാണുന്നത് . മാനവരാശിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രകൃതി വിഭവങ്ങൾ കൂടുതലായി നശിപ്പിക്കപ്പെട്ടു . കൂടി വന്ന ജനസംഖ്യയും മറ്റു വിവിധകാര്യങ്ങളാലും വ്യാപകമായി വനങ്ങൾ നശിപ്പിക്കുകയുണ്ടായി കാലാവസ്ഥ മാറ്റത്തിന്റെ നാൾവഴികൾ ഇനിപറയുന്നവയാണ് : 1 . 1712 ലാണ് ആവിയന്ത്രത്തിലൂടെ ഭൂമിയിൽ ആദ്യമായി കൽക്കരി കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത് . 2 . മോട്ടോർ വാഹനങ്ങളുടെ കണ്ടുപിടിത്തത്തോടുകൂടി പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗവും ആരംഭിച്ചു . 3 . 1824 ൽ ഫ്രഞ്ച്ഭൗതിക ശാസ്ത്രജ്ഞനായ ജോസഫ് ഫ്യൂരിയർ ഹരിത ഗ്രഹ പ്രഭാവം ലോകത്തിനു പരിചയപ്പെടുത്തി . 4 . 1861ൽ ഐറിഷ്ഭൗതിക ശാസ്ത്രജ്ഞൻ ജോൺ ടിൻഡാൻ അന്തരീക്ഷത്തിലെ വാതകങ്ങളും ജലബാഷ്പ്പവും ഹരിത ഗ്രഹപ്രവഭത്തെ സ്വാധീനിക്കുന്നതായി പറഞ്ഞു . 5 . 1866ൽ ആദ്യ മോട്ടോർ വാഹനങ്ങൾ കാൾസ് ബെൻ ഡു കണ്ടുപിടിച്ചു . 6 . 1896ൽ കൽക്കരിയുടെ വർധിച്ച ഉപയോഗം ഹരിത ഗ്രഹ പ്രവഭത്തെ കൂട്ടുന്നതായി സ്വീഡിഷ് രസതന്ത്ര ശാസ്ത്രജ്ഞനായ സ്വാൻ തെ അറിനീയസ് കണ്ടെത്തി . 7 . 1800ൽ താപവികിരണങ്ങളെ സൂര്യനിൽ നിന്നുള്ള ഇൻഫ്രാ റെഡ് വർണരാജികൾ ഉൾക്കൊള്ളുവാനും ആഗിരണം ചെയ്യുവാനുള്ള കഴിവ് കാർബൺഡൈഓക്സൈഡിന് കൂടുതൽ ആണെന്ന് സ്വീഡിഷ് ഗവേഷകനായ ന്യുട്ടു അങ് സ്ട്രൗ മനസിലാക്കുന്നു . 8 . 1927ൽ കാർബൺഡൈഓക്സൈഡിന്റെ തോത് 100 കോടി ടണിൽ എത്തുന്നു . 9 . 1938ൽ ലോകത്തിലെ 147 കാലാവസ്ഥ കേന്ദ്രങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ അന്തരീക്ഷ താപനില ഉയരുന്നതായി ബ്രിട്ടീഷ് എൻജിനീയർ ആയ ഗേ കലണ്ടർ നിരീക്ഷിച്ചു . കാർബൺഡൈഓക്സൈഡിന്റെ സാന്ദ്രതയിലെ വ്യതാസത്തിലും ഭൂമിക്കു ചൂട് കൂടാമെന്നു അദ്ദേഹം പറഞ്ഞെങ്കിലും അത് ആരും സ്വീകരിച്ചില്ല . 10 . 1955ൽ അമേരിക്കൻ ഗവേഷകനായ ഗിൽബെർട് പ്ലാസ് ആധുനിക ഉപകരണങ്ങളുടെയും കമ്പ്യൂട്ടർ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ വാതകങ്ങളുടെ ഇൻഫ്രാ റെഡ് വികിരണങ്ങൾ ശേഖരിച്ചു വക്കാനുള്ള കഴിവ് തെളിയിച്ചു . 11 . 1957ൽ സമുദ്ര ഗവേഷകനായ റോഗർ റിവെല്ലിയും രസതന്ത്രജ്ഞനായ ഹാൻസ്ന്യൂസും ചേർന്നുള്ള പഠനത്തിൽ അന്തരീക്ഷത്തിലെ നല്ല തോതിൽ കടൽ ആഗിരണം ചെയ്യുന്നു . 12 . 1958ൽ ചാൾസ്ഡേവിഡ് കെയ്‌ലിങ്ങിന്റെ നേതൃത്വത്തിൽ ഹവായിലെ വിദൂര ദ്വീപ് മൗഹലോയിലും അന്റാർട്ടിക്കയിലും മറ്റും അളവ് കൂടുന്നതായി കണ്ടു . 13 . 1965 ൽ യുഎസ് പ്രസിഡന്റിന്റെ ഉപദേശക സമിതി ഹരിത ഗ്രഹ വാതകങ്ങളുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു . 14 . 1975ൽ യുഎസ് ഗവേഷകനായ പാലസ് ബ്രോക്കർ ആഗോളതാപനമെന്ന പ്രയോഗം നടത്തി . 15 . 1989ൽ അന്തരീക്ഷത്തിലെ കാർബൺ വ്യാപനം പ്രതിവർഷം 600 കോടി ടൺ എന്ന നിലയിൽ മാറി . 16 . 1998ൽ ചരിത്രത്തിലെ വലിയ ചൂട് ഭൂമിയ്ക്ക് അനുഭവപ്പെടുന്നു . 17 . 2008 ആകുമ്പോൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൊണ്ട് വായുവിൽ കലർന്നതിന്റെ അളവ് 800 ടൺ ആണെന്ന കണ്ടെത്തൽ . 18 . 2018ൽ ലോക ജനസംഖ്യ 1800 കളിലെ നൂറു കോടിയിൽ നിന്ന് എഴുനൂറ്റി അറുപതു കോടിയിലേക്കു കുതിക്കുന്നു .
| false |
ഒരു വെറ്ററിനറി ഡോക്ടർ ചികിത്സിക്കേണ്ടത് ഒട്ടേറെ ജീവികളെയാണ് . വൈവിധ്യമാർന്ന പല മൃഗജനുസുകളുടേയും അനാട്ടമിയും ഫിസിയോളജിയും ഒക്കെ പാഠ്യവിഷയങ്ങളുമാണ് . ആകാശത്തിനു താഴെ മനുഷ്യർ , സസ്യങ്ങൾ , വൃക്ഷങ്ങൾ എന്നിവ ഒഴിച്ച് ബാക്കി വിവിധ തരം മൃഗങ്ങൾ , പക്ഷികൾ , ഉരഗങ്ങൾ , വന്യജീവികൾ ഇവയല്ലാം രോഗികളായി ഒരു വെറ്ററിനറി ഡോക്ടറുടെ മുൻപിൽ എത്താറുണ്ട് . വിവിധ വർഗങ്ങളിൽപ്പെട്ട വിദേശികളും സ്വദേശികളുമായ ഒട്ടേറെ അരുമമൃഗങ്ങളെ വളർത്തുന്നവർ ഇന്ന് ഏറെയാണ് . ഇഗ്വാന , ഷുഗർ ഗ്ലൈഡർ , മർമോസെറ്റ് മങ്കി , ഗിനിപ്പന്നി , വർണ്ണപ്പക്ഷികൾ എന്നിങ്ങനെ എല്ലാത്തിന്റേയും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് വെറ്ററിനറി ഡോക്ടർമാരെയാണ് . മനുഷ്യനെ ചികിത്സിക്കുന്ന ഒരു ഡോക്ടർക്കും ഇത്ര വിപുലമായ രോഗീശ്രേണി ഉണ്ടാവില്ല . പഴയതും പുതിയതുമായ രോഗങ്ങൾ ഉണ്ടെങ്കിലും രോഗികൾ മനുഷ്യൻ ഒന്നു മാത്രം . മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന പല ജന്തുജന്യ രോഗങ്ങളും മാനവരാശിക്ക് ഇന്ന് വെല്ലുവിളി ഉയർത്തുന്നുണ്ട് . കോവിഡ് 19 , നിപ തുടങ്ങി പല പുതിയ രോഗങ്ങളുടേയും ഉറവിടമോ വാഹകരോ ആയി മൃഗങ്ങളും പക്ഷികളും മാറുന്നു . ഏകാരോഗ്യം എന്ന സിദ്ധാന്തത്തിന് ഇനിയും പ്രസക്തി കൈവരിക്കേണ്ടതുണ്ട് . സാധാരണ ഒരു മൃഗാശുപത്രിയിൽ ചികിത്സ തേടി എത്തുന്നത് വളർത്തുമൃഗങ്ങളായ പശു , ആട് , എരുമ , നായ , കോഴി എന്നിവയാണ് . അപൂർവ വിദേശ ജനുസുകൾ ചികിത്സയും ശസ്ത്രക്രിയയും തേടി എത്തുന്നതും വാർത്ത ആകാറുണ്ട് . എന്നാൽ കാസർകോഡ് ജില്ലയിലെ പെർള വെറ്ററിനറി ഡിസ്പൻസറിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന രോഗിയെ കണ്ട വെറ്ററിനറി സർജൻ ഡോ . ബ്രിജിറ്റ് ആദ്യം ഒന്ന് പകച്ചു . രോഗി ആയി വന്നത് ഇരുതല മൂരി എന്നറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പായിരുന്നു . കുറച്ച് വിഐപി പരിഗണനയൊക്കെയുള്ള ആൾ ആണ് . വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽ സ്ഥലം പിടിച്ചിട്ടുള്ള ആൾ . ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ് . യഥാർഥത്തിൽ വെറും പാവത്താന്മാർ ആണെങ്കിലും അദ്ഭുതസിദ്ധികൾ ഉണ്ട് എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ ഇവയെ വ്യാപകമായി പിടികൂടി കള്ളക്കടത്ത് നടത്താറുണ്ട് . പിടിക്കപ്പെട്ടാൽ ജാമ്യം പോലും കിട്ടാത്ത കുറ്റമാണ് . പെർള ടൗണിനടുത്തുള്ള ഒരു കല്യാണ മണ്ഡപത്തിന് സമീപം കൂട്ടിയിട്ടിരുന്ന തേങ്ങകൾക്കിടയിലാണ് പാമ്പിനെ കണ്ടത് . തേങ്ങ പൊതിക്കാൻ എത്തിയവർ പാമ്പിനെ കണ്ട് ബഹളം കൂട്ടി . പാമ്പ് ജീവനുംകൊണ്ട് രക്ഷപ്പെടുന്നതിനിടെ ഒന്നുരണ്ട് തേങ്ങകൾ ദേഹത്ത് ഉരുണ്ടു വീണ് ചതവുകൾ ഉണ്ടാവുകയും ചെയ്തു . വനം വകുപ്പിന്റെ വോളണ്ടിയറായ മുരളി മാധവൻ സ്ഥലത്തെത്തി പാമ്പിനെ രക്ഷപെടുത്തി ഡോക്ടറുടെ അടുത്തെത്തിക്കുകയും ചെയ്തു . ഏകദേശം 70 സെന്റിമീറ്ററോളം നീളവും ഒന്നര ഇഞ്ച് വണ്ണവും ഉള്ളതായിരുന്നു ആ പാമ്പ് . ഒറ്റ നോട്ടത്തിൽ തന്നെ പാമ്പ് അവശനിലയിലാണെന്നും ഏറെ നേരമായി ഒന്നും കഴിക്കാത്തത് മൂലം നിർജലീകരണം സംഭവിച്ച നിലയിലാണെന്നും ഡോക്ടർക്ക് മനസിലായി . പാമ്പിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെങ്കിൽ അത്യാവശ്യമായി ഇൻട്രാ മസ്കുലർ ഇൻജെക്ഷൻ നൽകുകയും വേണം . കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ്പ് കാംപെയിൻ നടക്കുന്നതിനാൽ മൃഗാശുപത്രിയിലെ സഹായികളായ മറ്റു ജീവനക്കാരും ഉണ്ടായിരുന്നില്ല . തിരുവനന്തപുരം മൃഗശാലയിലെ വിദഗ്ധൻ ഡോ . ജേക്കബ് അലക്സാണ്ടർ , ഡോ . വിഷ്ണു എന്നിവരുടെ നിർദ്ദേശങ്ങൾ തേടിയ ശേഷം ഇൻജക്ഷൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു . അതിനായി പാമ്പിനെ അനങ്ങാതെ പിടിച്ചുവയ്ക്കാൻ മുരളി തന്നെ സഹായി ആയി . പശുവിനെയോ നായയുടേതോ പോലുള്ള ശരീരഘടന ഇല്ലാത്തതിനാൽ കൃത്യമായി സ്ഥാനം നിർണ്ണയിച്ചു മാത്രമേ ഇൻജക്ഷൻ നൽകാൻ കഴിയൂ . പാമ്പിനെ കൊണ്ടുവന്ന സഞ്ചിയിൽ നിന്നും പകുതി ഭാഗം പുറത്തേക്ക് ഇറക്കി പാമ്പിന്റെ കശേരുവിനോടുത്ത് മുകൾഭാഗത്തുള്ള മാംസളഭാഗത്ത് ഇൻസുലിൻ സിറിഞ്ച് ഉപയോഗിച്ച് ആവശ്യമായ ഇൻജക്ഷൻ നൽകി . മുറിവിനും ചതവിനും ഓയിന്റ്മെന്റുകളും നൽകി . ഡിസ്പസറിയിൽ മൂക്കാൽ മണിക്കൂറോളം തങ്ങിയ പാമ്പിനെ പുറത്ത് ഒരു മണിക്കൂറോളം നിരീക്ഷണത്തിൽ വെച്ചു . പാമ്പ് ഇഴയാനുള്ള ആരോഗ്യം വീണ്ടെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷം വനം വകുപ്പിന്റെ സഹായത്തോടെ മുരളി തന്നെ കാട്ടിൽ കൊണ്ടു വിടുകയും ചെയ്തു . എന്തായാലും ഔദ്യോഗിക ജീവിതത്തിൽ ആദ്യമായി ഒരു പാമ്പിനെ ചികിത്സിച്ച് രക്ഷപെടുത്തിയ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശ്വിനിയായ ഡോ . ബ്രിജിറ്റ് . സഹപ്രവർത്തകരിൽ പലർക്കും ലഭിക്കാത്ത ഒരപൂർവ അവസരമായി ഇതിനെ കാണുകയാണ് ഡോ . ബ്രിജിറ്റ് .
| false |
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം . മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി . വനദുർഗ്ഗാസങ്കൽപ്പത്തിൽ കിഴക്കോട്ട് ദർശനം . ചക്കുളത്തമ്മ എന്ന പേരിൽ ഈ മഹാമായ കേരളത്തിൽ അറിയപ്പെടുന്നു . എട്ടുകൈകളോടുകൂടിയ ഭഗവതിയാണ് ഈ പ്രതിഷ്ഠ . ഈ ക്ഷേത്രത്തിൽ ഗണപതി , ശിവൻ , സുബ്രഹ്മണ്യൻ , ഹനുമാൻ , വിഷ്ണു , ശാസ്താവ് , നവഗ്രഹങ്ങൾ , യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട് . വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ കാർത്തിക പൊങ്കാല ഇവിടെ നടക്കുന്നു . അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല . അന്നേ ദിവസം തന്നെയുള്ള കാർത്തികസ്തംഭം , ലക്ഷദീപം , ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ , വിളിച്ചു ചൊല്ലിയുള്ള പ്രാർഥന , ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട് . മദ്ധ്യ തിരുവതാംകൂറിലെ " സ്ത്രീകളുടെ ശബരിമല " എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . ആലപ്പുഴ , പത്തനംതിട്ട , കോട്ടയം എന്നീ ജില്ലകളുടെ അതിർത്തിയിൽ പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് . പരാശക്തിക്ക് ഇവിടെ എല്ലാ വർഷവും കളമെഴുത്തും പാട്ടും നടത്തുന്നു . ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം " പന്ത്രണ്ടു നോയമ്പ് മഹോത്സവം " എന്ന് അറിയപ്പെടുന്നു . ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ് . എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും . ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ . പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ് . ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത് . നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ വിശേഷമാണ് . കാട്ടിൽ വിറക് വെട്ടാൻ പോയ ഒരു വേടൻ തന്നെ കൊത്താൻ വന്ന സർപ്പത്തെ വെട്ടി . പക്ഷേ , അതു ചത്തില്ല . പിന്നീട് ഇതേ സർപ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളിൽ കണ്ടപ്പോൾ വേടൻ വീണ്ടും അതിനെ ആക്രമിച്ചു . പക്ഷേ , ഇത്തവണ പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്നുനിന്ന വേടന് മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു . ഇതേ സമയം വേടന്റെ കുടുംബവും അവിടെയെത്തിയിരുന്നു . വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു . പുറ്റിനകത്ത് ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാൽ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു . അതിനെ വനദുർഗ്ഗയായി സങ്കല്പിച്ച് ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു . അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി . അന്ന് രാത്രിയിൽ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ നാരദമുനിയാണെന്നും വേടന് സ്വപ്നദർശനം ഉണ്ടായി . ആ വിഗ്രഹമാണ് ചക്കുളത്തുകാവിൽ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം . അന്നുമുതൽ വേടനും കുടുംബവും ആ വനത്തിൽ തന്നെ താമസം തുടങ്ങി . എല്ലാ ദിവസവും കാട്ടിൽപ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മൺകലത്തിൽ പാചകം ചെയ്താണ് അവർ കഴിഞ്ഞു പോന്നത് . ഉണ്ടാക്കുന്ന ഭക്ഷണത്തിൻറെ ഒരു പങ്ക് ദുർഗ്ഗാദേവിക്ക് നൽകിയ ശേഷമാണ് അവർ കഴിച്ചിരുന്നത് . ഒരു ദിവസം അവർക്ക് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സമയത്തിനെത്താനായില്ല . അന്ന് ഭഗവതിക്ക് ഭക്ഷണം നൽകാനായില്ലെന്ന വിഷമത്തിലായിരുന്നു അവർ . എന്നാൽ പാചകത്തിനായി മരച്ചുവട്ടിൽ ചെന്നപ്പോൾ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത് . ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവീകൃപ കൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടു . ഇതേ സമയം ഒരു അശരീരിയും ഉണ്ടായി . അതിങ്ങനെയായിരുന്നു : ഈ ഓർമ്മ പുതുക്കാനാണ് ചക്കുളത്ത് കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത് . ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം . നീരേറ്റുപുറം ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് . കിഴക്കോട്ടാണ് ക്ഷേത്രദർശനം . അധർമ്മത്തിൻന്റെയും തിന്മയുടെയും ഭൗതിക പ്രതീകമാണ് കാർത്തികസ്തംഭം . ഇത് കത്തിച്ച് ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ് വിശ്വാസം . വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത് . പൊക്കമുള്ള തൂണിൽ വാഴക്കച്ചി , പഴയ ഓലകൾ , പടക്കം , ദേവിയ്ക്ക് ചാർത്തിയ ഒരു വർഷത്തെ ഉടയാടകൾ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേൽ നാടിൻറെ സർവ്വ തിന്മകളെയും ആവാഹിക്കുന്നു . ദീപാരാധനയ്ക്ക് മുമ്പായി ഇത് കത്തിക്കും . നാടിൻറെ സർവ്വ പാപദോഷങ്ങളും ഇതോടെ തീരുമെന്നാണ് വിശ്വാസം . ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ . അന്നേദിവസം ഇന്ത്യയിലെ പ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീ പൂജയ്ക്കിരുത്താറുണ്ട് . അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി , ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ ദുർഗ്ഗാസങ്കൽപ്പത്തിൽ പൂജിക്കുന്നു . സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ . സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ മഹാദേവിയെ ആരാധിച്ചത് . ഈ വിശ്വാസപ്രകാരം സ്ത്രീകളെ ലോകമാതാവായ ആദിപരാശക്തിയുടെ പ്രതീകമായി ആരാധിക്കുന്ന ശാക്തേയ പൂജയാണിത് . റോഡിലെ തിരുവല്ല നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തിരുവല്ല/ ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയും ഇവിടെയെത്താം .
| false |
ഒരു മലയാളസാഹിത്യകാരനാണ് സേതു എന്ന എ . സേതുമാധവൻ . 1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു . നോവൽ , കഥ വിഭാഗങ്ങളിൽ 33 കൃതികൾ . കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് , മുട്ടത്തുവർക്കി അവാർഡ് , മലയാറ്റൂർ അവാർഡ് , വിശ്വദീപം അവാർഡ് , പത്മരാജൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് . പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ് പ്രസിദ്ധീകരിച്ചു . പാണ്ഡവപുരം , ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി . ഞങ്ങൾ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി . 2005-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു . 2012 സെപ്റ്റംബർ 5-ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു . സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം .
| false |
1987 ഡിസംബര്‍ 24ന് ആരോ വിളിച്ച് പറഞ്ഞാണ് അവര്‍ ആ വാര്‍ത്ത അറിഞ്ഞത് . എംജിആറിന്റെ വിയോഗവാര്‍ത്തയറിഞ്ഞത് . എംജിആറിന്റെ വസതിയിലേക്കും തുടര്‍ന്ന് മറീനാ ബീച്ചിലേക്കുമുള്ള ഓട്ടത്തില്‍ നേരിടേണ്ടി വന്നത് അവഹേളനവും അവജ്ഞയും നിറഞ്ഞ നോട്ടങ്ങളും വാക്കുകളും മര്‍ദ്ദനവും … എംജിറിനെ യാത്ര അയക്കുന്നത് വരെ , ആ 38 മണിക്കൂര്‍ ജയലളിതയുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വീണില്ല … വീഡിയോ കാണാം … .
| false |
എരുമേലി ∙ മൂക്കംപെട്ടി പത്തേക്കറിൽ കാട്ടാനക്കൂട്ടമിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു . കർഷകർക്കു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം . കാട്ടാനകൾ അതിർത്തി കടക്കാതിരിക്കാനുള്ള സൗരവേലി കാടുമൂടിയതാണു വ്യാപകതോതിൽ കൃഷി നശിക്കാൻ ഇടയാക്കിയതെന്നും ആക്ഷേപം . അർധരാത്രിക്കു ശേഷമാണു കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കയറിയത് . കുന്നുവേലിക്കൽ നാരായണൻ , കുന്നുംപുറം ശശി , തടത്തേൽ പ്രകാശ് , കുന്നുംപുറം രാജു , നടുവക്കുന്നേൽ ജിബു , നെടുംപുരയിടം രാജപ്പൻ എന്നിവരുടെ പുരയിടങ്ങളിലാണു കാട്ടാനകൾ കയറിയത് . വാഴ , കപ്പ , കവുങ്ങ് , ചേന , ചേമ്പ് , കാച്ചിൽ , റബർ തുടങ്ങിയവയാണു വൻതോതിൽ നശിപ്പിച്ചിരിക്കുന്നത് . വെളുപ്പിനു കാട്ടാനകളെ കണ്ട് വളർത്തുനായകൾ കുരച്ചതോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത് . തുടർന്നു നിവാസികൾ ഒച്ചയിട്ടതോടെ ഇവ വനത്തിലേക്കു തിരികെ മടങ്ങി . മൂക്കംപെട്ടി , കാളകെട്ടി , പത്തേക്കർ തുടങ്ങിയ ഗ്രാമങ്ങളുടെ ഒരു വശം വനമാണ് . വനത്തിൽ തീറ്റ കുറഞ്ഞതാണ് ആനയിറക്കത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ആനകളുടെ വനത്തിലെ ഇഷ്ട ഭക്ഷണമായ ചണ്ണ,വയറ തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നതു മലയോര ഗ്രാമങ്ങൾക്കു വൻ ഭീഷണിയാണ് . ആന , കാട്ടുപന്നി എന്നിവയെ തുരത്താൻ വനാതിർത്തികളിൽ കഴിഞ്ഞ വർഷം വനംവകുപ്പ് സൗരവേലി 22 കിലോമീറ്റർ നീളത്തിൽ സ്ഥാപിച്ചിരുന്നു .
| false |
ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഐ . ഐ . ടി . . ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു . ഇവിടത്തെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും കെജിപിയൻസ് എന്നാണ് പൊതുവേ അറിയപ്പെടുന്നത് . എല്ലാ ഐ . ഐ . ടി . കളിലേക്കും വച്ച് ഖഡഗ്‌പൂരിനാണ് ഏറ്റവും വലിയ ക്യാമ്പസ് ഉള്ളത് . ഏറ്റവും കൂടുതർ ഡിപ്പാർട്ടുമെന്റുകളും , ഏറ്റവും കൂടുതൽ വിദ്യാർത്ഥി പ്രവേശനവും ഖഡഗ്‌പൂരിൽ തന്നെ .
| false |
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെതിരേ ജനരോഷം ഉയരുമ്പോൾ കൊരട്ടിയെ വിറപ്പിച്ച് കാട്ടുപോത്ത് . ജനവാസമേഖലയിൽ പ്രവേശിച്ച കാട്ടുപോത്ത് വീട്ടുമുറ്റങ്ങളിലൂടെ നടന്നും മതിലുകൾ ചാടിക്കടന്നുമാണ് സഞ്ചരിച്ചത് . ഇതുമായി ബന്ധപ്പെട്ടുള്ള വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ് . പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥും അഗ്നിരക്ഷാ സേനയും പോത്തിനെ പിടികൂടാൻ ശ്രമിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട് . തോട്ടത്തിലൂടെ ഓടിയശേഷം വഴിയിലേക്കു പ്രവേശിച്ച പോത്ത് രക്ഷപ്പെടാൻ പൊലീസ് ജീപ്പ് ചാടിക്കടക്കുന്നതും കാണാം .
| false |
‘ ‘ ജന്മം മുഴുവൻ വിലാപവുമായി ഇനിയും ഇങ്ങനെ അലയാൻ വയ്യ . ആരുടെ പാപമാണ് ഒരിക്കലും കിട്ടാത്ത മകനെ ഒരച്ഛന് നൽകിയത് . അച്ഛന് മുന്നിൽ ജീവിതം യാചിച്ചു നിന്ന മകന് സ്വന്തം പുത്രന്റെ നിഴലു പോലും കാണാൻ കിട്ടാത്ത വിധി … ’ ’ ഇരുപത്തിരണ്ടു വർഷങ്ങൾക്കിപ്പുറവും കുഞ്ഞുകുട്ടന്റെ വിലാപം നെഞ്ചിൽ മുഴങ്ങുന്നുണ്ട് . ഷാജി എൻ കരുൺ സംവിധാനം ചെയ്‌തു രഘുനാഥ് പലേരിയുടെ തിരക്കഥയിൽ പുറത്തുവന്ന വാനപ്രസ്ഥം എന്ന ചലച്ചിത്രവും മോഹൻലാൽ അവതരിപ്പിച്ച കുഞ്ഞുകുട്ടൻ എന്ന കഥാപാത്രവും എഴുതിയിടുന്ന ഈ വാക്കുകൾക്കുമപ്പുറം എന്റെ ഹൃദയത്തെ സ്വാധീനിച്ചിട്ടുണ്ട് . അതുപോലൊരു ചിത്രം മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല . കളിയരങ്ങിലെ ആട്ടവിളക്കിനൊപ്പം കുഞ്ഞുകുട്ടൻ ആടിത്തീർത്ത വേഷങ്ങൾ ആളുകളെ രസിപ്പിക്കുമ്പോൾ വേഷങ്ങളുടെ ചമയങ്ങൾക്കും ചായക്കൂട്ടുകൾക്കുമപ്പുറം അയാളുടെ ഹൃദയവേദന ആരും അറിയുന്നില്ല . മനയ്ക്കലെ പണിക്കാരിക്ക് വലിയ തമ്പുരാൻ നൽകിയ അവിഹിതസന്തതിയായി തീണ്ടാപ്പാടകലെ അച്ഛന് മുന്നിൽ ജീവിതം യാചിച്ചു നിന്ന മകനായിരുന്നു അയാൾ . മറ്റുള്ള കുട്ടികളുടെ കൂടെ കളി പഠിക്കുവാൻ കളരിയിലെത്തുന്ന കുഞ്ഞുകുട്ടനെ ‘ ‘ ഇതേതാ ഈ അശ്രീകരം ? ’ ’ എന്ന് ചോദിച്ചുകൊണ്ട് മുട്ടിയെടുത്തെറിയുന്ന മനയ്ക്കലെ തിരുമേനിയിൽ നിന്ന് അവനെ രക്ഷിച്ചു നെഞ്ചോട് ചേർക്കുന്ന ഷാരടി മാഷും കളിയാശാനുമാണ് കുഞ്ഞുകുട്ടന് സ്നേഹം പകരുന്നത് . അശ്രീകരത്തിൽ നിന്ന് കഥകളിയിലെ പകരം വെക്കാനില്ലാത്ത ആശാനായി കുഞ്ഞുകുട്ടൻ മാറുന്നതും ആ സ്നേഹത്തിന്റെ തണലിലാണ് . എന്നാൽ കഥകളിയാട്ടത്തിന്റെ നാളുകളിലൊന്നിൽ സുഭദ്രയെ പരിചയപ്പെടുന്നതോടെ അയാളുടെ ജീവിതം സങ്കീർണ്ണമാവുകയാണ് . സുഭദ്രാഹരണം ആടിക്കാണണമെന്ന അവളുടെ ആഗ്രഹം ആദ്യം കുഞ്ഞുകുട്ടൻ നിരസിക്കുന്നുവെങ്കിലും പിന്നീടയാൾ അവൾക്ക് മുന്നിൽ അർജ്ജുനവേഷം കെട്ടുന്നു . ജീവിതത്തിൽ ദുർലഭമായ സ്നേഹം സുഭദ്രയിൽ നിന്ന് കിട്ടുമെന്ന കുഞ്ഞുകുട്ടന്റെ ആഗ്രഹമാണ് അവളോടയാളെ അടുപ്പിക്കുന്നത് . അർജ്ജുനൻ അയാൾക്കൊരു വേഷം മാത്രമാണെങ്കിലും മുത്തശ്ശിയിൽ നിന്നും പുരാണകഥകൾ കേട്ട് വളർന്ന അവൾക്ക് അർജ്ജുനൻ അഭിനിവേശമായിരുന്നു . അർജ്ജുനനെകുറിച്ചുള്ള അവളുടെ മനസികവിചാരങ്ങളെല്ലാം അവൾ തയാറാക്കിയ ആട്ടക്കഥയിലെ പദങ്ങളിലൂടെ സുഭദ്ര പറയുന്നുണ്ട് . ‘ ‘ കണ്ടു ഞാൻ തോഴി എൻ കാമനുരൂപനെ … കണ്ടു ഞാൻ തോഴീ കൺകളിൽ കാണ്മത് ഇളകാത്ത മിന്നൽ ആ … കൈകളിൽ വിണ്ണിനെ വെല്ലുന്ന പൗരുഷം ’ ’ ദേവേന്ദ്രപുത്രനും തപസ്വിയും പൗരുഷത്തിന്റെ മൂർത്തീഭാവവും ലോകൈകവീരനുമായ അർജ്ജുനനെ ഭ്രാന്തമായി ആരാധിക്കുമ്പോൾ അർജ്ജുനവേഷത്തിനുള്ളിലെ സ്നേഹത്തിനു വേണ്ടി വീർപ്പുമുട്ടുന്ന കുഞ്ഞുകുട്ടൻ എന്ന മനുഷ്യനെ സുഭദ്ര കണ്ടില്ലെന്ന് നടിക്കുന്നു . ‘ ‘ ഉള്ള അറിവ് വെച്ച് ഞാനെന്തൊക്കെയോ ചെയ്യുന്നുവെന്നല്ലാതെ സത്യത്തിൽ അർജ്ജുനൻ എനിക്കന്യനാണ് ’ ’ എന്ന് താനൊരു വേഷം മാത്രമായി പോകുന്നുവെന്ന സംശയത്തിൽ അവളോടയാൾ പറയുന്നുണ്ട് . പക്ഷേ അവളുടെ ഭ്രമാത്മകമനസ്സിന് അയാൾ അർജ്ജുനൻ തന്നെയായിരുന്നു . അവളുടെ ആഗ്രഹപ്രകാരം അർജ്ജുനവേഷത്തിൽ അയാൾ അവളെ പ്രാപിക്കുന്നു . എന്നാൽ അവളുടെ ആഗ്രഹം പോലെ അഭിമന്യുവിനെ ലഭിക്കുന്നതോടെ നിഷ്കരുണം സുഭദ്ര കുഞ്ഞുകുട്ടനെ ജീവിതത്തിൽ നിന്നും പുറന്തള്ളുന്നു . സുഭദ്രക്ക് അയാൾ അയയ്ക്കുന്ന കത്തുകളുടെ അവസാനം ഒരിക്കൽകൂടി അവൾ അയാളെ കാണാനെത്തുന്നുണ്ട് . അർജ്ജുനവേഷത്തിൽ നിൽക്കുന്ന കുഞ്ഞുക്കുട്ടന്റെ കൈയ്യിൽ മകനെ കൊടുക്കുമ്പോൾ അവളുടെ കണ്ണിൽ അച്ഛനായ അർജ്ജുനനെയും മകനായ അഭിമന്യുവിനെയും ഒരുമിച്ച് കാണുന്നതിന്റെ സന്തോഷമായിരുന്നു . പക്ഷേ അവൾ മൊഴിയുന്ന വാക്കുകൾ കുഞ്ഞുകുട്ടനെ ചുട്ടുപൊള്ളിക്കുന്നു . ‘ ‘ എനിക്ക് അർജ്ജുനനിൽ പിറന്ന മകനായിട്ടേ ഇവനെ ഞാൻ കാണൂ . ഇവൻ കുഞ്ഞുകുട്ടന്റെ മകനല്ല … അങ്ങനെ അങ്ങിവനെ കാണരുത് . അങ്ങേക്കിങ്ങനെ ഒരു മകനില്ല . ’ ’ മുഖത്ത് അണിഞ്ഞിരിക്കുന്ന ചമയങ്ങൾ കൊണ്ട് മകനൊരു ഉമ്മ പോലും നൽകാനാവാതെ തളർന്നു നിൽക്കുമ്പോൾ മകനെ തിരിച്ചുവാങ്ങി പോകുന്ന സുഭദ്രയെ നോക്കി സന്തതസഹചാരിയായ രാമനോട് അയാൾ വിലപിക്കുന്നുണ്ട് . ‘ ‘ അവൾ സ്നേഹിച്ചതും കാമിച്ചതും എന്നെയല്ല … എന്റെ വേഷത്തെ മാത്രമാണ് രാമാ … ഞാൻ മനുഷ്യനല്ല … ഞാൻ വെറും വേഷമാണ് … വെറും വേഷം മാത്രമാണ് ’ ’ സ്വാതികഭാവങ്ങൾ തുടച്ചുകളഞ്ഞു അയാൾ രൗദ്രഭാവങ്ങളാവാഹിക്കുന്നു . ദുര്യോധനനായും കീചകനായുമൊക്കെ വേഷങ്ങൾ അണിയുന്ന അയാൾ ഒടുവിൽ സുഭദ്ര ചിട്ടപ്പെടുത്തിയ സുഭദ്രാഹരണം ആട്ടക്കഥ അവതരിപ്പിച്ചുകൊണ്ട് അവസാനമായി ഒരിക്കൽക്കൂടി അർജ്ജുനനാകാൻ തീരുമാനിക്കുന്നു … സുഭദ്രക്കുള്ള മറുപടി പോലെ ഒമ്പതുമാസംകൊണ്ട് കഥകളി അഭ്യസിപ്പിച്ചുകൊണ്ട് സ്വന്തം മകളെ അയാൾ സുഭദ്രയാക്കുന്നു . അടക്കാനാവാത്ത ഹൃദയവ്യഥയോടെ മകൾക്കൊപ്പം അർജ്ജുനനായി കുഞ്ഞുകുട്ടൻ ശൃംഗാരമാടുമ്പോൾ തന്റെ സ്വപ്നമായിരുന്ന സുഭദ്രാഹരണം ഒരു ശാപമായി മാറുന്നതിന് സുഭദ്രയും സാക്ഷിയാകുന്നുണ്ട് . ചെയ്തുപോയ തെറ്റോർത്ത് ഉരുകി ജീവിക്കുന്ന അമ്മയ്ക്കും ശാപവാക്കുകൾ പിറുപിറുക്കലിൽ ഒതുക്കുന്ന ഭാര്യക്കും അയാളുടെ വേഷത്തെ മാത്രം സ്നേഹിച്ച സുഭദ്രക്കുമിടയിൽ കുഞ്ഞുകുട്ടന് സ്നേഹം ആവോളം നൽകുന്നത് മകളായ ശാരദയാണ് . മറ്റാരേക്കാളും അച്ഛനെ സ്നേഹിച്ച മകൾ . അവളുടെ സാമീപ്യത്തിലാണ് ഒടുവിൽ കുഞ്ഞുകുട്ടൻ തന്റെ ശാപജന്മത്തിന്റെ ആട്ടവിളക്കണച്ചു മരണത്തെ പുൽകുന്നത് . സുഭദ്രക്ക് അയയ്ക്കുന്ന അവസാന കത്തിൽ അയാൾ മകളെപ്പറ്റി പറയുന്നു . ‘ ‘ എനിക്കിനി കൂട്ടിനുള്ളത് എന്റെ മകൾ മാത്രം … എന്റെ പൊന്നോമന … അനിയനായി പിറന്ന കുഞ്ഞിനോടുള്ള അച്ഛന്റെ വേദന അമ്മക്ക് മുന്നിൽ ആടിക്കാണിക്കാൻ ആട്ടവിളക്കിനരികിൽ ഇനിയവൾ എന്റെ സുഭദ്രയാവട്ടെ … ജന്മം മുഴുവൻ വിലാപവുമായി അലഞ്ഞ അച്ഛന് എന്നെങ്കിലും മോക്ഷം നല്കാൻ എന്റെ മകൾക്ക് സാധിച്ചുവെങ്കിൽ ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു . ’ ’ കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ അർജ്ജുനവേഷം പോലെ പൂതനവേഷവും കുഞ്ഞുകുട്ടന്റെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് . പുഴക്കരയിൽ മരിച്ചു വീഴുന്ന പൂതനയെ കണ്ട് സഹചാരിയായ രാമൻ ഞെട്ടിത്തെറിക്കുന്നത് അയാൾ സ്വപ്നം കാണുന്നുണ്ട് . പുരുഷവേഷം കെട്ടുന്നത് വരെ അയാൾ ആടിക്കൊണ്ടിരുന്നത് പൂതനാവേഷമായിരുന്നു . സുഭദ്രയെ ആദ്യം കാണുന്നതും പൂതനയായ് ആടുന്നതിനിടയിലാണ് . മകളോടൊപ്പം ശൃംഗാരമാടിയാടി ആ പാപവേഷത്തോടെ മകളുടെ മടിയിൽ കിടന്നാണ് കുഞ്ഞുകുട്ടൻ മരിക്കുന്നത് . ഒരർത്ഥത്തിൽ പറഞ്ഞാൽ കൃഷ്ണൻ പൂതനക്ക് മോക്ഷം കൊടുത്ത പോലെ മകളാണ് അയാൾക്ക് മോക്ഷം കൊടുക്കുന്നത് . ഒരുപാതിയിൽ ജീവിതം മുഴുവൻ സ്നേഹത്തിനായി വീർപ്പുമുട്ടുന്ന കുഞ്ഞുകുട്ടനായും മറുപാതിയിൽ വേഷത്തിനുള്ളിൽ നിന്നും പുറത്തു കടക്കാനാകാതെ ഉഴറുന്ന അർജ്ജുനനായും മോഹൻലാൽ എന്ന അതുല്യനടൻ പരകായപ്രവേശം നടത്തുന്ന കാഴ്ച്ച ജീവിതത്തിലെ ഭാഗ്യമുള്ള കാഴ്ചകളിലൊന്നായി കരുതുന്നു ഞാൻ . കാലമിത്ര കഴിഞ്ഞിട്ടും കുഞ്ഞുകുട്ടന്റെ രോദനം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു . ‘ ‘ പാപികൾ … ചെയ്തതത്രയും പുണ്യമാണെന്ന് വിശ്വസിക്കുന്ന പാപികളുടെ മുന്നിൽ ഈ വേഷവും വച്ച് എത്ര നാളാണ് കൃഷ്ണാ … നീയെനിക്ക് വിധിച്ചിട്ടുള്ളത് ? ’ ’ .
| false |
കമൽ സംവിധാനം ചെയ്ത് 1996ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഈ പുഴയും കടന്ന് . ദിലീപ് , മഞ്ജു വാര്യർ , മോഹിനി , ബിജു മേനോൻ തുടങ്ങിയവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന വേഷ്ങ്ങളിൽ അഭിനയിച്ചിരിക്കുനത് . കണ്ണനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് . ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജോൺസനാണ് . ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും , സംവിധാനം ചെയ്തിരിക്കുന്നത് ജോൺസനുമാണ് . സൈന്യം മാനത്തെ കൊട്ടാരം • പിടക്കോഴി കൂവുന്ന നൂറ്റാണ്ട് • സുദിനം തിരുമനസ്സ് • വൃദ്ധന്മാരെ സൂക്ഷിക്കുക • ത്രീ മെൻ ആർമി • സിന്ദൂര രേഖ • ഏഴരക്കൂട്ടം • ഈ പുഴയും കടന്ന് • കളിയൂഞ്ഞാൽ • കല്യാണപ്പിറ്റേന്ന് • കുടമാറ്റം •മാനസം •മന്ത്രമോതിരം മായപ്പൊൻമാൻ •നീ വരുവോളം •ഉല്ലാസപ്പൂങ്കാറ്റ് അനുരാഗക്കൊട്ടാരം • കൈക്കുടന്ന നിലാവ് • കല്ലുകൊണ്ടൊരു പെണ്ണ് •മന്ത്രിമാളികയിൽ മനസ്സമ്മതംമീനത്തിൽ താലികെട്ട് • ഓർമ്മച്ചെപ്പ് • പഞ്ചാബി ഹൗസ് •സുന്ദരക്കില്ലാഡി •വിസ്മയം ചന്ദ്രനുദിക്കുന്ന ദിക്കിൽ• ദീപസ്തംഭം മഹാശ്ചര്യം• മേഘം• പ്രണയനിലാവ്•ഉദയപുരം സുൽത്താൻ ജോക്കർ• തെങ്കാശിപ്പട്ടണം•ഡാർളിംഗ് ഡാർളിംഗ്• * മിസ്റ്റർ ബട്ട്‌ലർ• * വർണ്ണക്കാഴ്ചകൾ ഇഷ്ടം • ഈ പറക്കും തളിക •സൂത്രധാരൻ • ദോസ്ത് •രാക്ഷസരാജാവ് കുഞ്ഞിക്കൂനൻ• കല്ല്യാണരാമൻ• മീശമാധവൻ• കുബേരൻ • മഴത്തുള്ളിക്കിലുക്കം • രാജ്യം പട്ടണത്തിൽ സുന്ദരൻ• വാർ ആൻഡ് ലൗ• മിഴി രണ്ടിലും•സി . ഐ . ഡി മൂസ•ഗ്രാമഫോൺ• സദാനന്ദന്റെ സമയം• തിളക്കം രസികൻ• പെരുമഴക്കാലം•കഥാവശേഷൻ• തെക്കേക്കരം സൂപ്പർ ഫാസ്റ്റ്•വെട്ടം• റൺവേ ചാന്തുപൊട്ട് • പാണ്ടിപ്പട • കൊച്ചിരാജാവ് ചക്കരമുത്ത്• ദി ഡോൺ • ചെസ്സ്•പച്ചക്കുതിര• ലയൺ റോമിയോ • ജൂലൈ നാല്• സ്പീഡ് ട്രാക്ക് •വിനോദയാത്ര • ഇൻസ്പെക്ടർ ഗരുഡ് ക്രേസി ഗോപാലൻ• ട്വൻറി20 • മുല്ല• കൽക്കട്ടാ ന്യൂസ് സ്വന്തം ലേഖകൻ•കേരള കഫേ •പാസഞ്ചർ•മോസ് ആൻഡ് ക്യാറ്റ്• കളേർസ് ബോഡി ഗാർഡ് •ആഗതൻ• പാപ്പി അപ്പച്ചാ• കാര്യസ്ഥൻ • മേരിക്കുണ്ടൊരു കുഞ്ഞാട് ക്രിസ്ത്യൻ ബ്രദേഴ്സ് • ചൈനാടൗൺ • ഫിലിംസ്റ്റാർ • ഓർമ്മ മാത്രം• വെള്ളരിപ്രാവിന്റെ ചങ്ങാതി സ്പാനിഷ് മസാല • മായാമോഹിനി• അരികെ• മിസ്റ്റർ മരുമകൻ • മൈ ബോസ് കമ്മത്ത് കമ്മത്ത് • സൗണ്ട് തോമ റിംഗ് മാസ്റ്റർ • അവതാരം
| false |
പരീക്ഷകളിലും സർവേ കടലാസുകളിലും മറ്റും മനുഷ്യർ അടയാളപ്പെടുത്തുന്ന ഉത്തരങ്ങൾ വായിച്ചെടുത്ത് മാർക്ക് നൽകാനുള്ള സംവിധാനമാണ് ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ . ഈ ലേഖനം അപൂർണ്ണമാണ് . ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക .
| false |
അമേരിക്ക താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷിച്ച ദിനത്തില്‍ രാത്രി പത്തു മണിക്ക് സിഎന്‍എന്‍ ചാനല്‍ ട്യൂണ്‍ ചെയ്തവര്‍ക്കാണ് അബദ്ധം പറ്റിയത് . ചാനലിന്റെ സഞ്ചാരവും ഭക്ഷണവുമായി ബന്ധപ്പെട്ട വിഖ്യാത പരിപാടി ' ആന്‍റണി ബൗര്‍ഡെയ്ന്‍ : പാര്‍ട്‌സ് അണ്‍നോണ്‍ ' എന്ന പരിപാടി കാണാനായി ചാനല്‍ തുറന്നപ്പോഴാണ് നാട്ടുകാര്‍ക്ക് ഞെട്ടിക്കുന്ന പോണ്‍ വീഡിയോ കാണേണ്ടി വന്നത് . ബൗര്‍ഡിന്‍റെ സഞ്ചാരം പരിപാടിക്ക് പകരം ആള്‍ക്കാര്‍ കണ്ടത് പോണ്‍താരം റിലി ക്വിന്നിന്‍റെ പ്രകടനമായിരുന്നു . 10 . 30 യ്ക്കായിരുന്നു സംഭവം . കാര്യം തിരിച്ചറിഞ്ഞ അവര്‍ പിന്നീട് ദൃശ്യം കറുപ്പിച്ചു കളഞ്ഞു . ബോസ്റ്റണില്‍ സിഎന്‍എന്നിന്‍റെ പരിപാടിയുടെ സംപ്രേഷകര്‍ ന്യൂജഴ്‌സി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍സിഎന്‍ ആണ് . മൂവീസ് , സ്‌പോര്‍ട്‌സ് , കുട്ടികളുടെ പരിപാടി എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികളുടെ സംപ്രേഷണാവകാശം നേടിയിരിക്കുന്നത് ഇവരാണ് . സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവം വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട് . അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആര്‍സിഎന്നിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചാനല്‍ പറഞ്ഞു .
| false |
കൊച്ചു കുട്ടികളുടെ വ്യത്യസ്തമായ വിഡിയോകൾ സമൂഹമാധ്യമങ്ങള്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട് . അത്തരത്തിൽ ഭക്ഷണപ്രിയനായൊരു കുരുന്നിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് തരംഗമാകുന്നത് . മുൻനിരയിൽ ആകെ നാല് പല്ല് മാത്രമേയുള്ള ഈ കുരുന്ന് പൊരിച്ച ചിക്കൻ കഷ്ണം കൂളായി കടിച്ച് തിന്നുകയാണ് വിഡിയോയിൽ . ഇതൊക്കെ എത്ര നിസാരമെന്ന മട്ടിൽ ചിക്കൻ കഷ്ണം അകത്താക്കുകയാണ് കക്ഷി . സാധാരണ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ പതിയെ ഖരരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാൻ തുടങ്ങുന്നതേയുണ്ടാകൂ . പ്രശസ്ത ജീവിതശൈലി ബ്ലോഗറുടെ മകൻ ഇസ്‌ലിയാണ് പൊരിച്ച ചിക്കൻ കഴിച്ച് ശ്രദ്ധേയനായ ആ 11 മാസക്കാരൻ . ‘ കഴിഞ്ഞ രാത്രി എന്നെക്കാള്‍ നന്നായി ചിക്കന്റെ ചിറക് ഭാഗം വൃത്തിയാക്കിയത് അവനാണ് . ഞാൻ ഞെട്ടിപ്പോയി ’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിന്റെ അമ്മ വിഡിയോ ട്വീറ്റ് ചെയ്തത് . കയ്യിലുള്ളത് കഴിക്കുന്നതിനിടയിൽ മുന്നിലിരിക്കുന്ന പാത്രത്തിൽ ഇനിയും ചിക്കൻ ബാക്കിയുണ്ടോയെന്നും നോക്കുന്നുണ്ട് കുഞ്ഞ് . 18 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ ചിക്കൻ ഒട്ടും ബാക്കിയാകാതെ എങ്ങനെ കഴിക്കാമെന്ന് കാണിച്ചു തരികയാണ് ഇസ്ലി . രണ്ടു കയ്യും കൊണ്ട് ചിക്കൻ കഷ്ണം തിരിച്ചും മറിച്ചും പിടിച്ച് നോക്കി വളരെ ആസ്വദിച്ചാണ് ഒരോ കടിയും . ഈ കുരുന്നിന്റെ വിഡിയോയ്ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് . എന്നാൽ ചെറിയ പ്രായത്തിൽ ചിക്കനൊക്കെ ഇങ്ങനെ കൊടുക്കുന്നത് അപകമല്ലേ എന്ന ആശങ്കയുമായും ചിലരെത്തി . . ’ 😳 <വെബ്സൈറ്റ് ലിങ്ക്> .
| false |
ഓസ്ട്രേലിയയിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ . ആയിരക്കണക്കിന് ബ്ലൂബോട്ടിലുകളാണ് ബീച്ചുകളിൽ ചത്തുതീരത്തടിയുന്നത് . കടലിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പും അധികൃതർ നൽകിക്കഴിഞ്ഞു . വ്യാഴാഴ്ച മുതൽ വീശുന്ന കനത്ത വടക്കുകിഴക്കൻ കാറ്റാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്താൻ കാരണമെന്നാണ് നിഗമനം . സിഡ്നി തീരത്തും ബ്ലൂബോട്ടിലുകൾ ചത്തടിഞ്ഞിട്ടുണ്ട് . ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും . അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ് . ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട് ! ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ . പോർചുഗീസ് മാൻ ഓഫ് വാർ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട് . പണ്ടുകാലത്ത് ഇതേ പേരിലുണ്ടായിരുന്ന യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത് . ആ കപ്പൽ പായ് നിവർത്തിക്കഴിഞ്ഞാൽ ഈ ജെല്ലിഫിഷുകളുടെ അതേ ആകൃതിയായിരുന്നു . ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് തരക്കാരുണ്ട്–അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാറും ഇൻഡോ–പസഫിക് വിഭാഗക്കാരും . അറ്റ്ലാന്റിക് സമുദ്രത്തിലും പസഫിക് – ഇന്ത്യൻ മഹാസമുദ്രങ്ങളിലും കാണപ്പെടുന്നവയാണ് ആദ്യ വിഭാഗക്കാർ . പക്ഷേ ഇൻഡോ–പസഫിക് ബ്ലൂ ബോട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മാത്രമാണ് കാണപ്പെടുന്നത് . ! <വെബ്സൈറ്റ് ലിങ്ക്> .
| false |
പന്നി , മുള്ളൻപന്നി , കുരങ്ങ് , മയിൽ , ആന … കർഷകന്റെ അധ്വാനം കവർന്നെടുക്കാൻ കാട്ടിൽ നിന്നെത്തുന്നവരുടെ ലിസ്റ്റ് ചെറുതല്ല . വൈദ്യുതി വേലി മുതൽ പതിമുഖം വരെ പല യുദ്ധമുഖങ്ങൾ തുറന്നെങ്കിലും കർഷകനു തുടർത്തോൽവിയാണ് . എന്നാൽ , മലപ്പുറം കരുവാരക്കുണ്ടിലെ കർഷകനായ മാത്യു സെബാസ്റ്റ്യൻ തോറ്റു പിൻമാറുന്നില്ല . അദ്ദേഹം ഒരു ജൈവായുധം നിർദേശിക്കുന്നു . ഇന്തൊനീഷ്യൻ സസ്യമായ സലാക് ! സ്നേക് ഫ്രൂട്ട് അഥവാ നാഗപ്പഴം എന്നും വിളിക്കാവുന്ന സസ്യമാണ് സലാക് . തണ്ടു മുതൽ ഇല വരെ കൂർത്ത മുള്ള് . ഇലയുടെ വശങ്ങളാകട്ടെ ബ്ലേഡ് പോലെ മൂർച്ചയേറിയതും . തൊട്ടാൽ മുറിയും . ഉറപ്പ് . ഇതുകാരണമാണു മൃഗങ്ങളൊന്നും അടുക്കാത്തത് . 5 വർഷം മുൻപു കാഞ്ഞിരപ്പള്ളിയിലെ നഴ്സറി വഴി ഇറക്കുമതി ചെയ്ത 5 തൈകൾ തോട്ടത്തിന്റെ തിർത്തികളിൽ കുഴിച്ചിട്ടിതാണ് മാത്യു സെബാസ്റ്റ്യൻ . ഇപ്പോൾ തന്റെ പറമ്പിലേക്ക് കാട്ടാന പോയിട്ട് മുള്ളൻപന്നി പോലും അടുക്കില്ലെന്ന് അദ്ദേഹം പറയുന്നു . പരീക്ഷണാർഥം കുഴിച്ചിട്ട ചെടികളിൽ നിന്നു രണ്ടു വർഷമായപ്പോഴേക്കും തടപൊട്ടിയുണ്ടായ തൈകൾ പിരിച്ചെടുത്തു തോട്ടത്തിന്റെ അതിർത്തികളിൽ കുഴിച്ചിട്ടിരിക്കുകയാണ് മാത്യു . കൃഷി സംരക്ഷിക്കുന്നതിനൊപ്പം പഴം വിറ്റും കർഷകനു വരുമാനമുണ്ടാക്കാം എന്ന പ്രത്യേകതയുമുണ്ട് . ഇന്തൊനീഷ്യയിൽ പഴത്തിനു വേണ്ടിയാണ് ഇവ കൃഷി ചെയ്യുന്നത് . പാമ്പിന്റെ തോലുപോലുള്ള രൂപമായതുകൊണ്ടാണ് നാഗപ്പഴം എന്ന പേരു വന്നത് . കേരളത്തിൽ സുലഭമല്ലെങ്കിലും ഓൺലൈനായി വിൽക്കാം . നല്ല വില കിട്ടും . ചെടി നട്ട് 4 വർഷമാകുമ്പോഴേക്കും കായുണ്ടാകും . നടാനാഗ്രഹിക്കുന്നവർ ഗുലാപ്പസിർ എന്നയിനം സലാക് തന്നെ വാങ്ങുന്നതാണു നല്ലതെന്നു മാത്യു സെബാസ്റ്റ്യൻ പറയുന്നു . വ്യത്യസ്തമായ പഴത്തോട്ടം കേരളാംകുണ്ട് വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്തായാണ് മാത്യു സെബാസ്റ്റ്യന്റെ തോട്ടം . അപൂർവ ചെടികളും പഴവർഗങ്ങളും കൃഷി ചെയ്യാൻ മാത്യുവിന് പ്രത്യേക താൽപര്യമാണ് . അതുകൊണ്ടുതന്നെ വിയറ്റ്നാം ഇഞ്ചി , ബർമീസ് ഗ്രേപ് , ആഞ്ഞിലി വിഭാഗത്തിൽപ്പെട്ട മരാങ്ക് , ബ്ലേഡ് വച്ച് പോലും മുറിക്കാവുന്ന ചക്ക പോലുള്ള ചെമ്പടക്ക് , ഫിലോസാൻ , മാങ്കോസ്റ്റിൻ , ജമൈക്കൻ സ്റ്റാർ ഫ്രൂട്ട് , കുരുവില്ലാത്ത ചക്ക , ദൂരിയാൻ തുടങ്ങിയവയൊക്കെ കൃഷിയിടത്തിലുണ്ട് . അമൃത് , നാഗപ്പൂമരം തുടങ്ങിയ ഔഷധച്ചെടികളിൽ നട്ടാൽ കീടങ്ങളെയും ഒഴിവാക്കാമെന്ന് അദ്ദേഹം പറയുന്നു . ഫോൺ : <ഫോൺ നമ്പർ> .
| false |
ബംഗാളിലെ സുന്ദരവനം എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ സുന്ദരിയെ കണ്ടെത്തിയത് . ഏത് സുന്ദരിയെ എന്നല്ലേ ? സാക്ഷാല്‍ കേരളാ സുന്ദരിയെന്ന നെല്‍വിത്തിനെ . എന്നാലും കേരളത്തിലെ ഈ സുന്ദരിയെങ്ങനെ ബംഗാളിലെത്തി ? യഥാര്‍ഥത്തില്‍ ഇത് ' കേരള സുന്ദരി ' തന്നെയാണെന്ന കാര്യത്തില്‍ നെല്‍വിത്തുകളെ അറിയുന്ന കര്‍ഷകര്‍ക്ക് യാതൊരു സംശയവുമില്ല . അപ്പോഴും ബംഗാളിലെ സുന്ദരിക്കെങ്ങനെ കേരളാ സുന്ദരിയെന്ന പേര് വന്നുവെന്ന കാര്യത്തിലാണ് സംശയം . . <വെബ്സൈറ്റ് ലിങ്ക്> എന്നാല്‍ , ' കേരള സുന്ദരി എന്നത് ബംഗാളില്‍ നിന്നുള്ള ഇനമാണ് . എന്തുകൊണ്ടാണ് അങ്ങനെയൊരു പേര് വന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . ബംഗാളിലുള്ള എന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ നെല്ല് ഞാന്‍ കേരളത്തില്‍ കൊണ്ടുവരുന്നത് . ' സുന്ദരിയുമായി കേരളത്തിലെത്തിയ സേവ് റൈസ് ക്യാമ്പെയിന്‍ പ്രവര്‍ത്തകനായ ലെനീഷ് പറയുന്നു . ഈ കേരളസുന്ദരിയെന്ന പേരിന്റെ ഉറവിടം തേടി മലയാളിയായ ലെനീഷ് മാത്രമല്ല സഞ്ചരിച്ചത് . ബംഗാളില്‍ നിന്നുള്ള സേവ് റൈസ് ക്യാമ്പെയിന്‍ പ്രവര്‍ത്തകനായ സൗമിക് ബാനര്‍ജിയും പലയിടങ്ങളിലും സുന്ദരിയെ തപ്പിനടന്നു . വെബ്‌സൈറ്റില്‍ നിന്നോ മറ്റെവിടെ നിന്നുമോ ഇങ്ങനെയൊരു പേര് കണ്ടെത്താനായില്ലെന്ന് സൗമികും പറയുന്നു . ഈ സുന്ദരി ശരിക്കും ആരാണ് ? ബംഗാളിലെ സുന്ദരവനം എന്ന സ്ഥലത്താണ് ഈ നെല്ല് കൂടുതലായും കണ്ടുവരുന്നത് . നല്ല വിളവ് ലഭിക്കുന്ന ഇനം നെല്ലാണ് ഇതെന്ന് കൃഷി ചെയ്തവര്‍ പറയുന്നു . ചോറിന് വേണ്ടിയാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത് . ചുവന്ന നിറത്തിലുള്ള അരിയാണ് ഇത് . എന്നാല്‍ , വയനാട്ടിലുമുണ്ട് ഇപ്പോള്‍ കേരളാ സുന്ദരി . പിന്നില്‍ ലെനീഷ് തന്നെ . ലെനീഷ് കേരളാ സുന്ദരിയെ വളര്‍ത്തിയിരിക്കുന്നത് വയനാട്ടിലെ മാനന്തവാടിയിലുള്ള കാട്ടിക്കുളം എന്ന സ്ഥലത്താണ് . ' വളരെ ചെറിയ സ്ഥലത്താണ് ഈ നെല്ല് കൃഷി ചെയ്തിരിക്കുന്നത് . ട്രേയില്‍ വിത്ത് പാകിമുളപ്പിച്ച് വയലിലേക്ക് പറിച്ചുനട്ടതാണ് . ആഗസ്റ്റ് അവസാനത്തെ ആഴ്ചയാണ് ഞാറ് നട്ടത് . ഇപ്പോള്‍ കതിരിട്ട് തുടങ്ങുന്നു . ഡിസംബര്‍ പകുതി ആകുമ്പോഴേക്കും വിളവെടുക്കാം . ' ലെനീഷ് പറയുന്നു എട്ട് വര്‍ഷമായി കൃഷി ചെയ്യുന്ന ആളാണ് ലെനീഷ് . ഒന്‍പത് വര്‍ഷമായി സേവ് റൈസ് ക്യാമ്പെയിന്‍ എന്ന പ്രോജെക്റ്റില്‍ അംഗമായിരുന്നു ഇദ്ദേഹം . നെല്ലിനങ്ങളുടെ വ്യത്യസ്ത ഇനങ്ങളെ പരിചയപ്പെടാനും കൃഷിരീതികള്‍ അറിയാനുമായി കേരളത്തിന് പുറത്ത് സഞ്ചരിച്ചിട്ടുണ്ട് . 48 നെല്ലിനങ്ങള്‍ ലെനീഷ് കൃഷി ചെയ്യുന്നുണ്ട് . ഒരു ഏക്കറില്‍ നിന്ന് 2400 കി ഗ്രാം കേരളാ സുന്ദരി ഇനത്തില്‍പ്പെട്ട നെല്ല് വിളവെടുക്കാന്‍ കഴിയും . മറ്റുള്ള അത്യുത്പാദനശേഷിയുള്ള നെല്‍വിത്തുകളെ അപേക്ഷിച്ച് കൃഷി ചെയ്യാനുള്ള മുടക്കുമുതല്‍ വളരെ കുറവാണെന്ന് ബംഗാളില്‍ നിന്നുള്ള കര്‍ഷകര്‍ പറയുന്നു . മറ്റുള്ള നെല്ലിനങ്ങളില്‍ നിന്ന് ഒരു ഏക്കറില്‍ 1400 കി . ഗ്രാം നെല്ലാണ് ഇവര്‍ക്ക് വിളവെടുക്കാന്‍ കഴിഞ്ഞത് . ജൈവരീതിയിലാണ് ഇവര്‍ കൃഷി ചെയ്യുന്നത് . പശ്ചിമ ബംഗാളിലെ ഫുലിയയിലെ അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡോ . അനുപം ഖേര്‍ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത് . ബംഗാളിലെ സേവ് റൈസ് ക്യാമ്പെയിന്‍ പ്രവര്‍ത്തകരായ അലാവുദ്ദീന്‍ അഹമ്മദും ഹിമാംശു മൊണ്ടോളുമാണ് കേരള സുന്ദരി ബംഗാളില്‍ വന്‍തോതില്‍ കൃഷി ചെയ്ത് വിളവെടുക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്തത് .
| false |
" കൊച്ചിശ്ശീമയിൽ തലപ്പിള്ളി താലൂക്കിന്റെ വക്കത്താണ് ആറ്റൂർ . മൂന്നു നാഴിക നടന്നാൽ ഭാരതപ്പുഴ . പിന്നെ , ബ്രിട്ടീഷ് മലബാർ ആയി . അന്തിമാളന്റെ നാട്ടിലാണ് ദൈവികമാപ്പിൽ . അഞ്ചലാപ്പീസ് , പള്ളിക്കൂടം , കള്ളുഷാപ്പ് , ഇറച്ചിക്കട ഒന്നും ഞങ്ങളുടെ നാട്ടിലില്ല . ആലുകളാണ് ദേശത്തെ വലിയ മരങ്ങൾ . നാലുദിക്കിലുമുണ്ട് . ഒരു വലിയ ആലായിരുന്നു എന്റെ വീട്ടിന്റെ വഴിയടയാളം . വെട്ടുവഴിക്കുവേണ്ടി അതുവെട്ടി . പദത്തിന്റെ വക്കത്താണ് എന്റെ വീട് . മുകളിലെ മുറിയിലിരുന്ന് നോക്കിയാൽ വേലിക്കപ്പുറത്ത് ഇളംപച്ചപ്പാടം . അതിനു നടുക്ക് ഒലിച്ചുകൊണ്ടിരിക്കുന്ന തോട് . വെള്ളത്തിന്റെ നേർത്ത ഒലി . പിന്നിൽ പച്ചമല , പവിഴമല … " ആറ്റൂർ കവിതകളുടെ സമാഹാരത്തിൽ അദ്ദേഹം ഇങ്ങനെ തന്റെ നാടിനെ വർണ്ണിക്കുന്നുണ്ട് . അദ്ദേഹത്തിന് ലോകത്തിലേറ്റവും ഇഷ്ടപ്പെട്ട ഇടവും ആറ്റൂർ തന്നെയാണ് . അലരി പൂക്കുന്ന കാവുകളുള്ള ഒരുൾനാടൻ ഗ്രാമമാണ് അത് . ആ ഒരു ഭൂമികയുടെ ഓർമയെ തന്റെ കവിതകളോട് ബന്ധിപ്പിച്ചു നിർത്തിയ ആറ്റൂർ രവിവർമ്മ ഇനിയില്ല . നമുക്ക് ഓർത്തു ചൊല്ലാൻ ഇനി അദ്ദേഹത്തിന്റെ ഒരുപിടി നല്ല കവിതകളും , അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും മാത്രം . ആധുനിക ഇന്ത്യൻ ഭാഷാകവികളിൽ പ്രമുഖനായിരുന്നു ആറ്റൂർ രവിവർമ്മ . 1930 -ൽ തെക്കൻ മലബാറിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ മടങ്ങർളി കൃഷ്ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണിയമ്മയുടെയും മകനായി ജനിച്ച രവിവർമ , ജന്മനാട്ടിലെയും അയല്‍ ഗ്രാമങ്ങളിലെ സ്‌കൂളുകളിൽ പഠിച്ചുവളർന്നു . താർക്കികനായിരുന്ന ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ സഹപാഠിയായിരുന്നു രവിവർമ്മയുടെ മുത്തശ്ശൻ . ആശാൻ , വള്ളത്തോൾ തുടങ്ങിയവരെപ്പറ്റിയും മലയാളസാഹിത്യത്തിലെ പുതുരീതികളെപ്പറ്റിയും ഒക്കെ തറവാട്ടിൽ അവർ ചർച്ചചെയ്യുന്നതും തർക്കിക്കുന്നതും മറ്റും കണ്ടുകൊണ്ടാണ് രവിവർമ്മയുടെ ബാല്യം പിന്നിടുന്നത് . അച്ഛൻ ശില്പത്തിലും വാദ്യത്തിലും ഒക്കെ തികഞ്ഞ അഭിരുചി പ്രകടിപ്പിച്ച ആളായിരുന്നു . ഒരു മൃദംഗ വിദ്വാൻ . ഒക്കെയും രവിവർമ്മയെ അറിയാതെ സ്വാധീനിച്ചിട്ടുണ്ടത്രെ . ഇരുകരമുട്ടിയൊഴുകിയിരുന്ന ഭാരതപ്പുഴയുടെ അക്കരെയായിരുന്നു രവിവർമ്മയുടെ അച്ഛന്റെ ഇല്ലം . നടന്നു തന്നെ വേണം പോവാൻ നാഴികകൾ ദൂരം . കുഞ്ഞുങ്ങൾക്ക് സവാരി ആരുടെയെങ്കിലും തോളത്തൊക്കെ സൗജന്യമാണ് . അങ്ങനെ പുഴ കാര്യമായി സ്വാധീനിച്ച ഒരു ബാല്യം . സ്‌കൂളിലേക്കുള്ള നടത്തങ്ങൾക്കിടയിൽ കൈവന്നതാണ് ആദ്യത്തെ സാഹിത്യബന്ധം . പിൽക്കാലത്ത് നാടകകൃത്തും കാർട്ടൂണിസ്റ്റുമായിരുന്ന തുപ്പേട്ടൻ എന്ന സുബ്രഹ്മണ്യൻ നമ്പൂതിരിയെ പരിചയപ്പെടുന്നതും നാടകങ്ങളുമായി സഹകരിക്കുന്നതും . അക്കാലത്താണ് കൽക്കത്ത തിസീസ് വരുന്നതും കമ്യൂണിസത്തിന്റെ വഴിയിലൂടെയും നടന്നു കുറച്ചുകാലം . അക്കാലത്തതൊന്നും കവിയല്ല , ആറ്റൂർ . ജീവിതത്തിൽ ചെയ്യാൻ കൊതിച്ച പലതിലൊന്നുമാത്രം കവിത . അമ്പതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം ബിഎ ഓണേഴ്‌സിന് ചേർന്നു പഠിക്കാനെത്തുന്നതാണ് ആറ്റൂരിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് . 1952 -ൽ അന്നത്തെ ' ദ മാതൃഭൂമി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി'യിൽ ആറ്റൂർ രവി എന്നപേരിൽ അച്ചടിച്ചുവന്നു ആദ്യകവിതകളിലൊന്നായ ' കേരളത്തിന്റെ മകൻ ' . " വന്നു നിൽക്കുന്നു തീവണ്ടി , വീണ്ടും മുന്നിലേക്കേ കുതിക്കാനായി എഞ്ചിനുള്ളിൽ ചുകന്ന നാളങ്ങൾ വൻചിത പോൽ എരിഞ്ഞുമറിഞ്ഞു . നിൽക്കയാണയാൾ , ചൂളം വിളിച്ചു നിൽപ്പുവണ്ടി വിളിക്കുന്നു തന്നെ … " ഈ കവിതയിൽ നിന്നും ആറ്റൂർ രവി എന്ന കവി ഏറെ മുന്നോട്ടുപോയി . പിൽക്കാലത്ത് ഈ കവിത വായിച്ച് സുഹൃത്തുക്കൾ പലരും പറഞ്ഞു , " ഇത് രവിയുടെ കവിതയല്ല . രവി ഇങ്ങനെയൊന്നും എഴുതില്ലല്ലോ … " അത്രയ്ക്ക് മാറി അദ്ദേഹത്തിന്റെ കവിത അവിടെ നിന്നും . കവികളിൽ ആർ രാമചന്ദ്രൻ ആയിരുന്നു പ്രകൃതത്താൽ ആറ്റൂരിന്റെ ഗുരുസ്ഥാനീയൻ . " എന്നിരുട്ടുകൾ വീഴ്ത്തും മിന്നൽക്കാമ്പുപോലെ താങ്കൾ " എന്ന് ആറ്റൂർ എഴുതിയത് അദ്ദേഹത്തെപ്പറ്റിയാവും എന്ന് കവി രാമൻ പറയുകയുണ്ടായി ഒരിക്കൽ . പി കുഞ്ഞിരാമൻ നായർ തകർത്തെഴുതിയിരുന്ന കാലമായിരുന്നതിനാൽ ആ കവിതകളിൽ അഭിരമിച്ചു ആറ്റൂർ തന്‍റെ എഴുത്തിലെ ശൈശവത്തിൽ . ഒരുതരി സ്നേഹം കൂടുതൽ അതിനോടുതന്നെ ആയിരുന്നു . '' മേഘരൂപന്റെ ഗോത്രത്തില്‍ ബാക്കിയായവന്‍ . കേമന്‍മാരോമനിച്ചാലും ചെവിവട്ടം പിടിക്കുന്നവന്‍ '' എന്നദ്ദേഹം പി -യെപ്പറ്റി എഴുതി . 1954 -ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ അധ്യാപകനായി ചേരുന്നു . അവിടെ ആറ്റൂർ രവിവർമ എന്ന യുവകവിയിലേക്കുള്ള പരിണാമവും തുടങ്ങുന്നു . മദിരാശിക്കാലത്താണ് ആറ്റൂർ രവിവർമ എം ഗോവിന്ദനുമായി സമ്പർക്കം പുലർത്തുന്നത് . അത് അദ്ദേഹത്തിനുമുന്നിൽ അറിവിന്റെ മറ്റൊരു വിശാലലോകം തന്നെ തുറന്നിട്ടുകൊടുത്തു . അന്ന് ഗോവിന്ദൻ സമീക്ഷ എന്നൊരു മാസിക നടത്തിയിരുന്നു . പിന്നീടായിരുന്നു കെജി ശങ്കരപ്പിള്ളയും കെ സച്ചിദാനന്ദനും ഒത്തുള്ള പട്ടാമ്പിക്കോളേജ് കാലം . സജീവമായ വിവിധഭാഷകളിലെ കവിതകളുടെ പരസ്പര്യങ്ങൾ മിഴിവേകിയ ശില്പശാലകളുടെയും സാഹിത്യ ക്യാമ്പുകളുടെയും മറ്റും കാലം കോളേജിനേകിയത് അവിടെ അധ്യാപകനായിരുന്ന രവി വർമ്മയായിരുന്നു . താമസിയാതെ അടിയന്തരാവസ്ഥ കടന്നുവരുന്നു . കവികൾ വീട്ടുതടങ്കലിൽ ആകുന്നു . കവിതകളിൽ അതൊക്കെ പ്രതിഫലിക്കുന്നു . ബി രാജീവൻ നടത്തിപ്പോന്നിരുന്ന പ്രേരണ മാസികയിൽ ആറ്റൂരിന്റെ മുഖചിത്രത്തോടെ ഒരു ലക്കം ഇറങ്ങി . അതിൽ ആറ്റൂരുമായി ഉദയകുമാർ അഭിമുഖം നടത്തി . സുദീർഘമായ സംഭാഷണം . ഏതാണ്ട് അക്കാലത്താണ് ആറ്റൂർ രവിവർമ്മ ' സംക്രമണം ' എഴുതുന്നത് , " പുറപ്പെട്ടേടത്താണ് , ഒരായിരം കാതം അവൾ നടന്നിട്ടും … കുനിഞ്ഞു വീഴുന്നുണ്ട് , ഒരായിരം വട്ടം നിവർന്നു നിന്നിട്ടും … ഉണർന്നിട്ടില്ലവൾ , ഒരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും … ഒരു കുറ്റിച്ചൂല് , ഒരു നാറത്തേപ്പ് , ഞണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രം ഒരട്ടിമണ്ണവൾ … ! " -എന്ന് ആറ്റൂർ എഴുതി . ആധുനിക തമിഴ് സാഹിത്യത്തെ മലയാളത്തിലേക്ക് പ്രവേശിപ്പിക്കണം എന്ന ആഗ്രഹവും അദ്ദേഹം പിൽക്കാലത്ത് പുതുനാനൂറ് എന്ന പേരിൽ തമിഴിലെ പ്രധാനകവികളെയെല്ലാം വിവർത്തനം ചെയ്തുകൊണ്ട് നിറവേറ്റുകയുണ്ടായി . സുന്ദര രാമസ്വാമിയുടെ ഒരു പുളിമരത്തിന്റെ കഥ എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് അദ്ദേഹം . മികച്ചൊരു അധ്യാപകനായിരുന്ന അദ്ദേഹം 1976 മുതൽ 1981 വരെ കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പറായിരുന്നു . സാഹിത്യഅക്കാദമിയുടെ ജനറൽ കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിയ്ക്ക് 1996 -ൽ കേരളസാഹിത്യ അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട് . എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് . എഴുതുന്നതെന്തായാലും അതിൽ തികഞ്ഞ നിഷ്ഠയും ശ്രദ്ധയും പുലർത്തിയ , എന്നും ഒരു കവി എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ച , എഴുതിയതൊക്കെയും ഓർത്തുവെച്ച , ആറ്റൂർ രവിവർമ്മയെ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടം വായനക്കാർ എക്കാലത്തും മലയാളത്തിൽ ഉണ്ടായിരുന്നു . 26 , 2019 , 7:02 .
| false |
" നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും എത്രയോ അധികം ഇടതു ചായ്വുള്ള ഒരു വ്യക്തിയാണ് ഞാൻ " എന്ന് യോഗാചാര്യനും ചാരിറ്റിപ്രവർത്തകനും ആത്മീയഗുരുവുമായ സദ് ഗുരു ജഗ്ഗി വാസുദേവ് . തന്റെ ഇഷാ ആശ്രമത്തിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ , ഒരു ശിഷ്യയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സദ് ഗുരു തന്റെ രാഷ്ട്രീയ ചായ്‌വിനെപ്പറ്റി തുറന്നു സംസാരിച്ചത് . ഏപ്രിൽ 22 -നാണ് പ്രസ്തുത വീഡിയോ സദ്ഗുരുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ആയിരിക്കുന്നത് . " ഞാൻ ഗുരുവിന്റെ ശിഷ്യയാണ് " എന്ന മുഖവുരയോടെ തുടങ്ങിയ ചോദ്യം , പിന്നീട് കടന്നത് തികഞ്ഞ ഇടതു ലിബറൽ ആയ , ഗുരുവിന്റെ ഭാഷയിൽ ' വാട്ട്സ്ആപ്പ് ഭ്രാന്തി ' ആയ തനിക്ക് എങ്ങനെയാണ് ഗുരുവിന്റെ ശിഷ്യയായിരിക്കുകയും , അതേ സമയം തന്നെ ഗുരുവുമായി രാഷ്ട്രീയപരമായ വൈരുധ്യം നിലനിർത്തുകയും ചെയ്യാനാവുക എന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയിൽ നിന്ന് കരകയറ്റണം എന്ന ആവശ്യമായി മാറി . ഈ ചോദ്യത്തോട് പ്രതികരിക്കവെയാണ്,"നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും എത്രയോ അധികം ' ലെഫ്റ്റ്'ആണ് ഞാൻ " എന്ന് സദ് ഗുരു തന്റെ നയം വ്യക്തമാക്കിയത് . സദ്ഗുരുവിന്റെ ആ പ്രഖ്യാപനം സദസ്സിൽ കയ്യടികളുയർത്തി . ഹർഷാരവങ്ങൾ ഒടുങ്ങിയപ്പോൾ അദ്ദേഹം , പാതിയിൽ നിർത്തിയ തന്റെ വാക്യം പൂരിപ്പിക്കാൻ ശ്രമിച്ചു . " പക്ഷേ … നിങ്ങൾ സാധാരണ കണ്ടു വരുന്നതുപോലെ വികസനപ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ ' ലെഫ്റ്റ് ഔട്ട് ' ആക്കുന്ന തരം തലതിരിഞ്ഞ ' ലെഫ്റ്റ് ' അല്ല ഞാൻ " . അങ്ങനെ ചെയ്യുന്നവരെയാവും നിങ്ങൾ ' ലെഫ്റ്റ് ' എന്ന് ഇപ്പോൾ വിളിക്കുന്നത് . എന്നാൽ , ഇടതുപക്ഷത്തെപ്പറ്റിയുള്ള എന്റെ സങ്കല്പം അതല്ല … "അദ്ദേഹം പറഞ്ഞു . " ഇടതുപക്ഷമെന്നത് എന്റെ മനസ്സിൽ കുറേക്കൂടി നീതിപൂർവകമായ , ന്യായയുക്തമായ ഒരു രാഷ്ട്രീയ ഭരണ സംവിധാനമാണ് . ' കുറേക്കൂടി ' എന്ന വാക്ക് മനഃപൂർവം ഉപയോഗിച്ചതാണ് ഞാനിവിടെ . കാരണം , ഒരു സംവിധാനത്തിനും പൂർണമായ നീതിയോ , ന്യായമോ പ്രവർത്തിച്ചു കാട്ടാനാകില്ല . അങ്ങനെയൊന്ന് ഇല്ല എന്നുതന്നെ പറയാം . ചുരുങ്ങിയ പക്ഷം ഇന്നാട്ടിൽ അങ്ങനെ ഇന്നോളം നടന്നിട്ടില്ല എന്നെങ്കിലും ഉറപ്പായി പറയാം . മഹാത്മാഗാന്ധിയടക്കം പലരും , നീതിയും ന്യായവും പുലർന്നിരുന്ന ' രാമരാജ്യ'ത്തെപ്പറ്റി പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട് . അവിടെ , രാമന്റെ ധർമ്മപത്നിയും ജനകപുത്രിയുമായ സീതയ്ക്കുപോലും ആജീവനാന്തം തോന്നിയത് , " ഇവിടെ എന്താണ് നടക്കുന്നത് ? എനിക്ക് നീതികിട്ടാത്തതെന്തുകൊണ്ടാണ് " എന്നൊക്കെയായിരുന്നു . രാമപുത്രന്മാരായ ലവകുശന്മാർക്കും തോന്നിയത് തങ്ങൾക്ക് ജീവിതത്തിൽ നീതി കിട്ടിയില്ല എന്നുതന്നെയാകണം . എന്തിന് , ഏറെക്കുറെ അതേ തോന്നൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സാക്ഷാൽ ശ്രീരാമനെ വരെ അലട്ടിയിട്ടുണ്ടാവണം . " ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും , എന്നോട് സമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ നന്ദികേട് കാണിക്കുന്നത് ? " എന്നദ്ദേഹത്തിന് ഉറപ്പായും തോന്നിക്കാണണം എപ്പോഴെങ്കിലുമൊക്കെ . അതുകൊണ്ടുതന്നെ , ഈ ലോകത്ത് തീർത്തും നീതിപൂർവ്വകമായോ ന്യായയുക്തമായോ പ്രവർത്തിക്കുന്ന ഒരു സമൂഹം നിലവിലില്ല എന്നുതന്നെ പറയാം . എന്നാൽ , എല്ലാം ഏറെക്കുറെ നീതിപൂർവകമായ നടക്കുന്ന , ജനങ്ങൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുന്ന , അവരെ തുല്യരായി സമൂഹം പരിഗണിക്കുന്ന ഒരു സാഹചര്യമുണ്ടാക്കുക എന്നത് സാധ്യമാണ് . ഇത്രയും പറഞ്ഞെങ്കിലും , ഞാൻ എന്റെ ജീവിതത്തിലിന്നോളം , ഒരിക്കൽ പോലും ' രാഷ്ട്രീയം ' പറഞ്ഞിട്ടില്ല എന്നുകൂടി ഈ അവസരത്തിൽ ഓർക്കട്ടെ . ഞാൻ എന്റെ രാഷ്ട്രീയ നിലപാടുകൾ ഞാൻ തുറന്നു പറയാൻ തുടങ്ങിയാൽ,ഒരു പക്ഷേ , നിങ്ങൾ മോഹാലസ്യപ്പെട്ടു വീണേക്കാം . അതുകൊണ്ട് ഞാൻ ഒരിക്കലും ഞാൻ ഒന്നും വിട്ടുപറയാൻ പോകുന്നില്ല , പൂർണ്ണമായി . ഇടക്കൊക്കെ ചില പൊട്ടും പൊടിയും ഇങ്ങനെ പറഞ്ഞാലായി . ഏതിനും , ചില വസ്തുതകൾ മാത്രം സൂചിപ്പിക്കാം . ' വസ്തുത ' അതാണ് ഇവിടെ പ്രസക്തമായ പദം . വസ്തുതയും അഭിപ്രായവും രണ്ടാണ് . ' വ്യക്തിപരമായ അഭിപ്രായം ' , ഒരു സമൂഹത്തിലെ ജനങ്ങളുടെ തീരുമാനങ്ങളെക്കാൾ വലുതാണ് എന്ന തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് അടിസ്ഥാനപരമായ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട് എന്നാണർത്ഥം . അങ്ങനെ തോന്നുന്ന ഘട്ടത്തിൽ നിങ്ങൾ ലക്ഷ്യമിടുന്നത് ' സമ്പൂർണ്ണ വിപ്ലവ'തിന്നാണ് എന്നുവരും . ' സമ്പൂർണ്ണ വിപ്ലവം ' എന്നാൽ ' സമ്പൂർണമായ ഉന്മൂലനം ' എന്നു മാത്രമാണ് അർത്ഥം . ' സായുധ വിപ്ലവം ' എന്ന ആശയത്തിന്റെ അടിവേരുകൾ ചികഞ്ഞു ചെന്നാൽ നിങ്ങളെത്തുക പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും , ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് . അത്തരം വിപ്ലവാശയങ്ങൾ കാലഹരണപ്പെട്ടുകഴിഞ്ഞു . ഇന്ന് ഈ നാട്ടിൽ ലഭ്യമായ ആയുധശേഖരം എന്തുമാത്രമുണ്ട് എന്നുമാത്രം ഒന്നോർക്കുക . വിപ്ലവകാരികൾക്കും , അവരെ എതിർക്കുന്ന സേനയ്ക്കും വേണ്ടത്ര ആയുധങ്ങൾ കിട്ടിക്കഴിഞ്ഞാൽ പിന്നെയുണ്ടാവുക സർവനാശവും സംഹാരതാണ്ഡവവും ആയിരിക്കും . അതിൽ കുറഞ്ഞൊന്നും സംഭവിക്കില്ല . അതുകൊണ്ട് സായുധ വിപ്ലവം എന്ന ആശയത്തെ മനസ്സിൽ താലോലിക്കുന്നവർ ഒന്നോർക്കുക , നിങ്ങളുടെ ജനനം ഏതാനും പതിറ്റാണ്ടുകൾ വൈകിപ്പോയിരിക്കുന്നു . എന്റെയൊക്കെ ചെറുപ്പത്തിൽ ഈ ' സായുധവിപ്ലവം ' , ' ഉന്മൂലനം ' എന്നൊക്കെയുള്ള ആശയങ്ങൾ പറഞ്ഞുകേട്ടിരുന്നു . ചാരു മജുൻദാറിന്റെയും സോമുലുവിന്റെയുമൊക്കെ കാലമായിരുന്നു അത് . നക്സൽബാരിയിലേക്ക് കടന്നുചെല്ലാനും അവർക്കൊപ്പം തോളോടുതോൾ ചേർന്ന് പോരാടാനും ഒക്കെ ഞങ്ങളിൽ പലർക്കും അന്ന് ആഗ്രഹമുണ്ടായിരുന്നു . എന്നാൽ , അത്തരം പോരാട്ടങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു . ഇന്ന് നമ്മുടെ രാജ്യത്ത് , മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരേയൊരു മാർഗം ജനാധിപത്യപരമായ മുന്നേറ്റങ്ങൾ മാത്രമാണ് . ജനാധിപത്യ പ്രക്രിയകൾ മറ്റുള്ള സാധാരണ കളികൾ പോലെത്തന്നെയാണ് . ഒരു കളി നടന്നാൽ അതിൽ ഒരാൾ ജയിക്കും , മറ്റുള്ളവർ തോൽക്കും . തെരഞ്ഞെടുപ്പിന്റെ കളിയിൽ തോറ്റവർക്കും നാട്ടിൽ നിയമനിർമാണം നടത്തണം എന്ന് തോന്നാം . തോറ്റമ്പിയവനും ട്രോഫിയും ഷീൽഡും കൊണ്ട് നാടുചുറ്റണം എന്നുണ്ടാകാം ഉള്ളിൽ . പക്ഷേ , ആത്മാർഥമായി ചിന്തിച്ചിട്ട് പറയൂ , അത് ന്യായമായ ഒരാവശ്യമാണോ ? ഒരിക്കലുമല്ല . പക്ഷേ , ഇപ്പോൾ നിങ്ങളുടെ ആവശ്യം ഏറെക്കുറെ അതുതന്നെയാണ് . എന്താണ് ഈ നാട്ടിലിപ്പോൾ നടക്കുന്നതെന്ന് നോക്കൂ . തെരഞ്ഞെടുപ്പിലൂടെ ജനം തെരഞ്ഞെടുത്ത ഒരു ഗവണ്മെന്റ് അധികാരത്തിലേറുന്നു . അങ്ങനെ അധികാരസ്ഥാനങ്ങളിൽ വരുന്നവരുടെ പ്രാഥമികധർമ്മം നിയമങ്ങൾ നിർമിക്കുക എന്നതാണ് . അത് അവർ നിറവേറ്റുമ്പോൾ , തോറ്റു ഗ്യാലറിയിലിരിക്കുന്ന പലരും പറയുന്നു , " പറ്റില്ല , ഈ നിയമം നടപ്പിലാക്കാൻ പറ്റില്ല . ഞങ്ങൾ സമ്മതിക്കില്ല"എന്ന് . അങ്ങനെ പറയുന്നത് ശരിയല്ല . നിയമത്തിലെ പിഴവുകൾ ആർക്കും ചൂണ്ടിക്കാട്ടാം . ലഭ്യമായ ജനാധിപത്യ ഇടങ്ങളിൽ എല്ലാം വിയോജിപ്പുകളും രേഖപ്പെടുത്താം . എന്നാൽ , തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിനോട് " നിങ്ങൾക്ക് നിയമം നിർമിക്കാൻ അവകാശമില്ല " എന്നുപറയുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമാണ് . ഇന്നിപ്പോൾ '' ഞങ്ങൾ ഇടതുപക്ഷക്കാരാണ് " എന്നും പറഞ്ഞുകൊണ്ട് നടക്കുന്നവരുണ്ടല്ലോ . അവരിൽ മിക്കവരും ഇടതുപക്ഷവുമായി താത്വികമായി പുലബന്ധം പോലുമില്ലാത്തവരാണ് എന്നതാണ് സത്യം . കമ്യൂണിസം എന്നത് കമ്യൂണിറ്റിയുടെ ക്ഷേമത്തെപ്പറ്റിയുള്ള കരുതലാണ് . അല്ലാതെ , സ്വാർത്ഥചിന്തയല്ല . നിങ്ങൾ ഏതുതരം ' ലെഫ്റ്റ് ' ആണ് എന്നെനിക്കറിയില്ല . പക്ഷേ , നിങ്ങളുടെ ജീവിതരീതി , സഹജീവികളോടുള്ള നിങ്ങളുടെ മനോഭാവം ഒന്നും കണ്ടിട്ട് എനിക്ക് ' ഇടതുപക്ഷ'ത്തിന്റേതായി അനുഭവപ്പെട്ടിട്ടില്ല ഇന്നോളം . പിന്നെ , നിങ്ങൾ പറഞ്ഞു , നിങ്ങളൊരു ' ലെഫ്റ്റ് ലിബറൽ ' ആണെന്ന് . നിങ്ങൾ ഒരു കാരണവശാലും ' ലിബറൽ ' അല്ലേയല്ല . കാരണം , നിങ്ങൾക്കുമാത്രമേ അഭിപ്രായസ്വാതന്ത്ര്യമുള്ളൂ എന്നാണ് നിങ്ങൾ കരുതുന്നത് . അതെങ്ങനെ ' ലിബറൽ ' ചിന്താഗതിയാകും ? ' ലിബറൽ ' അഥവാ ' സ്വതന്ത്ര ' ചിന്താഗതി എന്നത് ഞാൻ മനസ്സിലാക്കിയിടത്തോളം ഇതാണ് . എനിക്ക് എന്ന് തോന്നുന്നത് നിങ്ങൾ ഞാൻ പറയും . അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് അത് ജനാധിപത്യപരമായ രീതിയിൽ ചൂണ്ടിക്കാണിക്കാം . എന്നാൽ , അങ്ങനെ വസ്തുതകൾ ചൂണ്ടിക്കാട്ടുന്നതിനു പകരം നിങ്ങൾ എന്താണ് ചെയ്യുന്നത് , " എനിക്ക് നിങ്ങൾ ഈ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല " എന്ന് പറയുക . ഇതിപ്പോൾ , ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പോലായി . " ഇഷ്ടപ്പെട്ടില്ല " " പിടിച്ചില്ല " " വിഷമമായി " എന്നൊക്കെ പറയുന്നതിൽ എന്തർത്ഥമാണുള്ളത് . ഞാൻ പറഞ്ഞതിൽ എന്തെങ്കിലും വസ്തുതാവിരുദ്ധമായി ഉണ്ടെങ്കിൽ , എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ഉടനടി ചൂണ്ടിക്കാണിക്കുക . എനിക്ക് എന്റെ തെറ്റുബോധ്യപ്പെട്ടാൽ , ഞാൻ നിങ്ങളെ കുനിഞ്ഞുവാങ്ങിക്കൊണ്ടുതന്നെ അത് തിരുത്താൻ തയ്യാറാണ് . പക്ഷേ , നിങ്ങൾക്ക് പറയാനുള്ളത് , " എനിക്ക് നിങ്ങൾ പറഞ്ഞത് ഇഷ്ടമായില്ല " എന്നാണെങ്കിൽ , എനിക്കതിൽ യാതൊന്നും ചെയ്യാനില്ല . അതുപോലെ , നാട്ടിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഒരു നിയമം കൊണ്ടുവരുന്നു . നിങ്ങൾക്ക് അതിന്റെ ചില ഭാഗങ്ങൾ ഇഷ്ടമാകുന്നില്ല . നിങ്ങൾക്ക് ജനാധിപത്യപരമായ രീതിയിൽ അത് പ്രകടിപ്പിക്കാം , ചൂണ്ടിക്കാണിക്കാം , പ്രതിഷേധിക്കാം . എന്നാലും , അത് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റുകൾക്കുണ്ട് . നിങ്ങൾക്ക് രാഷ്ട്രത്തെപ്പറ്റി അത്രയ്ക്ക് ആകുലതയുണ്ട് എങ്കിൽ , രാഷ്ട്രനിർമ്മാണം നടത്തുന്നതിൽ അത്ര താത്പര്യമുണ്ട് എന്നുണ്ടെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിന് ജനങ്ങൾക്കിടയിലേക്കിറങ്ങി , സ്ഥാനാർത്ഥിയായി , തെരഞ്ഞെടുപ്പിൽ ജയിച്ചുകേറി വരാൻ നോക്കൂ . അത് മാത്രമാണ് അങ്ങനെ ചെയ്യാൻ നമ്മുടെ നാട്ടിലെ ജനാധിപത്യം നമുക്ക് നൽകുന്ന ഒരേയൊരു അവസരം . തെരഞ്ഞെടുപ്പിൽ തോറ്റവർക്ക് നിയമനിർമാണം നടത്താനുള്ള അവസരം ലോകത്തൊരു രാജ്യവും നൽകാറില്ല . അത് മനസ്സിലാക്കണം , തിരിച്ചറിയണം നിങ്ങൾ . പറഞ്ഞുവന്നത് , ഒരു പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ച് , പാർലമെന്റിൽ എത്തി ഒരു നിയമം പാസാക്കിയാൽ , അതിനെ അനുസരിക്കുക എന്നതാണ് ന്യായമായും ചെയ്യാനുള്ളത് . അത് ആ പാർട്ടിയുടെ അഭിപ്രായം മാത്രമാണ് എന്ന് നിങ്ങൾ കരുത്തുന്നിടത്താണ് പ്രശ്‌നമിരിക്കുന്നത് . അത് അവരുടെ അഭിപ്രായമല്ല ഇനി , നാട്ടിലെ പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ് . " ഇല്ല , ഞങ്ങളിതിനെ അനുസരിക്കില്ല , ഞങ്ങൾ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കും " എന്നതാണ് നിങ്ങളുടെ അടുത്ത നയം . ശരി . പ്രശ്നമൊന്നും ഇല്ല . നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട് . ശരി തന്നെ . എന്നാൽ , ആ പ്രതിഷേധങ്ങൾ നടത്തുമ്പോൾ , വേറെ ഒരു പൗരന്റെയും മൗലികാവകാശങ്ങൾ ലംഘിക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്നതും പരിഗണിക്കണം . റോഡ് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ല . വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാൻ അധികാരമില്ല . കല്ലെറിയാൻ അധികാരമില്ല . നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട് , മറ്റൊരാളുടെ സ്വൈരജീവിതം താറുമാറാക്കാനുള്ള അവകാശമില്ല . അധികാരികളോട് മുൻകൂർ അനുവാദം വാങ്ങി , യുക്തമായ ഒരു സ്ഥലം കണ്ടെത്തി , അവിടെ ചെന്നിരുന്ന് വേണ്ടുവോളം പ്രതിഷേധിച്ചു കൊള്ളുക . ഒരു പ്രശ്നവുമില്ല അങ്ങനെ ചെയ്യുന്നതിൽ . തെരുവിൽ ഉച്ചഭാഷിണി വെച്ച് ബഹളമുണ്ടാക്കി ശബ്ദമലിനീകരണമുണ്ടാക്കാനുള്ള അവകാശം പോലും യഥാർത്ഥത്തിൽ നിങ്ങൾക്കില്ല . ജനാധിപത്യപരമായി പ്രതിഷേധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട് . അതിന് ജനാധിപത്യത്തിൽ ഇഷ്ടം പോലെ ഇടങ്ങളുണ്ട് , ഇന്നും . പ്രതിഷേധിക്കാനുള്ള അവകാശത്തെ തടസ്സമുണ്ടാക്കാനുള്ള അവകാശമെന്ന് തെറ്റിദ്ധരിച്ചു പോകരുത് നിങ്ങൾ . ഇപ്പോൾ നിങ്ങൾ ' ക്വിറ്റ് ഇന്ത്യാ ' പ്രക്ഷോഭവും , നിസ്സഹകരണപ്രസ്ഥാനവും ഒക്കെയായി മുന്നോട്ടു പോകാനാണോ ഉദ്ദേശിക്കുന്നത് . അതിന്റെയൊക്കെ കാലം കഴിഞ്ഞു . അതൊക്കെ നിങ്ങൾ വല്ല 1947 -ന് മുമ്പും പോയി ചെയ്യണമായിരുന്നു . ഇപ്പോൾ ഈ നാട് പഴയ ബ്രിട്ടീഷ് ഇന്ത്യയല്ല . ഇവിടുള്ളത് നിങ്ങളുടെ സഹജീവികൾ തെരഞ്ഞെടുത്തത് പാർലമെന്റിലേക്കയച്ചവർ ചേർന്നുണ്ടാക്കിയ നിങ്ങളുടെ തന്നെ ഗവൺമെന്റാണ് . " അല്ല , എന്റെ ഗവൺമെന്റ് ഇങ്ങനെയല്ല " എന്നാണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ , അത് ജനാധിപത്യമല്ല എന്ന് തിരിച്ചറിയണം . ഭൂരിപക്ഷം തെരഞ്ഞെടുത്ത് അധികാരത്തിലിരുന്ന ഗവൺമെന്റ് , അതിനെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കൂടി , നിങ്ങളുടെ സ്വന്തം ഗവൺമെന്റ് തന്നെയാണ് . അതിനെ ഇഷ്ടപ്പെടാതിരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട് . ഇന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് , ' മോദി ഗവൺമെന്റ് ' എന്ന് . എന്റെ മനസ്സിലോ , ഹൃദയത്തിലോ ' നരേന്ദ്ര മോദി ഗവൺമെന്റ് ' എന്നൊന്നില്ല . എനിക്കിത് ഇന്ത്യൻ ഗവൺമെന്റ് മാത്രമാണ് . അത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഗവൺമെന്റാണ് . ഞാൻ ഇന്ത്യയുടെ ഗവണ്മെന്റിനെ എന്തിനുമേതിനും പിന്തുണയ്ക്കും അതാണെന്റെ നയം . ഞാൻ ഒരാളുടെയും ഫാനായത് കൊണ്ടല്ല അത് . ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളായതുകൊണ്ടുമല്ല ഞാനങ്ങനെ ചെയ്യുന്നത് . ഈ രാജ്യം എനിക്ക് തരുന്ന ചില ആനുകൂല്യങ്ങളുണ്ട് , സൗകര്യങ്ങളുണ്ട് . എനിക്ക് വാഗ്ദാനം ചെയ്യുന്നൊരു സമൂഹമുണ്ട് , സ്വൈരജീവിതമുണ്ട് , എന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസമുണ്ട് , അവരുടെ ഭാവിയുണ്ട് , അതിനൊക്കെ പ്രത്യുപകാരം എന്നോണം ഞാൻ ഈ നാട്ടിലെ നിയമത്തെ അനുസരിക്കാൻ ബാധ്യസ്ഥനാണ് . അത് ഞാൻ ഉറപ്പായും ചെയ്യും . ' അവരുണ്ടാക്കുന്ന കരിനിയമങ്ങൾ എനിക്ക് സ്വീകാര്യമല്ല ' എന്നാണ് പലരും പറയുന്നത് . സ്വീകാര്യമല്ലെങ്കിൽ സ്വീകരിക്കേണ്ട . നാട്ടിൽ നിയമമുണ്ട് , നീതിന്യായ വ്യവസ്ഥയുണ്ട് . ഹൈക്കോടതിയിൽ ഹർജി കൊടുക്കൂ , സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്യൂ . വാദിക്കൂ . നിയമത്തിൽ എന്തെങ്കിലും നിയമപരമായ ശരികേടുണ്ടെങ്കിൽ കോടതികളിൽ അത് നിലനിൽക്കില്ല . സുപ്രീം കോടതി ഒരു നിയമത്തെ നീതിയുക്തം എന്ന് വിധിച്ച ശേഷവും നിങ്ങൾക്ക് ആ നിയമം സ്വീകാര്യമല്ല എന്നുണ്ടെങ്കിൽ , നിങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും ജയിക്കേണ്ടതുണ്ട് . അതുമാത്രമാണ് വഴി . അതിനുവേണ്ടി അടുത്ത അഞ്ചു വർഷം കഠിനാദ്ധ്വാനം ചെയ്യാൻ നിങ്ങൾ തയ്യാറല്ല എന്നുണ്ടെങ്കിൽ നടക്കില്ല . ഈ അഞ്ചു വർഷവും മൃഷ്ടാന്നം തീനും കുടിയുമായി വീട്ടിൽ സുഖിച്ചു കഴിഞ്ഞിട്ട് , അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കാതെ , പിന്നെയും നിങ്ങൾ വെറും പ്രതിഷേധം മാത്രമാണ് നടത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു പ്രയോജനവുമില്ല . മറ്റൊരു കാര്യം കൂടി പറയാം . ആരാണ് ഭരിക്കുന്നത് എന്നത് നോക്കിയല്ല ഇന്ത്യാ ഗവണ്മെന്റിനോടുള്ള എന്റെ നയം . എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഗവൺമെന്റ് എന്ന ഒന്നേയുള്ളൂ . അതിനെ ഞാൻ എന്നും പിന്തുണയ്ക്കും . അത് നിങ്ങൾക്കിഷ്ടമില്ലെങ്കിൽ നിങ്ങൾ ചെന്ന് പ്രധാനമന്ത്രിയാകണം . പക്ഷേ , അതിന് നിങ്ങൾക്കുള്ള ഒരേയൊരു യോഗ്യത ? ഞാൻ പറയുന്നത് നിങ്ങൾക്ക് ഇഷ്ടമില്ല എന്നുമാത്രം ആകരുത് . ഏതൊരു സാഹചര്യത്തിലും എടുക്കുന്ന തീരുമാനങ്ങൾക്ക് പരിമിതിയുണ്ടാകാം . ഉദാഹരണത്തിന് , ' ലോക്ക്ഡൗൺ ഇനിയും നീട്ടണോ ? ' എന്നത് ഏറെ പ്രസക്തമായ ഒരു ചോദ്യമാണ് . നിലവിലെ സാഹചര്യങ്ങൾ അളന്ന് , ഇപ്പോഴത്തെ ട്രെൻഡുകളും , കണക്കുകളും വെച്ച് ഭാവിയെപ്പറ്റി ധാരണയുണ്ടാക്കി , ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും യുക്തം എന്ന് തോന്നുന്ന ഒരു തീരുമാനമാകും എടുക്കുന്നത് . അത് ലോക്ക്ഡൗൺ തുടരനാകാം , അല്ലെങ്കിൽ ഇളവുചെയ്യാനാകാം . തീരുമാനം രണ്ടായാലും , ഒരിക്കലും നൂറുശതമാനം ശരിയാകണം എന്നില്ല . നമ്മുടെ സാഹചര്യങ്ങൾക്കും , മുൻഗണനാക്രമത്തിനും അനുസൃതമായ വിലയിരുത്തൽ നടത്തി നമ്മളും ഒരു അഭിപ്രായം സ്വരൂപിക്കുന്നു . ഇക്കാര്യത്തിൽ എല്ലാം ആലോചിച്ച് സർക്കാർ എടുക്കുന്ന തീരുമാനം ചിലപ്പോൾ നിങ്ങൾക്ക് രുചിച്ചെന്നു വരില്ല . കാരണം നിങ്ങളുടെ ആവശ്യങ്ങളും സാഹചര്യവും വ്യത്യസ്തമാണ് . സർക്കാരിന് അതിനു അനുസൃതമായി തീരുമാനം എടുക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല . ഒരു സമൂഹത്തിനു വേണ്ടി എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ' വിട്ടുവീഴ്ചാ'സ്വഭാവമുള്ളതാണ് . എല്ലാവരും കുറെയൊക്കെ ' അഡ്ജസ്റ്റ് ' ചെയ്യേണ്ടി വന്നേക്കും . അതുകൊണ്ട് , ആദ്യം പറഞ്ഞതിലേക്ക് തിരിച്ചു വരാം . ഞാൻ ചിന്തിക്കുന്ന പോലെ തന്നെ നിങ്ങൾ ചിന്തിച്ചെന്ന് വരില്ല . എന്റെ അഭിപ്രായമാവണമെന്നില്ല നിങ്ങൾക്ക് . ഞാൻ പറഞ്ഞുവന്നത് അതിനെപ്പറ്റി അല്ലേയല്ല . നമ്മുടെ രാജ്യത്തെ തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യത്തെപ്പറ്റി , ഒരിക്കലും നമുക്ക് എല്ലാവർക്കും ഹിതകരമായ രീതിയിൽ ഒരു അഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞുകൊള്ളണം എന്നില്ല . എന്റെ ജീവിതത്തിൽ , ഞാൻ ഇന്നോളം മറ്റുള്ളവരെ ഒരു അഭിപ്രായത്തിലേക്കും ഒതുക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് . അവരിൽ ഒക്കെയും പല നന്മകളുണ്ട് . ചില തിന്മകളും . അവർ അന്നന്ന് എന്നോട് എങ്ങനെ പെരുമാറുന്നു എന്ന് മാത്രമേ ഞാൻ കണക്കാക്കാറുള്ളൂ . അങ്ങനെ ചെയ്യാൻ നല്ല ആത്മപരിശീലനം വേണം , ആത്മാവിൽ അച്ചടക്കം പാലിക്കേണ്ടതുണ്ട് , സ്വന്തം മനസ്സിനെ ക്രമപ്പെടുത്തേണ്ടതുണ്ട് . നിങ്ങൾ എത്രമാത്രം ഇടതു ചായ്വുള്ള ആളാണ് എന്നെനിക്കറിയില്ല . പക്ഷേ , ഞാൻ വളരെയധികം ഇടത്തോട്ട് ചായ്ഞ്ഞു നിൽക്കുന്ന ഒരാൾ തന്നെയാണ് . ഉദാഹരണത്തിന് ഇവിടത്തെ കാര്യം തന്നെ നോക്കൂ . ഇവിടെ ആരും നിങ്ങളോട് മതമെന്തെന്നു ചോദിക്കുന്നില്ല . നിങ്ങൾ എത്ര സമ്പാദിക്കുന്നു എന്നത് വിഷയമല്ല . നിങ്ങൾ ഏത് കുടുംബത്തിലെ , ജാതിയിലെ എന്നത് ഇവിടെ ആർക്കും വിഷയമല്ല . നിങ്ങളുടെ അച്ഛന്റെ പേര് ഞാൻ ഇന്നുവരെ ചോദിച്ചിട്ടില്ല . നിങ്ങൾക്ക് അങ്ങനെ പറയാൻ ഒരു പേരില്ല എങ്കിലും എനിക്കൊന്നുമില്ല . ഇനി നിങ്ങൾ വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്നുവീണ ആളാണ് എന്ന് പറഞ്ഞാലും ഞങ്ങൾക്ക് നിങ്ങൾ മറ്റാരെയും പോലെ ഒരാൾ മാത്രമാണ് . ഇവിടെ , ഈ യോഗാശ്രമത്തിൽ , എല്ലാവരും തുല്യരാണ് . ഇത് ' ലെഫ്റ്റ് ' അല്ലെങ്കിൽ പിന്നെ എന്താണ് ' ലെഫ്റ്റ് ' ? ഇത് കമ്യൂണിസമല്ലെങ്കിൽ , മറ്റെന്താണ് കമ്യൂണിസം ? നിങ്ങൾ നിങ്ങളുടെ വീട്ടിൽ സകല സൗകര്യങ്ങളോടും കൂടി ' ലെഫ്റ്റ് ലിബറൽ ' ആയി കഴിയുന്നവരോട് ആരെങ്കിലും എന്തെങ്കിലും പാവങ്ങളോട് പങ്കുവയ്ക്കാൻ പറഞ്ഞാൽ തീരുന്ന ഇടത് ആഭിമുഖ്യമേ നിങ്ങൾക്കുള്ളൂ . ഇവിടെ നമ്മുടെ ആശ്രമത്തിൽ അത്തരം പരിപാടികൾ അയത്ന ലളിതമായിത്തന്നെ നിത്യം നടക്കാറുണ്ട് . ആത്മാന്വേഷണത്തിന്റെ പാതയിൽ ഏകാഗ്രമായി ദിശതെറ്റാതെ തുടരേണ്ടത് അത്യന്താപേക്ഷിതമാണ് . നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ ഇടത്തോട്ടോ വലത്തോട്ടോ അമിതമായി ചാഞ്ഞുകൊണ്ട് ഒടുവിൽ പോയി വല്ല കൊക്കയിലും വീഴരുത് . ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ ' റൈറ്റ് വിങ്ങ് ' ആണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത് . പറക്കാൻ , രണ്ടു ' വിങ്‌സും ' ആവശ്യമുണ്ട് . എനിക്ക് രണ്ടിന്റെയും സഹായമുണ്ട് , പറക്കാൻ . വീണ്ടും വിധം ഇടതും വലതും വിങ്ങുകൾ മാറിമാറി വീശി അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ തല്ക്കാലം എന്തായാലും എനിക്കാകുന്നുണ്ട് .
| false |
1940 മാർച്ച് 13 , വൈകുന്നേരം . ലണ്ടനിലെ കാക്സ്റ്റൺ ഹാൾ അന്ന് നിറഞ്ഞു കവിഞ്ഞിരിക്കുകയായിരുന്നു . ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ , റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റി എന്നിവയുടെ സമ്മേളനത്തിനുള്ള വേദിയായിരുന്നു അത് . ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷുകാർക്കിടയിൽ ചുരുക്കം ചില ഇന്ത്യക്കാരും സന്നിഹിതരായിരുന്നു . അവർക്കിടയിൽ വളരെ രഹസ്യമായി നുഴഞ്ഞു കേറിയ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുമുണ്ടായിരുന്നു . അയാളുടെ ഓവർ കോട്ടിനുള്ളിൽ നല്ല കനമുള്ള ഒരു പുസ്തകമുണ്ടായിരുന്നു . ആ പുസ്തകം ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നു അയാൾ അകത്തുകൊണ്ടുവന്നത് . ഉള്ളിലെ താളുകൾക്കിടയിൽ വളരെ സമർത്ഥമായുണ്ടാക്കിയ ഒരു പൊത്തിനുള്ളിൽ ഒരു റിവോൾവർ അയാൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു . സമ്മേളനം അവസാനിച്ചു . പങ്കെടുക്കാൻ വന്ന പ്രതിനിധികൾ അവരവരുടെ ഇടങ്ങളിൽ നിന്നും എഴുന്നേറ്റ് തിരിച്ചുപോവാനുള്ള തയ്യാറെടുപ്പിലാണ് . അതിനിടെ ആ ഇന്ത്യക്കാരൻ തന്റെ പുസ്തകം തുറന്ന് ആ റിവോൾവർ പുറത്തെടുത്തു . മെല്ലെ നടന്നു ചെന്ന് പ്രതിനിധികളിൽ ഒരാളായിരുന്ന , ബ്രിട്ടീഷ് പഞ്ചാബിലെ മുൻ ഗവർണർ , മൈക്കൽ ഓ'ഡ്വയറിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു . രണ്ടു വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ദേഹത്ത് തുളച്ചു കേറി . ഓ'ഡ്വയർ ആ ഹാളിനുള്ളിൽ തൽക്ഷണം മരിച്ചുവീണു . വെടിപൊട്ടിയതോടെ ഹാളിൽ ആകെ അങ്കലാപ്പായി . ആളുകൾ പരക്കം പാഞ്ഞുതുടങ്ങി . വേണമെങ്കിൽ പൊലീസ് വരും മുമ്പ് കൊലപാതകിക്ക് ഓടി രക്ഷപ്പെടാമായിരുന്നു . പക്ഷേ , ഓടി രക്ഷപ്പെടുന്നതിനു പകരം അയാൾ പോലീസിനെയും കാത്ത് ആ ശവശരീരത്തിനു കാവലിരുന്നു . നേതാക്കൾ പ്രസംഗിക്കുന്നത് കേൾക്കാനാണ് ഏപ്രിൽ 13 -ന് അത്രയും പേർ അവിടെ തടിച്ചുകൂടിയത് ഒടുവിൽ പൊലീസ് വന്നു . അയാളെ കസ്റ്റഡിയിലെടുത്തു . കൊലക്കുറ്റം ചുമത്തി അയാളെ ബ്രിട്ടീഷ് കോടതി വിചാരണ ചെയ്തു . കോടതിയിൽ വെച്ച് അയാൾ പറഞ്ഞത് , " ഞാൻ തന്നെയാണ് ജനറൽ ഡയറിനെ വെടിവെച്ച് കൊലപ്പെടുത്തിയത് . എനിക്ക് ചാവാൻ ഒരു മടിയുമില്ല … ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതിൽപ്പരം ഒരു പുണ്യം വേറെയുണ്ടോ … ? " എന്നായിരുന്നു . വിചാരണക്കോടതി അയാളെ വധശിക്ഷക്ക് വിധിച്ചു . 1940 ജൂലൈ 31 -ന് അയാളുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടു . ആരായിരുന്നു അയാൾ ? മൈക്കൽ ഓ'ഡ്വയറിനോട് അയാൾക്ക് എന്തായിരുന്നു പൂർവവൈരാഗ്യം … ? ഈ വെടിവെപ്പിന് കാരണം , മറ്റൊരു വെടിവെപ്പായിരുന്നു . ആ വെടിവെപ്പ് നടന്നത് 1941 ഏപ്രിൽ 13 -നായിരുന്നു . വെടിവെപ്പ് നടന്നയിടം , പഞ്ചാബിലെ അമൃത്സർ എന്ന സ്ഥലത്തെ ജലിയാം വാലാബാഗ് എന്ന സ്ഥലത്തായിരുന്നു . ആ മൈതാനത്ത് തടിച്ചു കൂടിയിരുന്ന പതിനായിരത്തിനും ഇരുപത്തിനായിരത്തിനും ഇടയിലുള്ള സ്ത്രീകളും , കുട്ടികളും , വയോധികരുമടങ്ങിയ ജനക്കൂട്ടത്തിനു നേരെ അന്നത്തെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തു . സംഭവശേഷം ബ്രിട്ടീഷുകാർ വെളിപ്പെടുത്തിയ മരണസംഖ്യ 370 ആയിരുന്നു . പരിക്കേറ്റവരുടെ എണ്ണം ആയിരത്തോളം . എന്നാൽ മരിച്ചവരുടെ എണ്ണം 1800-ൽ അധികമെങ്കിലും വരുമെന്നാണ് ഗവണ്മന്റിതര സംഘടനകളുടെ കണക്കെടുപ്പിൽ പിന്നീട് തെളിഞ്ഞത് . അവരെ പിരിച്ചുവിടുന്നതിനു പകരം ബ്രിട്ടീഷ് പട്ടാളം എന്തിനായിരുന്നു വെടിവെച്ചു കൊന്നുകളഞ്ഞത് … ? 1919 ഏപ്രിൽ 10 -ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളായ സത്യപാൽ , സൈഫുദ്ദീൻ കിച്ലൂ എന്നിവരെ റൗലത്ത് ആക്റ്റ് പ്രകാരം ബ്രിട്ടീഷ് പട്ടാളം കസ്റ്റഡിയിൽ എടുക്കുന്നു . അതിനെതിരെ സമാധാനപൂർണമായി നടന്ന പ്രകടനത്തിന് നേരെ ബ്രിട്ടീഷുകാർ വെടിയുതിർത്തത് ഒരു ലഹളയിൽ കലാശിക്കുന്നു . ബ്രിട്ടീഷ് അതിക്രമത്തിനെതിരെ അന്ന് അവിടെ ഒരു സമ്മേളനത്തിൽ നേതാക്കൾ പ്രസംഗിക്കുന്നത് കേൾക്കാനാണ് ഏപ്രിൽ 13 -ന് അത്രയും പേർ അന്നവിടെ തടിച്ചുകൂടിയത് . അടുത്തുള്ള ഒരു അനാഥാലയത്തിൽ നിന്നും അവിടെ കൂടിയ ജനങ്ങൾക്കിടയിൽ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാൻ വേണ്ടി വന്നതായിരുന്നു ഉദ്ധം സിങ്ങും കൂട്ടുകാരും . അവിടേക്ക് പട്ടാളത്തെ വിന്യസിച്ചത് അന്നത്തെ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഓ'ഡ്വയർ . ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ആയിരുന്നു ആ സൈനികസംഘത്തിന്റെ കമാണ്ടർ . ആകെയുണ്ടായിരുന്ന ഒരേയൊരു നിർഗമനമാർഗത്തിൽ അണിനിരന്ന സൈന്യത്തോട് ജനക്കൂട്ടത്തിനു നേരെ ഒരു മുന്നറിയിപ്പും കൂടാതെ വെടിയുതിർക്കാൻ ജനറൽ റെജിനാൾഡ് ഡയർ ആജ്ഞാപിക്കുന്നു . തന്റെ കര്‍ഫ്യൂ അതിലംഘിച്ചുകൊണ്ട് മൈതാനത്തു തുടർന്ന അനുസരണയില്ലാത്ത ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനറൽ ഡയർ തന്റെ പട്ടാളക്കാരെക്കൊണ്ട് അവർക്കുമേൽ വെടിയുതിർത്തത് . പാവം തോന്നിയിട്ടൊന്നുമല്ലായിരുന്നു അവർ വെടിവെപ്പ് ഒടുക്കം നിർത്തിയത് , അവരുടെ തോക്കുകളിലെ വെടിയുണ്ട തീര്‍ന്നുപോയതുകൊണ്ടു മാത്രമാണ് . ജയിലിൽ നിന്നും ഇറങ്ങിയിട്ടും അദ്ദേഹത്തെ പൊലീസ് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു ഈ സംഭവത്തിൽ അത്യന്തം ക്ഷുഭിതനായിരുന്നു ഉദ്ധം സിങ്ങ് . എങ്ങനെയും പ്രതികാരം വീട്ടാൻ അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു . 1924 -ൽ ഗദ്ദർ പാർട്ടി എന്നൊരു വിപ്ലവ സംഘടനയിൽ അദ്ദേഹം അംഗമായി . വിദേശങ്ങളിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടുന്ന ആളും അർത്ഥവും സ്വരൂപിക്കുക എന്നതായിരുന്നു ഗദ്ദർ പാർട്ടിയുടെ സ്ഥാപിത ലക്‌ഷ്യം . വിദേശത്തുനിന്നും 1927-ൽ ഭഗത് സിങിന്റെ നിർദേശപ്രകാരം തിരിച്ചു വന്നപ്പോൾ കൂടെ ഇരുപത്തഞ്ചു യുവ വിപ്ലവകാരികളെയും പെട്ടികണക്കിന് തോക്കും വെടിയുണ്ടകളും മറ്റും അദ്ദേഹം ഇന്ത്യയിലെത്തിച്ചു . താമസിയാതെ ബ്രിട്ടീഷുകാരുടെ പിടിയിലാവുന്നു . അഞ്ചുകൊല്ലത്തെ തടവുശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുന്ന അദ്ദേഹം പിന്നീട് പുറത്തിറങ്ങുന്നത് 1931 -ലാണ് . ജയിലിൽ നിന്നും ഇറങ്ങിയിട്ടും അദ്ദേഹത്തെ പൊലീസ് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു . അവരുടെ കണ്ണുവെട്ടിച്ച് കശ്മീരിലേക്ക് കടന്ന ഉദ്ധം സിങ്ങ് അവിടെ നിന്നും ജർമ്മനി വഴി 1934 ആവുമ്പോഴേക്കും ഇംഗ്ലണ്ടിലെത്തുന്നു . ഇംഗ്ലണ്ടിലെത്തി ആദ്യകാലത്ത് അദ്ദേഹം ഒരു എഞ്ചിനീയർ എന്ന നിലയ്ക്ക് അവിടെ ജോലി കണ്ടെത്തുന്നുണ്ട് . പക്ഷേ , നിലനിൽപ്പിനു വേണ്ടിയുള്ള ആ ഉപജീവനങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു . ജലിയാം വാലാബാഗിലെ കൂട്ടക്കൊലയ്ക്ക് പ്രതികാരം വീട്ടുക . പക്ഷേ , ഇതിനിടയിൽ മറ്റൊരു മരണം സംഭവിച്ചു കഴിഞ്ഞിരുന്നു . 1927 -ൽ സ്‌ട്രോക്ക് വന്നു കുറച്ചുകാലം തളർന്നു കിടന്ന ശേഷം ജനറൽ റെജിനാൾഡ് ഡയർ സ്വാഭാവിക മൃത്യുവിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു . പിന്നെ അന്നത്തെ ആ കൂട്ടക്കൊലയ്ക്ക് നേരിട്ടല്ലെങ്കിലും ഉത്തരവാദിത്തമുണ്ടായിരുന്ന ഒരാൾ അന്നത്തെ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഓ'ഡ്വയർ ആയിരുന്നു . ചിലരെങ്കിലും അന്ന് ആക്ഷേപമുയർത്തിയത് രണ്ടു പേരുടെയും പേരുകൾ തമ്മിൽ ആശയക്കുഴപ്പമുണ്ടായിട്ടാണ് ഉദ്ധം സിങ്ങ് ജനറൽ റെജിനാൾഡ് ഡയറെന്നു കരുതി മൈക്കൽ ഓ'ഡ്വയറിനെ വധിച്ചതാണ് എന്നാണ് . എന്നാൽ അങ്ങനെയല്ല , അന്നത്തെ ഗവർണറായിരുന്ന മൈക്കൽ ഓ'ഡ്വയറിനെ വധിക്കുക വഴി ബ്രിട്ടീഷ് സാമ്രാജ്യത്തിന് ശക്തമായ ഒരു സന്ദേശം നൽകാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത് . 1940 മാർച്ച് 13 -ലെ കാക്സ്റ്റൺ ഹാൾ സമ്മേളനത്തിൽ മൈക്കൽ ഓ'ഡ്വയർ പങ്കെടുക്കുമെന്ന വിവരം അറിഞ്ഞ അദ്ദേഹം നേരത്തെകൂട്ടി അവിടെ എത്തുകയും , ഓ'ഡ്വയർ ഇരിക്കുന്നതിന് അടുത്തായി ഒരിടം കണ്ടെത്തുകയും ചെയ്തു . പിന്നീട് അദ്ദേഹം നടപ്പിലാക്കിയ തന്റെ പ്രതികാരത്തെപ്പറ്റിയാണ് നമ്മൾ ആദ്യം തന്നെ പറഞ്ഞത് . അതും 21 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഉദ്ധം സിങ്ങ് തന്‍റെ പ്രതികാരം തീര്‍ത്തത് . 1931 ജൂലൈ 31 -നായിരുന്നു ഉദ്ധം സിങിനെ തൂക്കിക്കൊന്നത് അങ്ങനെ ആ കൊലപാതകത്തിന് വധശിക്ഷയേറ്റു വാങ്ങിയതോടെ സ്വാതന്ത്ര്യസമരത്തിൽ വിദേശത്തുവെച്ച് വധശിക്ഷയേറ്റുവാങ്ങുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഉദ്ധം സിങ്ങ് . ആദ്യത്തേത് 1909 -ൽ കാഴ്‌സൺ വൈലിയെ വധിച്ചതിന് തൂക്കിക്കൊല്ലപ്പെട്ട മദൻ ലാൽ ഡിംഗ്രയായിരുന്നു . 1931 ജൂലൈ 31 -നായിരുന്നു ഉദ്ധം സിങിനെ തൂക്കിക്കൊന്നത് . പിന്നീട് 1974 -ൽ അതേ ദിവസമായിരുന്നു ബ്രിട്ടൻ ഈ വിപ്ലവകാരിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യൻ സർക്കാരിന് കൈമാറിയതും , അവ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലേക്ക് കൊണ്ടുചെന്ന് പൂർണ്ണ ബഹുമതികളോടെ അവിടെ സംസ്കരിക്കപ്പെട്ടതും . അദ്ദേഹത്തിന്റെ പേരിലുള്ള ഇന്ത്യയിലെ ഏക സ്മാരകവും അവിടെയാണുള്ളത് . 11 , 2019 , 5:36 .
| false |
2021 ജനുവരി 1ന് ക്രൊയേഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ വളരെ വിചിത്രമായ ഒരു ഭൗമ പ്രതിഭാസം രൂപപ്പെട്ടു . ഏറെക്കുറെ അളന്ന് വരച്ച ഒരു വൃത്തം പോലെ ഒരു ഗര്‍ത്തം . 30 മീറ്ററോളം ചുറ്റളവും 15 മീറ്ററോളം ആഴവുമുള്ള ഒരു ഗര്‍ത്തം . ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രബില്‍ നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെയുളള മസെന്‍കാനി എന്ന ഗ്രാമത്തിലാണ് ഈ ഗര്‍ത്തം രൂപപ്പെട്ടത് . ഈ ഗര്‍ത്തം കണ്ട് അദ്ഭുതപ്പെട്ടെങ്കിലും , പിന്നീട് സംഭവിക്കാനിരിക്കുന്ന ഗര്‍ത്തങ്ങളുടെ ഒരു പരമ്പരയുടെ തുടക്കം മാത്രമാണ് അതെന്ന് പിന്നീടാണ് മനസ്സിലായത് . ഗര്‍ത്തങ്ങളുടെ പരമ്പര തുടര്‍ന്നുള്ള ആഴ്ചകളില്‍ വിവിധ മേഖലകളില്‍ സമാനമായ ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി . മസെന്‍കാനിക്ക് പുറമെ ബോറെവെഞ്ചി എന്ന സമീപ ഗ്രാമത്തിലേക്ക് കൂടി ഈ ഗര്‍ത്തങ്ങള്‍ വ്യാപിച്ചു . ജനുവരി അവസാനമായപ്പോഴേക്കും ഈ രണ്ട് ഗ്രാമങ്ങളിലുമായി ഏതാണ്ട് 54 ഗര്‍ത്തങ്ങള്‍ അഥവാ സിങ്ക് ഹോളുകളാണ് രൂപപ്പെട്ടത് . പല വലുപ്പത്തില്‍ പല ആഴത്തിലായിരുന്നു ഈ ഗര്‍ത്തങ്ങളെല്ലാം കാണപ്പെട്ടതെന്ന് ഈ സംഭവത്തെക്കുറിച്ച് പഠനം നടത്തിയ ക്രൊയേഷ്യന്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു . എന്നാല്‍ ജനുവരി കൊണ്ടും ഈ ഗര്‍ത്തങ്ങളുടെ പരമ്പര അവസാനിച്ചില്ല . ഏറ്റവും ഒടുവില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാണ്ട് നൂറിലധികം സിങ്ക് ഹോളുകള്‍ ഇതിനകം ക്രൊയേഷ്യയില്‍ രൂപപ്പെട്ടിട്ടുണ്ട് . എല്ലാത്തിന്‍റെയും വിസ്തൃതി ഏതാണ്ട് 10 അടിക്ക് മുകളിലാണ് . പാടങ്ങള്‍ക്ക് നടുവിലും , ഒറ്റപ്പെട്ട മേഖലകളിലും വീടുകള്‍ക്ക് തൊട്ടരികിലും വരെ ഈ ഗര്‍ത്തങ്ങള്‍ ഇതിനകം രൂപപ്പെട്ടിട്ടുണ്ട് . വളരെ ചുരുക്കം ചില ഗര്‍ത്തങ്ങള്‍ മൂലം ചില കെട്ടിടങ്ങളുടെയെങ്കിലും അടിത്തറ ദുര്‍ബലമാവുകയും ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട് . പ്രദേശവാസികളുടെ ആശങ്ക ഗവേഷകര്‍ക്ക് ഇത് കൗതുകകരവും ഗവേഷണ വിഷയവുമാണെങ്കിലും സാധാരണക്കാരില്‍ ഈ ഗര്‍ത്തങ്ങള്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട് . പ്രദേശവാസികളെല്ലാം തന്നെ ഇത്തരം ഗര്‍ത്തങ്ങള്‍ തുടര്‍ന്ന് ഉണ്ടാകുന്നതില്‍ ഇപ്പോള്‍ ഭയപ്പെടുന്നുണ്ട് . ചുറ്റും ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിലൂടെ എന്നാണ് ഇവ ഞങ്ങളെ വിഴുങ്ങുന്നതെന്ന ആശങ്കയുണ്ടെന്ന് പലരും തുറന്ന് പറയുന്നു . നാട് വിട്ട് താമസം മാറി പോകുന്നതിനേക്കുറിച്ച് പലരും ഇപ്പോള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട് . ഏത് നിമിഷവും ഗര്‍ത്തങ്ങള്‍ രൂപപ്പെടാമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും , പലതില്‍ നിന്നു ഉറവകള്‍ പോലും പുറത്തേക്ക് വരുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു . കൃത്യമായ വിശദീകരണം നല്‍കാനായില്ലെങ്കിലും , ഗവേഷകര്‍ക്ക് ഈ സിങ്ക് ഹോളുകള്‍ രൂപപ്പെടുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നേരിയ സൂചനകള്‍ ലഭിച്ചിട്ടുണ്ട് . ഡിസംബര്‍ 2020 ല്‍ മധ്യ ക്രൊയേഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6 . 4 രേഖപ്പെടുത്തിയ ഒരു ഭൂചലനം ഉണ്ടായിരുന്നു . ഈ ഭൂചലനത്തില്‍ 7 പേര്‍ മരണപ്പെടുകയും , 26 ഓളം പേര്‍ക്ക് പരുക്കുകള്‍ പറ്റുകയും ചെയ്തു . ഈ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ ക്രൊയേഷ്യയിലുടെ നീളവും സമീപ രാജ്യങ്ങളായ ബൊസ്നിയ , സെര്‍ബിയ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു . ഭൂഗര്‍ഭ ഗുഹകളും ഗര്‍ത്തങ്ങളും അതേസമയം സിങ്ക് ഹോളുകള്‍ എന്നത് ഭൂചലനം കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല . ക്രൊയേഷ്യയുടെ ഭൗമാന്തര്‍ഭാഗത്തുള്ള ചില സവിശേഷതകളും ഈ സിങ്ക് ഹോളുകളുടെ രൂപപ്പെടലിന് കാരണമാണ് . ഒട്ടനവധി ഭൗമാന്തര്‍ ഗുഹകളാൽ സമ്പന്നമാണ് ക്രൊയേഷ്യയുടെ ഭൂമേഖല . ഡൈനാറിക് കാര്‍സ്റ്റ് എന്നാണ് ഈ ഭൗമസവിശേഷത അറിയപ്പെടുന്നത് . ഏതാണ്ട് 1000 മീറ്ററിലധികം ആഴമുള്ള 3 ഗുഹകളുള്‍പ്പടെ വലുതും ചെറുതുമായ ഒട്ടേറെ ഗുഹകള്‍ ഈ ഭൂഗര്‍ഭ ഗുഹാ ശൃംഖലയുടെ ഭാഗമാണ് . മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് വെള്ളം ഒഴുകി ദ്രവിച്ച ചുണ്ണാമ്പുകല്ലുകളാണ് ഈ ഗുഹകളായി രൂപപ്പെട്ടത് . ഇത്തരം പല ഗുഹാഗര്‍ത്തങ്ങള്‍ക്കും മുകളില്‍ മണ്ണിന്‍റെ ഏതാനും അടി കട്ടിയുള്ള പാളി മാത്രമാകും പലപ്പോഴുമുണ്ടാകുക . ഭൂചലന സമയത്തുണ്ടായ പ്രകടനങ്ങള്‍ ഈ ഭൂഗര്‍ഭ ഗുഹാമേഖലയെ ആകെ ഉലച്ചിട്ടുണ്ടാകാമെന്നും , ഇത് മണ്ണിന്‍റെ പാളികളെ ദുര്‍ബലമാക്കിയിട്ടുണ്ടാകുമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു . ഭൂചലനം പെട്ടെന്നുണ്ടായ പ്രകോപനമായി കണക്കാക്കാമെന്നാണ് ക്രൊയേഷ്യന്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നത് . ഭൂചലനം ഉണ്ടായില്ലെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഇത്തരം ഗര്‍ത്തങ്ങളെല്ലാം ഒന്നൊന്നായി രൂപപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു . എന്നാല്‍ ഭൂചലനമുണ്ടായതോടെ ഈ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിന്‍റെ വേഗത വർധിക്കുകയും ഇടവേള വലിയ തോതില്‍ കുറയുകയും ചെയ്തുവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു .
| false |
ഇരുപതാമത്തെ മേളകർത്താരാഗമായ നഠഭൈരവിയുടെ ഒരു ജന്യമാണ് ധനശ്രീ . ഗുരുഗ്രന്ഥസാഹിബിന്റെ 36 ശ്ലോകങ്ങൾ ധനശ്രീയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ സിക്ക് മതസ്തർക്ക് പ്രധാനപ്പെട്ട രാഗമാണിത് . കർണ്ണാടകത്തിലെ ആഭേരിയുമായും ഹിന്ദുസ്ഥാനിയിലെ ഭിംപലാസിയുമായി ധനശ്രീയ്ക്ക് സാമ്യമുണ്ട് . സ്വാതി തിരുനാളിന്റെ ' ഗീതദുനികു തക ധീം ' എന്ന തില്ലാന ഈ രാഗത്തിലെ പ്രമുഖ കൃതിയാണ് .
| false |
ചരിത്രം ഇഷ്ടമുള്ള വിഷയമാണ് . അതുകൊണ്ട് തന്നെ യാത്രയിൽ എപ്പോഴും ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കുവാൻ പ്രത്യേക താല്പര്യം കാണിക്കാറുമുണ്ട് . ദില്ലി ചരിത്ര സ്മാരകങ്ങളുടെ ഒരു സമുച്ചയം തന്നെയാണല്ലോ ! ഇത്രയുമധികം ചരിത്ര സ്മാരകങ്ങളുള്ള മറ്റൊരു പട്ടണവും ഇന്ത്യയിൽ വേറെ കാണില്ല . നാട്ടിൽ നിന്നും ദില്ലിയിലേക്കു തിരിക്കുമ്പോൾ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഡൽഹിയിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയാൽ മ്യൂസിയം . വളരെ ആകസ്മികമായാണ് ഞങ്ങൾ ഇവിടം സന്ദർശിച്ചത് . ലാൽകിലയിൽ നിന്നിറങ്ങി ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോളാണ് ഒരു പഞ്ചാബി വൃദ്ധനോട് സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സംസാരിച്ചത് . കലാപത്തെ കുറിച്ച് സംസാരിച്ചപ്പോൾ അയാളുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചതല്ലാതെ അദ്ദേഹം അതിനെ കുറിച്ച് ഒന്നും സംസാരിക്കാൻ താല്പര്യം കാണിച്ചില്ല . അങ്ങനെ ഇന്ദിരാ ഗാന്ധിയും സിഖ് വിരുദ്ധ കലാപവും സംസാരമായപ്പോഴാണ് ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മ്യൂസിയത്തിലേക്ക് പോകുവാൻ ഞങ്ങൾ തീരുമാനിക്കുന്നത് . സഫ്‌ദർ ജംഗ് റോഡിലെ പടർന്നു പന്തലിച്ച തണൽ മരങ്ങൾക്കിടയിലെ കവാടം കടന്ന് മെമ്മോറിയൽ ഹാളിൽ എത്തുമ്പോൾ അവിടെ ഭാരതത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരിയുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും . മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ വസതിയായിരുന്നു പിന്നീട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയമാക്കി മാറ്റിയത് . ന്യൂഡൽഹിയിലെ സഫ്‌ദർ ജംഗ് റോഡിൽ നിലകൊള്ളുന്ന ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം ദില്ലിയിലെ ചരിത്ര പ്രധാനമായ സ്ഥാപനമാണ് . 1984 ഒക്ടോബർ 31-ന് സ്വന്തം അംഗരക്ഷകരാൽ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെടുന്നത് ഇവിടെ വച്ചാണ് . കൊലപാതകത്തിന് ശേഷം വീട് ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു . ദേശീയ പ്രസ്ഥാനത്തെയും നെഹ്‌റു-ഗാന്ധി കുടുംബത്തെയും രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഉണ്ട് . വളരെ ലളിതമായ ഒരു കെട്ടിടമാണിത് . കുട്ടിക്കാലം മുതൽ മഹാൻമാരുമൊത്തുള്ള ഇന്ദിരാ ഗാന്ധിയുടെ ജീവിതം വിവരിക്കുന്ന ചിത്രങ്ങൾ ചുമരുകളിൽ കാണാം . കൊച്ചുമക്കളായ രാഹുൽ , പ്രിയങ്ക , വരുൺ എന്നിവരോടൊപ്പമുള്ള ഫോട്ടോകളും ഡ്യൂട്ടിക്കിടയിൽ വിശ്രമം കൊള്ളുന്ന അപൂർവ ചിത്രങ്ങളും കൗതുകം കൊള്ളിക്കുന്നതാണ് . മനോഹരമായ പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഇവിടുത്തെ ഉദ്യാനത്തിൽ മറഞ്ഞിരുന്നായിരുന്നു സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിക്ക് നേരെ വെടിയുതിർത്തത് . 1964 ൽ പിതാവ് ജവഹർലാൽ നെഹ്‌റുവിന്റെ മരണശേഷമാണ് ഇന്ദിരാഗാന്ധി ഈ വീട്ടിലേക്ക് മാറിയത് . ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന അവർ . പതിനഞ്ചു വർഷക്കാലത്തിനിടയിൽ രണ്ടുതവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ സേവനമനുഷ്ഠിച്ചു . ബാങ്കുകളെ ദേശസാൽക്കരിക്കുക , രാജക്കന്മാർക്ക് നൽകിയിരുന്ന " ചെല്ല പണം " നിർത്തലാക്കൽ , ബംഗ്ലാദേശിനെ ഭൂപടത്തിൽ എത്തിക്കുക , പാകിസ്ഥാനുമായ യുദ്ധത്തിലെ വിജയം , ഗരീബി ഹഠാവോ പ്രോഗ്രാം,1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം,1977ലെ തിരഞ്ഞെടുപ്പ് പിൻവലിക്കാനുള്ള തീരുമാനം എന്നിങ്ങനെയുള്ള പല ചരിത്രപ്രധാനമായ തീരുമാനങ്ങളിലും ഇന്ദിരാഗാന്ധിയുടെ പങ്ക് നിർണായകമായിരുന്നു . മ്യൂസിയത്തിനകത്ത് മാതൃഭൂമി അടക്കമുള്ള മലയാളപത്രങ്ങൾ മുതൽ ടൈംസ് മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങളും വാർത്തകളും ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് . കൂടാതെ അവരുടെ സ്വകാര്യ വസ്‌തുക്കൾ , മക്കൾക്കുള്ള കത്തുകൾ , ഡയറി എന്നിവയും ഇന്ദിരാഗാന്ധി സന്ദർശിച്ച നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങളും നെഹ്‌റു കുടുംബത്തിന്റെ അപൂർവമായ ഫോട്ടോകളും , ഭാരതരത്നവും മ്യൂസിയത്തിലെ ചുവരുകളെ അലങ്കരിക്കുന്നു . ഇന്ദിര ഉപയോഗിച്ചിരുന്ന ബാഗ് , ചെരിപ്പുകൾ , ടൈപ് റൈറ്റിങ് യന്ത്രം , കൊല്ലപ്പെടുമ്പോൾ ധരിച്ചിരുന്ന അവരുടെ രക്തം പുരണ്ട സാരി എന്നിവയും മ്യൂസിയത്തിൽ കാണാം . വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇന്ദിരാഗാന്ധിക്ക് സമ്മാനിച്ച ഗിഫ്റ്റുകളും മറ്റും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട് . കുവൈറ്റിലെയും ഖത്തറിലെയും ഗവണ്മെന്റ് നൽകിയ സ്വർണ്ണവാളുകൾ ആകർഷണീയമാണ് . ഇന്ദിരാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്റ്റഡി റൂം മുഴുവൻ പുസ്തകങ്ങളാണ് . പൂജാമുറി , കിടപ്പുമുറി , അടുക്കള , ഡ്രോയിങ് റൂം എല്ലാം അവർ ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നതുപോലെ ഇപ്പോഴും അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട് . രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും കുട്ടിക്കാലത്തെ ഫോട്ടോകളും വസ്ത്രങ്ങളും രാജീവിന്റെ ക്യാമറയിൽ എടുത്ത ഫോട്ടോകളും അദ്ദേഹം പൈലറ്റ് ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുമെല്ലാം മെമ്മോറിയലിലെ ആകർഷക വസ്തുക്കളാണ് . 1984 ഒക്ടോബർ 31-ന് അക്ബർ റോഡിലേക്ക് ഇന്ദിരാ ഗാന്ധി അവസാനമായി നടന്ന ഏതാനും മീറ്ററുകൾ ക്രിസ്റ്റൽ ഗ്ലാസ് കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട് . വെടിയേറ്റ് ഇന്ദിരാ ഗാന്ധി പിടഞ്ഞു വീണ സ്ഥലവും ഗ്ലാസ് കൊണ്ട് മൂടിയിരിക്കുന്നു . ഇപ്പോഴും അവിടെ രക്തക്കറകൾ കാണാം .
| false |
താൻ ഗർഭിണിയാണ് എന്ന് കള്ളം പറയുകയും , മക്കളെന്നും പറഞ്ഞ് പാവകളെ നൽകി സ്വന്തം ഭർത്താവിനെ പറ്റിക്കുകയും ചെയ്തിരിക്കയാണ് റഷ്യയിലെ ഒരു യുവതി . പ്രസവത്തിൽ മരിച്ചുപോയി എന്ന് പറഞ്ഞ് നവജാതശിശുക്കളെ അടക്കം ചെയ്യുന്നതിനിടയിലാണ് ആ റഷ്യക്കാരൻ അത് തിരിച്ചറിഞ്ഞത് . തുണികൊണ്ട് മൂടിയ ആ രൂപങ്ങൾ തന്റെ മക്കളല്ലെന്നും പകരം ജീവനില്ലാത്ത വെറും പാവകളാണെന്നും അപ്പോഴാണ് അദ്ദേഹം മനസ്സിലാക്കുന്നത് . 33 -കാരനായ ഡൗഡ് ഡൗഡോവ് ആദ്യം കരുതിയത് തന്റെ മക്കളെ ആരോ തട്ടിക്കൊണ്ടു പോയി എന്നാണ് . എന്നാൽ , ഗർഭധാരണത്തെക്കുറിച്ച് ഭാര്യ ലോറ തുടക്കം മുതൽ നുണ പറയുകയായിരുന്നുവെന്ന് പിന്നീടാണ് കണ്ടെത്തിയത് . ശവസംസ്കാരത്തിനായി പാവകളെ ഒരു തുണിയിൽ താൻ പൊതിഞ്ഞതായിരുന്നുവെന്ന് തുടർന്നുള്ള അന്വേഷണത്തിൽ ലോറ തുറന്ന് പറയുകയുണ്ടായി . താൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് വളരെ സന്തോഷവാനായി എന്നും , പിന്നീട് മാറ്റിപ്പറയാൻ മനസ്സ് വന്നില്ലെന്നും അവർ പറഞ്ഞു . അതുകൊണ്ടാണ് ഇത്തരമൊരു നാടകം നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു . മക്കൾ ജനനസമയത്ത് മരിച്ചുവെന്നാണ് അദ്ദേഹത്തോട് ഭാര്യ പറഞ്ഞത് . അതുകൊണ്ട് തന്നെ മക്കളുടെ സ്‌ഥാനത്ത് പാവകളെ കണ്ടപ്പോൾ തന്റെ കുഞ്ഞുങ്ങൾ ജീവിച്ചിരിക്കാമെന്നും , കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് അവരെ തട്ടിക്കൊണ്ടു പോയിക്കാണുമെന്നും അദ്ദേഹം കരുതി . പ്രസവാനന്തരം ആശുപത്രിയിലെ ഡോക്ടർമാർ തന്നെ തന്റെ കുട്ടികളെ മാറ്റി പകരം പാവകളെ വച്ചതായിരിക്കും എന്ന് സംശയിച്ച അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു . എന്നാൽ , അപ്പോഴും യഥാർത്ഥ കുറ്റവാളി തന്റെ ഭാര്യ ആയിരിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല . തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു . ശവസംസ്കാര സമയത്ത് എടുത്ത ഒരു വീഡിയോയും അദ്ദേഹം തെളിവായി ഹാജരാക്കി . ശവസംസ്കാരചടങ്ങിൽ വച്ചാണ് കുഞ്ഞുങ്ങളെ മൂടിയിരിക്കുന്ന തുണി ആ അച്ഛൻ ആദ്യമായി അഴിച്ചുമാറ്റിയത് . പാവകളെ കണ്ട നാട്ടുകാരും ബന്ധുക്കളും ഞെട്ടിപ്പോയി . ഇതൊരു ശിശുപീഡന കേസാണ് എന്നാണ് എല്ലാവരും കരുതിയത് . എന്നാൽ ഡൗഡിന്റെ ഭാര്യ താൻ പ്രസവിച്ചിട്ടില്ലെന്നും , ഗർഭിണിയാണെന്ന് കള്ളം പറയുകയായിരുന്നുവെന്നും , ശവസംസ്കാരത്തിൽ പാവകളെ തുണിയിൽ പൊതിഞ്ഞു വയ്ക്കുകയായിരുന്നുവെന്നും പൊലീസിനോട് ഏറ്റുപറഞ്ഞു . അന്വേഷണത്തിൽ ലോറ എന്ന പേരിൽ ഒരു സ്ത്രീ ആശുപത്രിയിൽ പ്രസവിച്ചതായി രേഖകൾ ഒന്നും പൊലീസിന് ലഭിച്ചില്ല . ആശുപത്രിയുടെ ഒരു വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു : “ അത്തരമൊരു സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല . പ്രസവത്തിൽ മരിക്കുന്ന സംഭവങ്ങൾ വളരെക്കാലമായി ഇവിടെ ഉണ്ടായിട്ടില്ല . " അതിന് പുറമെ , വൈദ്യപരിശോധനയിലൂടെ യുവതി പ്രസവിച്ചില്ലെന്നും പൊലീസ് കണ്ടെത്തി . ' ഞാൻ ഗർഭിണിയാണെന്ന് എന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം വളരെ സന്തോഷവാനായി . എന്നാൽ , എനിക്ക് തെറ്റുപറ്റിയതാണെന്ന് മനസിലായപ്പോഴും പക്ഷേ തിരുത്താൻ എനിക്ക് സാധിച്ചില്ല . കാരണം എനിക്ക് അദ്ദേഹത്തെ വേദനിപ്പിക്കാൻ തോന്നിയില്ല . അതിനാൽ ഞാൻ ഗർഭിണിയായി അഭിനയിക്കാൻ തുടങ്ങി . ചിലപ്പോൾ എന്റെ വയറു വീർത്തു വരുന്നതുപോലെ തോന്നി , ഞാൻ ഗർഭിണിയാണെന്ന് എനിക്ക് തോന്നി ' ലോറ പറഞ്ഞു . ' ജനുവരിയിൽ ഞാൻ കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയി . അത് വിശദീകരിക്കാൻ പ്രയാസമാണ് , ഒരു വശത്ത് ഞാൻ ഗർഭിണിയല്ലെന്ന് എനിക്കറിയാമായിരുന്നു , പക്ഷേ അപ്പോഴും എനിക്ക് അഭിനയിക്കുന്നത് നിർത്താൻ കഴിഞ്ഞില്ല ' അവർ കൂട്ടിച്ചേർത്തു . തുടർന്ന് ആശുപത്രിക്ക് സമീപം ഒരു ഫ്ലാറ്റ് ലോറ വാടകയ്‌ക്കെടുക്കുകയും , രണ്ട് പാവകളെ വാങ്ങുകയും കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചുവെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു . അന്നുതന്നെ ഭർത്താവ് കുഞ്ഞുങ്ങളെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കല്ലറയിൽ അടക്കം ചെയ്യണമെന്ന് പറഞ്ഞു . കുഞ്ഞുങ്ങൾ മസ്തിഷ്ക രക്തസ്രാവം മൂലമാണ് മരണപ്പെട്ടത് എന്നവൾ പറഞ്ഞു . പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ അത് കണ്ടെത്താൻ കഴിയുമായിരുന്നുള്ളു . എന്നാൽ , ഇസ്ലാം വിശ്വാസം അനുസരിച്ച് , പോസ്റ്റ്‌മോർട്ടം ചെയ്യൽ അസാധ്യമാണ് . കുഞ്ഞുങ്ങളുടെ മുഖം മൂടിയിരുന്നത് കൊണ്ട് അപ്പോഴും അദ്ദേഹത്തിന് കുഞ്ഞുങ്ങളെ കാണാൻ സാധിച്ചില്ല . ശവസംസ്കാരവേളയിൽ , അദ്ദേഹത്തിന്റെ ഒരു ബന്ധു അവരെ അടക്കം ചെയ്യുന്നതിനുമുമ്പ് അവരുടെ മുഖം കാണേണ്ടതുണ്ട് എന്ന് പറഞ്ഞതിൻ പ്രകാരം തുണി മാറ്റിയപ്പോഴാണ് സംഭവം അറിയുന്നത് . “ ഞാൻ ആദ്യത്തെ കുഞ്ഞിന്റെ മുഖം നോക്കിയപ്പോൾ അതിന് കണ്ണുകളില്ലായിരുന്നു . രണ്ടാമന്റെ മുഖം തുറന്നപ്പോൾ അതും പാവയായിരുന്നു " അദ്ദേഹം പറഞ്ഞു .
| false |
ഇപ്പോള്‍ ലോകജനത ഒന്നടങ്കം കാത്തിരിക്കുന്നത് ഐസക് ന്യൂട്ടനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും മുമ്പോട്ടുവച്ചതുപോലെയുള്ള വിപ്ലവകരമായ ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വേണ്ടി അല്ല . താപയന്ത്രവും കമ്പ്യൂട്ടറും പോലെ സാമൂഹ്യബന്ധങ്ങളെയും പ്രവര്‍ത്തനങ്ങളെയും സമഗ്രമായി പുനര്‍ക്രമീകരിക്കുവാന്‍ കെല്‍പുള്ള ഒരു യന്ത്രത്തിനുവേണ്ടിയും അല്ല . വിദൂര നക്ഷത്ര മണ്ഡലങ്ങളില്‍ നടക്കുന്ന അതിശയകരമായ വിസ്ഫോടനങ്ങളും തമോഗര്‍ത്തങ്ങളുടെ രൂപീകരണങ്ങളും തല്‍ക്കാലം മനുഷ്യമനസ്സിന്‍റെ തിരശ്ശീലയില്‍ ഇല്ല . മനുഷ്യജീവിതത്തിന്‍റെ നിലനില്‍പുപോലും അനിശ്ചിതമായിരിക്കുന്ന അവസ്ഥയില്‍ നാം ശാസ്ത്രത്തില്‍നിന്നും പ്രതീക്ഷയോടെ ആഗ്രഹിക്കുന്നത് കൊവിഡ് എന്ന മഹാമാരിയില്‍നിന്ന് നമ്മെ രക്ഷിക്കുന്ന ഒരു വാക്സിന്‍ ആണ് , കൊറോണ വൈറസ് എന്ന വൈറസില്‍ നിന്ന് നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന ഒരു രോഗപ്രതിരോധ കവചമാണ് . രോഗങ്ങളുമായുള്ള നിരന്തരപോരാട്ടത്തില്‍ നിന്ന് മനുഷ്യന്‍ പഠിച്ച ഒരു പാഠം , രോഗചികിത്സയേക്കാള്‍ നല്ലത് രോഗപ്രതിരോധമാണ് എന്നതാണ് . അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രജ്ഞരുടെ പ്രത്യേകശ്രദ്ധ ആകര്‍ഷിച്ച ഒരു മേഖലയാണ് രോഗപ്രതിരോധ ശാസ്ത്രം . വിനാശകരമായ രോഗങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശേഷി എങ്ങനെ മനുഷ്യശരീരത്തിനു നല്‍കാനാവും എന്നുള്ളത് അനേകം നൂറ്റാണ്ടുകളായുള്ള അന്വേഷണമാണ് . ഈ അന്വേഷണത്തിന്‍റെ ആദ്യസംരംഭങ്ങളും പ്രയോഗരീതികളും ഇന്ത്യയും ചൈനയും പോലുള്ള പുരതാനപൗരസ്ത്യസംസ്കാരങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും . പൗരസ്ത്യനാടുകളിലെ രോഗപ്രതിരോധരീതികളെക്കുറിച്ചുള്ള അറിവ് പാശ്ചാത്യനാടുകളിലെത്തിയതോടെ ആണ് രോഗപ്രതിരോധ ശാസ്ത്രത്തിന്‍റെ പാശ്ചാത്യശാസ്ത്രജ്ഞരുടെ മികച്ച സംഭാവനകള്‍ക്ക് കളമൊരുങ്ങിയത് . സാംക്രമികരോഗങ്ങള്‍ക്കെതിരെയുള്ള രോഗപ്രതിരോധത്തിലെ ആദ്യനേട്ടങ്ങള്‍ മനുഷ്യര്‍ കൈവരിക്കുന്നത് വസൂരിക്കെതിരെയുള്ള പോരാട്ടത്തിലാണ് . കഴിഞ്ഞ രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി മനുഷ്യചരിത്രത്തിന്‍റെ ഭാഗമായിട്ടുള്ള ഒരു സാംക്രമികരോഗമാണ് വസൂരി . വിവിധ ഭൂഖണ്ഡങ്ങളിലായി എണ്ണിയാലൊടുങ്ങാത്ത ആളുകളെ മരണത്തിലേക്ക് തള്ളിവിടുകയും രോഗത്തെ അതിജീവിച്ചവരില്‍ നല്ല ഒരു ഭാഗം ആളുകള്‍ക്ക് അന്ധതയും വൈകൃതവും നല്‍കുകയും ചെയ്ത ഒരു മാരകരോഗമാണിത് . രോഗബാധിതരില്‍ മൂന്നിലൊന്നോളം മരണത്തിന് കീഴ്‍പ്പെട്ടുകൊണ്ടിരുന്നു . ഇരുപതാം നൂറ്റാണ്ടില്‍ മാത്രം 30 കോടി ആളുകള്‍ വസൂരി മൂലം മരണപ്പെട്ടു എന്നാണ് കണക്ക് . കൊവിഡ് പോലെ തന്നെ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് വസൂരി . മനുഷ്യപ്രയത്നം കൊണ്ട് ഭൂമുഖത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു രോഗമാണിത് . രോഗ പ്രതിരോധ കുത്തിവെപ്പ് വഴിയാണ് ഈ അപൂര്‍വനേട്ടം കൈവരിക്കാനായത് . വസൂരി അവസാനമായി രേഖപ്പെടുത്തപ്പെട്ടത് 1978 -ല്‍ ബ്രിട്ടനിലെ ബര്‍മിംഗ്ഹാമിലാണ് . 1980 -ല്‍ ലോകാരോഗ്യസംഘടന 33 -ാമത് ലോകാരോഗ്യഅസംബ്ലിയില്‍ ലോകവും അതിലെ മനുഷ്യരും വസൂരിയില്‍ നിന്ന് പൂര്‍ണമായും മുക്തമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു . ദീര്‍ഘകാലത്തെ ആരോഗ്യ വൈദ്യശാസ്ത്രപ്രവര്‍ത്തനങ്ങളുടെ അന്തിമഫലമായിരുന്നു -യുടെ ഈ പ്രഖ്യാപനം . 18 -ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ എഡ്വാര്‍ഡ് ജന്നര്‍ ഗോവസൂരിപ്രയോഗം അഥവാ വാക്സിനേഷന്‍ കണ്ടുപിടിച്ചതോടെയാണ് വസൂരിയുമായുള്ള സമരത്തില്‍ മനുഷ്യന് നിര്‍ണ്ണായകമായ മുന്‍തൂക്കം ലഭിക്കുന്നത് . പക്ഷേ , ജന്നര്‍ നടത്തിയ ഈ കണ്ടുപിടിത്തം പെട്ടെന്ന് ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ ഉണ്ടായതല്ല . പൗരസ്ത്യനാടുകളില്‍ നിന്നുത്ഭവിക്കുന്ന ഒരു ചരിത്രം ഇതിന് പിന്നിലുണ്ട് . രോഗങ്ങളുടെ ദേശാന്തരസംക്രമണം പോലെത്തന്നെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളും ദേശങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് വിനിമയം ചെയ്യപ്പെടുന്നതായി കാണാന്‍ സാധിക്കും . വസൂരിക്കെതിരെ വൈദ്യശാസ്ത്രജ്ഞന്മാര്‍ എങ്ങനെ പോരാടി എന്നതിന്‍റെ ആദ്യപരാമര്‍ശങ്ങള്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള സ്രോതസ്സുകളിലാണ് പ്രത്യക്ഷപ്പെടുന്നത് . ആയുര്‍വേദത്തിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും വസൂരിയേകുറിച്ച് പരാമര്‍ശിക്കുന്നുണ്ട് . ചൈനയിലെ ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ കോ ഹുംഗ് 340 -ന് അടുത്ത് എഴുതിയ ' ആപത്കാലത്തെ അടിയന്തിര ചികിത്സകള്‍ ' എന്ന പുസ്‍തകത്തിലും വസൂരി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . പാശ്ചാത്യലോകം വസൂരിയെ കുറിച്ചുള്ള ഒരു ശാസ്ത്രീയപഠനം ആദ്യമായി അറിയുന്നത് ഇസ്ലാമിക ലോകത്തെ മഹാനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമായ അബൂബക്കര്‍ ഇബ്ന്‍ സഖറിയാ അല്‍ റാസി ഏ ഡി ഒമ്പതാം നൂറ്റാണ്ടിലെഴുതിയ ' കിതാബ് അല്‍ ജദാരി വാ അല്‍ ഹാസ്‍ബ ' എന്ന അറബിഭാഷയിലുള്ള ഗ്രന്ഥം യൂറോപ്യന്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോഴാണ് . വിവിധ യൂറോപ്യന്‍ ഭാഷകളിലേക്ക് നാല്‍പത് തവണ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള പഠനത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് . ഒരിക്കല്‍ വസൂരി വരുന്നവര്‍ക്ക് വീണ്ടും ഈ രോഗം ബാധിക്കുന്നില്ല എന്ന സുപ്രധാന നിരീക്ഷണം ഈ ഗ്രന്ഥത്തിലുണ്ട് . മനുഷ്യനും വസൂരിയുമായുള്ള ദീര്‍ഘമായ സമരത്തിനിടയില്‍ എപ്പോഴോ ഉരുത്തിരിഞ്ഞുവന്ന ഒരു രോഗപ്രതിരോധ മാര്‍ഗമാണ് വസൂരി പ്രതിരോധവല്‍ക്കരണം . വസൂരി ബാധിച്ച ഒരാളുടെ ശരീരത്തില്‍നിന്ന് ചലമോ പൊറ്റനോ എടുത്ത് രോഗമില്ലാത്ത ആളിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ സൂചികൊണ്ട് ശരീരം കിഴിച്ച് അകത്ത് കടത്തുകയോ ചെയ്യുമ്പോള്‍ അയാള്‍ക്ക് വസൂരിയുടെ മാരകമല്ലാത്ത ഒരു ബാധ ഉണ്ടാകുന്നു . ഇത് സുഖപ്പെടുമ്പോള്‍ അയാളുടെ ശരീരത്തില്‍ വസൂരിക്കെതിരായ പ്രതിരോധശക്തി ഉണ്ടാകുന്നു . പൗരസ്ത്യ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നൂറ്റാണ്ടുകളോളം പ്രയോഗത്തിലിരുന്നതിനുശേഷം 18 -ാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ വസൂരിപ്രതിരോധവല്‍ക്കരണം യൂറോപ്യന്‍ മുഖ്യധാരയുടെ ശ്രദ്ധയില്‍ പെട്ടു . 1721 -ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ കോണ്‍സ്റ്റാന്‍റിനോപിളില്‍ നിന്ന് ഈ പ്രയോഗം ഇംഗ്ലണ്ടിലെത്തി . പക്ഷേ , ഇതിനുമുമ്പ് ഒരു നൂറ്റാണ്ടോളം ഈ സമ്പ്രദായം ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്നു . ഉത്തര ആഫ്രിക്കയിലെ അറബികളും കറുത്ത വര്‍ഗ്ഗക്കാരും ഇതിന്‍റെ പ്രയോക്താക്കളായിരുന്നു . വസൂരിയില്‍നിന്നും രക്ഷപ്പെടാനുള്ള ഈ പ്രായോഗികജ്ഞാനം ഈ ദേശങ്ങളിലെല്ലാം എത്തിയത് ഭാരതത്തില്‍ നിന്നാകും എന്ന് കരുതപ്പെടുന്നു . വസൂരി പ്രതിരോധവല്‍ക്കരണം എവിടെ ആരംഭിച്ചു എന്നതിന് തെളിവുകളില്ല . എങ്കിലും യൂറോപ്യന്മാര്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന് മുമ്പ് ഈ രോഗപ്രതിരോധനമാര്‍ഗ്ഗം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ടായിരുന്നു . ടിക്കാ അഥവാ അച്ചുകുത്ത് എന്ന വസൂരിപ്രതിരോധവല്‍ക്കരണം ആണ് ഇന്ത്യയില്‍ പ്രയോഗത്തിലുണ്ടായിരുന്നത് . ബംഗാളിലെ ജനങ്ങള്‍ വസൂരിയെ ചെറുത്തുനില്‍ക്കുന്നതിന് ഉപയോഗിക്കുന്ന അത്ഭുതകരമായ ഈ രീതിയെക്കുറിച്ച് 1731 -ല്‍ റോബര്‍ട്ട് കോള്‍ട്ട് എന്ന ബ്രിട്ടീഷുകാരന്‍ സ്വന്തം നാട്ടിലേക്കെഴുതി '' നാട്ടുകാര്‍ ടിക്കാ എന്നു വിളിക്കുന്ന വസൂരി പ്രതിരോധവല്‍ക്കരണം കഴിഞ്ഞ 150 വര്‍ഷങ്ങളായി ബംഗാള്‍ രാജ്യത്ത് നിലവിലിരിക്കുന്നു . പക്വമായ വസൂരിബാധയുള്ള ഒരാളില്‍നിന്നെടുക്കുന്ന ചലം മുനയുള്ള സൂചികൊണ്ട് മറ്റൊരാളുടെ കയ്യുടെ മുകള്‍ ഭാഗത്ത് പല ചെറിയ സുഷിരങ്ങളുണ്ടാക്കി പകര്‍ത്തുന്നു . മൂന്നുനാല് ദിവസങ്ങള്‍ക്കകം ഇയാള്‍ക്ക് ചെറിയ പനിയും വസൂരിയുടെ ചെറുലക്ഷണങ്ങളും ഉണ്ടാകുന്നു . '' 1767 -ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനും ഭിഷഗ്വരനുമായ ഡോ . ഹോള്‍വെല്‍ ലണ്ടനിലെ കോളേജ് ഓഫ് ഫിസിഷ്യന്‍സിനുവേണ്ടി ഇന്ത്യയിലെ അച്ചുകുത്ത് സമ്പ്രദായത്തെ കുറിച്ച് വിശദമായി എഴുതി . ബനാറസ് മുതലായ കേന്ദ്രങ്ങളില്‍ നിന്ന് ഒരു വിഭാഗം ബ്രാഹ്മണര്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പല ചെറിയ കൂട്ടങ്ങളായി സഞ്ചരിച്ച് അച്ചുകുത്ത് നടത്തുന്നത് അദ്ദേഹം വളരെ വിശദമായി പ്രതിപാദിക്കുന്നു . ഇന്ത്യയോടൊപ്പം ചൈനയിലും വസൂരിപ്രതിരോധവല്‍ക്കരണം പ്രയോഗത്തിലുണ്ടായിരുന്നു . ഈ പ്രയോഗത്തിന്‍റെ ചൈനയില്‍ നിന്നുമുള്ള ആദ്യത്തെ പരാമര്‍ശം 1549 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥത്തിലാണുള്ളത് . 17 -ാം നൂറ്റാണ്ടോടുകൂടി ഈ സമ്പ്രദായം ചൈനയില്‍ വ്യാപകമായി പ്രചാരത്തിലായി . പക്ഷേ , രോഗപ്രതിരോധത്തിന്‍റെ ചൈനീസ് പ്രയോഗം ഇന്ത്യയിലേതില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു . രോഗിയുടെ ഉണങ്ങിയ പൊറ്റനുകള്‍ പൊടിയാക്കി അതില്‍ അല്‍പം രോഗമില്ലാത്തയാളിന്‍റെ മൂക്കിലേക്ക് വലിപ്പിക്കുകയായിരുന്നു പതിവ് . വസൂരിക്കുരുവില്‍ നിന്നുള്ള വെള്ളം ഒരു പഞ്ഞിയില്‍ എടുത്ത് മൂക്കിലേക്ക് വലിക്കുന്ന രീതിയും ഉണ്ടായിരുന്നു . ഇന്ത്യന്‍ പ്രയോഗത്തില്‍ മുന കൂര്‍പ്പിച്ച ഇരുമ്പ് കമ്പി വസൂരിക്കുരുവില്‍ ആഴ്ത്തിയെടുക്കുന്നു . ഈ സൂചികൊണ്ട് പ്രതിരോധവല്‍ക്കരണം തേടുന്ന ആളിന്‍റെ കൈയില്‍ മുകള്‍ ഭാഗത്ത് വട്ടത്തില്‍ അനവധി ചെറുസുഷിരങ്ങളുണ്ടാക്കുന്നു . അച്ചുകുത്ത് എന്ന ഈ ഇന്ത്യന്‍ രീതിയാണ് ഓട്ടോമന്‍ സാമ്രാജ്യത്തിലും അവിടെനിന്നും യൂറോപ്പിലും എത്തിയത് . 1798 -ല്‍ എഡ്വേഡ് ജന്നര്‍ വസൂരി പ്രതിരോധനത്തില്‍ സുപ്രധാനമായ ഒരു മാറ്റം വരുത്തി . വസൂരിക്ക് പകരം ഗോവസൂരി ഉപയോഗിച്ച് ഒരാളുടെ ശരീരത്തില്‍ വസൂരിക്കെതിരായ പ്രതിരോധം സൃഷ്ടിക്കാമെന്ന് അദ്ദേഹം തെളിയിച്ചു . വസൂരിയോട് സാമ്യമുള്ളതും എന്നാല്‍ അത്രയും മാരകമല്ലാത്തതുമായ ഒരു രോഗമാണ് ഗോവസൂരി . പശുക്കറവ നടത്തുന്ന സ്ത്രീകളില്‍ താരതമ്യേന വസൂരി കുറവായാണ് വരുന്നത് എന്ന് ജന്നര്‍ നിരീക്ഷിച്ചു . തുടര്‍ന്ന് നിരവധി ആളുകളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഒരാളില്‍ ഒരു പ്രാവശ്യം ഗോവസൂരി വരുത്തിയാല്‍ ആ വ്യക്തി വസൂരിക്കെതിരെയും പ്രതിരോധശക്തി നേടുന്നതായി ജന്നര്‍ തെളിയിച്ചു . എഡ്വേര്‍ഡ് ജന്നര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ വസൂരി പ്രതിരോധശക്തി നേടുന്നതിനായി ഗോവസൂരിയുടെ ഒരു സംഭവിക്കല്‍ ബോധപൂര്‍വം ഉണ്ടാക്കുന്നതിനെ ഗോവസൂരിപ്രയോഗം അഥവാ വാക്സിനേഷന്‍ എന്ന് പറയുന്നു . പശു എന്നര്‍ത്ഥമുള്ള വാക്ക എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് വാക്സിനേഷന്‍ എന്ന വാക്കുണ്ടായത് . നിലവിലിരുന്ന വസൂരിപ്രതിരോധനത്തേക്കാള്‍ സുരക്ഷിതമെന്ന് കണ്ടെത്തിയ ഗോവസൂരിപ്രയോഗത്തെ ശാസ്ത്രലോകം അംഗീകരിച്ചു . തുടര്‍ന്ന് ലോകമാസകലം ഗവണ്‍മെന്‍റുകള്‍ ഗോവസൂരിപ്രയോഗത്തെ സജീവമായി പ്രോത്സാഹിപ്പിക്കുവാന്‍ തുടങ്ങി . ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്തിമപാദത്തോടെ ലോകം വസൂരിയുടെ ഭീഷണിയില്‍നിന്നും പൂര്‍ണമായി രക്ഷപ്പെട്ടു . എഡ്വേര്‍ഡ് ജന്നര്‍ ഗോവസൂരിപ്രയോഗം അവതരിപ്പിച്ച് നാലുവര്‍ഷത്തിനകം തന്നെ ഈ പ്രയോഗരീതി ഇന്ത്യയിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കി . പരമ്പരാഗത അച്ചുകുത്ത് രീതി ഉപേക്ഷിച്ച് ഗോവസൂരികുത്തിവയ്‍പ് സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ വിമുഖത കാണിച്ചു . രണ്ട് രീതികള്‍ തമ്മിലുള്ള മത്സരം വളരെക്കാലം നീണ്ടുനിന്നു . ഗവണ്‍മെന്‍റിന്‍റെ ശക്തമായ നടപടികളിലൂടെ കാലക്രമേണ ഗോവസൂരിപ്രയോഗം സാര്‍വത്രികമായി . വസൂരിപോലെ തന്നെ മനുഷ്യനെ നിരന്തരം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന മറ്റൊരു സാംക്രമികരോഗമാണ് പ്ലേഗ് . കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു വ്യത്യസ്‍ത കാലയളവുകളില്‍ ഈ മഹാമാരിയുടെ വ്യാപനം അതീവസാന്ദ്രമായിരുന്നു . എലികളും അവയുടെമേല്‍ ജീവിക്കുന്ന ഈച്ചകളും വഴി പടരുന്ന ഈ വ്യാധിയുടെ ആദ്യത്തെ ബൃഹത്തായ അധിവ്യാപനം ഏഡി ആറാം നൂറ്റാണ്ടില്‍ പൗരസ്ത്യ റോമാ സാമ്രാജ്യത്തില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്താണാരംഭിച്ചത് . ജസ്റ്റീനിയന്‍ പ്ലേഗ് എന്നറിയപ്പെടുന്ന പ്ലേഗിന്‍റെ വലിയ പൊട്ടിപ്പുറപ്പെടല്‍ മധ്യകാലഘട്ടങ്ങളില്‍ യൂറോപ്പിലായിരുന്നു . നാലുനൂറ്റാണ്ടോളം ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെട്ട പ്ലേഗ് യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ തുടച്ചുനീക്കി . പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു പ്ലേഗിന്‍റെ മൂന്നാമത്തെ അധിവ്യാപനം . ബോംബെ പ്ലേഗ് എന്നറിയപ്പെടുന്ന ഈ പൊട്ടിപ്പുറപ്പെടല്‍ ചൈനയില്‍ ആരംഭിച്ച് കപ്പല്‍ പാതകള്‍ വഴി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലും ഇന്ത്യയിലെ മുംബൈയിലും എത്തി . ചൈനയില്‍നിന്ന് ജപ്പാന്‍ , തൈവാന്‍ , സിംഗപൂര്‍ എന്നിവിടങ്ങളിലും പടര്‍ന്നു . തുടര്‍ന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്ക , തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലും വ്യാപിച്ചു . മുംബൈയില്‍നിന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ച വ്യാധി ഇന്ത്യയില്‍ മാത്രം ലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമായി . 1896 -ല്‍ തുടങ്ങിയ പ്ലേഗ് വ്യാപനം 1898 -നും 1908 -നും ഇടയിലുള്ള ഒരു ദശകത്തില്‍ 60 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നു . 1903 -ഓടുകൂടി ഇന്ത്യയിലെ പ്ലേഗ് മരണങ്ങള്‍ അതിന്‍റെ മൂര്‍ധന്യത്തിലെത്തി . പക്ഷേ , മരണത്തിന്‍റെ ഈ താണ്ഡവനൃത്തം ഈ മാരകരോഗത്തിനെതിരെ പ്രതിരോധം നല്‍കുന്ന ഒരു വാക്സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി . മുംബൈയിലെ പ്രശസ്തമായ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടും അതിന്‍റെ സ്ഥാപകനായ ഡോ . വാല്‍ഡെര്‍മാര്‍ ഹാഫ്കിനും പ്ലേഗിനെതിരായ മനുഷ്യന്‍റെ ശാസ്ത്രീയ പോരാട്ടത്തിലെ സുപ്രധാന നാമങ്ങളാണ് . റഷ്യയില്‍ ജനിച്ച് പാരീസില്‍ പ്രവര്‍ത്തിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് വഴി ഇന്ത്യയിലെത്തിയ ഡോ . ഹാഫ്കിന്‍ രോഗപ്രതിരോധനശാസ്ത്രത്തിന്‍റെ പ്രോജ്ജ്വല താരമാണ് . വാല്‍ഡെമര്‍ മൊര്‍ദേക്കായി ഹാഫ്കിന്‍ സാര്‍ ചക്രവര്‍ത്തിമാരുടെ റഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന യുക്രൈനിലെ ഒഡേസ്സയില്‍ ഒരു യഹൂദകുടുംബത്തില്‍ 1860 -ല്‍ ജനിച്ചു . ഒഡേസ്സാ സര്‍വകലാശാലയില്‍ പഠനകാലത്ത് നോബല്‍ സമ്മാന ജേതാവായ പ്രൊഫ . മെച്‍നിക്കോവിന്‍റെ പ്രിയ ശിഷ്യനായി മാറുകയും ഏകകോശ ജീവികളുടെ പഠനത്തില്‍ താല്‍പര്യം കാണിക്കുകയും ചെയ്തു . സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന ഹാഫ്കിന്‍ 1884 -ല്‍ പിഎച്ച്ഡി ബിരുദം നേടിയെങ്കിലും അധ്യാപനഗവേഷണ മേഖലകള്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ അടഞ്ഞു കിടന്നു . അന്ന് റഷ്യയില്‍ നിലനിന്നിരുന്ന യഹൂദവിരോധം മൂലം യൂണിവേഴ്‍സിറ്റി യില്‍ അധ്യാപകനായി നിയമനം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് കണ്ട ഹാഫ്കിന്‍ റഷ്യ വിട്ട് ആദ്യം ജനീവയിലേക്കും അതിനുശേഷം പാരീസിലേക്കും പോയി . ഇതിനിടയില്‍ രോഗപ്രതിരോധശാസ്ത്രത്തിലെ അതികായനായ ലൂയി പാസ്‍ചര്‍ പ്രൊഫ . മെച്‍നിക്കോവിനെ പുതുതായി തുടങ്ങിയ പാസ്‍ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ലബോറട്ടറിയുടെ വിഭാഗതലവനായി പാരീസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നിരുന്നു . 1889 -ല്‍ മെച്‍നികോവ് തന്‍റെ പ്രിയശിഷ്യനായ ഹാഫ്‍കിന് ഒരു അസിസ്റ്റന്‍റ് ലൈബ്രേറിയന്‍റെ ജോലി പാസ്‍ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തരമാക്കിക്കൊടുത്തു . തുടര്‍ന്ന് ലബോറട്ടറി ഓഫ് മൈക്രോബിയല്‍ ടെക്നിക്കിന്‍റെ ഭാഗമായ ഹാഫ്‍കിന്‍ അവിടെ വിബ്രിയോ കോളറെ എന്ന സൂക്ഷ്മജീവിയെക്കുറിച്ച് വിശദമായ പഠനങ്ങളാരംഭിച്ചു . ഈ സൂക്ഷ്മജീവിയാണ് ഏഷ്യാറ്റിക് കോളറ എന്ന രോഗത്തിന് കാരണമെന്ന് 1883 -ല്‍ റോബര്‍ട്ട് കോഷ് കണ്ടെത്തിയിരുന്നു . അധികം താമസിയാതെ ഹാഫ്‍കിന്‍ കോളറയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് വികസിപ്പിച്ചെടുത്തു . കോളറയ്ക്ക് ഹേതുവായ ബാക്ടീരിയയില്‍ ചൂടുകാറ്റ് അടിച്ചുവിട്ട് അതിന്‍റെ ശേഷി കുറച്ചെടുത്താണ് വാക്സിന്‍ ഉണ്ടാക്കിയത് . മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായി കണ്ടു . തുടര്‍ന്ന് ഹാഫ്‍കിന്‍ സ്വന്തം ശരീരത്തില്‍ തന്നെ കുത്തിവെച്ച് കോളറ വാക്സിന്‍റെ ആദ്യ മനുഷ്യപരീക്ഷണം നടത്തി ഫലപ്രാപ്തി ഉറപ്പിച്ചു . 1893 -ല്‍ കല്‍ക്കത്തയില്‍ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്‍റെ വാക്സിന്‍റെ വ്യാപകമായ ഉപയോഗത്തിനുവേണ്ടി ഡോ . ഹാഫ്‍കിന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു . ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അദ്ദേഹത്തെ സ്റ്റേറ്റ് ബാക്ടീരിയോളജിസ്റ്റ് ആയി നിയമിച്ചു . . 1896 -ല്‍ മുംബൈയില്‍ പ്ലേഗിന്‍റെ പൊട്ടിപ്പുറപ്പെടല്‍ ഉണ്ടാവുകയും അതൊരു മഹാമാരിയായി മാറുകയും ചെയ്‍തപ്പോള്‍ പ്ലേഗിനെതിരെ വാക്സിന്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഡോ . ഹാഫ്‍കിന്‍റെ സഹായം തേടി . മുംബൈയില്‍ എത്തിയ ഹാഫ്‍കിന്‍ അവിടെ ഗ്രാന്‍റ് മെഡിക്കല്‍ കോളേജില്‍ ലഭിച്ച ചെറിയ സൗകര്യത്തില്‍ തന്‍റെ പരീക്ഷണശാല ആരംഭിച്ചു . ഹാഫ്‍കിനും ഇന്ത്യക്കാരായ രണ്ടു സഹായികളും ദിനരാത്രങ്ങള്‍ കഠിനപ്രയത്നം നടത്തി . വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 1879 -ല്‍ തന്നെ , പ്ലേഗിനെതിരായ വാക്സിന്‍ വികസിപ്പിച്ചെടുത്തു . ബൈക്കുള ജയിലിലെ തടവുകാരില്‍ നിന്നും സന്നദ്ധരായവരില്‍ നടത്തിയ ട്രയലിനുശേഷം ഉടന്‍ തന്നെ വാക്സിന്‍ ജനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി . ആയിരക്കണക്കിനാളുകള്‍ക്കുള്ള വാക്സിന്‍ ദിവസവും നിര്‍മ്മിച്ചു നല്‍കുവാനുള്ള സൗകര്യം ഗ്രാന്‍റ് മെഡിക്കല്‍ കോളേജിലെ ലബോറട്ടറിയില്‍ ഉണ്ടായിരുന്നില്ല . കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു കെട്ടിടം ഇസ്മായിലി മുസ്ലിം സമുദായത്തിന്‍റെ തലവനായ ആഗാഖാന്‍ നല്‍കുകയും ' പ്ലേഗ് റിസര്‍ച്ച് ലബോറട്ടറി ' അങ്ങോട്ടുമാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്‍തു . 1925 -ല്‍ ഈ സ്ഥാപനം ഡോ . ഹാഫ്‍കിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് നാമകരണം ചെയ്യുകയും ചെയ്‍തു . 20 വര്‍ഷം ഇന്ത്യയില്‍ താമസിച്ച് ഡോ . ഹാഫ്‍കിന്‍ മഹാമാരികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയെ സഹായിച്ചു . അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷക്കണക്കിനാളുകളെ മരണത്തില്‍നിന്നും രക്ഷിച്ചു . ജനങ്ങള്‍ അദ്ദേഹത്തെ ' മഹാത്മാ ' എന്ന് വിളിച്ച് ആദരിച്ചു . ഡേവിഡ് മാര്‍കിഷ് ഡോ . ഹാഫ്‍കിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി രചിച്ച നോവലിന്‍റെ പേര് ' മഹാത്മാ- മനുഷ്യവര്‍ഗം അറിയാതെ പോയ രക്ഷകന്‍ ' എന്നാണ് . ഒരുപക്ഷേ , പാശ്ചാത്യശാസ്ത്രത്തിന്‍റെ പൊതുധാരയില്‍നിന്നും മാറി ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചതിനാലാകാം ഡോ . കാഫ്‍കിന് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരമോ പ്രശസ്‍തിയോ ലഭിച്ചില്ല . പ്രശസ്‍ത സാഹിത്യകാരനായ ആന്‍റണ്‍ ചെക്കോവ് അദ്ദേഹത്തെ ' ഏറ്റവും അപ്രശസ്തനായ മനുഷ്യന്‍ ' എന്ന് വിളിച്ചു . മഹാമാരികള്‍ക്കെതിരെ മനുഷ്യന്‍ നടത്തുന്ന നിരന്തര സമരത്തില്‍ ഇന്ത്യയും എല്ലാക്കാലത്തും ഭാഗഭാക്കാണ് . വസൂരിക്കെതിരെ ഇന്ത്യയിലും ചൈനയിലും ആരംഭിച്ച പ്രതിരോധവല്‍ക്കരണം പാശ്ചാത്യനാടുകളിലെത്തിക്കുകയും പിന്നീട് ഗോവസൂരിപ്രയോഗം എന്ന മെച്ചപ്പെടുത്തലുണ്ടാവുകയും ചെയ്‍തു . ഡോ . ഹാഫ്‍കിന്‍ തന്‍റെ കോളറ വാക്സിന്‍റെ ഫലപ്രാപ്തി ഇന്ത്യയില്‍ സ്ഥിരീകരിക്കുകയും പ്ലേഗ് വാക്സിന്‍ ഇവിടെ വികസിപ്പിക്കുകയും ചെയ്‍തു . കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ പോരാട്ടത്തിലും ഇന്ത്യ അതിന്‍റെ പങ്ക് വിജയകരമായി നിര്‍വഹിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം .
| false |
മലയാളത്തിന്റെ പ്രിയകവി കെ . ജി . ശങ്കരപ്പിള്ളയുടെ വീട്ടിൽ ഒരു കവിയരങ്ങിന്റെ ഹരമാണെപ്പോഴും . മകൻ ആദിത്യ ശങ്കറും പേരക്കുട്ടി നിരഞ്ജൻ ആദിത്യയും കവികൾ തന്നെ . മൂവരും കൂടുമ്പോഴെല്ലാം ചർച്ചയുടെ വിഷയം കവിത തന്നെ . ലാപ്ടോപ്പിലാണു മൂവരുടെയും എഴുത്ത് . കെജിഎസിന്റെ തലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരും ഇപ്പോഴും പേനയും പേപ്പറും ഉപയോഗിച്ചു രചന നടത്തുമ്പോൾ കെജിഎസ് എങ്ങനെ വ്യത്യസ്തനായി എന്ന് അത്ഭുതം തോന്നാം . ചെമ്മീൻ സിനിമയാണു കാരണമെന്നു ചിരിയോടെ കെജിഎസ് മറുപടി പറയും . അക്കഥ ഇങ്ങനെ : 1969ൽ ചെമ്മീൻ സിനിമയ്ക്കു ടിക്കറ്റെടുക്കാൻ കൊല്ലത്തെ ഗ്രാൻഡ് കൊട്ടകയിൽ കെജിഎസ് വരിനിൽക്കുന്നു . വല്ലാത്ത തിക്കും തിരക്കുമുണ്ട് . ടിക്കറ്റ് കൗണ്ടറിലെ ഇരുമ്പു മാളത്തിലേക്കു കൈനീട്ടി പണം കൊടുക്കുന്ന നേരത്തു പിന്നിൽ നിന്നൊരു തള്ളിക്കയറ്റമുണ്ടായി . കെജിഎസിന്റെ കൈ ഗ്രില്ലിനിടയിൽപ്പെട്ടു ചതഞ്ഞു . ആ സംഭവത്തിനു ശേഷം പേനയെടുത്ത് എഴുതുമ്പോഴെല്ലാം കൈ വല്ലാതെ വേദനിക്കും . ടൈപ്പിങ്ങിലേക്കു മാറാൻ കാരണം ഇതാണ് . തൃശൂരിലെ എലൈറ്റ് ഹോട്ടലിൽ വച്ച് ഒരിക്കൽ ചെമ്മീന്റെ സംവിധായകൻ രാമു കാര്യാട്ടിനെ പരിചയപ്പെട്ടപ്പോൾ കെജിഎസ് ഈ വേദനയുടെ കഥ പറഞ്ഞു . കെജിഎസിന്റെ കൈപ്പത്തിയിൽ പലവട്ടം ഉഴിഞ്ഞ ശേഷം കാര്യാട്ട് സമാശ്വസിപ്പിച്ചു : ‘ വേദന എത്രയും വേഗം കുറയട്ടെ … ’ വേദന നീണ്ടു നിന്നതോടെയാണ് കെജിഎസ് എഴുത്തു പൂർണമായി ടൈപ്പിങ്ങിലേക്കു മാറ്റിയത് .
| false |
എന്റെ വരത്തൻ സൈക്കിൾ അമ്മയ്ക്ക് ഇടയ്ക്ക് ട്രാൻസ്ഫർ കിട്ടുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഒരു സാധാരണ സംഭവം ആയിരുന്നു . അങ്ങിനെ അന്നും അമ്മ വന്ന് വളരെ സിമ്പിൾ ആയി ട്രാൻസ്ഫർ ഓർഡർ വന്നു എന്ന് പറഞ്ഞു . എനിക്കും അനിയനും സ്ഥിരം ഉണ്ടാകാറുള്ള പോലെ അന്നും നല്ല സങ്കടം വന്നിരുന്നു . അവിടെ ഉള്ള ഞങ്ങളുടെ കൂട്ടുകാർ പിന്നെ പലതും നഷ്ടപ്പെടാൻ പോകുന്നു . അമ്മക്ക് സ്പെഷ്യൽ ഡ്യൂട്ടിയും അച്ഛന് ജോലിയും ഉള്ള ദിവസങ്ങളിൽ അപ്പുറത്തെ ഉമ്മുമ്മാടെ വീടും , പാത്തുമ്മ താത്തയുടെ വീടും അവരുടെ കഞ്ഞിയും തേങ്ങാ ചമ്മന്തിയും , സുഗുണേട്ടന്റെ വീടുമെല്ലാം ഞങ്ങൾക്ക് സുരക്ഷിത ഇടങ്ങൾ ആയിരുന്നു . അമ്മക്ക് ധൈര്യമായി ജോലിക്ക്പോയിവരാം ഞങ്ങളെ അയൽവാസികൾ നോക്കുമായിരുന്നു . ഇതെല്ലാം ഇനി പോകുന്ന സ്ഥലത്തു കിട്ടുമോ എന്ന പല ആധികളും ഞങ്ങളെക്കാൾ ഏറെ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നിരിക്കണം . അങ്ങിനെ 6–ാം ക്ലാസ്സിൽ നിന്ന് 7–ാം ക്ലാസ് ലേക്ക് ആയ ഞാനും 2ൽ നിന്ന് 3ലേക്ക് ആയ അനിയനും അച്ഛനും അമ്മയും വേനൽ അവധി കാലത്ത് പുതിയ സ്ഥലത്തേക്ക് താമസം മാറി . വീടിന് അടുത്തടുത്തായി നിറയെ വീടുകൾ . മുന്നിൽ തന്നെ ഒരു പലചരക്ക് കട , ചായക്കട , എപ്പോളും നിറയെ ആളുകൾ . അവിടെ നിന്നും ബസ് കിട്ടുന്ന മെയിൻ റോഡിലേക്ക് 3 കിലോമീറ്റർ നടക്കണം . ഞങ്ങൾക്ക് സ്കൂളിൽ പോകാൻ ഓട്ടോ ഏർപ്പാടാക്കി . അങ്ങനെ ഒരു വർഷം കടന്ന്പോയി . 8–ാം ക്ലാസിൽ എത്തിയപ്പോൾ ട്യൂഷന് പോകണം അതും രാവിലെ നേരത്തെ 7 ന് വീട്ടിൽ നിന്ന് ഇറങ്ങണം . 3 കിലോമീറ്റർ നടക്കണം എന്നിട്ട് ബസ് കേറി അടുത്ത സ്ഥലത്ത് ഇറങ്ങി വീണ്ടും ട്യൂഷൻ ക്ലാസ്സിലേക്ക് നടക്കണം . ട്യൂഷൻ കഴിഞ്ഞു സ്കൂളിലേക്ക് ഓടണം . വൈകുന്നേരം ബസ് ഇറങ്ങി തിരിച്ചും നടക്കണം . അത്രയും ആരോഗ്യം എനിക്ക് ഉണ്ടായിരുന്നില്ല . അപ്പോൾ അച്ഛനും അമ്മയ്ക്കും ഒരു ഐഡിയ . എനിക്ക് പുതിയ സൈക്കിൾ വാങ്ങി തരാം . വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പ് വരെയും തിരിച്ചും എനിക്ക് സൈക്കിൾ ൽ വരാം . 4–ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ അച്ഛൻ സൈക്കിൾ പഠിപ്പിച്ച് തന്നിട്ടുണ്ട് . ഞാനും അനിയനും ഞങ്ങളുടെ സൈക്കിൾ ഉള്ള കുറച്ചു കൂട്ടുകാരും സ്ഥിരം 4 മണി ചായയ്ക്ക് ശേഷം സൈക്കിൾ എടുത്ത് ബാങ്ക് കൊടുക്കുന്ന ഒച്ച കേൾക്കുന്നത് വരെ കറക്കം ആണ് . അതൊക്ക പക്ഷേ എന്റെയും അവന്റെയും സെക്കൻഡ് ഹാൻഡ് സൈക്കിൾ ൽ ആയിരുന്നു . പുതിയ സൈക്കിൾ വാങ്ങിത്തരുമെന്ന് കേട്ടതും ഞാൻ ഹാപ്പി ആയി . ട്യൂഷനു പോകുന്നതിലും താൽപര്യം സൈക്കിളിൽ പോകാനായി . അങ്ങനെ ഞങ്ങൾ കടയിൽ പോയി ഒരു അടിപൊളി സൈക്കിൾ മേടിച്ചു വന്നു . കൂടെ ഓറഞ്ച് കളർ റെയിൻ കോട്ടും . സൈക്കിൾ വീട്ടിൽ കൊണ്ട് ഇറക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ താത്ത ചോദിച്ചു ആർക്കാ എന്ന് . എനിക്ക് ആണ് സ്കൂളിൽ പോകാൻ എന്ന അമ്മയുടെ മറുപടി കേട്ടപ്പോൾ ഇത്ത പറഞ്ഞു . പെണ്ണ് സൈക്കിൾ ചവിട്ടിയാൽ ആൾക്കാർ എന്ത് പറയും എന്ന് . ഞാൻ പണ്ടത്തെ നീതു മോൾ അല്ല വലിയ പെണ്ണ് ആയി എന്ന് അമ്മയ്ക്ക് അന്ന് കൂടുതൽ ബോധ്യമായി . അങ്ങനെ ഞാനും അച്ഛനും പിറ്റേ ദിവസം തന്നെ സൈക്കിൾ എടുത്ത് റോട്ടിലൂടെ ട്രയൽ നോക്കി . ഞാൻ സൈക്കിൾ ഓടിച്ചു പോകുന്നത് കണ്ട ആളുകൾ ഒരു കാഴ്ച ബംഗ്ലാവിലേക്ക് നോക്കുന്ന പോലെയാണ് എന്നെ നോക്കിയതെന്ന് എനിക്കും എന്തോ പന്തികേട് അച്ഛനും തോന്നിയിരുന്നു . അന്ന് രാത്രി ഇവരൊന്നും പെൺകുട്ടികൾ സൈക്കിൾ ഓടിക്കുന്നത് കണ്ടിട്ടില്ലേ ? ഇവൾ ഒറ്റയ്ക്ക് പോകുമായിരിക്കും അല്ലേ . എന്നൊക്കെ അച്ഛൻ അമ്മയോട് പറയുന്നുണ്ടായിരുന്നു . ഒരു ടെൻഷനും ഇല്ലാതിരുന്ന എന്നോട് നീ ഒന്നുകൊണ്ടും പേടിക്കണ്ട എന്നൊക്കെ പറഞ്ഞ് എന്നെ ചെറുതായി പേടിപ്പിച്ചു . ആളുകൾ എന്തും പറയട്ടെ മൈൻഡ് ചെയ്യണ്ട എന്നൊക്കെ . പക്ഷേ ഞാൻ സൈക്കിൾ ഓടിച്ച സ്കൂളിൽ പോകുന്ന ത്രില്ലിൽ ആയിരുന്നു . അങ്ങിനെ 8–ാം ക്ലാസ് മുതൽ ബസ് സ്റ്റോപ്പ് ലേക്കുള്ള ദൂരം സൈക്കിളിൽ ആയി യാത്ര . ബസ് സ്റ്റോപ്പിന് അടുത്തുള്ള പഞ്ചായത്ത് മെമ്പെറിന്റെ വീട്ടിൽ സൈക്കിൾ നിർത്തി ലോക്ക് ചെയ്തത് സ്കൂളിൽ പോകും . വരുമ്പോൾ അവിടെ നിന്ന് സൈക്കിൾ എടുത്ത് വീട്ടിലോട്ടും . ആദ്യത്തെ 2 ദിവസം അച്ഛൻ കൂടെ ബൈക്കിൽ എസ്കോർട്ട് വന്നു . എല്ലാം ശാന്തം . ഒരു ആഴ്ച്ചയെടുത്തു പലരും പെണ്ണ് സൈക്കിളിൽ പോകുന്നത് അറിയാൻ . പിന്നെ അവിടവിടെ ആയി വഴിയിൽ പലരും ഒറ്റയ്ക്കും കൂട്ടമായുംനിന്ന് കമന്റ് പാസ് ആക്കി തുടങ്ങി . സ്കൂൾ യൂണിഫോം വൈറ്റ് ഷർട്ട് ഉം റോയൽ ബ്ലൂ മുട്ടിന് താഴെവരെയുള്ള പാവാടയും ആയിരുന്നു . അന്നാണ് ഷോർട്സ്ൻറെ പ്രാധാന്യം ഞാൻ മനസിലാക്കിയത് . പിന്നെ അങ്ങോട്ട് ഡെയിലി ചലഞ്ചിങ് ആരുന്നു എന്ന് വേണം പറയാൻ . ഞാൻ റോട്ടിലൂടെ പോകുന്നത് കാണുമ്പോൾ തന്നെ പലരും കുറുക്കൻമാരേക്കാൾ നന്നായി കൂവാൻ തുടങ്ങും . അതിൽ ചെറിയ കുട്ടികൾ മുതൽ വയസ്സായവർവരെ മികവ് പുലർത്തിയിരുന്നു . അയ്യേ നാണല്ലേ പെണ്ണെ ? നീ ഒരു പെണ്ണാണോ ? പെണ്ണുങ്ങളെ മാനം കെടുത്താൻ , അങ്ങിനെ പല പല കമന്റ്കൾ . എനിക്ക് ഇതൊന്നും വലിയ പ്രോബ്ലം ആയി തോന്നിയില്ല . 8–ാം ക്ലാസിന്റെ അന്തമില്ലായ്മ ആവാം ചിലപ്പോ . എന്തായാലും എന്നും വീട്ടിൽ വന്നാൽ അമ്മയോടും അച്ഛനോടും അനിയനോടും പറയാൻ കാര്യങ്ങൾക്ക് പഞ്ഞം ഇല്ലാരുന്നു . അച്ഛനും അമ്മയും ആണെങ്കിൽ കട്ട സപ്പോർട്ട് . എനിക്കാണെങ്കിൽ എന്ത് കേട്ടാലും കുലുക്കവുമില്ല . അച്ഛന്റെയും അമ്മയുടെയും കയ്യിൽനിന്ന് വേണ്ടതിനും വേണ്ടാത്തതിനും അന്ന് വരെ വാങ്ങി കൂട്ടിയ ചീത്തകൾ തൊലിക്കട്ടി കൂടാൻ ഉപകരിച്ചു . അങ്ങനെ എന്നെയും ഒന്നുമറിയാത്ത പാവം സൈക്കളിനെയും കൂക്കി തോൽപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ പലരും അവരുടെ കൂവൽ കലയിൽ കൂടുതൽ പരിജ്ഞാനം നേടുകയും മറ്റുചിലർ അതിലും വലിയ മേഖലകളിലേക്ക് ചേക്കേറുകയും ചെയ്തു . ദിവസം ചെല്ലും തോറും കാര്യങ്ങൾ കൂവലിൽ നിൽക്കാതെ ആയി . തീരെ ചെറിയ കുട്ടികൾ കൂട്ടമായി സ്കൂളിൽ പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ ആണ് എന്റെ സഞ്ചാരം എങ്കിൽ അവർ ചരൽ വാരി എറിയാനും കൂടെ നാണമില്ലേ പെണ്ണെ എന്ന ചോദ്യവും . ആദ്യത്തെ പ്രാവശ്യം ഞാൻ ഒന്ന് ഞെട്ടിയിരുന്നു . പിന്നെ കുട്ടികൂട്ടത്തെ ദൂരെ നിന്ന് കണ്ടാലേ ഞാൻ സൈക്കിൾ നിർത്തി കുറച്ച് ചരൽ വാരി ഒരു കയ്യിൽ പിടിച്ച് സൈക്കിളും തള്ളി അവരുടെ അടുത്തൂടെ ധൈര്യം ഉണ്ടേൽ ഏറിയെടാ എന്ന മട്ടിൽ നടന്ന് പോകാൻ തുടങ്ങി . പലപ്പോഴായി തിരിച്ച് ഏറ് കിട്ടിയവർ പറഞ്ഞു പലരും ആ പണി നിർത്തി . കണ്ടാൽ പരിചയമുള്ള കുട്ടികളുടെ വീട്ടുകാരോട് ഞാൻ തന്നെ പരാതി പറഞ്ഞിരുന്നു . പല തവണ സൈക്കിൾ സൈഡിലിട്ട് ചീമക്കൊന്ന വടി ചീന്തി എടുത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ പിന്നാലെ ഓടിയിട്ടുണ്ട് . ഒരുപണിയുമില്ലാത്ത ഒരുത്തന്റെ മുഖ്യ വിനോദം അവന്റെ വീട്ടിലെ മാരുതി 800 ഞാൻ സൈക്കിൾ ഓടിച്ച വരുമ്പോൾ പോലെ ഓടിച്ച് കളിക്കലായിരുന്നു . അതുകൊണ്ട് അവന്റെ മാരുതി കണ്ടാൽ തന്നെ ഞാൻ സൈക്കിൾ നിർത്തി ഒരു അരികിൽ മാറി നിൽക്കുമായിരുന്നു . അവന്റെ വീട്ടിൽ പോയി പരിപാടി നിർത്താൻ വീട്ടുകാരോട് അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ . പിന്നീട് അങ്ങോട്ട് എന്റെ പാവം സൈക്കിൾ ആയിരുന്നു . എല്ലാ യാതനകളും ഏറ്റ് വാങ്ങി കൊണ്ടിരുന്നത് . സൈക്കിൾ രാവിലെ കൊണ്ട് പോയി നിർത്തുമ്പോൾ പെർഫെക്റ്റ് ആയിരിക്കും . എന്നാൽ വൈകുന്നേരം വരുമ്പോൾ ടയറിലെ കാറ്റ് ആരേലും ഒഴിച്ചുവിട്ടു കാണും . പിന്നെ ഇത് സ്ഥിര സംഭവം ആയപ്പോൾ സൈക്കിൾ ലോക്ക് ചെയ്ത് വയ്ക്കുന്ന വീട്ടിലും ഒരു കാറ്റടി പമ്പ് വെക്കാൻ തുടങ്ങി . പിന്നെയുള്ള ഉപദ്രവങ്ങൾ വൈകുന്നേരം അകുമ്പോളേക്കും സൈക്കിൾ ടയർ പഞ്ചർ ആക്കലും ചെയിൻ അഴിച്ചിടലും ഒക്കെ ആയിരുന്നു . ശല്യം സഹിക്കാതായപ്പോൾ പഞ്ചായത്തു മെമ്പറുടെ വീടിന്റെ ഗേറ്റ് ഞാൻ വരുന്നവരെ പൂട്ടി ഇടാൻ തുടങ്ങി . അങ്ങനെ കുറെ നല്ല മനസുള്ളവരുടെ സപ്പോർട്ട് കൂടെ ഉണ്ടായപ്പോൾ എട്ടും ഒൻപതും പത്തും ഞാൻ സൈക്കിളിൽത്തന്നെ പോയി വന്നു . എന്റെ 10–ാം ക്ലാസ് കഴിഞ്ഞതും അമ്മ ട്രാൻസ്ഫറിന് റിക്വസ്റ്റ് ചെയ്ത് ഞങ്ങൾ അവിടം വിട്ടു .
| false |
ഒക്ടോബർ ആദ്യം , പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു കടൽത്തീരത്ത് സ്രാവിന്റെ ആക്രമണത്തിൽ പെട്ട് ഒരു സർഫറെ കാണാതാവുകയുണ്ടായി . കാണാതായ സർഫറെ കണ്ടെത്താൻ വേണ്ടി പൊലീസ് ഡ്രോണുകൾ വരെ വിന്യസിച്ചുള്ള പരിശ്രമങ്ങൾ നടത്തി . ബോട്ടുകളിലേറിയും രക്ഷാപ്രവർത്തകർ കടലിൽ ദിവസങ്ങളോളം തെരച്ചിൽ നടത്തി . ഡോക്ടർമാർ കരയിൽ കാത്തുനിന്നു . എന്നാൽ , ദിവസങ്ങളുടെ തെരച്ചിലിനൊടുവിൽ കാണാതായ വ്യക്തിയുടെ സർഫ്ബോർഡ് മാത്രമാണ് അവർക്ക് കണ്ടെത്താനായത് . അദ്ദേഹത്തിന്റെ മൃതദേഹം പോലും കണ്ടെത്താനായില്ല . സർഫിങിനിടെ ഇയാൾ സ്രാവിന്റെ ആക്രമണത്തിന് ഇരയായതാകാം എന്ന സംശയമാണ് ഇപ്പോൾ അധികൃതർ പ്രകടിപ്പിക്കുന്നത് . ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഴാമത്തെ സ്രാവ് ആക്രമണമാണ് ഇത് . കഴിഞ്ഞ 86 -ൽ ഇതാദ്യമായിട്ടാണ് ഒരു വർഷത്തിനിടെ ഇത്രയധികം പേർ രാജ്യത്ത് സ്രാവിന്റെ ആക്രമണത്തിന് ഇരയാകുന്നത് . 2019 -ൽ ഇത്തരത്തിലുള്ള ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല . അതിനുമുമ്പുള്ള വർഷങ്ങളിൽ പ്രതിവർഷം ഒന്നോ രണ്ടോ മരണങ്ങൾ മാത്രമാണ് കണ്ടത് . എന്നാൽ , ഈ വർഷം അതുവച്ച് നോക്കുമ്പോൾ വല്ലാത്ത വർദ്ധനവാണ് കാണുന്നത് . 1934 -ലാണ് രാജ്യത്ത് ഇത്തരത്തിലുള്ള കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്യുന്നത് . അന്ന് ഏഴു പേരാണ് മരിച്ചത് . ഏറ്റവും കൂടുതൽ പേർ മരിച്ച വർഷം , അതിനു മുമ്പ് 1929 ആണ് . ഒമ്പത് മരണങ്ങൾ . പറഞ്ഞുവരുന്നത് ഓസ്‌ട്രേലിയയിൽ സ്രാവ് ആക്രമണങ്ങളിൽ ഗണ്യമായ വർധനവുണ്ടാകുന്നു എന്നല്ല . മറിച്ച് ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു എന്നതാണ് കാര്യം . അതിന് നിരവധി കാരണങ്ങൾ പറയുന്നുണ്ട് . കാലാവസ്ഥാ പ്രതിസന്ധിയാണ് അവയിൽ ഏറ്റവും എടുത്തു പറയുന്ന ഒരു സാധ്യത . സമുദ്രങ്ങൾ ചൂടാകുമ്പോൾ , മുഴുവൻ ആവാസവ്യവസ്ഥകളും നശിപ്പിക്കപ്പെടുകയും അവ അതുമായി പൊരുത്തപ്പെടാൻ നിർബന്ധിതരാകുകയും ചെയ്യുന്നു . മുമ്പൊരിക്കലും താമസമാക്കാത്ത ഇടങ്ങളിൽ സ്രാവുകൾ താമസമാക്കുന്നു . അവയുടെ പെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നു . സ്രാവുകൾ ഇരയെ പിന്തുടർന്ന് മനുഷ്യർ സഞ്ചരിക്കുന്ന തീരങ്ങളിലേക്ക് വരുന്നു . പലപ്പോഴും അനുയോജ്യമായ ഒരു അന്തരീക്ഷം തേടി മത്സ്യങ്ങൾ പുതിയ ഇടങ്ങളിലേയ്ക്ക് കുടിയേറുന്നു . കൂടാതെ , സമുദ്രജലം ഒരു കാലത്തും നിശ്ചലമാകുന്നില്ല . അതിന്റെ അടിയൊഴുക്കുകൾ അർത്ഥമാക്കുന്നത് ചൂടുള്ളതും തണുത്തതുമായ പ്രദേശങ്ങൾ അതിനിടയിൽ ഉണ്ട് എന്നതാണ് . ഇതിൽ വന്ന മാറ്റവും പുതിയ മനുഷ്യഇടങ്ങൾ തേടിപ്പോകാൻ അവയെ പ്രേരിപ്പിക്കുന്നു . അങ്ങനെ കൂടുതൽ സുഖകരമായ താപനില ഉള്ളിടത്തേയ്ക്ക് സ്രാവുകൾ നീങ്ങാൻ തുടങ്ങുന്നു . ഒരുപക്ഷേ , ഇതായിരിക്കാം അവയ്ക്ക് മനുഷ്യരെ ആക്രമിക്കാൻ അവസരങ്ങൾ കൂടുന്നതും . ആധുനിക സാങ്കേതികവിദ്യയും , മെച്ചപ്പെട്ട വൈദ്യപരിചരണവും , വേഗത്തിലുള്ള അടിയന്തിര പ്രതികരണ സംവിധാനങ്ങളും കഴിഞ്ഞ ദശകത്തിൽ സ്രാവ് ആക്രമണങ്ങള്‍ കാരണമുണ്ടാവുന്ന മരണനിരക്ക് ഗണ്യമായി കുറക്കാൻ സഹായിച്ചിട്ടുണ്ട് . സ്വാഭാവികമായും മരണനിരക്ക് കുറഞ്ഞിരിക്കേണ്ട അവസരത്തിൽ ഈ വർഷത്തെ വർധനവ് ആശങ്കയ്ക്ക് ഇട നൽകുന്നു . കാലാവസ്ഥാ വ്യതിയാനം മാറ്റിനിർത്തിയാൽ , പിന്നെ ഒരു കാരണമായി പറയുന്നത് കൊവിഡ് -19 മഹാമാരി മൂലം പലരും വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത് . ഇത് കൂടുതൽ സമയവും ആളുകൾ വെള്ളത്തിൽ ചെലവഴിക്കുന്നതിനുള്ള അവസരമൊരുക്കുന്നു . പിന്നെ ഉള്ളത് അടുത്തിടെയുണ്ടായ വർധിച്ച ചൂടാണ് . ഇത് കാരണവും ആളുകൾ വെള്ളത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു . ഇനി ഒരു പ്രധാനപ്പെട്ട വസ്തുതയുള്ളത് ഇരയെ എവിടെ കടിച്ചു എന്നതാണ് . " കാലിൽ ഒരു സെന്റിമീറ്റർ ഇടതു മാറിയാണ് കടിയേൽക്കുന്നതെങ്കിൽ , മിനിറ്റുകൾ മതി നിങ്ങൾ മരിക്കാൻ . അതേസമയം , ഒരു സെന്റിമീറ്റർ വലതു മാറിയാണ് കടിയേൽക്കുന്നതെങ്കിൽ നിങ്ങൾക്ക് ഭയങ്കരമായ വേദനയുണ്ടാകുമെങ്കിലും , അതിജീവിക്കാനുള്ള സാധ്യതയുണ്ട് " സ്രാവ് പരിസ്ഥിതിശാസ്‌ത്ര ഗവേഷകനും മക്വാരിയുടെ മറൈൻ പ്രെഡേറ്റർ റിസർച്ച് ഗ്രൂപ്പിന്റെ ഡയറക്ടറുമായ റോബർട്ട് ഹാർകോർട്ട് പറഞ്ഞു . സമുദ്രം മാറിക്കൊണ്ടിരിക്കുന്നു , അതോടൊപ്പം സ്രാവുകളുടെ പെരുമാറ്റരീതികളും മാറുകയാണ് . കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ സ്വാഭാവിക ചുറ്റുപാടുകളെ നശിപ്പിക്കുകയും അസന്തുന്തുലിതാവസ്ഥയിലേയ്ക്ക് പ്രകൃതിയെ തള്ളിവിടുകയും ചെയ്യുന്നു എന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു . ഇനിയും മരണസംഖ്യ ഉയർന്നേക്കാം എന്ന മുന്നറിയിപ്പും അവർ നൽകുന്നു .
| false |
ചെറിയ കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ അമ്മമാർ പെടുന്ന പാട് ചില്ലറയല്ല . വേവിച്ചുടച്ച പച്ചക്കറികളും മറ്റും കഴിക്കാൻ താൽപര്യമില്ലാത്ത കുട്ടികളും മധുരം വായിൽ വച്ചാൽ രുചിയോടെ കഴിക്കുന്നതു കാണാം . എന്നാൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് . രണ്ടു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കൃത്രിമ മധുരങ്ങൾ യാതൊരു കാരണവശാലും നൽകരുത് . ഭക്ഷണം പ്രോസസ് ചെയ്യുന്ന സമയത്ത് ചേർക്കുന്ന ഷുഗർ ആണ് കൃത്രിമ മധുരങ്ങൾ . സൂക്രോസ് , ഡെക്ട്രോസ് തുടങ്ങിയ ഇവയെ ' ' എന്നാണ് വിളിക്കുന്നത് . കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അത് ആരോഗ്യകരവും പോഷകങ്ങൾ അടങ്ങിയതുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് . മധുരം ചേർക്കാത്ത ഭക്ഷണങ്ങൾ കുഞ്ഞുങ്ങളുടെ വളർച്ചയെപ്പോലും ദോഷകരമായി ബാധിക്കും . പായ്ക്കറ്റിൽ ലഭിക്കുന്ന പഴച്ചാറുകൾ , സിറപ്പുകൾ , സ്വീറ്റ്‌നർ ഇവയിലെല്ലാം പ്രോസസ് ചെയ്യുന്ന സമയത്ത് കൃത്രിമമധുരങ്ങൾ ചേർക്കുന്നുണ്ട് . ബേക്കറി ഉൽപന്നങ്ങളുടെ കുപ്പിയിലടച്ച ഫ്രൂട്ട് ഡ്രിങ്കുകളോ എണ്ണയിൽ വറുത്ത പലഹാരങ്ങളോ രണ്ടു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകരുത് . കുഞ്ഞ് ജനിച്ച് ആദ്യത്തെ 24 മാസം കുട്ടിയുടെ ശരിയായ വളർച്ചയ്ക്ക് ധാരാളം പോഷകങ്ങളും കലോറിയും ആവശ്യമാണ് . പഞ്ചസാര ചേർത്ത ഭക്ഷണങ്ങളിൽ കലോറി ധാരാളമുണ്ടാകും . എന്നാൽ പോഷകങ്ങൾ ഒട്ടും ഉണ്ടാവില്ല . ചെറിയ കുഞ്ഞുങ്ങൾക്ക് വളരെ കുറച്ചു ഭക്ഷണമേ വേണ്ടൂ . എന്നാലത് അവരുടെ ശരീരത്തിന് ആരോഗ്യമേകുന്നതാകണം . കൃത്രിമ മധുരങ്ങളും പഞ്ചസാരയും ചേർത്ത ഭക്ഷണം ഒഴിവാക്കണം . തീരെ കുഞ്ഞായിരിക്കുമ്പോൾ മധുരം ധാരാളം കഴിച്ച കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ പൊണ്ണത്തടി , ഹൃദയസംബന്ധമായ രോഗങ്ങൾ , പല്ലുകൾക്ക് കേടുപാടുകൾ ഇവയുണ്ടാകാനിടയുണ്ട് . കുഞ്ഞിന്റെ ഭക്ഷണത്തിൽ നിന്ന് മധുരം പൂർണമായും ഒഴിവാക്കുന്ന കാര്യം അൽപം ബുദ്ധിമുട്ടുണ്ടാകും . പക്ഷെ അതിനു പകരം ആരോഗ്യകരമായ പച്ചക്കറികൾ കുഞ്ഞിനു നൽകാം . രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് മുലപ്പാൽ നൽകാം . അതിനു സാധിച്ചില്ലെങ്കിൽ മാത്രം ഫോർമുല മിൽക്ക് നൽകാം . കുഞ്ഞ് ആരോഗ്യത്തോടെ വളരണമെങ്കിൽ ഒരു കാരണവശാലും '' എന്ന് ടാഗ് ഉള്ള ഭക്ഷണം കുഞ്ഞിന് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കാം .
| false |
ശബരി ചിത്രരചന പരിശീലിച്ചിട്ടില്ല . മുപ്പത്തൊൻപതു വയസ്സിനിടെ ഒരു ചിത്രം പോലും വരച്ചിട്ടില്ല . എങ്കിലും ചിത്രകാരനെന്ന് അവകാശപ്പെടാൻ യോഗ്യതയുള്ള ഒരുകൂട്ടം ഫ്രെയിമുകൾ ശബരിയുടെ കയ്യിലുണ്ട് . ഫോട്ടോയാണോ പെയിന്റിങ്ങാണോ എന്നു തിരിച്ചറിയാൻ പറ്റാത്ത വിധം ലെൻസിൽ പതിഞ്ഞ ചിത്രങ്ങളുടെ പശ്ചാത്തലം കാടാണ് , ദൃശ്യം കാട്ടു മൃഗങ്ങൾ . കലാപരമായ രൂപങ്ങൾ നിഴൽ വിരിച്ചു നിൽക്കുന്ന ഫ്രെയിമുകളിൽ ക്ലാരിറ്റിയല്ല , കഥകളാണ് വിഷയം . ഫോട്ടോയുടെ സിംഗിൾ പോയിന്റിൽ പല നിറങ്ങൾ നിറയുന്നതു ഭാഗ്യം കടാക്ഷിച്ചിട്ടല്ല ; ക്ഷമയുടെ നെല്ലിപ്പലക താണ്ടിയുള്ള വലിയ കാത്തിരിപ്പിന്റെ ഫലമാണത് . വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കാൻ കാടു കയറുന്ന ഒരാളെ പരിചയപ്പെടുത്താൻ ആമുഖം ആവശ്യമില്ല . ഫോട്ടോഗ്രഫിയുടെ പഴകിപ്പതിഞ്ഞ വഴികളിൽ നിന്നു ക്യാമറ മാറ്റി പിടിച്ചപ്പോഴാണ് ശബരിയുടെ ചിത്രങ്ങൾക്ക് ഇൻട്രൊഡക്‌ഷൻ വേണ്ടി വന്നത് . അദൃശ്യമായ ക്യാൻവാസിന്റെ അച്ചടക്കത്തിലേക്ക് കാട്ടുമൃഗങ്ങളുടെ നിഴലിനെ ഫോട്ടോയുടെ രൂപത്തിൽ പകർത്തിയെഴുതിയ ആദ്യത്തെ മലയാളി എന്ന വിശേഷണം ശബരിയുടെ പേരിൽ സധൈര്യം കുറിച്ചിടാം . വെള്ളം നിറഞ്ഞു മനോഹരമായി നിൽക്കുന്ന കബനി അണക്കെട്ടിനു ചുറ്റും നടന്ന ശബരിയെ ആകർഷിച്ചത് പരന്ന മൺതിട്ടയാണ് . മൺകൂനയ്ക്കു മുകളിൽക്കൂടി ഒരു കൊമ്പനാന നടന്നു വരുന്ന ദൃശ്യം മനസ്സിൽ കണ്ട് മൂന്നു ദിവസം കബനിയിൽ തങ്ങി . രണ്ടു രാവും മൂന്നു പകലും കഴിഞ്ഞിട്ടും ആ വഴിക്ക് ആന വന്നില്ല . എന്നെങ്കിലുമൊരിക്കൽ അവിടെയൊരു ആന വരുമെന്ന പ്രതീക്ഷയിൽ പിന്നെയും അഞ്ചു തവണ കബനിയിലേക്കു പോയെങ്കിലും ആ ചിത്രം സ്വപ്നമായി ശേഷിച്ചു . പിന്നീട് ചിന്നാറിലും നെയ്യാറിലും പറമ്പിക്കുളത്തും നാഗർഹോളയിലും യാത്ര കഴിഞ്ഞെത്തിയ സമയത്ത് വീണ്ടും ശബരി കബനിയിൽ പോയി . അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പരന്നു കിടക്കുന്ന പുൽമേടിലേക്ക് കണ്ണുനട്ടിരുന്നപ്പോൾ അതാ വരുന്നു ആന . ചെവികൾ വീശി തലയെടുപ്പോടെ കുന്നിനു മുകളിലേക്കുകയറിയ കൊമ്പനെ ശബരി തലങ്ങും വിലങ്ങും ലെൻസിൽ പകർത്തി . ലളിത കലാ അക്കാദമിയിൽ നിന്നു മികച്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങൾ ശബഊരിയെ തേടി എത്തിയത് ഇത്തരം കാത്തിരിപ്പുകളിലൂടെയാണ് . അബസ്ട്രാക്ട് ഫോട്ടോ മഞ്ചേരി എളംകൂർ സ്വദേശി തെയ്യുണ്ണിയുടെയും ജാനകിയുടെയും മകൻ – ശബരി . ചരിത്രത്തിൽ ബിരുദം നേടിയ ശേഷം സംസ്ഥാന വെറ്ററിനറി വകുപ്പിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായി ജോലിക്കു കയറിയപ്പോഴും ഫോട്ടൊഗ്രഫിയിലുള്ള കമ്പം കൈവിട്ടില്ല . സ്കൂളിൽ പഠിക്കുന്ന കാലത്തു കൂട്ടുകാരോടൊപ്പമുള്ള യാത്രകളുമായപ്പോൾ കാനന പ്രേമം വിട്ടു പോകാതായി . സാക്ഷരതാ മിഷനുമായി നെടുങ്കയത്തും അകംപാടം ഊരിലും ആദ്യമായി ചെന്നു കയറിയപ്പോൾ പേരുപോലും ഇല്ലാത്ത ആദിവാസികളെയാണു ശബരി കണ്ടത് . കാട്ടിൽ ജീവിക്കുന്ന മനുഷ്യരൂപികളുടെ ചിത്രം പകർത്താൻ അന്നു സ്വന്തമായി ക്യാമറ ഉണ്ടായിരുന്നില്ല . യൂത്ത് ഹോസ്റ്റൽ അസോസിയേഷനി ൽ അംഗത്വമെടുത്തതും ഹരി എന്ന തൃശൂരുകാരന്റെ ക്യാമറ കടം വാങ്ങി യാത്ര തുടങ്ങിയതും 2008ൽ . കുടജാദ്രിയിലേക്കായിരുന്നു ആദ്യ യാത്ര . ബന്ദിപ്പുർ , മുതുമല , പറമ്പിക്കുളം , വയനാട് , ചിന്നാർ , മൂന്നാർ , നാഗർഹോള എന്നിവിടങ്ങളിലൂടെ അതൊരു തുടർ പ്രയാണമായി . വനം വ കുപ്പ് നടത്താറുള്ള വന്യജീവി കണക്കെടുപ്പിൽ പങ്കെടുത്തതാണ് കാടിന്റെ അകംപൊരുളിലേക്ക് ചെല്ലാൻ അവസരം നൽകിയതെന്നു ശബരി പറയുന്നു . ‘ ‘ 2012ൽ നെല്ലിയാമ്പതിയിൽ പോയ സമയത്ത് വലിയൊരു പക്ഷിയെ കണ്ടു . ഞാൻ അതിന്റെ കുറെ ഫോട്ടോ എടുത്തു . അവിടെ ഉണ്ടായിരുന്ന തമിഴ്നാട്ടുകാരായ ഒരു സംഘം , അത് ഫാൽക്കൺ പക്ഷിയാണെന്നു പറഞ്ഞു . കോഴിക്കോട് സർവകലാശാലയിലെ പ്രഫസർ സുബൈറിനെ ചിത്രം കാണിച്ചപ്പോൾ അദ്ദേഹം അത് എല്ലാ മാധ്യമങ്ങളിലേക്കും അയയ്ക്കാൻ നിർദേശിച്ചു . പത്തു വർഷത്തിനിടെ കേരളത്തിൽ ഫാൽക്കൺ പക്ഷിയുടെ സാന്നിധ്യം എ ന്ന വിശേഷണത്തോടെ ആ ചിത്രം അച്ചടിച്ചു വന്നു . ’ ’ അമ്മയുടെ പേരു മേൽവിലാസമാക്കി , ശബരി ജാനകി എന്നൊരു പുതിയ ഫൊട്ടോഗ്രഫർ അന്നു പിറന്നു . കാട്ടിലേക്കു പോകാൻ കൂട്ടിന് കാനൺ 1100 സെക്കൻഡ് ഹാൻഡ് ക്യാമറ വാങ്ങി . കടുവയും കരടിയും മാനും കാട്ടുപോത്തും പക്ഷികളുമായി ചിത്രയാത്ര തുടർന്നു . ‘ ‘ നാഗർഹോളയിൽ സൂര്യാസ്തമയത്തിനു തൊട്ടു മുൻപ് കാട്ടുപോത്തുകൾ മേയുന്നതു കണ്ടു നിൽക്കുകയായിരുന്നു ഞാനും സുഹൃത്ത് ഷെബീറും . കാട്ടു യാത്രികനും പരിചയക്കാരനുമായ പ്രതാപ് ജോസഫ് പറഞ്ഞു തന്ന തന്ത്രങ്ങളിൽ ക്യാമറാ പരീക്ഷണം നടത്തുകയായിരുന്നു ഞാൻ . ഈ സമയത്ത് കാട്ടു പോത്തിന്റെ തലയ്ക്കു മുകളിൽക്കൂടി കിന്നരി പരുന്തുകൾ പറന്നു . നിലത്തിരുന്നും കിടന്നും ആ ദൃശ്യം ക്യാമറയിൽ പകർത്തി . ചിത്രം പെയിന്റിങ് പോലെ മനോഹരം . അന്നു മുതൽ ‘ അബ്സ്ട്രാക്ട് ’ ഫോട്ടോകളിൽ ശ്രദ്ധിച്ചു തുടങ്ങി . ’ ’ ഒരു സ്ഥലം കാണുമ്പോൾ അതിനെ പെയിന്റിങ് പോലെ സങ്കൽപിച്ച് ഫോട്ടോ എടുക്കുന്ന രീതിയിലേക്കു മാറിയതിനെ കുറിച്ച് ശബരി പറയുന്നു . പക്ഷികളുടെ കണക്കെടുപ്പിനായി മുതുമല വനത്തിൽ കയറിയപ്പോഴാണ് ശബരിയുടെ ലെ ൻസിൽ കടുവയുടെ കണ്ണുകൾ പതിഞ്ഞത് . ‘ ‘ രാവിലെ മുതൽ ഉച്ചവരെ നടന്നു ക്ഷീണിച്ച് ക്യാംപിൽ വിശ്രമിക്കുന്ന സമയത്ത് കാട്ടിൽ ഒരു ശബ്ദകോലാഹലം . കിളികൾ കൂട്ടത്തോടെ പറന്നുയർന്നു . കുരങ്ങുകൾ പരക്കം പാഞ്ഞു . വാച്ച്മാനെയും കൂട്ടി മുറ്റത്തിറങ്ങി യപ്പോൾ രണ്ടു കടുവകൾ . ഞാനറിയാതെ നിലവിളിച്ചു . അതുകേട്ട് കടുവകൾ കുറ്റിക്കാടിനുള്ളിലേക്കു പതുങ്ങി . പേടിയുടെ നിഴലിൽ 10 മീറ്റർ അകലെ നിന്നാണു ക്ലിക്ക് ചെയ്തതെങ്കിലും റിയൽ അബ്സ്ട്രാക്ട് ഫോട്ടോ കിട്ടി . ’ ’ .
| false |
ഭൂമിയിൽ ഒരു അഗ്നിപർവതം പൊട്ടാൻ പോകുകയാണെന്നു കേട്ടാൽ അതിന്റെ ഏഴയലത്തു പോലും പിന്നെയൊരാളെ അടുപ്പിക്കില്ല . പരിസരത്തു നിന്നു കിലോമീറ്ററുകളോളം അകലത്തിലുള്ളവരെ ഉൾപ്പെടെ ഒഴിപ്പിക്കും . അഗ്നിപർവതം ചാരവും മറ്റും പുറന്തള്ളി സൂചന തരുമ്പോൾ തന്നെ ഈ ഒഴിപ്പിക്കൽ തുടങ്ങും . അത്രയേറെ പേടിക്കണം അഗ്നിപർവതത്തിൽ നിന്നു പുറത്തേക്ക് ഒലിക്കുന്ന ലാവയെ . അങ്ങനെയാണെങ്കിൽ തലയ്ക്കു മുകളിലൂടെ നിറയെ അഗ്നിപർവതങ്ങൾ പറന്നു നടക്കുന്ന കാര്യമൊന്ന് ആലോചിച്ചു നോക്കിക്കേ ? എപ്പോഴാണ് അവ പൊട്ടിത്തെറിക്കുകയെന്നു പോലും അറിയില്ല . പൊട്ടിയാലോ , ചുട്ടുപഴുത്ത ലാവ ആകാശത്തു നിന്നായിരിക്കും ഭൂമിയിലേക്കു പതിക്കുക . കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു , അല്ലേ ? പക്ഷേ പേടിക്കേണ്ട . സംഗതി ബഹിരാകാശത്താണ് . ചുട്ടുപഴുത്ത ലാവ നിറച്ച ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡുകൾ ഒരുകാലത്ത് ബഹിരാകാശത്തിലൂടെ കറങ്ങി നടന്നിരുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ . അതും കോടിക്കണക്കിനു വർഷം മുൻപ് , സൂര്യനും ഭൂമിയുമൊക്കെ ഉൾപ്പെട്ട സൗരയൂഥം രൂപപ്പെട്ടു വരുന്ന സമയത്ത് . നാസയാണ് ഇതു സംബന്ധിച്ച പഠനം ജ്യോഗ്രഫിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ചത് . ബഹിരാകാശത്തു ചുറ്റിക്കറങ്ങുന്ന കൂറ്റൻ പാറകളും ലോഹക്കഷ്ണങ്ങളുമാണ് ഛിന്നഗ്രഹങ്ങൾ . ഏകദേശം 450 കോടി വർഷം മുൻപ് ഗ്രഹങ്ങളും മറ്റും രൂപപ്പെട്ടപ്പോൾ അവയ്ക്കൊപ്പമുണ്ടായ അവശിഷ്ടങ്ങളാണ് ഇവ . പലതിലും ഇരുമ്പും നിക്കലുമൊക്കെയുണ്ട് . ചിലതാകട്ടെ ഭാരമേറിയ പാറകളാണ് . എന്നാൽ തുടക്ക കാലത്ത് ഇവ ഉരുകിയൊലിക്കുന്ന ഇരുമ്പ് കട്ടിയായ നിലയിലായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത് . മെറ്റാലിക് ആസ്റ്ററോയ്ഡ് അഥവാ എം ടൈപ്പ് ആസ്റ്ററോയ്ഡുകളാണ് ഇത്തരത്തിൽ ഉരുകി കട്ടിയായ നിലയിലായിരുന്നത് . ഇവയ്ക്കുള്ളിൽ ഉരുകിയൊലിക്കുന്ന ഇരുമ്പ് ഉണ്ടായിരുന്നുവെന്നാണു ഗവേഷകർ പറയുന്നത് . ഇടയ്ക്കിടെ ഇരുമ്പിന്റെ കട്ടി കൂടിയ ആവരണം തുളച്ച് ഇവ പുറത്തേക്കു ചാടിയിരുന്നെന്നും ! പക്ഷേ ഭൂമിയിലെ പോലെ തിളച്ചുമറിഞ്ഞ ഇരുമ്പ് ചുറ്റിലേക്കും ഒഴുകില്ല . ബഹിരാകാശമല്ലേ , സംഗതി പെട്ടെന്നു തന്നെ തണുത്ത് ഉറച്ചു കട്ടിയാകും . പക്ഷേ ഛിന്നഗ്രഹത്തിന്റെ ചില ഭാഗങ്ങളിൽ ദ്വാരങ്ങളുണ്ടാകും . അതുവഴിയാകും അഗ്നിപർവത്തിൽ നിന്നുള്ള വാതകങ്ങൾ പുറത്തു പോവുക . ഭൂമിയിലേതു പോലെ ഈ പർവതങ്ങൾക്ക് ‘ കോൺ ’ ആകൃതിയൊന്നുമുണ്ടാകില്ലെന്നും ഗവേഷകർ പറയുന്നു . നിലവിൽ ഇപ്പറഞ്ഞതെല്ലാം നിഗമനങ്ങളാണ് . ഇവ സത്യമാണെന്നു തെളിയിക്കാനുള്ള വിവരങ്ങൾക്ക് ഇനിയും ഏഴു വർഷം കൂടി കാത്തിരിക്കണം . പ്രപഞ്ചത്തിൽ നാസ കണ്ടെത്തിയ ഏറ്റവും വലിയ ലോഹ ഛിന്നഗ്രഹമാണ് സൈക്കി . ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ‘ ആസ്റ്ററോയ്ഡ് ബെൽറ്റ് ’ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇവൻ ചുറ്റിക്കറങ്ങുന്നത് . ഇതിലേക്ക് ഇടിച്ചിറങ്ങാൻ നാസ ഒരു പേടകം തയാറാക്കുന്നുണ്ട് . നാലു വർഷം കഴിഞ്ഞ് അനുയോജ്യമായ ഒരു ദിവസം സൈക്കിയിലേക്ക് ഇടിച്ചിറങ്ങും . അതിന്റെ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് അയയ്ക്കും . ഉപരിതലത്തിലെ സാംപിളുകൾ പരിശോധിക്കും . സൈക്കിയിൽ ഭൂമിയിലെ അഗ്നിപർവതങ്ങളിൽ കാണുന്നതു പോലുള്ള വിള്ളലുകളുണ്ടോ , ഉപരിതലത്തിൽ ഉരുകിയൊലിച്ച ഇരുമ്പ് തീർത്ത അടയാളങ്ങളുണ്ടോ , വാതകങ്ങൾ പുറന്തള്ളപ്പെട്ട ദ്വാരങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പേടകം പരിശോധിക്കുക . മുൻകാലങ്ങളിൽ എപ്പോഴെങ്കിലും അഗ്നിപർവത സ്ഫോടനം ഉണ്ടായിരുന്നോ എന്ന് ഈ തെളിവുകളിൽ ഏതെങ്കിലും ഒന്നിലൂടെ വ്യക്തമാകും . ‘ ഫെറോ വോൾക്കാനിസ’ത്തിന്റെ തെളിവു തേടിയാണ് സൈക്കി മിഷനെന്നു ചുരുക്കം . അതെന്താ ഈ ഫെറോ വോൾക്കാനിസം ? അഗ്നിപർവതം പൊട്ടി ഇരുമ്പ് ഒലിക്കുന്നതു തന്നെ–‘ഫെറോ ’ എന്നാൽ ഇരുമ്പ് എന്നാണ് അർഥം .
| false |
ജനുവരി 2010 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു . ഒരു വെള്ളിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ഞായറാഴ്ച അവസാനിച്ചു . 2010 ജനുവരി മാസം നടന്ന പ്രധാന സംഭവങ്ങൾ :
| false |
കോഴിക്കോട് റൂറല്‍ എസ്‍പി കെ . ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച ഒരു പേര് , ഹരോള്‍ഡ് … ' കൂടത്തായി കേസില്‍ മരിച്ച ആറു പേരെയല്ലാതെ കൂടുതലാരെയെങ്കിലും ജോളി ലക്ഷ്യമിട്ടിരുന്നോ ? ' എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ' അതങ്ങനെ പറയാന്‍ പറ്റില്ല . പക്ഷേ , ഹരോള്‍ഡിന്‍റെയൊക്കെ ചരിത്രം നമ്മള്‍ പഠിച്ചിട്ടുള്ളതല്ലേ … ' എന്നത് . സൈക്കിക് കേസാണോ എന്ന തുടര്‍ചോദ്യത്തിനാകട്ടെ ' ജോളി സൈക്കിക്ക് ആണെന്നൊന്നും ഞാന്‍ പറയില്ല , പക്ഷേ , ഇപ്പോള്‍ പിടിച്ചത് നന്നായെന്നെനിക്ക് തോന്നുന്നു … ' എന്നും പറഞ്ഞു . എന്താണ് ഇതിലൂടെ റൂറല്‍ എസ്‍പി കെ ജി സൈമണ്‍ ഉദ്ദേശിച്ചത് . അദ്ദേഹം പറഞ്ഞ പരാമര്‍ശിച്ച ഹരോള്‍ഡ് ആരാണ് ? നിസ്സാരനായ ഒരു കൊലയാളിയല്ല ഹരോള്‍ഡ് . മരണത്തിന്‍റെ മാലാഖ എന്നുതന്നെ വിശേഷിപ്പിക്കുന്ന ഹരോള്‍ഡ് ഷിപ്‍മെന്‍ … കൊലപ്പെടുത്തിയത് 215 പേരെയാണ് … ആരാണ് ഈ മരണത്തിന്‍റെ മാലാഖ ? കൊടുംക്രിമിനലായ ഹാരോള്‍ഡ് കൊലപ്പെടുത്തിയത് 215 പേരെയാണ് . ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം ലോകത്തേറ്റവുമധികം പേരെ കൊലപ്പെടുത്തിയെന്ന റെക്കോര്‍ഡ് ഹരോള്‍ഡ്ന്‍റെ പേരിലാണ് . 1970 മുതല്‍ 1998 വരെയുള്ള കാലത്താണ് ഈ കൊലപാതകങ്ങളെല്ലാം തന്നെ നടന്നത് . 98 -ല്‍ അറസ്റ്റിലായിരുന്നില്ലായിരുന്നുവെങ്കില്‍ അത് നീണ്ട് 250 -ലെങ്കിലും എത്തിയേനെ എന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിരുന്നു . ഒരേ രീതിയിലാണ് ഇരുന്നൂറോളം പേരെയും ഹരോള്‍ഡ് കൊന്നുകളഞ്ഞത് . ഡയമോര്‍ഫിന്‍ എന്ന വേദനസംഹാരി അമിതമായ അളവില്‍ കുത്തിവെച്ചായിരുന്നു കൊലപാതകം . 1946 -ല്‍ നോട്ടിങ്ങാമിലായിരുന്നു ഹാരാള്‍ഡ് ജനിച്ചത് . വളരെ മിടുക്കനായ വിദ്യാര്‍ത്ഥി . ക്ലാസിലെപ്പോഴും ഒന്നാം സ്ഥാനത്തെത്തിയിരുന്നു ഹരോള്‍ഡ് . അധ്യാപകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ വിദ്യാര്‍ത്ഥി . അമ്മയോടായിരുന്നു അവന് ഏറെ പ്രിയം . പക്ഷേ , അവനെ ഒരുപാട് വേദനിപ്പിച്ച് അവന്‍റെ പതിനേഴാമത്തെ വയസ്സില്‍ ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് അമ്മ മരിച്ചു . അന്ന് , അമ്മ വേദനകൊണ്ട് പുളയുമ്പോഴെല്ലാം സമീപത്തിരുന്ന് പരിചരിച്ചത് ഹാരോള്‍ഡായിരുന്നു . അന്ന് മോര്‍ഫിന്‍ നല്‍കുമ്പോഴെല്ലാം അമ്മ സുഖമായുറങ്ങുന്നത് അവന്‍ നോക്കിനിന്നിരുന്നു എന്ന് എന്‍സൈക്ലോ ബ്രിട്ടാനിക്ക പറയുന്നു . ലീഡ്‍സില്‍ പഠിക്കുമ്പോള്‍ പ്രിംറോസ് മേയ് ഓക്സ്റ്റബി എന്ന പെണ്‍കുട്ടിയുമായി അയാള്‍ അടുപ്പത്തിലായി . ഹരോള്‍ഡിന്‍റെ ഇരുപതാമത്തേയും പ്രിംറോസിന്‍റെ പതിനേഴാമത്തെയും വയസ്സിലാണ് അവരുടെ വിവാഹം . അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നും പ്രിംറോസ് . അതിനുശേഷം മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറി ഹരോള്‍ഡ് . ഡോക്ടറായിരുന്ന ഹരോള്‍ഡ് എങ്ങനെയാണ് ഇത്തരത്തില്‍ കൊലപാതകം നടത്തിയ ഒരു ക്രിമിനലായി മാറിയത് ? ' ഡോക്ടര്‍ ഡെത്ത് ' എന്നൊരു പേര് കൂടി ഹരോള്‍ഡിനുണ്ട് . അയാള്‍ തെരഞ്ഞെടുത്ത ആളുകളെല്ലാം പ്രായം ചെന്ന രോഗികളാണ് . അയാള്‍ കൊന്നുകളഞ്ഞവരുടേതില്‍ പലരുടേയും കൊലപാതകം സ്വാഭാവിക മരണമാണ് എന്നാണ് വര്‍ഷങ്ങളോളം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും കരുതിയിരുന്നത് . പൊലീസും അങ്ങനെ തന്നെയാണ് കരുതിയിരുന്നത് . അതുകൊണ്ടുതന്നെ അയാള്‍ ഈ കൊലപാതകം തുടര്‍ന്നുകൊണ്ടേയിരുന്നു . അന്ന് വെസ്റ്റ് യോര്‍ക്ക്ഷറില്‍ ജനറല്‍ പ്രാക്ടീഷണറായി ജോലിനോക്കുമ്പോഴാണ് അയാള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നത് . അത് ലഹരിയായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മരുന്ന് സ്വന്തം ആവശ്യത്തിനായി വ്യാജ കുറിപ്പെഴുതി സ്വന്തമാക്കിയതിനായിരുന്നു ആശുപത്രിയുടെ നടപടി . അതിനെത്തുടര്‍ന്ന് അയാള്‍ ഒരു പുനരധിവാസകേന്ദ്രത്തിലും എത്തപ്പെട്ടു . പിന്നീട് വീണ്ടും ജോലിക്ക് മറ്റൊരാശുപത്രിയില്‍ കയറിയ ഹാരോള്‍ഡ് 1993 -ല്‍ സ്വന്തം ക്ലിനിക്ക് തുടങ്ങി . അറസ്റ്റിലാകുന്നതെങ്ങനെ ? കാത്‍ലീന്‍ ഗ്രന്‍ഡി എന്നൊരു എണ്‍പത്തിയൊന്നുകാരി അന്ന് കൊല്ലപ്പെടുന്നു . ഹൈഡെയുടെ മുന്‍മേയറായിരുന്നു അവര്‍ . ഗ്രന്‍ഡിയുടെ മകള്‍ക്ക് ആ മരണത്തില്‍ തോന്നിയ ചെറിയൊരു സംശയമാണ് കൊടുംകുറ്റവാളിയായ ഹാരോള്‍ഡിന്‍റെ അറസ്റ്റിലെത്തിക്കുന്നത് . ഗ്രന്‍ഡിയുടെ നാല് ലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വത്ത് തട്ടിയെടുക്കാനായി വില്‍പത്രത്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംശയം . സംഭവത്തില്‍ 1998 -ലാണ് ഹാരോള്‍ഡ് അറസ്റ്റ് ചെയ്യപ്പെടുന്നത് . അറസ്റ്റിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം കോളുകളെത്തിത്തുടങ്ങി . വിളിക്കുന്നതെല്ലാമാകട്ടെ ഹാരോള്‍ഡിന്‍റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നവരുടെ ബന്ധുക്കളും . ഇവരുടെയെല്ലാം പ്രിയപ്പെട്ടവര്‍ മരിച്ചത് ഗ്രന്‍ഡി കൊല്ലപ്പെട്ട അതേ രീതിയിലാണ് . ഓരോ വര്‍ഷത്തിന്‍റെ ഇടവേളകളില്‍ ഒരേതരത്തില്‍ കൊല്ലപ്പെട്ട പ്രായം ചെന്ന ആളുകള്‍ . പൊലീസ് അന്വേഷണം തുടങ്ങി . 1998 -ല്‍ ഹരോള്‍ഡ് അറസ്റ്റ് ചെയ്യപ്പെട്ടു . 2000 -ത്തിലാണ് ഹരോള്‍ഡിനെതിരെ ആദ്യശിക്ഷ വിധിക്കുന്നത് . അന്ന് 15 പേരെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ വിധിക്കുന്നത് . തടവായിരുന്നു ശിക്ഷ . പക്ഷേ , അവിടേയും അന്വേഷണം നിന്നില്ല . ഷിപ്‍മെന്‍ എന്‍ക്വയറി എന്ന പേരില്‍ അന്വേഷണസമിതിയുണ്ടാക്കി . ആ അന്വേഷണത്തില്‍ 200 കൊലപാതകങ്ങള്‍ കൂടി ഹരോള്‍ഡ് നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി . സ്വത്തിന് വേണ്ടിയായിരുന്നില്ല 1992 ല്‍ ഒരാള്‍ 1993 -ല്‍ 16 പേര്‍ 1994 -ല്‍ 11 പേര്‍ 1995 -ല്‍ 30 പേര്‍ 1996 -ല്‍ 30 പേര്‍ 1997 -ല്‍ 37 പേര്‍ 1998 -ല്‍ 18 പേര്‍ ഇങ്ങനെ പോകുന്നു ആ കൊലപാതക പരമ്പര … ഇതില്‍ 171 പേര്‍ സ്ത്രീകളും 44 പേര്‍ പുരുഷന്മാരുമാണെന്ന് ഗാര്‍ഡിയന്‍ പറയുന്നു . രോഗികളുടെ പേരില്‍ മരുന്നിനുള്ള കുറിപ്പെഴുതി വാങ്ങി അതുനല്‍കി അവരെ കൊലപ്പെടുത്തുക , സ്വാഭാവിക മരണമെന്ന് ഡോക്ടര്‍ തന്നെ റിപ്പോര്‍ട്ടെഴുതുക എന്നതായിരുന്നു ഹരോള്‍ഡിന്‍റെ രീതി . അപ്പോഴും അറസ്റ്റിലായപ്പോഴും ഒന്നും വ്യക്തമാകാതെയിരുന്ന ഒരു കാര്യമുണ്ട് എന്തിനാണ് ഇയാള്‍ ഇത്രയും പേരെ കൊലപ്പെടുത്തിയതെന്ന് . കുറ്റം ഒരിക്കലും ഹാരോള്‍ഡ് സമ്മതിക്കുകയോ , അതിനുള്ള കാരണം വ്യക്തമാക്കുകയോ ചെയ്‍തിട്ടില്ല . അന്വേഷണസംഘം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ അഴിക്കുള്ളിലാക്കുക മാത്രമാണ് ചെയ്‍തത് . ഗ്രാന്‍ഡിയുടേതിലൊഴികെ ഒറ്റ കൊലപാതകത്തിലും സ്വത്ത് കൈക്കലാക്കാന്‍ ഹാരോള്‍ഡ് ശ്രമിച്ചിരുന്നില്ല . സൈക്കോളജിസ്റ്റുകള്‍ പറയുന്നത് കീഴടങ്ങാന്‍ വേണ്ടി മനപ്പൂര്‍വ്വമായിരിക്കാം ഗ്രന്‍ഡിയുടെ കാര്യത്തില്‍ ഇയാളിത് ചെയ്‍തത് എന്നാണ് . ഇത് അവസാനിപ്പിക്കണം എന്ന് അയാള്‍ക്ക് തന്നെ തോന്നിയിരിക്കാമെന്നും . 2004 -ല്‍ കോടതിയുടെ വിധിക്ക് വേണ്ടി കാത്തിരിക്കാതെ അയാള്‍ ആത്മഹത്യ ചെയ്‍തു . ജനലഴിയില്‍ പുതപ്പുകൊണ്ട് കുരുക്കുണ്ടാക്കിയാണ് അയാള്‍ ആത്മഹത്യ ചെയ്‍തത് . ഹാരോള്‍ഡിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി ' ദ ഹരാള്‍ഡ് ഷിപ്മെന്‍ ഫയല്‍സ് : എ വെരി ബ്രിട്ടീഷ് ക്രൈം സ്റ്റോറി ' എന്ന ഡോക്യുമെന്‍ററി ബിബിസി പുറത്തിറക്കിയിട്ടുണ്ട് .
| false |
പി ബാലമുരുകൻ … ഏഴ് സഹോദരങ്ങൾക്കിടയിലാണ് അദ്ദേഹം ജനിച്ചത് . മദ്യപാനിയായ പിതാവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് . പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ അദ്ദേഹം തീരെ ചെറുപ്പത്തിൽ തന്നെ പത്രം വിറ്റും , മറ്റ് ചില്ലറ ജോലികൾ ചെയ്തുമാണ് ജീവിച്ചിരുന്നത് . എന്നാൽ , ഇതൊന്നും അദ്ദേഹത്തെ തളർത്തിയില്ല . അദ്ദേഹം മുന്നോട്ട് പോവുക തന്നെ ചെയ്‌തു . അദ്ദേഹം പഠിച്ചു , എഞ്ചിനീയറിംഗ് ബിരുദം നേടി , ഒടുവിൽ ഐഎഫ്എസും നേടി . രാജസ്ഥാനിലെ ദുൻഗർപൂർ ഫോറസ്റ്റ് ഡിവിഷനിൽ പ്രൊബേഷണറി ഓഫീസറായി പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ബാലമുരുകന്റെ ജീവിതം ഒരു നീണ്ട പോരാട്ടമായിരുന്നു . മദ്യപാനിയായ അച്ഛൻ ഒരിക്കലും അവരെ നോക്കിയിട്ടില്ലെന്നും അമ്മ കാരണമാണ് താൻ ഇന്ന് ഈ നിലയിൽ എത്തിച്ചേർന്നതെന്നും ഈ 31 -കാരൻ പറയുന്നു . പത്താം തരം മാത്രം പഠിച്ച പളനിയമ്മാൾ എല്ലായ്പ്പോഴും മകനെ പഠിപ്പിക്കാൻ താല്പര്യം കാട്ടിയിരുന്നു . " ഞാൻ പഠിക്കാതെ നടന്ന് എന്റെ ജീവിതം ഈ നിലയിലായി . നിങ്ങൾ എല്ലാവരും സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു ” അദ്ദേഹം പറഞ്ഞു . 1994 -ലാണ് പിതാവ് കുടുംബത്തെ പാടെ ഉപേക്ഷിക്കുന്നത് . ചെന്നൈയുടെ പ്രാന്തപ്രദേശത്ത് 4,800 ചതുരശ്രയടിയുള്ള സ്ഥലം വാങ്ങാൻ അദ്ദേഹത്തിന്റെ അമ്മ ആഭരണങ്ങൾ വിറ്റു . രണ്ട് മുറികളുള്ള ഒരു വീട്ടിലായിരുന്നു കുടുംബം പിന്നീട് താമസിച്ചിരുന്നത് . ഒടുവിൽ മക്കളുടെ പഠിപ്പിനായി അമ്മയ്ക്ക് 1997 - 98 -ൽ അതിൽ നിന്ന് 1,200 ചതുരശ്ര അടി സ്ഥലം 1 . 25 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടി വന്നു . ഒരിക്കൽ പത്രം വേണമെന്ന ആവശ്യവുമായി ബാലമുരുകൻ ഒരു പത്രം വിൽപ്പനക്കാരനെ സമീപിച്ചു . എന്നാൽ , അതിനായി പണം കൈവശമില്ലെന്ന് സങ്കടപ്പെട്ട അദ്ദേഹത്തിന് വിൽപ്പനക്കാരൻ ഒരു ജോലി വാഗ്ദാനം ചെയ്‌തു . 300 രൂപയായിരുന്നു ശമ്പളം . അങ്ങനെ , നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അദ്ദേഹം പത്രങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി . “ എന്നാൽ ഈ സംഭവമറിഞ്ഞ എന്റെ അധ്യാപകർ മാസികകളും മറ്റ് വായനാ സാമഗ്രികളും എനിക്ക് വായിക്കാൻ തന്നു . സ്കൂൾ ചിലപ്പോൾ ഫീസും ഒഴിവാക്കിയിരുന്നു " അദ്ദേഹം പറയുന്നു . ചില സമയങ്ങളിൽ കുടുംബം വിശന്നു കിടന്നുറങ്ങും , അപ്പോഴും പക്ഷേ അദ്ദേഹവും സഹോദരങ്ങളും പഠിപ്പ് ഉപേക്ഷിച്ചില്ല . വർഷങ്ങളുടെ അധ്വാനത്തിനൊടുവിൽ 2011 -ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് , കമ്മ്യൂണിക്കേഷൻ എഞ്ചിനീയറായി ബിരുദം നേടി അദ്ദേഹം . ടാറ്റാ കൺസൾട്ടൻസി സർവീസസിൽ കാമ്പസ് റിക്രൂട്ട്മെൻറ് വഴി ജോലിയും ലഭിച്ചു . മൂത്ത സഹോദരിയും , ബാലമുരുകനും സമ്പാദിക്കാൻ തുടങ്ങിയതോടെ 2012 ആയപ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു . അഞ്ച് മുറികളുള്ള സ്വന്തം വീട്ടിലേയ്ക്ക് കുടുംബം താമസം മാറി . എന്നാൽ , ഒരു വർഷം കൂടി കഴിഞ്ഞാണ് ഐഎഫ്എസ് സ്വപ്നം അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടിയത് . അതിന് പിന്നിൽ ഒരു കാരണമുണ്ട് . 2013 -ൽ രാഷ്ട്രീയ സ്വാധീനമുള്ള ഒരാൾ അവരുടെ ഭൂമി കൈയേറാൻ ശ്രമിച്ചു . ഭൂമി കൈയേറിയാൽ , വീട്ടിലേയ്ക്ക് കടക്കാൻ പിന്നെ പത്ത് അടി സ്ഥലം മാത്രമേ ലഭിക്കൂ . എന്നാൽ , പൊലീസ് ഇതിൽ ഇടപെടുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല . ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ചപ്പോഴാണ് തമിഴ് നാട്ടിലെ മിടുക്കിയായ ഒരു ഐഎഎസ് ഉദ്യോഗസ്ഥയെക്കുറിച്ചുള്ള വാർത്ത കണ്ടത് . അവരുടെ ഓഫീസിൽ പോയി പരാതി കൊടുത്ത് കൃത്യം 45 ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു . ആ സംഭവം അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചു . ഒരു നല്ല ഭരണത്തിന് കീഴിൽ എന്തെല്ലാം കാര്യങ്ങൾ പരിഹരിക്കപ്പെടാം എന്ന് ചിന്തിച്ചപ്പോൾ തന്റെ ലക്ഷ്യം അതായിരിക്കണമെന്ന് അദ്ദേഹത്തിന് തോന്നി . “ അതേ വർഷം തന്നെ എനിക്ക് ജോലിക്ക് ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള അവസരം ലഭിച്ചു . പക്ഷേ , അപ്പോഴേക്കും ഞാൻ സിവിൽ സർവീസുകൾ പരീക്ഷിച്ചുനോക്കാൻ തീരുമാനിച്ചു ” അദ്ദേഹം പറഞ്ഞു . അങ്ങനെ ലക്ഷങ്ങൾ നേടാവുന്ന ആ ജോലി ഉപേക്ഷിച്ച് അദ്ദേഹം രാജ്യത്തെ സേവിക്കാൻ തീരുമാനിച്ചു . 2018 -ൽ ഒടുവിൽ അദ്ദേഹം ഐഎഫ്‌എസ് കേഡറിലെ പരീക്ഷ പൂർത്തിയാക്കി 2019 -ൽ പ്രവേശനവും നേടി . സ്വന്തം നാടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ തനിക്ക് ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ബാലമുരുകൻ ഇന്ന് .
| false |
ശാന്തസുന്ദരമായ ഇടത്തേയ്ക്ക് യാത്ര പോകുവാൻ ആഗ്രഹിക്കുന്നുണ്ടോ ? മണിപ്പൂരിലെ ചെറിയ ഗ്രാമമായ ആന്ദ്രോയിലേക്ക് പോകാം . പരമ്പരാഗത കരകൗശല വസ്തുക്കൾ മുതൽ നാടോടിക്കഥകളില്‍ പൊതിഞ്ഞ പുരാതന ക്ഷേത്രവും നിറഞ്ഞ ആന്ദ്രോ , മണിപ്പൂരിന്റെ ചരിത്ര സമ്പന്നമായ ഇടമാണ് . മണിപ്പൂരിലെ നോങ്മൈച്ചിങ് നിരയിലെ വനപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിമനോഹരമാണ് . നിവാസികളുടെ പരമ്പരാഗത മണ്‍പാത്ര നിർമാണമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത് . ഇംഫാലിന് കിഴക്കായി 26 കിലോമീറ്റര്‍ അകലെയാണ് ആന്ദ്രോ സ്ഥിതിചെയ്യുന്നത് . ഇവിടേയ്ക്ക് എത്തിച്ചേരാൻ ക്യാബുകളും ഷെയര്‍ ക്യാബുകളും എളുപ്പത്തില്‍ ലഭ്യമാണ് . ആ നാടിന്റെ സൗന്ദര്യത്തിന്റെ ഓരോ ഇടത്തേയ്ക്കും യാത്രചെയ്യാനായി വാടകയ്ക്കെടുക്കുന്ന മോട്ടോര്‍ ബൈക്കുകളും ഒരു ലാഭകരമായ ഓപ്ഷനാണ് . മണിപ്പൂരിലെ ലോയിസ് കമ്മ്യൂണിറ്റികളിലൊന്നാണ് ഇവിടെ താമസിക്കുന്നത് . ഈ പ്രദേശത്തെ ആദ്യകാല താമസക്കാരാണ് ഇവരെന്നാണ് പരയപ്പെടുന്നത് . ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ പ്രവേശ കവാടം മുതല്‍ നിങ്ങളെ സ്വാഗതം ചെയ്യുക മണ്‍പാത്രങ്ങളായിരിക്കും . മണ്‍പാത്ര നിര്‍മാണമാണ് ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ . ഇവിടുത്തെ സമ്പന്നമായ മണ്‍പാത്ര സംസ്‌കാരത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും മിക്കവാറും എല്ലാ വീടുകളിലും ചിത്രീകരിച്ചിരിക്കുന്നു . നാട്ടുകാരുടെ ഉപജീവനത്തിന്റെ രണ്ടാമത്തെ പ്രധാന രൂപമാണ് കൃഷി . മുഴുവന്‍ കാര്‍ഷിക വ്യവസ്ഥയും ടെറസ് ഫാമിങ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ് . മുള ചൂരല്‍ കൊട്ടകള്‍ , വസ്ത്രങ്ങള്‍ , എല്ലാത്തരം സുസ്ഥിര വസ്തുക്കള്‍ എന്നിവ ഉണ്ടാക്കുന്ന ആളുകളെ നോക്കി ആന്ദ്രോയുടെ പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിതത്തിലെ മികച്ച കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും . ഗ്രാമത്തിലും പരിസരത്തും നിരവധി പിക്‌നിക് സ്‌പോട്ടുകള്‍ ഉണ്ട് . എല്ലാ വയലുകളിലും പഴങ്ങളും പച്ചക്കറികളും നെല്ല് , പൈനാപ്പിള്‍ മുതലായവ നിറഞ്ഞതിനാല്‍ ഗ്രാമത്തിന് ചുറ്റുമുള്ള പാടങ്ങളുടെ കാഴ്ച തിളക്കമാര്‍ന്നതാണ് . വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളും വ്യത്യസ്ത ജീവിതശൈലികളുമുള്ള ലെയിസ് , കുക്കി , മൈറ്റി മുതലായ നിരവധി ഗോത്രവര്‍ഗ്ഗക്കാരുടെ കൂട്ടായ്മയാണ് ഈ ഗ്രാമം . ഓരോ ഗോത്രത്തിനും വീടുകള്‍ പണിയുന്നതിനും പാത്രങ്ങള്‍ ഉണ്ടാക്കുന്നതിനും അവരവരുടേതായ രീതികളുണ്ട് . ഒരിക്കലും അണയാത്ത അഗ്നിയുടെ നാട് ആന്ദ്രോയിലെ മറ്റൊരു ആകര്‍ഷണം ഇവിടുത്തെ പുരാതമായൊരു ക്ഷേത്രവും അഗ്‌നിയുമാണ് . പനാം നിന്‍ഗ്‌തോ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് . ഓരോ ദിവസവും ഗ്രാമത്തിലെ രണ്ടു കുടുംബങ്ങള്‍ക്കു വീതമാണ് ക്ഷേത്രത്തിലെ അഗ്‌നിയെ സംരക്ഷിക്കുവാനുള്ള ചുമതല . ഒരു വര്‍ഷമാകുമ്പോഴേക്കും നാട്ടിലെ എല്ലാ കുടുംബങ്ങള്‍ക്കും ഈ ചുമതല ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ നടത്തിപ്പ് . മെയി മുത്തബയെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു . ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി കത്തിച്ചതും ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയുമാണ് ഇവിടെയുള്ളത് . വിനോദസഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശമുണ്ടെങ്കിലും ചിത്രങ്ങളെടുക്കാന്‍ അനുവാദമില്ല . സാന്തെയ് നാച്ചുറല്‍ പാര്‍ക്കും ഡാമും ഈ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാന്തെയ് നാച്ചുറല്‍ പാര്‍ക്ക് . ഈ മനോഹരമായ പ്രകൃതിദത്ത പാര്‍ക്ക് നിഴല്‍വിരിച്ച ചെറിയ മരങ്ങളാല്‍ ചുറ്റപ്പെട്ടതാണ് , അതിനാല്‍ ഒരു പിക്‌നിക് സംഘടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണിത് . താഴ്വരയില്‍ ഗ്രാമീണര്‍ നിര്‍മിച്ച റിസര്‍വോയറും ഡാമും ചുറ്റുമുള്ള രംഗത്തിന്റെ മനോഹരമായ കാഴ്ച നല്‍കുന്നു . സാമ്പത്തിക പ്രാധാന്യമുള്ളതിനാല്‍ ഡാമും പാര്‍ക്കും പഴയ അവസ്ഥയില്‍ തന്നെ പരിപാലിച്ചുപോരുകയാണ് ഗ്രാമവാസികള്‍ ഇന്നുും . മ്യൂട്ടുവെ മ്യൂസിയം ആന്ദ്രോയിലെ ഏറ്റവും മികച്ചതും എടുത്തുപറയേണ്ടതുമായ ഒന്നാണ് മ്യൂട്ടുവെ മ്യൂസിയം . മനോഹരമായ പെയിന്റിംഗുകളും കരകൗശല ഗോത്ര പാവകളും മുതല്‍ മണിപ്പൂരിലെ 29 അംഗീകൃത ഗോത്രങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളും , കല്ല് പ്രതിമകളും പ്രാദേശിക ഇതിഹാസങ്ങളുടെ മരം കൊത്തുപണികളും വരെ , ഈ മ്യൂസിയത്തിലുള്ളത് ആന്ദ്രോയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അതിശയകരമായ പ്രദര്‍ശനമാണ് . സാവധാനത്തില്‍ അപ്രത്യക്ഷമാകുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഗ്രാമവാസികള്‍ ശ്രദ്ധാലുക്കളാണ് . അതുകൊണ്ടാണ് 1993 ല്‍ പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ , എഴുത്തുകാരനുമായ മ്യൂട്ടുവെ ബഹദൂറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഗ്രാമവാസികള്‍ ഈ മ്യൂസിയം സ്ഥാപിച്ചത് . ഇന്നീ മ്യൂസിയം ഗ്രാമത്തിന്റെ ഹൃദയഭാഗമായി . ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്ന് വ്യത്യസ്തമായി , മ്യൂട്ടുവെ മ്യൂസിയം പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ച കുടിലുകളുടെ ഒരു കൂട്ടമാണ് . ആന്ദ്രോയെന്നാല്‍ പ്രകൃതിയുടെ വരദാനമെന്ന് പറയും അവിടം സന്ദര്‍ശിച്ചവരാരും . ഒരിക്കലെങ്കിലും ഈ മനോഹരനാട്ടിലേയ്ക്ക് ഒരു യാത്ര നടത്തി നോക്കൂ . പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്ന ആ സുന്ദരിയെ ഒന്നടുത്തറിയാം .
| false |
ചെന്നൈ : ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതല്ല അതൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകമാണെന്ന് ചെന്നൈ ഐഐടി മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി . നക്കീരന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നൈ ഐഐടിയില്‍ ദളിത് മുസ്‍ലിം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനത്തേക്കുറിച്ച് വസന്ത കന്തസാമി പ്രതികരിച്ചത് . ഇരുപത്തിയെട്ട് വര്‍ഷത്തെ ഐഐടി ചെന്നൈയിലെ സര്‍വ്വീസിന് ഇടയില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്ന മുസ്‍ലിം വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പോയിട്ടുള്ളൂവെന്ന് അവര്‍ പറഞ്ഞു . ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് മാത്രമാണ് ചെന്നൈ ഐഐടിയില്‍ പഠനം സുഗമമായി പൂര്‍ണമാക്കാന്‍ സാധിക്കുക . ഫാത്തിമ ലത്തീഫിനെ അവര്‍ ഒറ്റപ്പെടുത്തിയിരിക്കാം , അപമാനിച്ചിരിക്കാം മാനസികമായി തകര്‍ത്തിരിക്കാം അല്ലാതെ എങ്ങനെയാണ് ഇത്രയും ബ്രൈറ്റായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിട്ടുണ്ടാകുക . ഫാത്തിമ പറഞ്ഞിട്ടുള്ള അധ്യാപകരെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടത് . ഇന്‍റേണല്‍ മാര്‍ക്കില്‍ പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള സാധ്യതകള്‍ ഇല്ല . അധ്യാപകര്‍ തങ്ങളുടെ താല്‍പര്യവും ഇഷ്ടക്കേടും ഇന്‍റേണല്‍ മാര്‍ക്കില്‍ പ്രകടമാക്കുന്ന സാഹചര്യം ചെന്നൈ ഐഐടിയിലുണ്ട് . ഒരു വിദ്യാര്‍ത്ഥിയെ തോല്‍പ്പിക്കാനും ജയിപ്പിക്കാനും അധ്യാപകന്‍ വിചാരിച്ചാല്‍ സാധിക്കുന്ന അന്തരീക്ഷമാണ് ചെന്നൈ ഐഐടിയിലേത് . അറിവുള്ള കുട്ടിക്ക് പോലും ഒന്നും പറഞ്ഞ് കൊടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ സാധാരണ വിദ്യാര്‍ത്ഥികളെ എങ്ങനെ പഠിപ്പിക്കുമെന്ന് വസന്ത കന്തസാമി ചോദിക്കുന്നു . അടുത്ത കാലത്തായാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ വരുന്നത് . അതിന് മുന്‍പ് അധ്യാപകര്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണ് പഠിക്കാനെത്തുക , അതുപോലെ തന്നെ അധ്യാപകരായി എത്തുന്നതും വേണ്ടപ്പെട്ടവരാണ് . കൃത്യമായ നിയമങ്ങളൊന്നും ഐഐടി ചെന്നൈയ്ക്ക് ഇല്ല . ഭരണഘടനയ്ക്കും നിയമ സംവിധാനത്തിനും അപ്പുറമായുള്ള ലോബി പ്രവര്‍ത്തനമാണ് ചെന്നൈ ഐഐടിയില്‍ നടക്കുന്നത് . ജനാധിപത്യപരമായ കാര്യങ്ങള്‍ അവിടെ നിന്ന് പ്രതീക്ഷിക്കരുത് . സ്വയം ഭരണാധികാരമുള്ളതിന്‍റെ പേരില്‍ ചെന്നൈ ഐഐടി മറ്റൊന്നിനേയും മാനിക്കാറില്ല . ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള റിസര്‍വ്വേഷന് അവിടെ വില നല്‍കുന്നില്ല . റിസര്‍വ്വേഷന്‍ എന്തുകൊണ്ട് നല്‍കുന്നില്ല എന്ന് ചോദിച്ചാല്‍ അവര്‍ക്ക് യോഗ്യതയില്ലെന്നാണ് മറുപടി നല്‍കുക . ന്യൂനപക്ഷമാണെന്ന് രേഖകളില്‍ വിശദമാക്കിയാല്‍ പിന്നെ വിദ്യാര്‍ത്ഥികളുടെ ജീവിതം ദുരിതമാണ് . പല വിദ്യാര്‍ത്ഥികളോടും കാറ്റഗറി ജനറല്‍ ആണെന്ന് കുറിക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . കറുത്ത നിറമുള്ള വിദ്യാര്‍ത്ഥി അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കുകയെന്ന് അതീവ ക്ലേശകരമായ കാര്യമാണ് . ചെന്നൈ ഐഐടിയിലെ ജാതിക്കോട്ടകള്‍ അത്ര ശക്തമാണ് . ആ കോട്ടക്കുള്ളില്‍ ആര്‍ക്കും കയറാന്‍ കഴിയില്ല . സ്വയംഭരണം എന്ന പദവിയാണ് എല്ലാത്തിനുമുള്ള മറയായി ഉപയോഗിക്കുന്നത് . സ്വയംഭരണമുള്ളവര്‍ എന്തിനാണ് സര്‍ക്കാരുകളില്‍ നിന്ന് കോടികള്‍ വാങ്ങുന്നത് . കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പോലും അവിടെ മാനിക്കപ്പെടാറില്ല . ചെന്നൈ ഐഐടിയില്‍ നിന്ന് സമൂഹത്തിന് ഉതകുന്ന രീതിയിലുള്ള കണ്ടുപിടുത്തങ്ങളുണ്ടായിട്ടുണ്ടോ ? മാന്‍ഹോള്‍ ശുചിയാക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ അവിടെ നിന്ന് എന്തെങ്കിലും കണ്ടുപിടുത്തമുണ്ടായോ ? എന്തുകൊണ്ടാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ പരസ്യപ്പെടുത്താത്തത് . തീസിസുകള്‍ എന്തിനാണ് ലോക്ക് ചെയ്ത് സൂക്ഷിക്കുന്നത് . മറ്റിടങ്ങളില്‍ അവ എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടല്ലോ . കേബ്രിഡ്ജ് പോലെയുള്ള വന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ ചെയ്ത തീസിസുകള്‍ ഇന്‍റര്‍ നെറ്റില്‍ ലഭ്യമാകുമ്പോഴാണ് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് പോലും ഐഐടി ചെന്നൈയിലെ തീസിസുകള്‍ ലഭക്കാന്‍ ബുദ്ധിമുട്ടുളളത് . തൊട്ട്കൂടായ്മ കാരണം അവിടെ വരുന്ന ദളിത് വിദ്യാര്‍ത്ഥിക്ക് താമസിക്കാന്‍ ഇടം പോലും ലഭിക്കാത്ത സാഹചര്യമുണ്ട് . ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ദളിത് വിദ്യാര്‍ത്ഥികളുടെ തീസിസ് എടുത്ത് നല്‍കുന്ന സംഭവങ്ങള്‍ പോലും അവിടെ നടക്കാറുണ്ട് . യോഗ്യതയുള്ള ദളിത് അധ്യാപകര്‍ക്ക് പോലും പ്രൊഫസര്‍ഷിപ്പ് നല്‍കില്ല . മനു പറയുന്ന സംസ്കാരമാണ് അവിടെ പിന്തുടരുന്നത് . സ്ത്രീകള്‍ക്കും ന്യൂനപക്ഷത്തിനും വിദ്യാഭ്യാസം നല്‍കാന്‍ പാടില്ലെന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം . അവരെ വിശ്വസിച്ച് മകളെ ഏല്‍പ്പിച്ച് പോയ ആ കുട്ടിയുടെ പിതാവിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത് . എത്രയും വേഗം ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു .
| false |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.